<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-20877073</id><updated>2012-01-26T07:53:23.206+03:00</updated><category term='കാഷ്മീര്‍'/><category term='സമകാലികം'/><category term='മുന്നാര്‍'/><category term='ഭീകരത'/><category term='വി എസ്'/><category term='മുസ്ലിം'/><title type='text'>കല്ലേച്ചി</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://kallechi.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default?max-results=100'/><link rel='alternate' type='text/html' href='http://kallechi.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>കല്ലേച്ചി|kallechi</name><uri>http://www.blogger.com/profile/06653844104349644532</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>57</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-20877073.post-4923764515114729709</id><published>2008-10-30T19:14:00.006+03:00</published><updated>2008-10-30T19:40:31.008+03:00</updated><title type='text'>ചെചോരി</title><content type='html'>ഒരു പളുങ്കുഭരണിയില്‍ ഞാന്‍ ശേഖരിക്കുന്നത്‌ വാക്കുകളാണ്‌. ഏതുഭാഷയില്‍ നിന്നായാലും ചില വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അത്‌ മനസ്സിലെ ഈ ചെപ്പില്‍ വീഴും. ചെറുപ്പത്തില്‍ വളപ്പൊട്ടുകളും പുളിംകുരുകളും മയില്‍പ്പീലിയും മറ്റും അടുത്തവീട്ടിലെ പെണ്‍കുട്ടികള്‍ക്കൊപ്പം ശേഖരിച്ചിരിക്കണം.&lt;br /&gt;&lt;br /&gt;ഉറുദുവിലാണ്‌ എനിക്കു പ്രിയപ്പെട്ട പലവാക്കുകളുമുള്ളത്‌. അവ കേള്‍ക്കുമ്പോള്‍ അവയുടെ നാദം പിന്നെയും നിലനില്‍ക്കുന്നതായി തോന്നും.  ഉറുദുവില്‍ നിന്ന് ധാരാളം ഉദാഹരണങ്ങളുണ്ട്‌. തമിഴിലും അതെ. രണ്ടും സംഗീതത്തിന്റെ ഭാഷയാണ്‌. മലയാളത്തില്‍ മധുര മൊഴി അമ്മഭാഷയായതിനാല്‍ അവിടെ നില്‍ക്കട്ടെ. "സയനോര" എന്നവാക്ക്‌ ജാപ്പനീസില്‍ നിന്നു കേട്ട നല്ല പദമാണ്‌. സ്നേഹിക്കുന്നവര്‍ക്ക്‌ പങ്കുവെയ്ക്കാവുന്ന ഏറ്റവും മധുരമുള്ള വാക്യം സിംഗളത്തില്‍ നിന്നാണെന്ന് തോന്നിയിട്ടുണ്ട്‌. "മമ ആട്ടെ ആതിരേയ്‌" ഇത്‌ കേള്‍ക്കുമ്പോള്‍ ധനുമാസം ഓര്‍മവരും. കക്കാടിന്റെ കവിതയും.&lt;br /&gt;നന്ദി എന്നത്‌ 'തഗാലോഗില്‍' നിന്ന് (ഫിലിപ്പിന്‍ ഭാഷ) "സലാമത്‌"&lt;br /&gt;&lt;br /&gt;സുഖമാണോ എന്ന ചോദ്യം മധുരതരമായി അനുഭവപ്പെട്ടത്‌ കിഷില്‍ (ഇറാന്റെ അധീനതയിലുള്ള ഒരു ദീപ്‌)പോയപ്പോള്‍ കേട്ട ബലൂചി ഭാഷയില്‍ നിന്നുമാണ്‌. "ചെചോരി"&lt;br /&gt;&lt;br /&gt;വാല്‍&lt;br /&gt;ആളുകള്‍ക്ക്‌ പലതരത്തിലുള്ള ഹോബികളുമുണ്ട്‌.മുനീറിന്‌ (മുന്‍ മന്ത്രി) നാണയശേഖരണം സ്റ്റാമ്പു ശേഖരണം ഹോബിയാണ്‌.(ഫിലാറ്റലി, നുമിസ്മാറ്റിക്സ്). ആനയെ വളര്‍ത്തലായിരുന്നു പക്രന്‍കാക്കയ്ക്ക്‌ (നാദാപുരത്തു ജീവിച്ചിരുന്ന ഒരു ആനപ്രേമി) ഹോബി.(ആനാറ്റലി) ബാലകൃഷ്ണന്‌ (സിനിമാ നടനും ഫോട്ടോഗ്രാഫറുമായ തടിച്ച ബലകൃഷ്ണന്‍) മദ്യകുപ്പികള്‍ ശേഖരിക്കല്‍ (കുപ്പ്യാറ്റലി) നാട്ടിലെ ചില പ്രമാണിമാര്‍ക്കു്  വിവാഹത്തിലൂടെ ഭാര്യമാരെ ശേഖരിക്കലാണ് ഹോബി.(ഭാര്യാറ്റലി)&lt;br /&gt;ഇത്തരക്കാര്‍ ജാഗ്രതൈ&lt;br /&gt;&lt;object width="320" height="266" class="BLOG_video_class" id="BLOG_video-ad81ba93a6fdd4e7" classid="clsid:D27CDB6E-AE6D-11cf-96B8-444553540000" codebase="http://download.macromedia.com/pub/shockwave/cabs/flash/swflash.cab#version=6,0,40,0"&gt;&lt;param name="movie" value="http://www.youtube.com/get_player"&gt;&lt;param name="bgcolor" value="#FFFFFF"&gt;&lt;param name="allowfullscreen" value="true"&gt;&lt;param name="flashvars" value="flvurl=http://v4.nonxt1.googlevideo.com/videoplayback?id%3Dad81ba93a6fdd4e7%26itag%3D5%26app%3Dblogger%26ip%3D0.0.0.0%26ipbits%3D0%26expire%3D1329851783%26sparams%3Did,itag,ip,ipbits,expire%26signature%3D2EAAF0D5F604D6F65BC91305CF3DFD73FF3E50C3.37FA402696FE95A7D126467BC6BD4C36F7A7EC74%26key%3Dck1&amp;amp;iurl=http://video.google.com/ThumbnailServer2?app%3Dblogger%26contentid%3Dad81ba93a6fdd4e7%26offsetms%3D5000%26itag%3Dw160%26sigh%3DvzAnBZaFdb_EAHiJYDXnZABh66Y&amp;amp;autoplay=0&amp;amp;ps=blogger"&gt;&lt;embed src="http://www.youtube.com/get_player" type="application/x-shockwave-flash"width="320" height="266" bgcolor="#FFFFFF"flashvars="flvurl=http://v4.nonxt1.googlevideo.com/videoplayback?id%3Dad81ba93a6fdd4e7%26itag%3D5%26app%3Dblogger%26ip%3D0.0.0.0%26ipbits%3D0%26expire%3D1329851783%26sparams%3Did,itag,ip,ipbits,expire%26signature%3D2EAAF0D5F604D6F65BC91305CF3DFD73FF3E50C3.37FA402696FE95A7D126467BC6BD4C36F7A7EC74%26key%3Dck1&amp;iurl=http://video.google.com/ThumbnailServer2?app%3Dblogger%26contentid%3Dad81ba93a6fdd4e7%26offsetms%3D5000%26itag%3Dw160%26sigh%3DvzAnBZaFdb_EAHiJYDXnZABh66Y&amp;autoplay=0&amp;ps=blogger"allowFullScreen="true" /&gt;&lt;/object&gt;&lt;br /&gt;&lt;br /&gt;ഞാനും എന്റെ പെണ്ണും&lt;br /&gt;"നമുക്ക്‌ പണത്തിന്റെ ആവശ്യം നാള്‍ക്കുനാള്‍ കൂടിവരികയാണ്‌. നിനക്കാണെങ്കില്‍ ചെലവ്‌ അതിനനുസരിച്ച്‌ ചെയ്യാനും അറിയില്ല. ഞാന്‍ വല്ല ഹര്‍ക്കത്തുള്‍ മുജാഹിദീനിലോ മറ്റോ ചേരുകയാണ്‌. മരിച്ചാലും വേണ്ടില്ല. നിന്റെ തിടുക്കം തീരുമല്ലോ."&lt;br /&gt;"വെഷമം തോന്നരുത്‌. തീവ്രവാദസംഘടനയില്‍ അംഗമാവുന്നതിന്‌ മിനിമം യോഗ്യതയായി ഒരു ബുള്ളറ്റ്‌ കടന്നു പോകാനുള്ള ശരീരമെങ്കിലും വേണം. അതാവട്ടെ എന്നിട്ട്‌ ആലോചിക്കാം"&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20877073-4923764515114729709?l=kallechi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='enclosure' type='video/mp4' href='http://www.blogger.com/video-play.mp4?contentId=ad81ba93a6fdd4e7&amp;type=video%2Fmp4' length='0'/><link rel='replies' type='application/atom+xml' href='http://kallechi.blogspot.com/feeds/4923764515114729709/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20877073&amp;postID=4923764515114729709' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/4923764515114729709'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/4923764515114729709'/><link