Tuesday, July 11, 2006

ആണായി ജനിക്കേണ്ടിയിരുന്നില്ല

സ്വന്തം പെണ്‍മക്കളും പെങ്ങന്‍മാരും മറ്റു പെണ്‍ബന്ധങ്ങളും അയല്‍വാസികളിലെ സ്ത്രീ ജന്‍മങ്ങളും ഭ്രാന്തന്‍ നായയെപോലെ പുരുഷന്‍മാരെ നോക്കുന്ന ഒരു കാലഘട്ടമാണ്‌ ഇനി വരാന്‍പോകുന്നത്‌. പത്രങ്ങളില്‍ പീഡനകോളങ്ങള്‍ ഇപ്പോള്‍ ഒരു മൂലയ്ക്ക്‌ സ്ഥിരവാസം നേടിയിരിക്കുന്നു. കാലക്രമേണ പീഡനങ്ങള്‍ക്കായി ഒരു പത്രം തന്നെ വന്നുകൂടായ്കയില്ല. സ്ത്രീ പീഡനങ്ങളെല്ലാം ക്രൂരമാകുമ്പോള്‍ ചിലവ അതിനിഷ്ടൂരവും നീചവും നിന്ദ്യവുമാവുന്നു. അവയില്‍ ചിലതാണ്‌ സ്വന്തം വീടുകളില്‍ നിന്നുണ്ടാവുന്നത്‌. സ്വന്തം വീട്ടില്‍ സുരക്ഷിതത്വമില്ല എന്നുപറയുന്നത്‌ മഹാ നരകമാണ്‌. ഇവിടെ ലൈംഗികപീഡനങ്ങളെ മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. മോളെ അച്ഛനെ ശ്രദ്ധിക്കണം, ആങ്ങളയുടെ കൂടെ ഒറ്റയ്ക്ക്‌ വീട്ടില്‍ കഴിയുമ്പോള്‍ ഒരു കണ്ണുവേണം, അമ്മാവന്‌ വെള്ളം കൊടുക്കുമ്പോള്‍ പിന്‍വാതിലും തുറന്നിടണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കൊടുക്കേണ്ടി വരുന്ന ഒരു അമ്മയുടെ അവസ്ഥ, ഒറ്റ ആണിനേയും വിശ്വസിക്കരുത്‌ അച്ഛനെപോലും എന്ന്‌ പറയുമ്പോള്‍ ഒരു അച്ഛനുണ്ടാകുന്ന വേദന. ഗള്‍ഫില്‍ വര്‍ഷങ്ങളോളം കഴിഞ്ഞ്‌ നാട്ടില്‍ വരുന്ന ഒരു അച്ഛന്‍ പതിനാലു വയസ്സുകാരി മകളെ അരികല്‍ പിടിച്ചിരുത്തുമ്പോള്‍ അമ്മയുടെ കമന്റ്‌
"ഇങ്ങോട്ടെഴുന്നേറ്റു വാടീ, അവള്‍ കിന്നാരത്തിനു പോയിരിക്കുന്നു. വയസ്സു പത്ത്‌ പതിനാലായി. അങ്ങനെ ഒരോര്‍മവേണം"
"വയസ്സ്‌ കൂടിയാല്‍ എനിക്കെന്റെ മോള്‌ മോളല്ലാതാവുമോ?"
"ആണുങ്ങളുടെ കാര്യാ. അങ്ങനെ ഒറപ്പൊന്നും പറയാന്‍ പറ്റില്ല."