rel='alternate' type='text/html' href='http://kallechi.blogspot.com/2008/10/blog-post_30.html' title='&lt;strong&gt;&lt;em&gt;ചെചോരി&lt;/em&gt;&lt;/strong&gt;'/><author><name>കല്ലേച്ചി|kallechi</name><uri>http://www.blogger.com/profile/06653844104349644532</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-20877073.post-8314267206763566770</id><published>2008-10-26T20:45:00.006+03:00</published><updated>2008-10-26T20:56:54.567+03:00</updated><category scheme='http://www.blogger.com/atom/ns#' term='ഭീകരത'/><category scheme='http://www.blogger.com/atom/ns#' term='കാഷ്മീര്‍'/><category scheme='http://www.blogger.com/atom/ns#' term='മുസ്ലിം'/><title type='text'>Salute from Kallechi to a Brave mother</title><content type='html'>&lt;a href="http://2.bp.blogspot.com/_R_rDQadDwUk/SQSt6uaxjbI/AAAAAAAAAAc/xH8QlDf0dXY/s1600-h/umma.jpg"&gt;&lt;img id="BLOGGER_PHOTO_ID_5261521489079930290" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 250px; CURSOR: hand; HEIGHT: 307px" alt="" src="http://2.bp.blogspot.com/_R_rDQadDwUk/SQSt6uaxjbI/AAAAAAAAAAc/xH8QlDf0dXY/s320/umma.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;p align="justify"&gt;&lt;a href="http://2.bp.blogspot.com/_R_rDQadDwUk/SQSt0-l4C9I/AAAAAAAAAAU/6abnozl625E/s1600-h/salute-4.jpg"&gt;&lt;img id="BLOGGER_PHOTO_ID_5261521390342245330" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 266px; CURSOR: hand; HEIGHT: 211px" alt="" src="http://2.bp.blogspot.com/_R_rDQadDwUk/SQSt0-l4C9I/AAAAAAAAAAU/6abnozl625E/s320/salute-4.jpg" border="0" /&gt;&lt;/a&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20877073-8314267206763566770?l=kallechi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kallechi.blogspot.com/feeds/8314267206763566770/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20877073&amp;postID=8314267206763566770' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/8314267206763566770'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/8314267206763566770'/><link rel='alternate' type='text/html' href='http://kallechi.blogspot.com/2008/10/salute-from-kallechi-to-devine-mother.html' title='Salute from Kallechi to a Brave mother'/><author><name>കല്ലേച്ചി|kallechi</name><uri>http://www.blogger.com/profile/06653844104349644532</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_R_rDQadDwUk/SQSt6uaxjbI/AAAAAAAAAAc/xH8QlDf0dXY/s72-c/umma.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-20877073.post-5013027818251915874</id><published>2008-10-17T13:43:00.004+03:00</published><updated>2008-10-17T13:58:38.577+03:00</updated><title type='text'>അബ്ദുല്ലക്കുട്ടി സ്റ്റാന്ററ്റീസ്‌</title><content type='html'>&lt;div align="justify"&gt;(“ഞാന്‍ ഒരു കമ്മ്യൂണിസ്റ്റായിരിക്കുന്നത് പോലെ മുസ്ലിമുമാണ്” ഈ രൂപത്തില്‍ ഒരു അഭിമുഖം 16/10/2008 കേരള കൌമുദിയില്‍ വാര്‍ത്ത&lt;a href="http://1.bp.blogspot.com/_R_rDQadDwUk/SPhuxqUcwkI/AAAAAAAAAAM/EkQmCNCTqVA/s1600-h/Stand+ties.jpg"&gt;&lt;img id="BLOGGER_PHOTO_ID_5258074364407759426" style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="http://1.bp.blogspot.com/_R_rDQadDwUk/SPhuxqUcwkI/AAAAAAAAAAM/EkQmCNCTqVA/s320/Stand+ties.jpg" border="0" /&gt;&lt;/a&gt;യായി പ്രസിദ്ധീകരിച്ചതിനെ അധികരിച്ച്)&lt;br /&gt;&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;അബ്ദുല്ലക്കുട്ടി കൃത്യമായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ള രണ്ട്‌ മിലിറ്റന്റ്‌ 'പ്രത്യയശാസ്ത്രങ്ങളുടെ' തോണിയിൽ കാലിടുക എന്ന വൈരുദ്ധ്യത്തിലാണ്‌ നിൽക്കുന്നത്‌. വ്യക്തിപരമായി അദ്ദേഹം അനുഭവിക്കുന്ന സംഘർഷത്തിന്റെ അളവ്‌ പുറത്തെന്തൊക്കെ പ്രകടിപ്പിച്ചാലും അതീവ തീവ്രമായിരിക്കും. ഒരു സാധാരണക്കാരനെ സംബന്ധിച്ച്‌ ഇത്തരം "രണ്ടും" ആയിരിക്കലുകൾ വലിയ പ്രശ്നമുണ്ടാക്കുകയില്ല. കാരണം അയാൾ ഈ രണ്ടിന്റേയും ആഴത്തിലേക്ക്‌ പോകേണ്ടതില്ല. എന്നാൽ അബ്ദുല്ലക്കുട്ടിയെപോലെ പ്രമുഖനും നിരന്തരം പലതരം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരാളുടെ കാര്യം അങ്ങനെയല്ല. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;അബ്ദുല്ലക്കുട്ടിയുടെ "ഇസ്ലാം" എന്ന അവസ്ഥ അദ്ദേഹം തെരഞ്ഞെടുത്തതല്ല. അത്‌ അദ്ദേഹത്തിൽ ജന്മ സിദ്ധമാണ്‌. മാത്രമല്ല, അദ്ദേഹത്തിന്റെ വളരെ അടുത്ത ബന്ധങ്ങളൊക്കെ ഈ മതത്തിൽ നിന്നുള്ളവരുമാണ്‌. വളരെ അടുത്ത ബന്ധങ്ങൾ നമുക്ക്‌ ആവശ്യമായിവരുന്നത്‌ നമ്മുടെ വളരെ ലോലവും തീവ്രവും മറ്റാരുമായും പങ്കുവെയ്ക്കാൻ അത്ര എളുപ്പമല്ലാത്തതുമായ ചില വികാരങ്ങൾ പങ്കുവെക്കേണ്ടി വരുമ്പോഴും നമ്മുടെ ശേഷി ശരാശരിയിൽ താഴ്‌ന്നിരിക്കുമ്പോഴുമാണ്‌. നമ്മുടെ ശേഷിയെപ്പറ്റി ബോധമുണ്ടാവുന്നത്‌ പ്രായം അതിരുവിടുന്നു എന്ന തോന്നലുണ്ടാവുമ്പോഴും ഒരു ആശ്രയം ആവശ്യമാകുന്നു എന്ന തോന്നലുണ്ടാവുമ്പോഴുമാണ്‌. അവിടെ നാം വിട്ടുവീഴ്ചകൾക്ക്‌ തയ്യാറാവുന്നു. യുക്തിവാദി ശരണം വിളിക്കാൻ തുടങ്ങുന്നു. അമ്മയുടെ തലോടലുകളും പെങ്ങളുടെ സാന്ത്വനിപ്പിക്കലുകളും ജ്യേഷ്ടന്റെ "പോട്ടെടാ" പറയലുകാളുമൊക്കെയായി അതു നമ്മെ പിന്നെയും പിന്നെയും സജ്ജരാക്കുന്നു. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;മാർക്സിസ്റ്റു പാർട്ടിയിലെ അംഗത്വം അബ്ദുല്ലക്കുട്ടി സ്വയം തെരഞ്ഞെടുത്തതാണ്‌. വലിയ അധ്വാനമില്ലാതെ വേണമെങ്കിൽ അത്‌ കളയാം. നാം തെരഞ്ഞെടുക്കുന്ന വിശ്വാസങ്ങളേക്കാൾ എത്രയോ ശക്തമാണ്‌ ജന്മസിദ്ധമായ നമ്മുടെ വിശ്വാസം. നമ്മുടെ അബോധത്തെ നിയന്ത്രിക്കുന്നത്‌ അതാണ്‌. ഭൗതികവാദങ്ങളൊക്കെ വ്യക്തിപരമായ കാര്യമാവുമ്പോൾ മതങ്ങൾ സമൂഹത്തിന്റെ അധീശ ശ്ക്തിയിലാണ്‌ നിലനിൽക്കുന്നത്‌. ഇത്‌ തെളിയിക്കാൻ ചെറിയ ഒരു ഉദാഹരണം പറയാം. ഒരു ഭൗതികവാദി ഒരു മതവിശ്വാസിയായ പെൺകുട്ടിയെ കല്ല്യാണം കഴിച്ചാൽ (പെണ്ണുങ്ങളിലാണ്‌ കുതിര കയറാൻ എളുപ്പം) പെൺകുട്ടിക്ക്‌ അവളുടെ മതത്തിൽ തുടരുന്നതിൽ സമൂഹത്തിന്റെ എതിർപ്പുണ്ടാവില്ല. ഒരു നല്ല ഭൗതികവാദിക്കും എതിർപ്പുണ്ടാകേണ്ടതില്ല. കാരണം ഭൗതികവാദിക്ക്‌ സ്വാതന്ത്ര്യത്തെ ബഹുമാനിക്കേണ്ടതുണ്ട്‌. എന്നാൽ തിരിച്ച്‌ ഒരു മതവിശ്വാസി ഒരു ഭൗതികവാദിയായ പെൺകുട്ടിയെ കല്ല്യാണം കഴിച്ചാലോ? ഇത്തരം ഒരു സാമൂഹ്യചുറ്റുവട്ടത്തിലാണ്‌ അബ്ദുല്ലക്കുട്ടിക്ക്‌ താൻ എന്തിലാണ്‌ കൃത്യമായും നിൽക്കേണ്ടതെന്ന് മനസ്സിലാകാത്തത്‌. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;ഇസ്ലാം ചിട്ടായായി സംഘടിപ്പിക്കപ്പെട്ടതിൽ യുദ്ധം ഒരു പ്രധാന ഘടകമാണ്‌. അന്നത്തെ ഗോത്രവർഗജീവിതത്തിൽ യുദ്ധം എന്നത്‌ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. വിപ്ലവം ആത്യന്തിക ലക്ഷ്യമായി സംഘടിപ്പിക്കപ്പെട്ട മാർക്സിസ്റ്റ്‌ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളും ഇങ്ങനെ തന്നെയാണ്‌. യുദ്ധത്തിൽ പാലിക്കപ്പെടേണ്ട ധാരാളം അച്ചടക്കങ്ങളിലൊന്നാണ്‌ മേൽഘടകത്തിനു കീഴടങ്ങുക എന്നത്‌. ഇത്‌ രണ്ടിലും ഒരേ പോലെയാണ്‌. ഇനി ഒരു കമ്മ്യൂണിസ്റ്റുകാരന്‌ മതവിശ്വാസിയാകാമോ എന്നതുപോലെ ഒരു മുസ്ലിം വിശ്വാസിക്ക്‌ കമ്മ്യൂണിസ്റ്റാകാമോ എന്നതും ചർച്ചചെയ്യേണ്ടതുണ്ട്‌. ഇതിൽ ഏതെങ്കിലുമൊന്ന്‌ പറ്റില്ല എന്നുവന്നാൽ അബ്ദുല്ലക്കുട്ടി "റിസ്കി"ലാവും. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;വൈരുദ്ധ്യാതിഷ്ടിത "ഭൗതികവാദം" അടിത്തറയായിട്ടുള്ള മാർക്സിസം ഉള്ളവരിൽ നിന്ന് ബലം പ്രയോഗിച്ച്‌ പിടിച്ചെടുക്കുന്നതിൽ ഒരു മനസ്സാക്ഷിക്കുത്തും കാണുന്നില്ല. എന്നാൽ ഇസ്ലാമാകട്ടെ ഒരാളുടെ മുതൽ അയാളുടെ പൊരുത്തപ്പെടൽ കൂടാതെ പിടിച്ചെടുക്കുന്നത്‌ പൊറുക്കാനാവാത്ത തെറ്റായിക്കാണുന്നു. പണ്ട്‌ ഭൂപരിഷകരണം നടപ്പിലാക്കിയ കാലത്ത്‌ ഈ അടിസ്ഥാനത്തിൽ പല മുസ്ലിംഗളും ജന്മിയുടെ സ്വത്ത്‌ സ്വീകരിക്കാതിരുന്നിട്ടുണ്ട്‌. പാർട്ടി ഇങ്ങനെയൊരു തീരുമാനമെടുത്ത്‌ യുദ്ധസജ്ജമായാൽ അബ്ദുല്ലക്കുട്ടിയെപോലുള്ളവരുടെ നിലപാടെന്തായിരിക്കും? ധാരാളം അന്ത വിശ്വാസങ്ങളും അശാസ്ത്രീയതകളും മതത്തിന്റെ പിന്തുണയോടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്‌. പലതും, അതിന്റെ തുടക്കത്തിൽ മതത്തിനെതിരാവുമോ എന്ന ഭീതിയിലാണ്‌ ഈ എതിർപ്പുകൾ. പിൽകാലങ്ങളിൽ മതമേലാവുകാർ ഈ ഞാണിന്മേലും ബാലൻസുചെയ്യാൻ ശീലിക്കുമ്പോഴാണ്‌ ഈ നിരോധനങ്ങൾ അലിയുന്നത്‌. എന്നാൽ മാർക്സിസ്റ്റുകാരന്‌ ഇത്തരം വിശ്വാസങ്ങളോട്‌ പോരടിക്കേണ്ടതുണ്ട്‌. കാരണം വിപ്ലവത്തിന്റെ മുന്നണിപോരാളികളാവേണ്ടത്‌ തികച്ചും മാർക്സിസ്റ്റു ഭൗതികവാദബോധം സാമൂഹ്യചാലകശക്തിയായിരിക്കുന്ന ഒരു ജനതയാണ്‌. ജനാധിപത്യത്തിൽ എല്ലാം വോട്ടായതിനാൽ മാർക്സിസ്റ്റുകാർ തൽക്കാലം ക്ഷമിക്കുന്നെന്നേയുള്ളൂ. ഇസ്ലാം, വിശ്വാസിയെ സംബന്ധിച്ചിടത്തോളം പരിപൂർണ്ണമാണ്‌. അങ്ങനെയല്ല എന്നു വിശ്വസിക്കുന്നയാൾ അതിൽ നിന്നും പുറത്തുപോകും. ഈ പുറത്താകലുകൾക്ക്‌ പോളിറ്റ്ബ്യൂറോ കൂടി തീരുമാനമെടുക്കേണ്ടതില്ല. ദൈവമാണ്‌ ഇതിൽ മെംബർഷിപ്പ്‌ കൊടുക്കുന്നത്‌. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;"നാം നിങ്ങൾക്ക്‌ ഈ വിശ്വാസം പരിപൂർണ്ണമാക്കിതന്നിരിക്കുന്നു" എന്നതിൽ ഈ വിശ്വാസത്തിൽ എല്ലാം ഉൾകൊണ്ടിരിക്കുന്നു എന്നാണ്‌ അർത്ഥം. അതായത്‌ രാഷ്ട്രീയം, സാംബത്തികം, ഭൗതിക, ആത്മീയം തുടങ്ങി എല്ലാ മേഖലയും. ഇങ്ങനെ എല്ലാമേഖലയും ഉൾകൊണ്ടിരിക്കുന്ന ഒരു വിശ്വാസം കയ്യിലിരിക്കുന്ന ഒരാൾ എന്തിനാണ്‌ മറ്റൊന്നിൽ പ്രവർത്തിക്കുന്നതും വിശ്വസിക്കുന്നതും? മാർക്സിസവും ഇതേപോലെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലിയാണ്‌. അബ്ദുല്ലക്കുട്ടിക്ക്‌ ജീവിതത്തിന്റെ ചുരുക്കം ചില സന്ദർഭങ്ങളിലെങ്കിലും മതവുമായി സന്ധിചെയ്യാതിരിക്കാനാവില്ല. അങ്ങനെ സന്ധിചെയ്യാതിരിക്കണമെങ്കിൽ അപാരമായ ഇച്ഛാശക്തി ആവശ്യമാണ്‌. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;വളരെ ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രംവേണ്ട ചില "കാണിക്കലുകളിൽ" മാത്രം സന്ധിചെയ്ത്‌ മതത്തിൽ ഒരു സാധാരണക്കാരന്റെ കാലും (ആഴത്തിലുള്ള തത്വശാസ്ത്ര പ്രശ്നങ്ങളിലൊന്നും ഇസ്ലാം കാര്യത്തിൽ ഉത്തരം പറിയേണ്ടുന്നകാര്യം അബ്ദുല്ലക്കുട്ടിക്കില്ല. ചുരുക്കം ചില കവാത്തുകൾ ചെയ്ത്‌ 'ഞമ്മളും ഇങ്ങളെയാളാ' ന്ന് കാണിച്ചാൽ മതി) പ്രമുഖമായ സ്ഥാനമുള്ള മാർക്സിസ്റ്റു പാർട്ടിയിൽ ഒരു കാൽ ശക്തമായും ഉറപ്പിച്ചു കൊണ്ട്‌ അബ്ദുല്ലക്കുട്ടിയുടെ നില "സ്റ്റാന്ററ്റീസ്‌" പൊസിഷനിലാണ്‌. &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20877073-5013027818251915874?l=kallechi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kallechi.blogspot.com/feeds/5013027818251915874/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20877073&amp;postID=5013027818251915874' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/5013027818251915874'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/5013027818251915874'/><link rel='alternate' type='text/html' href='http://kallechi.blogspot.com/2008/10/blog-post_17.html' title='അബ്ദുല്ലക്കുട്ടി സ്റ്റാന്ററ്റീസ്‌'/><author><name>കല്ലേച്ചി|kallechi</name><uri>http://www.blogger.com/profile/06653844104349644532</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_R_rDQadDwUk/SPhuxqUcwkI/AAAAAAAAAAM/EkQmCNCTqVA/s72-c/Stand+ties.jpg' height='72' width='72'/><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-20877073.post-9062413713409188524</id><published>2008-10-14T19:14:00.003+03:00</published><updated>2008-10-14T19:25:26.021+03:00</updated><title type='text'>കാഴ്ച്ചയുടെ നിറങ്ങൾ</title><content type='html'>കാഴ്ചയുടെ നിറം&lt;br /&gt;പച്ചയാവുമ്പോൾ കാട്‌&lt;br /&gt;നീലയാവുമ്പോൾ കടൽ&lt;br /&gt;കറുപ്പാവുമ്പോൾ രാത്രി.&lt;br /&gt;ചൊറിയാവുമ്പോൾ പ്രേമം&lt;br /&gt;രതിയാവുമ്പോൾ മതി&lt;br /&gt;ഇനിയും പറയുമ്പോൾ&lt;br /&gt;കനവായ്‌ മാറാം, നിഴൽ-&lt;br /&gt;പരുക്കൻ യാഥാർത്ഥ്യവും.&lt;br /&gt;-----------------------&lt;br /&gt;പന്ത്രണ്ടാണ്ട് വനവാസം കഴിഞ്ഞിരിക്കുന്നു. അജ്ഞാതവാസത്തിന്റെ ഇലപൊഴിയലുകള്‍ ഒരുപക്ഷെ ഇനിയുമുണ്ടാകാം, താല്‍lക്കാലികമായെങ്കിലും വീണ്ടും ഒരു ബ്ലോഗു വസന്തം തളിരിടുകയാണ്.&lt;br /&gt;-----------------------&lt;br /&gt;ഞാനും എന്റെ പെണ്ണും&lt;br /&gt;&lt;br /&gt;ജൌളിക്കടയില്‍ കയറി ഒരു ഷര്‍ട്ടെടുക്കാന്‍ തുടങിയപ്പോള്‍ അവള്‍ തടഞ്ഞു. “വേണ്ട ഞാനെടുക്കും. നിങ്ങളുടെ സെലക്ഷന്‍ മഹാ മോശമാണ്.“&lt;br /&gt;“നിന്റെ സെലക്ഷന്‍ അടിപൊളിയാണ്.”