ഈ പറഞ്ഞ ആണുങ്ങളുടെ വര്‍ഗത്തിലാണ്‌ ഞാനും എന്നതാണ്‌ ഈ ജന്‍മത്തെ കുറ്റം പറയേണ്ടി വരുന്നത്‌. മാധ്യമങ്ങളില്‍ അടുത്ത കാലത്തായി വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ പ്രതികള്‍ പിതാക്കളും സഹോദരങ്ങളും അമ്മാവന്‍മാരുമൊക്കെയാവുന്നതാണ്‌ ഈ ആണ്‍ജന്‍മം വേണ്ടിയിരുന്നില്ല എന്നു തോന്നലിനു കാരണം.
മറ്റൊരനുഭവമാണ്‌ പൊതുസ്ഥലങ്ങളില്‍ വെച്ച്‌ സ്ത്രീകളെ ദേഹോപദ്രവം ചെയ്യുക എന്നത്‌. ബസ്സിന്റെ കുലുക്കങ്ങളാണ്‌ പലപ്പോഴും ഇത്തരം പ്രവര്‍ത്തികള്‍ക്ക്‌ സഹായകമാവുന്നത്‌. അത്തരം ആളുകളെ മാതൃകാപരമായിശിക്ഷിക്കണം. ആണ്‍ വര്‍ഗത്തിന്റെ അന്തസ്സു കളയുന്ന പ്രവര്‍ത്തിയാണത്‌. ഇതുമൂലം ഈ ആണുങ്ങളെല്ലാം വെള്ളമിറക്കി നടക്കുന്നവരാണെന്ന ഒരു പൊതുധാരണ ഉടലെടുക്കുന്നു.

എന്നാല്‍, ഒരു സ്ത്രീയോടും ലൈംഗികമായ ഒരു കാര്യവും സംസാരിക്കരുത്‌ എന്നുപറയുന്നത്‌ കുറേ കഷ്ടമാണ്‌. ഇതിന്‌ സ്ത്രീകള്‍ക്ക്‌ സ്വാതന്ത്രമുണ്ടാവേണ്ടതുണ്ട്‌. ലൈംഗികത എന്നത്‌ ജന്‍മനാ ഉള്ള ഒരു കഴിവാണ്‌. ആനിലയ്ക്ക്‌ സ്ത്രീയോ പുരുഷനോ അതില്‍ ഒരു തുടക്കമുണ്ടാക്കിയേ പറ്റൂ. ഇന്ന് പക്ഷെ ഇത്‌ പുരുഷന്റെ മാത്രം ഒരു അത്യാഗ്രഹവും സ്ത്രീ ഒരു കാര്യവുമില്ലതെ വെറുതെ ഉപദ്രവിക്കപ്പെടുകയോ ചൂഷണം ചെയ്യപ്പെടുകയോ ചെയ്യുന്ന ഒരു വസ്തു മാത്രമാണ്‌. മരത്തില്‍ നിന്ന്‌ കായ പറിച്ചെടുക്കുമ്പോലെ വേദനാജനകവും ആണ്‌ അത്‌. സത്യത്തില്‍ അങ്ങനേയാണോ? അല്ല, കാരണം പ്രജനനം എന്നത്‌ പ്രകൃതി സ്ത്രീയിലാണ്‌ നല്‍കിയിരിക്കുന്നത്‌. അതിനാല്‍ അതിനുള്ള താല്‍പര്യങ്ങളും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും വ്യത്യസ്ത ഇണകള്‍ക്കുവേണ്ടിയുള്ള ആഗ്രഹവും സ്ത്രീയിലായിരിക്കണം ഉണ്ടകേണ്ടത്‌. പല പീഡനങ്ങളിലും ഇരയാവുന്ന സ്ത്രീയുടെ പങ്ക്‌ വിസ്മരിക്കപ്പെടുന്നു. നമ്മുടെ സദാചാരത്തിന്‌ ഒരു പൊളിച്ചെഴുത്ത്‌ അത്യാവശ്യമാണ്‌. എനിക്ക്‌ നിന്നെ ലൈംഗികമായി ഇഷ്ടമാണ്‌ എന്ന്‌ ഒരു സ്ത്രീയോ പുരുഷനോ പറയുന്നത്‌ അത്ര വലിയ കുഴപ്പമായി എനിക്കുതോന്നുന്നില്ല. മാത്രമല്ല ഇങ്ങനെ പരയാനുള്ള അവകാശം മനുഷ്യാവകാശത്തിന്റെ പരിധിയിലുള്‍പ്പെടുത്തുകയും വേണം. കാരണം ലൈംഗികമായ ഇഷ്ടം എന്നത്‌ മേറ്റ്ല്ലാ ഇഷ്ടങ്ങളിലും മേലെ നില്‍ക്കേണ്ടതാണ്‌. എന്നാല്‍ അപ്പോള്‍ പോലും മാന്യത, സഭ്യത തുടങ്ങിയവ നിലനിര്‍ത്തേണ്ടതുണ്ട്‌. ഇത്തരം വാക്കുകള്‍ എനിക്കിഷ്ടമല്ല എന്നു പറയുന്നിടത്ത്‌ എല്ലാ ശ്രമങ്ങളും ഉപേക്ഷിക്കേണ്ടതുമാണ്‌. ഇങ്ങനെ പറയാനുള്ള സ്വാതന്ത്ര്യമാണ്‌ സ്ത്രീക്ക്‌ ഉണ്ടാവേണ്ടത്‌.

എല്ലാ പീഡന കഥകളും ഒരേ കള്ളിയിലല്ല ഒതുക്കേണ്ടത്‌. ഇന്നു കാണുന്ന പല കഥകളും പീഡനത്തിലേയ്ക്ക്‌ മൊഴിമാറ്റം ചെയ്യപ്പെട്ട മറ്റുകുറ്റങ്ങളാണ്‌. ജയസാധ്യത കൂടതലുള്ളകേസുകള്‍ കൊടുക്കുന്നതാണ്‌ ബുദ്ധി എന്നതിനാലാണ്‌ പല അതിര്‍ത്തി തര്‍ക്കങ്ങളും സ്ത്രീ പീഡനങ്ങളായി മാറുന്നത്‌. ടി.വി ചാനല്‍ മാറ്റുന്നതിന്‌ വിസമ്മതിച്ച അച്ഛനെതിരെ പീഡനക്കുറ്റം ആരോപിച്ച പതിനാലുകാരി വാര്‍ത്തയായിരുന്നോ കഥയായിരുന്നോ എന്നോര്‍ക്കുന്നില്ല. അച്ഛനെതിരെ പരാതി പറഞ്ഞ ഒരു പാക്കിസ്ഥാനി യുവതിക്കെതിരെ അമ്മയും അനുജത്തിയും കേസുകൊടുത്തത്‌ സൌദിയില്‍ വാര്‍ത്തയായിരുന്നു. സത്യാവസ്ഥയറിയില്ല. ചില പീഡനങ്ങള്‍ മറ്റുള്ളവരുടെ ചുമലില്‍ ചാരി കൂടുതല്‍ ലാഭത്തിനു ശ്രമിക്കുന്നത്‌ തിരുവനന്ദപുരത്തുനിന്നോ മറ്റോ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്‌. തന്റെ അടുത്ത ബന്ധത്തിലുള്ള സ്ത്രീ തന്നെ ലൈംഗികമായി ഉപദ്രവിക്കുന്നു എന്ന്‌ ഒരു പയ്യന്‍ കവയിത്രി റോസ്മേരിയോടു പരാതിപ്പെട്ടതായി അവര്‍ ഒരിക്കല്‍ സൂചിപ്പിച്ചിരുന്നു. പുരുഷന്‍ ആക്രമിക്കുന്നതുപോലെതന്നെയുള്ള കുറ്റമാവണം സ്ത്രീ പ്രലോഭിപ്പിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും. ഇത്തരത്തിലുള്ള ഒരു ഭീഷണിപ്പെടുത്തലില്‍ കുടുങ്ങിയ അനുഭവമുള്ള ഒരാളെന്ന നിലയ്ക്കു കൂടിയാണ്‌ ഇങ്ങനെ പറയു`ത്‌