&lt;br /&gt;“അതെ, ഇപ്പൊഴെങ്കിലും സമ്മതിച്ചല്ലൊ”&lt;br /&gt;“അതു സമ്മതിക്കാന്‍ നമ്മുടെ ജീവിതം തന്നെ ധാരാളം മതി തെളിവായി”&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20877073-9062413713409188524?l=kallechi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kallechi.blogspot.com/feeds/9062413713409188524/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20877073&amp;postID=9062413713409188524' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/9062413713409188524'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/9062413713409188524'/><link rel='alternate' type='text/html' href='http://kallechi.blogspot.com/2008/10/blog-post.html' title='കാഴ്ച്ചയുടെ നിറങ്ങൾ'/><author><name>കല്ലേച്ചി|kallechi</name><uri>http://www.blogger.com/profile/06653844104349644532</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-20877073.post-173611506024003927</id><published>2008-09-19T20:03:00.001+03:00</published><updated>2008-09-19T20:03:49.174+03:00</updated><title type='text'>new post</title><content type='html'>Just a sample new post&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20877073-173611506024003927?l=kallechi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kallechi.blogspot.com/feeds/173611506024003927/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20877073&amp;postID=173611506024003927' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/173611506024003927'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/173611506024003927'/><link rel='alternate' type='text/html' href='http://kallechi.blogspot.com/2008/09/new-post.html' title='new post'/><author><name>കല്ലേച്ചി|kallechi</name><uri>http://www.blogger.com/profile/06653844104349644532</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-20877073.post-3141812540028094557</id><published>2007-08-16T10:11:00.000+03:00</published><updated>2007-08-16T10:17:39.004+03:00</updated><title type='text'>പറയാനും വയ്യ.....</title><content type='html'>(നിങ്ങളുടെ അഭിപ്രായത്തോട്‌ എനിക്ക്‌ യോജിപ്പില്ല, എന്നാല്‍ അതു പറയാനുള്ള നിങ്ങളുടെ അവകാശത്തിനുവേണ്ടി മരിക്കാന്‍പോലും ഞാന്‍ തയ്യാറാണ്‌. വോള്‍ടയര്‍)&lt;br /&gt;&lt;br /&gt;സ്ത്രീകള്‍ക്കെതിരായുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരായി ഈ അടുത്ത കാലത്ത്‌ സുപ്രീം കോടതിയും പാര്‍ല്യമെന്റു തന്നെയും ധാരാളം നിര്‍ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കുകയുണ്ടായി. 1997 ല്‍ അതിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് കോടതി നിര്‍വചിക്കുകയും ചെയ്തു. ഈ നിര്‍വചനത്തില്‍ വന്ന പലതും "മാനിപ്പുലേറ്റ്‌" ചെയ്യപ്പെടാന്‍ വളരെ എളുപ്പമുള്ളതും അതിനാല്‍ തന്നെ മനുഷ്യത്വവിരുദ്ധവും ക്രമേണ സ്ത്രീകള്‍ക്കു തന്നെ എതിരായി തിരിയാന്‍ സാധ്യതയുള്ളതുമാണ്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;ഈ നിര്‍വചനപ്രകാരം അശ്ലീലം എന്താണെന്നു തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്കാണ്‌. തൊടല്‍, തലോടല്‍, പിടിക്കല്‍, നുള്ളല്‍ തുടങ്ങിയ ഹാര്‍ഡ്‌വെയര്‍ അതിക്രമം മുതല്‍ നോട്ടം, അശ്ലീല ചുവകലര്‍ന്ന സംസാരം, ലൈംഗികതയ്ക്‌ ക്ഷണിക്കല്‍, പ്രേരിപ്പിക്കല്‍, ചിത്രങ്ങള്‍ കാണിക്കല്‍ തുടങ്ങിയ സോഫ്റ്റ്‌ വെയര്‍ അതിക്രമങ്ങള്‍ വരെ ഇതില്‍പ്പെടും. ഇതിനുള്ള ശിക്ഷ ബലാത്സംഗത്തിന്റെ ഗണത്തില്‍പ്പെടുത്തിയാണ്‌ തീരുമാനിക്കുന്നത്‌. ആദ്യരാത്രിയില്‍ നവവധു കൈ തട്ടിമാറ്റിയതിനെ അവഗണിച്ചു പോയാല്‍ വരെ മേല്‍പ്പറഞ്ഞ ശിക്ഷക്ക്‌ പുരുഷന്‍ അര്‍ഹനാണ്‌. ഇതിലിടപെട്ട്‌ പണ്ട്‌ ശ്രീ എം. പി നാരായണപ്പിള്ള എഴുതിയ ഒരു ലേഖനത്തില്‍ പറഞ്ഞത്‌ ഓര്‍മ്മിക്കട്ടെ. ലോകത്തിലെ എല്ലാ സ്ത്രീകളും അവള്‍ എത്ര ചീത്തയായാലും ശരി ആദ്യരാത്രിയില്‍ ചെറിയ ചെറിയ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിരിക്കും. അതവളുടെ പ്രകൃതിയുടെ ഭാഗമാണ്‌. അതിനെ പുരുഷന്‍ അവഗണിച്ചതിനാലാണ്‌ മനുഷ്യന്‍ ഇന്ന് 600 കോടി കവിഞ്ഞു നില്‍ക്കുന്നത്‌. ഇക്കാരണത്തിന്‌ ജയില്‍ ശിക്ഷ അനുഭവിക്കണമെങ്കില്‍ എല്ലാ പുരുഷന്മാരും അതിന്‌ അര്‍ഹരായിരിക്കും.&lt;br /&gt;&lt;br /&gt;&lt;br /&gt;മനുഷ്യന്റെ സ്വഭാവവും പ്രകൃതിയും ശാസ്ത്രീയമായി മന്‍സ്സിലാകതിരുന്ന കാലത്താണ്‌ നമ്മുടെ സദാചാരങ്ങളധികവും രൂപമെടുത്തിട്ടുള്ളത്‌. വൈദ്യശാസ്ത്രം ഇത്രയധികം പുരോഗമിക്കുന്നതിനു മുന്‍പ്‌ എല്ലാ ഓരോ ബന്ധപ്പെടലിലും കുട്ടികളുണ്ടാകാനുള്ള സാധ്യതയും ഒരുപാട്‌ കൂടുതലായിരുന്നു. ഇന്ന് ധാരാളം നിയന്ത്രണ മാര്‍ഗങ്ങള്‍ ലഭ്യമാണ്‌.പല സദാചാരങ്ങളും പില്‍ക്കാലത്ത്‌ മതങ്ങള്‍ രൂപംകൊണ്ടപ്പോള്‍ അവയുടെ ഭാഗമായി. സ്ത്രീകളുടെ ലൈംഗികാവയങ്ങളുടെ കൃത്യവും ശസ്ത്രീയവുമായ ജ്ഞാനം നമുക്ക്‌ ലഭിച്ചിട്ട്‌ കഷ്ടിച്ച്‌ ഒരു അഞ്ഞൂറ്‌ വര്‍ഷമേ ആയിട്ടുള്ളൂ. ഡോക്റ്റര്‍ കൊളംബസ്സ്‌ ആണ്‌ ക്ലിറ്ററിസിന്റെ പ്രവര്‍ത്തനങ്ങളും മറ്റും മനസ്സിലാക്കിയതത്രെ. (കൊളംബസ്‌ ഡിസ്കവേഡ്‌ ദി അമേരിക്ക ഒഫ്‌ വുമണ്‍)&lt;br /&gt;&lt;br /&gt;&lt;br /&gt;പുരുഷന്റെ ലൈംഗികത തുറന്നതും കൃത്യമായി മനസ്സിലാക്കാവുന്നതും തെളിയിക്കാനാവുന്നതും തെളിയിക്കണമെന്ന് ഏതു നിമിഷവും വെല്ലുവിളിക്കപ്പെടുന്നതുമാണ്‌. എന്നാല്‍ സ്ത്രീയുടെ ലൈംഗികത അടഞ്ഞതും മനസ്സിലാക്കാനും തെളിയിക്കാനുമാവാത്തതുമാണ്‌. ഇപ്പറഞ്ഞതിനര്‍ഥം സ്ത്രീക്‌ ലൈംഗിക വികാരമില്ലെന്നോ അവള്‍ ഇക്കാര്യം ആവശ്യമില്ലത്തവളാണെന്നോ അല്ല. അവരത്‌ സമ്മതിച്ചുതരികയില്ലെങ്കിലും. പലജീവികളിലും എന്നപോലെ മനുഷ്യനിലും പുരുഷനാണ്‌ ലൈംഗികാന്വേഷിയും ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുന്നയാളും. ഇക്കാര്യം ഒരു കുറ്റമായി കാണാനാണ്‌ നമ്മുടെ സദാചാരം പഠിപ്പിച്ചിരിക്കുന്നത്‌. ഒരു പുരുഷന്‍ ലൈംഗിക വികാരമുണ്ടാകുന്നത്‌ എങ്ങനെ കുറ്റമാകും? ലൈംഗികത എല്ലാവരുടേയും ജീവല്‍ ആവശ്യവും അവകാശവുമാണ്‌. പുരുഷനു ആവശ്യമുള്ള ലൈംഗികാവയവങ്ങള്‍ സ്ത്രീയുടെ കയ്യിലും സ്ത്രീക്കുവേണ്ടത്‌ പുരുഷന്റെ കയ്യിലും ആയിപ്പോയത്‌ ആരുടേയും കുറ്റം കൊണ്ടല്ല. ഞാന്‍ എന്റെ പെണ്‍ പാതിയെ അന്വേഷിക്കുന്നത്‌ കുറ്റമാണെങ്കില്‍ ഈ അന്വേഷണത്വര എന്നില്‍ നിക്ഷേപിച്ച പ്രകൃതിയെ പ്രേരണക്കുറ്റം ചുമത്തി ജീവപര്യന്തം തടവിന്‌ ശിക്ഷിക്കേണ്ടതാണ്‌. ലൈംഗികത ഒരു മനുഷ്യന്റെ അവകാശമാണ്‌. ആരുടേയും ഔദാര്യമല്ല. ലൈംഗികത പാപമാണെന്ന ചിന്തയും നാം കളയേണ്ടതുണ്ട്‌. ലൈംഗികതയുടെ കാര്യത്തില്‍ ആരെങ്കിലും മുന്‍കൈ എടുത്താലെ അതു സാധ്യമാകുകയുള്ളൂ. മനുഷ്യന്റെ പ്രത്യേക പ്രകൃതി അനുസരിച്ച്‌ പലപ്പോഴും പുരുഷനാണ്‌ ഈ മുന്‍ കൈ. മറ്റു ചില ജീവികളിലെങ്കിലും