വിവാഹം എന്നത്‌ വലിയ ബാധ്യതകള്‍ അടിച്ചേല്‍പിക്കുന്ന ഒരു ബന്ധമാണ്‌. കേവലം നൈമിഷിക സുഖമായ ലൈംഗികതയെ ഇതിന്റെ കൂടെ കെട്ടിയിടേണ്ട കാര്യമില്ല. ഒരാള്‍ക്ക്‌ വിവാഹം കഴിക്കുന്നതിനുള്ള സൌകര്യം മുപ്പത്തി അഞ്ചു വയസ്സിലേ ലഭിക്കുമെങ്കില്‍ അതുവരെ അയാള്‍ ലൈംഗിക ദാരിദ്ര്യം അനുഭവിക്കണം എന്നുപറയുന്നതില്‍ ഒരു യുക്തിയുമില്ല. സ്ത്രീകളാണ്‌ ഈ വിഷയത്തില്‍ വലിയ അടിമത്വം അനുഭവിക്കുന്നത്‌. ചാരിത്ര്യം തുടങ്ങിയ ധാരാളം അന്ധവിശ്വാസങ്ങള്‍ നമ്മെ നയിക്കുന്നുണ്ട്‌. ഖുഷ്ബുവും സാനിയയും സുഹാസിനിയുമൊക്കെ ഈ സ്വാതന്ത്ര്യം തിരിച്ചറിഞ്ഞപ്പോള്‍ നമ്മുടെ സദാചാരത്തിന്റെ വിഷപ്പത്തികള്‍ വിടര്‍ന്നാടിയത്‌ നാം കണ്ടതാണ്‌. സമൂഹത്തിലെ ഭൂരിഭാഗവും ആരുമറിയാതെ പാലു കുടിക്കാന്‍ ഒരു സന്ദര്‍ഭം കിട്ടിയാല്‍ അത്‌ കൃത്യമായി ഉപയോഗിക്കുന്നവരുമാണ്‌. അവരെല്ലാമാണ്‌ ഈ പഴഞ്ചന്‍ സദാചാരത്തിന്റെ രക്ഷിതാക്കളായി രംഗത്ത്‌ വരുന്നതും. ഇതൊരു ഫ്യൂഡല്‍ സദാചാരമാണ്‌. ഇതിലിപ്പോഴും ജന്‍മി കുടിയാന്‍ ബന്ധങ്ങള്‍ നിലനില്‍ക്കുന്നു. നമുക്ക്‌ നഷ്ടം വന്നത്‌ സത്യസന്ധതയാണ്‌.

ഇങ്ങനെ സദാചാരത്തെ നിര്‍വചിക്കുമ്പോള്‍ പിന്നെ വീട്ടിലെ സ്ത്രീകളെ എന്തിനൊഴിച്ചു നിര്‍ത്തണം? അവയില്‍ ആസ്വാദനത്തിന്‌ എന്ത്‌ വ്യത്യാസമാണുള്ളത്‌ എന്നൊരാള്‍ എന്നോടു ചോദിച്ചു. അടുത്ത ബന്ധുക്കളിലെ സ്ത്രികളെ അങ്ങനെയുള്ള പുരുഷന്‍മാരില്‍ നിന്നും പരിരക്ഷിക്കുന്നതിനും കൂടിയാണ്‌ ഈ സദാചാരത്തെ പൊളിച്ചെഴുതുന്നത്‌. അത്‌ ആസ്വാദനവുമായി ബന്ധിപ്പിക്കേണ്ടതില്ല. അപ്പോള്‍ ചോദ്യം വീണ്ടുമുയര്‍ന്നു. നാട്ടിലെ പെണ്ണുങ്ങളെ മൊത്തം ബലികൊടുത്തുകൊണ്ടു വേണോ താങ്കളില്‍ നിന്ന്‌ താങ്കളുടെ അമ്മ പെങ്ങന്‍മാരെ സംരക്ഷിക്കുന്നത്‌?
ഇവിടെ തെളിഞ്ഞ്‌ വരുന്നത്‌ സ്ത്രീ എന്നത്‌ ഒരു ഉപഭോഗവസ്തുവാണ്‌ എന്നധാരണയാണ്‌. സ്ത്രീയും പുരുഷനും പരസ്പരം തങ്ങളുടെ ആവശ്യങ്ങള്‍ പങ്കുവെയ്ക്കുന്ന ഒരു സമൂഹമാണ്‌ ഞാനുദ്ദേശിക്കുന്നത്‌. അതായത്‌ പുരുഷനെപോലെ സ്ത്രീയും ലൈംഗിക വികാരങ്ങളുള്ള ഒരു ജീവിയാണ്‌ എന്ന്‌ അംഗീകരിക്കുക. അമ്മയേയും പെങ്ങളേയും അതിലേക്കു വലിച്ചിഴയ്ക്കേണ്ടതില്ല. ഇത്തരം ബന്ധങ്ങള്‍ പരിപാവനമാണ്‌ എന്നതിനാല്‍ അത്തരം ചര്‍ച്ചതന്നെ അനാവശ്യമാണ്‌. എന്നാല്‍ പൊതുവിലുള്ള സ്ത്രീ സ്വാതന്ത്ര്യത്തില്‍ നമ്മുടെ അമ്മയും പെങ്ങളും വരികയും ചെയ്യും. അതായത്‌, അവരിലുള്ള ഇത്തരം വികാരങ്ങളും മറ്റുള്ളവരുമായി പങ്കു വെയ്ക്കു`തിന്‌ നാമൊരു തടസ്സമാകു`ി‍ല്ല. അവരും മനുഷ്യരാകുന്നു എന്ന പരിഗണന. അമ്മയും പെങ്ങളും ഉണ്ട്‌ എന്ന പേരില്‍ ആരും വിവാഹം കഴിക്കാതിരിക്കുന്നില്ലല്ലോ. അതിനുശേഷം ഇതൊക്കെ ആവാമെന്നു പറയുന്നിടത്ത്‌, കേവലമൊരു താലിച്ചരട്‌ ലൈസന്‍സാക്കി നിര്‍ദ്ദേശിച്ച്‌ ലൈംഗികബന്ധം ആവാമെന്നു പറയുന്നിടത്താണ്‌ സ്വാതന്ത്ര്യത്തിനെതിരെ ആദ്യചങ്ങല വീഴുന്നത്‌.

മേല്‍പറഞ്ഞ സ്വാതന്ത്ര്യമില്ലായ്മ, ഞങ്ങള്‍ സ്വകാര്യസ്വത്താണെന്ന ബോധം തുടങ്ങിയവയില്‍ നിന്നാണ്‌ അറിയാതെ ഒരു മിസ്‌കോള്‍ പോയാല്‍ പോലും ചില സ്ത്രീകള്‍ പോലീസിനെ വിളിച്ച്‌ പരാതികൊടുക്കുന്നതും. സ്വകാര്യ സ്വത്ത്‌ എന്ന നിലയില്‍ പരിരക്ഷ ലഭിക്കുന്ന സ്ത്രീകളോട്‌ എന്തെങ്കിലും സംസാരിക്കുന്നത്‌ വേലികെട്ടിയ വിളയില്‍ കന്നുകാലിയെ അഴിച്ചു വിടുമ്പോലെയാണ്‌. ഒരാള്‍ക്ക്‌ മറ്റാരേക്കാളും സ്വാതന്ത്ര്യം സ്വന്തം ശരീരത്തിലുണ്ട്‌. കണ്ണ്‌ ദാനം ചെയ്യുന്നതില്‍, വൃക്കദാനം ചെയ്യു`തില്‍, തലച്ചോറും ഹൃദയവും ദാനം ചെയ്യുന്നതില്‍, പ്രാണന്‍ ത്യജിക്കുന്നതില്‍, പണം സഹായിക്കുന്നതിലൊന്നും ഒരു സദാചാര പ്രശ്നവും കാണാത്തവര്‍ ലൈംഗികമായി ഒരാളെ ഉപയോഗിക്കുന്നതില്‍, സഹായിക്കുന്നതില്‍ ക്രൂരമായി ഇടപെടുന്നു.

ശ്രീ ഷാനവാസ്‌ കൊനാരത്തിന്റെ അഗമ്യം എന്ന നോവലിലെ കഥാപാത്രമായ ടീച്ചര്‍ തന്റെ അകന്ന ബന്ധത്തില്‍ പെട്ട ഒരു വികലാംഗനോട്‌ ഇങ്ങനെ പറയുന്നു.
"എന്നെങ്കിലും ഒരു സ്ത്രീയെ ചുമ്പിക്കണമെന്ന്‌, അല്ലെങ്കില്‍ മറ്റെന്തെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ മടിക്കണ്ട, ഇന്നുരാത്രി ഞാനിവിടെയുണ്ടാകും"
വീല്‍ ചെയറിലായതിനാല്‍ വിവാഹം ഒരു സ്വപ്നമായി കഴിയുന്ന ഒരു യുവാവിനെ ലൈംഗികമായി സഹായിക്കാനാണ്‌ ടീച്ചര്‍ ഇവിടെ ശ്രമിക്കുന്നത്‌.