പെണ്ണിനും. എനിക്ക്‌ ലൈംഗിക സഹായം ആവശ്യമുണ്ടെങ്കില്‍ ഞാന്‍ എങ്ങനേയെങ്കിലും താല്‍പര്യമുള്ള ആളോട്‌ അതു പ്രകടിപ്പിച്ചേ മതിയാകൂ. നോട്ടത്തിലൂടെയോ വാക്കിലൂടെയോ. ഈ ഒരുവിനിമയത്തിന്റെ എല്ലാ സാധ്യതകളേയുമാണ്‌ നിയമം തടയാന്‍ ശ്രമിക്കുന്നത്‌. ഇത്രയും കാലത്തെ സദാചാരം സന്താനോത്പദനോന്മുഖമായ ലൈംഗികതയില്‍ അല്ലെങ്കില്‍ അതില്‍ മാത്രമായി പരിമിതപ്പെടുത്തപ്പെട്ട ലൈംഗികതയിലൂന്നി നിന്നുകൊണ്ടുള്ളതായിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;മനുഷ്യന്റെ പ്രത്യേക പ്രകൃതി അനുസരിച്ച്‌ ലൈംഗികത പലപ്പോഴും പുരുഷന്റെ ആവശ്യമായാണ്‌ വരാറ്‌ എന്നു മുകളില്‍ സൂചിപ്പിച്ചുവല്ലോ. അതിനാല്‍ തന്നെ പുരുഷന്‍ അധമര്‍ണന്റെ സ്ഥാനത്തും സ്ത്രീ ഉത്തമര്‍ണന്റെ സ്ഥാനത്തും നില്‍ക്കുന്നു. ആവശ്യക്കാര്‍ അധികമുള്ളതിനാല്‍ സ്ത്രീകള്‍ക്ക്‌ അതെങ്ങനേയും വിചാരിച്ചാല്‍ ലഭ്യമാകാവുന്നതേയുള്ളൂ. ഇവിടെ സാംബത്തിക ശാസ്ത്രത്തിലെ ഡിമാന്റ്‌ സപ്ലൈ തിയറി അപ്ലൈ ചെയ്യാവുന്നതാണ്‌. അതിനാല്‍ അധമര്‍ണന്റെ വേവലാതികള്‍ ഉത്തമര്‍ണനും തിരിച്ചും മനസ്സിലാകുകയില്ല. ഒരാള്‍ക്ക്‌ ആവശ്യമുള്ള വസ്ഥുക്കള്‍ കൊണ്ട്‌ അയാളെ സഹായിക്കുന്നത്‌ പുണ്ണ്യകര്‍മമാണ്‌. തന്റെ ആവശ്യങ്ങളെ അംഗീകരിച്ചു കൊടുത്തില്ലെങ്കിലും പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും അവനു നല്‍കിക്കൂടേ. അങ്ങനെ നല്‍കാത്തിടത്ത്‌ അത്തരം ആവശ്യങ്ങള്‍ മറ്റു ചിലതായി പ്രകടിപ്പിക്കപ്പെടുകയും അത്‌ സമൂഹത്തിന്‌ കൂടുതല്‍ ദുരന്തങ്ങള്‍ വരുത്തിവെക്കുകയും ചെയ്യും. ആവശ്യങ്ങളുടെ അടിച്ചമര്‍ത്തല്‍ ഒരു പൊട്ടിത്തെറിയായി മാറ്റാമെന്നും ഈ പൊട്ടിത്തെറി സമരമാക്കാമെന്നും ഭീകരവാദമാക്കി മാറ്റാമെന്നും മനസ്സിലാക്കിയ പലരും ഇന്നും ഇത്തരം കടും പിടുത്തങ്ങള്‍ വെച്ചു പുലര്‍ത്തുന്നവരാണ്‌!&lt;br /&gt;&lt;br /&gt;&lt;br /&gt;മറ്റേതൊരു അവയവം പോലെതന്നെയാണ്‌ ലൈംഗികാവയവും. കാല്‌ നടക്കാനും കണ്ണ്‌ കാണാനും കാത്‌ കേള്‍ക്കാനും എന്നപോലെ ലൈംഗികാവയവങ്ങള്‍ക്കും അതിന്റേതായ ധര്‍മമുണ്ട്‌. അത്രയും പ്രാധാന്യമേ അതിനു കല്‍പ്പിക്കേണ്ടതുള്ളൂ. ഇത്‌ സമൂഹം അംഗീകരിച്ചു തരികയില്ല. ആവശ്യത്തിലധികം നിയന്ത്രണമേര്‍പ്പേടുത്തിക്കൊണ്ട്‌ സ്ത്രീയേയും പുരുഷനേയും രണ്ടു വര്‍ഗങ്ങളാക്കി തിരിക്കുന്നതിനും അതു വഴി പീഡിപ്പിക്കുന്നതിനുമുള്ള അവയവമായി ജനനേന്ത്രിയങ്ങളെ മാറ്റിയിരിക്കുന്നു. ഒരാളുടെ എല്ലാ അവയവങ്ങള്‍ക്കുമെന്നപോലെ ജനേന്ത്രിയങ്ങള്‍ക്കും അയള്‍ക്കില്ലാത്തത്ര സ്വാതന്ത്ര്യം സമൂഹത്തിന്‌ കൊടുക്കേണ്ടതില്ല. ഇത്തരം സമൂഹത്തില്‍ നിന്നും അതുല്‍പാദിപ്പിക്കുന്ന സദാചാരങ്ങളില്‍ നിന്നുമാണ്‌ നിയമങ്ങള്‍ ഉടലെടുക്കുന്നത്‌. അത്‌ മനുഷ്യത്വ വിരുദ്ധമായില്ലെങ്കിലേ അല്‍ഭുതപ്പെടേണ്ടതുള്ളൂ.&lt;br /&gt;&lt;br /&gt;&lt;br /&gt;ഇത്രയധികം പൊറുക്കാന്‍ വയ്യാത്തതും അവന്റെ മാത്രം ആവശ്യവുമാണ്‌ ലൈംഗികതയെങ്കില്‍ അതിനെ ചെറുക്കുക വളരെ എളുപ്പമാണ്‌. ആണ്‍കുട്ടികളെ അവനില്‍ സ്ത്രീ വിചാരം മുളക്കുന്ന പ്രായത്തില്‍ ഒരു പ്രത്യേക ഇഞ്ചക്ഷന്‍ നല്‍കി സ്ത്രീ വിചാരം നശിപ്പിച്ചുകളയണം. പിന്നീട്‌ വിവാഹപ്രായമായി എന്ന് സമൂഹത്തിന്‌ തോന്നുമ്പോള്‍ മറ്റൊരു ഇഞ്ചക്ഷന്‍ മൂലം ഈ കഴിവു തിരിച്ചെടുക്കണം. ആവശ്യത്തിന്‌ മക്കളെ ഉത്‌പാദിപ്പിച്ചു കഴിഞ്ഞാല്‍ വീണ്ടും ഇഞ്ചക്ഷന്‍ ചെയ്ത്‌ ഇത്‌ അവസാനിപ്പിക്കണം. ശാസ്ത്രം വിചാരിച്ചാല്‍ ഇത്‌ കഴിയും. അല്ലാതെ പ്രകൃതിയുടെ നിയന്ത്രണം മൂലം അവന്‌ ലഭിച്ചിട്ടുള്ള ഒരു വികാരം കുറ്റമായിക്കണക്കാക്കി അവനെ പരിഹസിക്കാനും ശിക്ഷിക്കാനും ശ്രമിക്കുന്നത്‌ ക്രൂരതയാണ്‌. എത്ര സമത്വ സുന്ദരമായ ലോകം. എവിടേയും ആരും സ്ത്രീകളെ ഉപദ്രവിക്കുന്നില്ല, പ്രേമിക്കുന്നില്ല, പഞ്ചാര അടിക്കുന്നില്ല എന്തിന്‌ നോക്കുന്നുപോലുമില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;പണ്ടൊക്കെ ലൈംഗികതയിലേക്കു തിരിയാവുന്ന പലകാര്യങ്ങളും ക്രിമിനല്‍ കുറ്റമായിരുന്നു. ഇന്ന് അതിനൊക്കെ മാറ്റം വന്നിട്ടുണ്ട്‌. കല്ല്യാണം കഴിക്കട്ടേ എന്നൊരു പെണ്‍കുട്ടിയോടു ചോദിക്കുക, നീ സുന്ദരിയാണെന്ന് അവളോടു പറയുക, നിന്നെ എനിക്കിഷ്ടമാണെന്നു പറയുക, പ്രേമിക്കുക തുടങ്ങി ലെംഗികതയിലേക്കു തിരിയാവുന്ന ലൈംഗികേതരമായ പല കാര്യങ്ങളും കുറ്റമായിരുന്നു. ഇന്നതൊക്കെ ഏറെക്കുറെ കുറ്റത്തിന്റെ പട്ടികയില്‍ നിന്നെടുത്തുമാറ്റിയിട്ടുണ്ട്‌. അന്നൊക്കെ സ്ത്രീകളോട്‌ ഇത്തരം ഗൗരവമായ സംഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലായിരുന്നു. അതിനൊക്കെ വീട്ടില്‍ ആണുങ്ങളുണ്ട്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;ഒരു പെണ്‍കുട്ടിക്ക്‌ വായില്‍ കൊള്ളാവുന്ന ഏറ്റവും നല്ല ഗര്‍ഭനിരോധന മാര്‍ഗം (oral contraceptive) പറ്റില്ല എന്ന ഒരു വാക്കാണ്‌. ഇതു പറയാന്‍ അവള്‍ പ്രാപ്തയാവണമെങ്കില്‍ സാഹചര്യവുമായി പരിചിതപ്പെട്ട്‌ അവളില്‍ അതിനുള്ള ധൈര്യം ഉത്ഭവിച്ചു വരേണ്ടതുണ്ട്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;വെട്ടും തടവും:&lt;br /&gt;&lt;br /&gt;ജപ്പാനില്‍ "റൊബോട്ട്‌ ഭാര്യമാര്‍' പണിപ്പുരയിലാണ്‌. വാര്‍ത്ത&lt;br /&gt;അവരെ വിവാഹമാര്‍ക്കെറ്റില്‍ കിട്ടുന്നേടത്തോളമേ ഈ ലേഖനത്തിനു പ്രസക്തിയുള്ളൂ.&lt;br /&gt;&lt;br /&gt;കാലവര്‍ഷക്കെടുതി അന്വേഷിക്കാന്‍ വരുന്ന കേന്ദ്രസംഘം തിന്നു മുടിക്കുന്നു. ജി. സുധാകരന്&lt;br /&gt;‍കാലവര്‍ഷക്കെടുതി കഴിഞ്ഞാല്‍ കേന്ദ്ര സംഘക്കെടുതിവാളയാര്‍ ചെക്കുപോസ്റ്റിലെ അഴിമതി അവസാനിപ്പിക്കും.&lt;br /&gt;&lt;br /&gt;തോമസ്‌ ഐസക്ക്‌&lt;br /&gt;തോമസ്‌ ഐസക്‌ ഒരു സ്വപ്നജീവിയാണ്‌. അറബിക്കടല്‍ കല്ലിട്ടു നികത്തുന്നത്‌ അതിനേക്കാള്‍ എളുപ്പം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20877073-3141812540028094557?l=kallechi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kallechi.blogspot.com/feeds/3141812540028094557/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20877073&amp;postID=3141812540028094557' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/3141812540028094557'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/3141812540028094557'/><link rel='alternate' type='text/html' href='http://kallechi.blogspot.com/2007/08/blog-post.html' title='പറയാനും വയ്യ.....'