ചിലപ്പോള്‍ നമുക്ക്‌ ദൈവത്തോട്‌ ദേഷ്യം തോന്നും. ദൈവമാണ്‌ മനുഷ്യനില്‍ പുരുഷനേയും സ്ത്രീയേയും വേര്‍തിരിച്ചത്‌. ദൈവമാണ്‌ പുരുഷനില്‍ അവന്റെ ആക്രമണ ലൈംഗികതയും സ്ത്രീയുടെ തെരഞ്ഞെടുക്കല്‍ ലൈംഗികതയും അല്ലെങ്കില്‍ പ്രലോഭന ലൈംഗികതയും വെച്ചത്‌. അതേ ദൈവം തന്നെ ലൈംഗികതയ്ക്ക്‌ അതിരുകള്‍ വെയ്ക്കുന്നു. ലൈംഗികത പാപമായി കണക്കാക്കുന്നു. ദൈവം യുക്തിമാനെങ്കില്‍ ഈ ഒരു വൈരുദ്ധ്യത്തില്‍ നിന്ന്‌ മനുഷ്യനെ വളരെ നന്നായി രക്ഷപ്പെടുത്താമായിരുന്നു. അത്‌ നായ്ക്കളില്‍ പ്രജനനത്തിന്‌ മാസം നിശ്ച്ചയിച്ചപോലെ മക്കളെ ഉത്‌പാദിപ്പിക്കാന്‍ വേണ്ടി മാത്രം ലൈംഗികത മനുഷ്യരില്‍ നിക്ഷേപിച്ചാല്‍ മതിയായിരുന്നു. അതിനുപകരം അടക്കി നിര്‍ത്തിയ ഒരു സ്പ്രിംഗ്‌ പോലെ ലൈംഗികത അവനെ ഏല്‍പിക്കുകയും എവിടെയെങ്കിലും വിട്ടുപോയാല്‍ ശരിപ്പെടുത്തിക്കളയും എന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഈ ദൈവത്തോട്‌ നമുക്ക്‌ പ്രതിഷേധമുണ്ട്‌.
എന്തിനിങ്ങനെ ഒരു ജന്‍മം?

ചില കമന്റുകള്‍
"ജര്‍മനിയലെ പാര്‍ല്യമെന്റില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചു" - വാര്‍ത്ത
പകരം ഹിറ്റ്‌ലറുടെ പ്രതിമ ഇന്ത്യന്‍ പാര്‍ല്യമെന്റില്‍ സഥാപിക്കും.
"കേരളത്തില്‍ ഗുണ്ടാ നിയമം പിന്‍ വലിച്ചു" -വാര്‍ത്ത
ഇനി ഇങ്ങനെ ഒരു നിയമം പിന്‍വലിച്ചാലെന്ത്‌, വലിച്ചില്ലെങ്കിലെന്ത്‌?

5 comments:

Rasheed Chalil said...

ലോകത്തിലെ 90% മാധ്യമങ്ങളും നേരിട്ടുപറയുന്നില്ലങ്കിലും വെറും ആസ്വാദനവസ്തുവാക്കിയാണ്‌ സ്ത്രീയ ഇന്നും കാണുന്നത്‌, നഗ്നതക്ക്‌ ഗ്ലാമര്‍ എന്ന ഓമനപേരും നല്‍കി.

ആധുനിക നൂറ്റാണ്ട്‌ സ്ത്രീക്കുനല്‍കിയ സ്ഥാനം പരസ്യപ്പലകയില്‍ മാത്രം ഒതുങ്ങുന്നു...

എന്തു പറയാന്‍...
കലികാല വൈഭവം...

വാല്‍കഷ്ണം : 'അവര്‍ മൃഗങ്ങളെ പോലെ, അല്ല അതിലേറെ അധപതിച്ചവരാണവര്‍' [വി:ഖുര്‍-ആന്‍]

രാജ് said...

കല്ലേച്ചി കുറച്ചധികം ദിവസങ്ങള്‍ക്കുശേഷം! വീണ്ടും വായിക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷം. പതിവുപോലെ ചിന്തിച്ചുറച്ച വാക്കുകളും വരികളും. മുടങ്ങാതെ എഴുതുക.

കണ്ണൂസ്‌ said...

" ചുരുട്ടിപ്പിടിച്ച മുഷ്ടിക്കകത്ത്‌ എന്തെന്നറിയാനേ ലോകത്തിന്‌ താത്‌പര്യം കാണൂ, കൈത്തലം തുറന്നിരുന്നാല്‍ അത്‌ ആരാലും ശ്രദ്ധിക്കപ്പെടില്ല" എന്ന ഓഷോ രജനീഷിന്റെ തിയറി ആണ്‌ കല്ലേച്ചിയുടെ ലേഖനം വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്‌.

ലൈംഗിക സ്വാതന്ത്ര്യവും സദാചാര നിര്‍വചനങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്നതാവാം കല്ലേച്ചിയുടെ ഈ നിരീക്ഷണങ്ങള്‍ക്കു കാരണം. പക്ഷേ ബാല പീഡനങ്ങളും ബസ്‌ മുതലായ പൊതു സ്ഥലങ്ങളില്‍ ചിലര്‍ കാണിക്കുന്ന വൈകൃതങ്ങളും സ്വാതന്ത്ര്യമില്ലായ്മയില്‍ നിന്ന് വന്നതാണ്‌ എന്ന് പറയുന്നതില്‍ എനിക്ക്‌ യോജിപ്പില്ല. പാശ്ചാത്യ സമൂഹത്തിലും, ഇതൊക്കെ നടക്കുന്നുണ്ടല്ലോ.

ഓഷോയുടെ പരീക്ഷണങ്ങള്‍ ഒരു വിജയമല്ലായിരുന്നു എന്നത്‌, വേലിക്കെട്ടുകളില്ലാത്ത ലൈംഗികത അരാജകത്വത്തിലേക്ക്‌ നയിക്കും എന്നതിന്‌ ഒരു ഉദാഹരണമായിട്ടാണ്‌ എനിക്ക്‌ തോന്നുന്നത്‌. കമ്മ്യൂണിസം പോലെ തന്നെയാണ്‌ ലൈംഗിക സ്വാതന്ത്ര്യവും. സമൂഹത്തിന്റെ, മനുഷ്യ മനസ്സിന്റെ പൊതു സ്വഭാവം അതിനെ പൂര്‍ണ്ണമായി പ്രാവര്‍ത്തികമാക്കാന്‍ ഒരിക്കലും അനുവദിക്കില്ല.

Anonymous said...

ലൈംഗീക അനുഭവ/അവബോധ രീതികളിലൂടെ ഉണ്ടായിവരുന്ന സദാചാരവും ഒട്ടിച്ചകവറില്‍ കിട്ടുന്ന(പാരമ്പര്യ) സദാചാരവും രണ്ടല്ലേ കൂട്ടരേ.
Defect കളുടേ എണ്ണം കൂടുന്നെങ്കില്‍ നമ്മുടെ കൂട്ടില്‍ പിശകുണ്ടെന്ന് സമ്മതിക്കാന്‍ തയ്യാറല്ലത്തത് ആരെപേടിച്ചിട്ടാണ്? (ചില വാല്‍‌വുകള്‍ തുറന്ന് പ്രഷര്‍‌കുറയ്ക്കുന്ന ഏര്‍പ്പാടിനെ ക്കുറിച്ചല്ല ഞാന്‍ പറയുന്നത്)

എസ് ഉരുകുന്നതു പോലെ എല്ലാം അലിഞ്ഞ് പോകാന്‍ ചൂട് ഒന്നുയരുകെയേ വേണ്ടൂ.

Anonymous said...

കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നവര്ക്ക് ചികിത്സയാണ് വേണ്ടത്. ഞാൻ നമ്മുടെ സദാചാരം എന്ന തട്ടിപ്പിനേയാണ് പ്രധാനമായും ഊന്നിയത്. അമേരിക്കയിൽ പക്ഷെ ഒരു പെൺകുട്ടിക്ക് തന്റെ ആൺ സുഹൃത്തിന്റെ കൂടെ തന്റെ ചാരിത്ര്യം സം‍രക്ഷിച്ചു കൊണ്ട് ഒരു രാത്രി കഴിഞു കൂടുന്നതിന് വലിയ കുഴപ്പമുണ്ടാകുമെന്ന് തോന്നുന്നില്ല