/><author><name>കല്ലേച്ചി|kallechi</name><uri>http://www.blogger.com/profile/06653844104349644532</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-20877073.post-2023353108924289687</id><published>2007-07-19T11:15:00.000+03:00</published><updated>2007-07-19T11:25:31.897+03:00</updated><title type='text'>കോടികള്‍ കൊണ്ടുള്ള കോഴക്കളിയും ചില പ്രത്യയശാസ്ത്ര ഉത്തരങ്ങളും</title><content type='html'>പ്രത്യയശാസ്ത്ര ഉത്തരങ്ങള്‍ എന്നാല്‍ ഏതു ചോദ്യങ്ങള്‍ക്കും നല്‍കവുന്ന ചില ഉത്തരങ്ങള്‍ എന്നു ചുരുക്കം. ഇങ്ങനെ ചില വിദ്യകള്‍ പഠിക്കുന്ന കാലത്ത്‌ അറിഞ്ഞിരുന്നെങ്കില്‍ പല നാണം കെട്ട ജയങ്ങളും ഒഴിവാക്കാമായിരുന്നു. അതായത്‌ ജസ്റ്റ്‌ പാസ്സുകള്‍. ലിസ്സും സന്റിയാഗോയും ദേശാഭിമാനിക്ക്‌ പെപ്സിയും സാന്റ്‌വിറ്റ്ചും അടിക്കാന്‍ പോക്കറ്റുമണി നല്‍കി എന്നതാണ്‌ പ്രശ്നം. അത്‌ ഈ ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്കും പത്രങ്ങള്‍ക്കും മനസ്സിലാകാഞ്ഞിട്ടാണ്‌. കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക്‌ അതിന്റേതായ ചില ശൈലികളുണ്ട്‌. അത്‌ കമ്മിറ്റികളിലെടുക്കുന്ന തീരുമാനങ്ങള്‍ പുറത്തു പറയാറില്ല. (പുറത്തു പറയാന്‍ കൊള്ളാവുന്ന തീരുമാനങ്ങളല്ല ഉള്ളില്‍ നിന്നെടുക്കുന്നത്‌ എന്ന് ദോഷൈക ദൃക്കുകള്‍. അകത്ത്‌ ഏതാനും ചിലയാളുകള്‍ ചേര്‍ന്നു പുറത്തുള്ള ബഹുഭൂരിഭാഗത്തിനു വേണ്ടിയെടുക്കുന്ന തീരുമാനങ്ങള്‍ ആത്യന്തികഫലം അനുഭവിക്കുന്ന പൊതുജനം അറിയാന്‍ അവകാശമുണ്ട്‌ എന്നതല്ലേ ജനാധിപത്യ മര്യാദ. ഓ ബൂര്‍ഷ്വാ ജനാധിപത്യ മര്യാദ)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;മുകളിലെ സമാന്യമായി പറഞ്ഞ നിബന്ധനകളില്‍ നിന്നേ ഈ പാര്‍ട്ടികളെ സമീപിക്കാവൂ.ഇനി ഈ വിവാദങ്ങള്‍ക്കുള്ള (ഇത്തരത്തിലുള്ള ഏതു വിവാദങ്ങള്‍ക്കും) ഉത്തരങ്ങള്‍. ഈ ഉത്തരങ്ങള്‍ ഏതുവിവാദങ്ങള്‍ക്കും ഉപയോഗിക്കാം.കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ ഉള്ളവരില്‍ നിന്നു പിടിച്ചെടുത്ത്‌ ഇല്ലാത്തവര്‍ക്ക്‌ നല്‍കുന്നു. സാന്ദിയാഗോ മര്‍ട്ടിനും ലിസ്സുമൊക്കെ ഉള്ളവരാണ്‌. (നേരത്തെ മണിച്ചനും ഉള്ളവരില്‍ പെട്ടയാളായിരുന്നു. അദ്ദേഹം ഇല്ലാത്തവനായി അകത്തു കടക്കുന്നതിനുമുന്‍പ്‌ നാം നമുക്കു വേണ്ടതു പിടിച്ചെടുത്തു, ലാവ്ലിനും അതെ. പിന്നെ കുഞ്ഞാലിക്കുട്ടിയില്‍ നിന്നും പിടിച്ചിട്ടുണ്ടത്രെ)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ദേശാഭിമാനി ഒരു പത്രസ്ഥാപനമാണ്‌. അതിന്‌ പരസ്യ ഇനത്തില്‍ പണം വാങ്ങിക്കാം.(മാര്‍കിസ്റ്റു പാര്‍ട്ടിയുടെ ദേശാഭിമാനിപോലുള്ള ഇത്തരം പ്രൊഫഷണല്‍ കൈക്കൂലി ഏജന്റുകളുടെ പണിയായിരുന്ന് പണ്ട്‌ കരുണാകരന്റെ കാലത്തെ പിച്ച ബഷീറിനെപോലുള്ള അമേച്വറുകള്‍ ചെയ്തത്‌)&lt;br /&gt;&lt;br /&gt;എന്നാപ്പിന്നെ എന്തിനാ ഇങ്ങനെ വാങ്ങിയവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്തക്കിയത്‌ ?&lt;br /&gt;&lt;br /&gt;ഈ ചോദ്യത്തിന്‌ ഇന്നത്തെ ഉത്തരം ഞങ്ങളുടെ പാര്‍ട്ടി തെറ്റു ചെയ്തത്‌ കണ്ടാല്‍ ഏതു കൊമ്പനായലും പുറത്താക്കും. പാര്‍ട്ടി അയാളെ ശിക്ഷിച്ചു.&lt;br /&gt;&lt;br /&gt;ഈ അധികാരം എല്ലാ പാര്‍ട്ടികള്‍ക്കും എല്ലാ കേസ്സിനും ബാധകമാണോ സഖാവേ?&lt;br /&gt;&lt;br /&gt;മയാവതിക്ക്‌ പ്രവര്‍ത്തകര്‍ വീടുവെക്കനയച്ച അമ്പത്തിരണ്ടു കോടിയും ജയലളിതയുടെ...എങ്കില്‍ പിന്നെ നമ്മുടെ ഭരണ ഘടനയങ്ങു നശിപ്പിച്ചു കളയാം ഇല്ലേ?&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അതിനു മുന്‍പ്‌ നാളെ ഇക്കാര്യത്തിനു പറിയേണ്ട മറുപടി കേള്‍ക്കൂ. ദേശഭിമാനി കോഴ പ്രശ്നത്തില്‍ പാര്‍ട്ടിക്കു തെറ്റു പറ്റി.&lt;br /&gt;&lt;br /&gt;പാലോറ മാതയില്‍ നിന്നല്ലെസഖാവേ നാമാദ്യം...&lt;br /&gt;&lt;br /&gt;സഖാവേ പാലോറ മാത പശുക്കുട്ടിയെ തന്ന കാലത്ത്‌ മേല്‍പ്പറഞ്ഞവര്‍ നമുക്കു സംഭാവന തന്നിരുന്നില്ല. അന്നവര്‍ നമുക്കു സംഭാവന തരേണ്ടിയിരുന്ന പശുക്കുട്ടിയെ വളര്‍ത്തി എന്നു കരുതൂ ഇന്നേക്ക്‌ അതിന്റെ മക്കള്‍ തിലക പരമ്പരകളെ വിറ്റും അവയുടെ പാല്‍ കറന്നു വിറ്റും രണ്ടും മൂന്നും കോടിയില്‍കൂടുതലുണ്ടാക്കി കാണണം. അപ്പോള്‍ സന്റിയാഗൊ മാര്‍റ്റിനും ലിസ്സും നമുക്കു തന്നത്‌ പശുക്കുട്ടികളെ തന്നെ. ഈ ഉത്തരവും പോരെങ്കില്‍ എല്ലാ പത്രങ്ങളും പണം വങ്ങാറുണ്ട്‌. കണിച്ചുകുളങ്ങര കേസ്സില്‍ രമേഷ്‌ വങ്ങിയില്ലേ, രണ്ട്‌ അല്ല മൂന്നു അല്ല പത്തുകോടി.&lt;br /&gt;&lt;br /&gt;എന്റെ ലെനിന്‍ മുത്തപ്പാ രമേഷും മഞ്ഞപ്പത്രങ്ങളും ഇനിയും കൈക്കൂലിവങ്ങണേ ഭഗവാനെ.&lt;br /&gt;&lt;br /&gt;രണ്ട്‌ മുദ്രാവാക്യങ്ങളും കൂടിപ്പിടിച്ചോ&lt;br /&gt;&lt;br /&gt;ഞങ്ങളെ പത്രം കോഴ വാങ്ങ്യാല്‍&lt;br /&gt;&lt;br /&gt;നിങ്ങള്‍ക്കെന്താ കോണ്‍ഗ്രസ്സേ&lt;br /&gt;&lt;br /&gt;കുട്ട്യോളായാല്‍ കോണോം കക്കും&lt;br /&gt;&lt;br /&gt;അറിയാനായാല്‍ കൊണ്ടക്കൊടുക്കും&lt;br /&gt;&lt;br /&gt;പോരെ&lt;br /&gt;&lt;br /&gt;തല്‍ക്കാലം ധാരാളം. സഖാവെ ഈ കുത്തകക്കമ്പനികള്‍ക്ക്‌ റീട്ടൈല്‍ വ്യാപരരംഗം തുറന്നു കൊടുത്തതിന്‌ എന്തു മറുപടി പറയും.&lt;br /&gt;&lt;br /&gt;സഖാവേ കുത്തകകള്‍ക്ക്‌ നാമല്ല കേന്ദ്രമാണ്‌ വാതില്‍ തുറന്നു കൊടുത്തത്‌. അത്‌ ആഗോളവത്കരണത്തിന്റെ ഫലമായി.&lt;br /&gt;&lt;br /&gt;നിക്കട്ടെ നിക്കട്ടെ, നമ്മുടെ ഭരണത്തിലുള്ള പഞ്ചായത്തുകളും കോര്‍പ്പറേഷനുകളും എന്തിനാണ്‌ ഇവയ്ക്ക്‌ അനുമതി നല്‍കിയത്‌?&lt;br /&gt;&lt;br /&gt;ഇതാണ്‌ ഭൂര്‍ഷ്വാ മുതലാളിത്ത ഭരണകൂടങ്ങള്‍ നല്‍കുന്ന സമ്മതം പോലെയല്ല തൊഴിലാളിവര്‍ഗത്തിന്റെ അനുമതി എന്നു പറഞ്ഞത്‌. രണ്ടും ഒരുപോലെ കാണരുത്‌. ഒന്ന്. തൊഴിലാളിവര്‍ഗം നല്‍കുന്നത്‌ ലാല്‍സമ്മതമാണ്‌. അതായത്‌ കുത്തകകളോടു സന്ധിയില്ലാത്തസമരം എന്നതാണല്ലോ തൊഴിലാളിവര്‍ഗ മുദ്രാവാക്യം. സംശയമില്ലല്ലോ. ഇങ്ങനെ സമരം ചെയ്യാന്‍ സഖാക്കള്‍ക്ക്‌ കുത്തകകളെ കിട്ടണ്ടെ. അതിന്‌ നമ്മുടെ നാട്ടിലെ കണാരനും കോമനും അമേരിക്കയിലേക്കു പോകനാവുമോ? പിന്നെന്താണു വഴി? നാം അവരെ ഇങ്ങോട്ടു വിളിച്ച്‌ വരുത്തുന്നു. ശത്രുവിനെ മുഖത്തോടുമുഖം വാരിക്കുന്തങ്ങളുമായി നാം നേരിടുന്നു. പരാജയപ്പെടുത്തുന്നു.&lt;br /&gt;&lt;br /&gt;രണ്ട്‌, ഇവിടെ ഒരു ഭാഗത്ത്‌ നമ്മുടെ സര്‍ക്കാരുകള്‍ സമ്മതം കൊടുത്തു കൊണ്ട്‌ വരുന്ന കുത്തകകളെ നാം സമരം ചെയ്തു നശിപ്പിക്കും. അങ്ങനെ സമരവും ഭരണവും എന്ന നമ്മുടെ ആശയം നടപ്പിലാക്കും.&lt;br /&gt;&lt;br /&gt;മൂന്ന്‌. കുത്തകകള്‍ അപകടകാരികളാണെന്ന് സാധാരണക്കാരന്‌ ബോധ്യമാകണമെങ്കില്‍ അവന്‍ പ്രത്യക്ഷത്തില്‍ അത്‌ അനുഭവിക്കണം. അതിനും കുത്തകകള്‍ വന്നേ പറ്റൂ. നാം നേരത്തെ കൊക്കക്കോലയെ കൊണ്ടുവന്നു. അവരെ നാം സമരം ചെയ്തു നശിപ്പിച്ചു. (അവര്‍ക്ക്‌ ഒരു രോമം പോലും കൊഴിഞ്ഞില്ല എന്നൊക്കെ നമ്മുടെ ശത്രുക്കള്‍ നമ്മുടെ സമരത്തെ വിലകുറച്ചുകാണിക്കാന്‍ നടത്തുന്ന വില കുറഞ്ഞ പ്രചാരണങ്ങളാണ്‌. രോമം മുതലായ പദങ്ങള്‍ സാസ്കാരിക വിപ്ലവത്തിന്‌ ശേഷം മാര്‍ക്സിയന്‍ നിഘണ്ടുവില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്‌) അവരുണ്ടാക്കുന്ന പ്രശ്നങ്ങളെപ്പറ്റി നാം എത്ര ക്ലസ്സെടുത്തതാണ്‌ പണ്ടൊക്കെ. ആര്‍ക്കെങ്കിലും ബോധ്യമയോ? ഇപ്പോള്‍ മനസ്സിലായില്ലെ. ഇപ്പോള്‍ റിലയന്‍സിന്‌ അനുമതി കൊടുത്തു. ഉശിരുണ്ടെങ്കില്‍ നമ്മുടെ ബഹുജനശക്തികൊണ്ട്‌ അവരെ തുരത്തണം.&lt;br /&gt;&lt;br /&gt;അപ്പോള്‍ സഖാവേ ഇതൊന്നും ഒരിക്കലും ഭൂര്‍ഷ്വാപാര്‍ട്ടികള്‍ക്ക്‌ മനസ്സിലാവുകയില്ല. എനിക്കും. ലാല്‍സലാം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;വാല്‍&lt;br /&gt;&lt;br /&gt;എന്റെ പരിചയത്തില്‍ ഒരു സൗദിയുണ്ടായിരുന്നു. പേര്‌ നവരാസ്‌. അയാള്‍ വിസ കൊടുത്തിരുന്നവര്‍ക്ക്‌ വെച്ച നിര്‍ദ്ദേശങ്ങള്‍ ഇവയായിരുന്നു. എന്തെങ്കിലും പണിയെടുത്ത്‌ നക്കാപ്പിച്ച ജീവിതം നയിക്കാനാണെങ്കില്‍ ഞാന്‍ വിസ തരില്ല. നിങ്ങള്‍ കള്ളു ബിസിനസ്സു ചെയ്യണം, പെണ്‍വാണിഭം നടത്തണം, തയ്‌ലന്റ്‌ ലോട്ടറി, നാടകുത്ത്‌, ചട്ടികളി, ആനമയിലൊട്ടകം, പിടിച്ചുപറി എല്ലാം നടത്തണം. എനിക്കതിനനുസരിച്ച്‌ കഫാലത്‌ തന്നാല്‍ മതി. കേസ്സൊക്കെ ഞാന്‍ നോക്കിക്കൊള്ളാംപാവം നവരാസ്സിപ്പോള്‍ അകത്താണെന്നാണ്‌ കേള്‍വി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20877073-2023353108924289687?l=kallechi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kallechi.blogspot.com/feeds/2023353108924289687/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20877073&amp;postID=2023353108924289687' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/2023353108924289687'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/2023353108924289687'/><link rel='alternate' type='text/html' href='http://kallechi.blogspot.com/2007/07/blog-post.html' title='കോടികള്‍ കൊണ്ടുള്ള കോഴക്കളിയും ചില പ്രത്യയശാസ്ത്ര ഉത്തരങ്ങളും'/><author><name>കല്ലേച്ചി|kallechi</name><uri>http://www.blogger.com/profile/06653844104349644532</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-20877073.post-4163574951026907691</id><published>2007-06-17T08:03:00.000+03:00</published><updated>2007-06-17T08:05:59.735+03:00</updated><title type='text'>കവിതയുടെ പുതുങ്ങല്‍</title><content type='html'>കവിതയുടെ പുതുങ്ങല്‍പുതുക്കുക, നവീകരിക്കുക തുടങ്ങിയ പ്രയോഗങ്ങള്‍ കവിതയില്‍ എത്രമാത്രം സാംഗത്യമുണ്ട്‌ എന്ന തര്‍ക്കമായിരുന്നു ഇന്നലെ ഞങ്ങളുടെ ചര്‍ച്ചയെ സജീവമാക്കിയിരുന്നത്‌. എനിക്കറിയില്ല, ഈവാക്കുകളുടെയൊക്കെ സൂക്ഷ്മമായ ഉള്‍പ്പിരിവുകളും അര്‍ഥങ്ങളുമൊന്നും. അതിനാല്‍തന്നെ ആഴത്തിലുള്ള വിശകലനങ്ങള്‍ ഈവാക്കുകള്‍ വെച്ച്‌ എന്റെ ബുദ്ധിക്ക്‌ വഴങ്ങുന്നതല്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;പൂര്‍വികമായുള്ള ഒന്നിനെ പരിണമിപ്പിക്കുക, അല്ലെങ്കില്‍ അങ്ങനെ ഒന്നിനേയേ പരിണമിപ്പിക്കാനവൂ എന്ന വാദമായിരുന്നു എനിക്കു മുന്നോട്ടു വെയ്ക്കാനുണ്ടായിരുന്നത്‌. പരിണാമത്തെ പുതുക്കല്‍ എന്നോ നവീകരിക്കല്‍ എന്നോ പറയാമെന്നു തോന്നുന്നു. എന്നാല്‍ എന്റെ സുഹൃത്ത്‌ തികച്ചും വിഭിന്നമായ ഒന്നിനെ അവതരിപ്പിക്കുക എന്നതിനേയാണോ ഉദ്ദേശിക്കുന്നത്‌ എന്ന് എനിക്കു സംശയമുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ പുതുക്കല്‍ എന്ന് അതിനെ പറയുന്നത്‌ ശരിയാവില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;പുതുക്കല്‍ തന്നെ പലരും പല തരത്തില്‍ ചെയ്യാറുണ്ട്‌. നാം മുന്‍പ്‌ കണ്ടിട്ടില്ലാത്തതും എന്നാല്‍ അത്‌ വിദൂരത്തെവിടെയോ നേരത്തെ നിലനിന്നിരുന്നതുമായ ഒന്നിനെ പുതിയതെന്ന വ്യാജേന, നമുക്കത്‌ പുതിയത്‌ തന്നെയാവണം, നമ്മുടെ ആസ്വാദനത്തിന്‌ കാണിച്ചുതരല്‍, അതിനെ നവീകരിക്കല്‍ തുടങ്ങിയവ. ഇത്‌ താളമായാലും പദഘടനയുടെ ക്രമമായാലും അതെ. ഇതിനേക്കാള്‍ നല്ലതല്ലേ നമ്മുടെ കയ്യില്‍ പൂര്‍വീകമായി പകര്‍ന്നു കിട്ടിയ ഒന്നിനെ നവീകരിക്കല്‍. ഇന്നലെ വരെ കണ്ടിട്ടില്ലാത്ത രൂപത്തില്‍ നമ്മുടെ ഭാഷയെ തന്നെ എല്ലാ അര്‍ഥത്തിലും ക്രമീകരിക്കല്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;ഇന്ന് സാഹിത്യത്തിലും ജീവിതത്തിലുമെല്ലാം കാണുന്നത്‌ പടിഞ്ഞാറിനെ പറിച്ചു നടുന്ന പ്രവണതയാണ്‌. പലതും അവര്‍ ഉപേക്ഷിച്ച ശേഷമാണ്‌ നാം ഉപയോഗിക്കുന്നത്‌. എന്നാല്‍, ലോകക്ലാസിക്കുകളുടെ നിലവാരത്തിലേക്കുയരാന്‍ പറ്റുന്ന വിരലിലെണ്ണാവുന്ന കൃതികളേ ഇന്ത്യന്‍ സാഹിത്യത്തിലുള്ളൂ എന്ന് കൃഷ്ണന്‍ നായര്‍ പറയുമായിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;പൂര്‍വീകമായി നമുക്കു കിട്ടിയ ധാരാളം സംഭാവനകളിലൊന്നാണ്‌ നമ്മുടെ ഭാഷ. അത്‌ കാലപ്രവാഹത്തില്‍പ്പെട്ട്‌ മിനുസപ്പെട്ട ഒരു കല്ലാണ്‌. ഇവ ഉപയോഗിക്കുന്നതിനെ നാമെന്തിനാണ്‌ ജാള്യപ്പെടുന്നത്‌? ഒരു വാക്ക്‌ രൂപപ്പെട്ടുവന്നിരിക്കുന്നതിന്‌ കാലം മാത്രമല്ല ഒരു ചരിത്രവും അധ്വാനിച്ചിട്ടുണ്ട്‌. ചെറിയ ചെറിയ ലേബലുകളിലേയ്ക്ക്‌ ഈ സംഭവങ്ങള്‍ ഒതുങ്ങുമ്പോള്‍ ഒരു ലളിതമാക്കല്‍ നടക്കുന്നുണ്ടെങ്കിലും അതു നമ്മുടെ ബുദ്ധിയെ, ആസ്വാദന ശേഷിയെ പരിപോഷിപ്പിക്കുന്നുണ്ട്‌. അതിനാല്‍ തന്നെ ചിലങ്ക, അരയന്നം, തുടങ്ങിയ വാക്കുകള്‍ പുതിയ കവികള്‍ക്കും ഉപയോഗിക്കാം. "ഞാന്‍ നിന്നെ സ്നേഹിക്കുന്നു" എന്ന കവിതയുടെ പ്രധാന്യം ആ അനുഭവം ഉള്ള കാലത്തോളം എത്ര ആവര്‍ത്തിച്ചാലും മതിയാവുമെന്നു തോന്നുന്നില്ല. എന്നാല്‍ പ്രേമിക്കുന്ന ആളുകള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും നിങ്ങള്‍ മാറ്റം വരുത്തിക്കോളൂ.&lt;br /&gt;&lt;br /&gt;&lt;br /&gt;ഇന്നത്തെ പല കവിതകളും കാണുമ്പോള്‍ വംശനാശം വന്നുപോകുന്ന ഒരു സാഹിത്യശാഖയുടെ ഹൃദയമിടിപ്പ്‌ ഞാന്‍ കേള്‍ക്കുന്നു. അപ്പോള്‍ വീണ്ടും വള്ളത്തോളിനേയും കുമാരനാശാനേയും വായിച്ചേ കവിതയോടുള്ള വിശ്വാസം ഉറപ്പുവരുത്താനാവുന്നുള്ളൂ. ഏതെങ്കിലും ഒരു കുട്ടി നഗ്നതയെ ചൂണ്ടിക്കണിച്ചില്ലയെങ്കില്‍ നമ്മുടെ കവിതക ഫിലിപ്പൈന്‍സിലെ ലാബുകളിലേക്ക്‌ കുടിയേറും. ഇന്ന്‌ ഉപയോഗിക്കുന്ന മലയാളം ചൊവ്വയില്‍ കുടിയേറിപ്പാര്‍ത്ത മലയാളികളുടേതാണെന്നു തോന്നും. ഈ കവിതകള്‍ വായനക്കാരന്‌ അവന്‌ താങ്ങാവുന്നതിലധികം അധ്വാനം നല്‍കുന്നുണ്ട്‌. വായനക്കരന്റെ രസനയുടെ ഗുണമാണ്‌ എന്റെ കവിതയുടെ ഗുണം എന്നു സങ്കല്‍പ്പിക്കുന്ന കവി, കവി എന്ന നിലയില്‍ ഒരു പരാജയമല്ലേ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20877073-4163574951026907691?l=kallechi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kallechi.blogspot.com/feeds/4163574951026907691/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20877073&amp;postID=4163574951026907691' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/4163574951026907691'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/4163574951026907691'/><link rel='alternate' type='text/html' href='http://kallechi.blogspot.com/2007/06/blog-post_17.html' title='കവിതയുടെ പുതുങ്ങല്‍'/><author><name>കല്ലേച്ചി|kallechi</name><uri>http://www.blogger.com/profile/06653844104349644532</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-20877073.post-2816966833452730269</id><published>2007-06-06T16:39:00.000+03:00</published><updated>2007-06-06T16:51:18.276+03:00</updated><category scheme='http://www.blogger.com/atom/ns#' term='സമകാലികം'/><category scheme='http://www.blogger.com/atom/ns#' term='മുന്നാര്‍'/><category scheme='http://www.blogger.com/atom/ns#' term='വി എസ്'/><title type='text'>എണ്‍പതു കഴിഞ്ഞ ഈ നവയൌവ്വനത്തിന്‌ സലാം</title><content type='html'>&lt;div align="left"&gt;അച്ച്യുതാനന്ദന്‍ സര്‍ക്കാര്‍ ഒരുവര്‍ഷം തികച്ചിരിക്കുന്നു. ഈ സര്‍ക്കാറിന്റെ മൊത്തം പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നില്ല ഇവിടെ. പണ്ടു വെട്ടിനിരത്തല്‍ തുടങ്ങിയ വൈകാരിക എടുത്തു ചാട്ടങ്ങള്‍ കാണിച്ച്‌ വീരപരിവേഷം നേടിക്കളയാമെന്നു തെറ്റിധരിച്ച അച്ച്യുതനന്ദനല്ല ഇന്നു ഒഴിപ്പിക്കലിലൂടെ ദൃശ്യമാകുന്നത്‌. അദ്ദേഹം കാണിച്ച ഏറ്റവും വലിയ അബദ്ധമായിരുന്നു അത്‌.&lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;കേരളത്തിലങ്ങോളമിങ്ങോളം സര്‍ക്കാര്‍ അധീനതയിലുള്ള ധാരാളം സ്ഥലങ്ങള്‍ അന്യാധീനപ്പെട്ടു കിടക്കുകയാണ്‌. ഇതില്‍ പലതും വമ്പന്മാരുടെ കയ്യിലുമാണ്‌. ഈ ഭൂമിയാണ്‌ ഇന്നു തിരിച്ചു പിടിക്കുന്നത്‌. പോരായ്മകളുണ്ടാകാം. എങ്കിലും ചിലതൊക്കെ വിചാരിച്ചാല്‍ ഇവിടെ നടക്കുമെന്നുള്ളതു കാണിച്ചു കൊടുത്തതു തന്നേയാണ്‌ ഈ പിടിച്ചെടുക്കലിന്റെ പ്രസക്തി.&lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;ഒരു വെള്ളപ്പേപ്പറിലെഴുതിയ രേഖ പോലും കാണിക്കാനില്ലാതെ കോടിക്കണക്കിനു തുകകള്‍ മുടക്കി പലരും ഈ ഭൂമികളില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ തുടങ്ങിയെന്നത്‌ എന്തൊരു പോക്രിത്തരമാണ്‌. ഇത്‌ ഉധ്യോഗസ്ഥ-രഷ്ട്രീയ കൂട്ടുകെട്ടിന്റെ പിന്‍ബലം ഉണ്ടാകും എന്ന അമിത ആത്മവിശ്വാസം കൊണ്ടാണ്‌. ഇത്രയും കാലം അവര്‍ക്കതു ലഭിക്കുകയും ചെയ്തിട്ടുണ്ട്‌. അഥവാ എന്നെങ്കിലും പൊളിക്കേണ്ടിവന്നാല്‍ തന്നെ അതിനു മുന്‍പ്‌ മുടക്കിയ തുക ലാഭത്തോടെ തിരിച്ചെടുക്കാനുള്ള സാവകാശം കോടതികള്‍ മുഖേന ലഭിക്കും എന്നും കരുതിക്കാണും. ഇന്ത്യയില്‍ ഭൂമി സംബന്ധമായ കേസുകള്‍ എത്രകാലം വേണമെങ്കിലും നീട്ടിക്കൊണ്ടു പോകാമെന്നതായിരുന്നല്ലോ അനുഭവം. ഈ അനുഭവത്തേയും പിടിച്ചെടുക്കല്‍ നടപടി ഒന്നു ഞെട്ടിച്ചു. &lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;നമ്മുടെ നാട്ടില്‍ ഏറ്റവും മോശമായത്‌ ഉദ്ദ്യോഗസ്ഥരാണെന്ന് പലരും പറഞ്ഞിട്ടുള്ളതാണ്‌, പലവട്ടം. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക്‌ രണ്ടാം സ്ഥാനമേ ഉള്ളൂ. രാഷ്ടീയക്കാരന്‍ ചുരുങ്ങിയത്‌ അഞ്ചു വര്‍ഷം കഴിയുമ്പോഴെങ്കിലും ജനങ്ങളെ സമീപിക്കേണ്ടതുണ്ട്‌. ഉദ്ദ്യോഗസ്ഥന്‍ ആ ലാവണത്തില്‍ കയറിയാല്‍ പിന്നെ പെന്‍ഷന്‍ പറ്റി പിരിഞ്ഞാല്‍ മതി. അവനെ അവിടെ നിന്ന് ഇറക്കി വിടാന്‍ ഒരു ശക്തിക്കും എളുപ്പം സാധ്യമല്ല. ഇതു ജനാധിപത്യത്തിന്റെ ഒരു പോരായ്മയിലേക്കു കൂടി വിരല്‍ ചൂണ്ടുന്നു. ഇത്രയും കാലം ഇങ്ങനെ പറഞ്ഞിട്ടുള്ള പലരേയും തൊഴിലാളി വിരുദ്ധന്‍, ബൂര്‍ഷ്വാസി തുടങ്ങിയ ചീത്ത വാക്കുകളുപയോഗിച്ചു അല്ലെങ്കില്‍ തൊഴിലാളിവര്‍ഗ്ഗ ഉരുക്കുമുഷ്ടി ഉപയോഗിച്ച്‌ നേരിടുകയായിരുന്നു ഇടതു പക്ഷം. അന്‍പതു വര്‍ഷം കഴിഞ്ഞപ്പോള്‍ അച്യുതാനന്ദനടക്കമുള്ളവര്‍ക്കു തിരിച്ചറിവുണ്ടായിരിക്കുന്നു ഭൂരിഭാഗം ഉദ്ദ്യോഗസ്ഥരും പരാന്ന ഭോജികളാണ്‌. അല്ലാതെ മാര്‍ക്സ്‌ വിഭാവനം ചെയ്ത തൊഴിലാളികളല്ല എന്ന്. ഈ തിരിച്ചറിവ്‌ എന്ന ഒറ്റക്കാരണം മതി അച്യുതാനന്ദന്‍ അടുത്ത തവണ തോല്‍ക്കാന്‍. ഇത്‌ അദ്ദേഹത്തിനു നന്നായറിയാം. ഇനി ഒരു അങ്കത്തിന്‌ ബാല്യമില്ലെന്നു കരുതിത്തന്നേയാണ്‌ ഉദ്ദ്യോഗസ്ഥ മേധാവിത്വം എന്ന ദുര്‍ഭൂതത്തെ അദ്ദേഹം തൊടുന്നത്‌. ചുരുക്കത്തില്‍ ഏത്‌ ആശാരിവന്നാലും കൊത്താന്‍ ഈ ഉളിയേ ഉള്ളൂ എന്ന അവസ്ഥ. പിന്നെ നമ്മുടെ സംവിധാനങ്ങള്‍ എങ്ങനെ നില നിന്നു പോകുന്നു എന്നു ചോദിച്ചാല്‍ സമൂഹം എത്ര തന്നെ അധപ്പതിച്ചാലും അതിന്റെ ഭാഗമാവതെ നില്‍ക്കാന്‍ കരുത്തും തന്റേടവും കാണിക്കുന്ന ഒരു മുപ്പതു ശതമാനം എന്നുമുണ്ടാകും. അവരാണ്‌ ഇതു നിലനിര്‍ത്തുന്നത്‌. അത്‌ നമ്മുടെ ഉദ്ദ്യോഗസ്ഥരിലുമുണ്ട്‌. &lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;ഈ പ്രശ്‌നത്തിന്റെ കേവലം ചെറിയ ഒരു വശം മാത്രമേ ആകുന്നുള്ളൂ ഈ ഒഴിപ്പിക്കല്‍. ഇതു പരിപൂര്‍ണമാവണമെങ്കില്‍ ഒരുപാടുകാര്യങ്ങള്‍ ഇനിയും ചെയ്യേണ്ടതുണ്ട്‌. ഇത്രയും കാലം അനധികൃതമായി ഈ ഭൂമികള്‍ കൈവശം വെച്ചനുഭവിച്ച്‌ ലാഭമുണ്ടാക്കിയവരില്‍ നിന്ന് അത്രയും കാലത്തെ പാട്ടം കാലാനുസൃതമായ വര്‍ധനവുകളോടെ ഈടാക്കുക, പരിസ്ഥിതിക്കു വരുത്തിയ നാശത്തിനു നഷ്ടം ഈടാക്കുക, ഒഴിപ്പിക്കാന്‍ സര്‍ക്കാരിനു ചെലവായ തുക ഈടാക്കുക (ജേ സി ബിക്ക്‌ മണിക്കൂറിനു തൊള്ളായിരം രൂപ എന്ന നിരക്കില്‍, അതോ കൂടുതലോ) ഈ കയ്യേറ്റത്തിനു കൂട്ടുനിന്ന രഷ്ട്രീയ-ഉദ്ദ്യോഗസ്ഥ കൂട്ടുകെട്ടിനെ കണ്ടെത്തി ക്രിമിനല്‍ കുറ്റത്തിനു കേസ്സെടുക്കുക. ഇത്രയും കൂടെ ചെയ്താലേ കര്യങ്ങള്‍ ഭംഗിയാവുകയുള്ളൂ. ഇതൊക്കെ നടക്കുമോ? ഇതൊക്കെ ഒരു "വെറും ഭ്രാന്തന്റെ സ്വപ്നം" .&lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;ഇത്തരുണത്തില്‍ ഒരുകാര്യം കൂടി ഓര്‍മയില്‍ വരുന്നു. പണ്ട്‌ പ്രവാസി പുനരധിവാസം സൌദിയില്‍ സജീവമായി ചര്‍ച്ച ചെയ്യുന്ന കാലം. ഒരു നേതാവ്‌ നാട്ടില്‍ പോയി ഒരു പദ്ധതിയുമായി വന്നു. വയനാട്ടില്‍ അന്‍പതേക്കര്‍ ഭൂമി. എല്ലാ രേഖകളോടും കൂടെ. അമ്പതു ലക്ഷം രൂപ, പത്തേക്കര്‍ ഫ്രീ ആയിക്കിട്ടും. എനിക്കെന്തോ പന്തികേടു തോന്നി. വിശേഷിച്ചും വയനാട്ടില്‍. അതും വനഭൂമിക്കടുത്ത്‌. എല്ലാ രേഖകളുടേയും ഫോട്ടോക്കോപ്പികള്‍ അദ്ദേഹം ഹാജരാക്കി. എന്തായാലും അതു ചീറ്റിപ്പോയി. ചുരുക്കത്തില്‍ ഈഭൂമികള്‍ക്കത്രയും ഒരു ഭൂമിക്കുണ്ടായിരിക്കണം എന്നു നാം കരുതുന്ന മുഴുവന്‍ രേഖകളും ഉണ്ട്‌. ഇത്‌ കൃത്രിമമാണെന്ന് ഒരു സധാരണക്കാരന്‍ എങ്ങനെ അറിയും? അങ്ങനെ പെട്ടുപോയവരും ഇക്കൂട്ടത്തില്‍ കാണും. അവര്‍ക്കു നീതി ഭിക്കണം.&lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;അടിക്കുറിപ്പ്‌:&lt;/strong&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;ആനുകാലികമായുണ്ടായ ഒരു സംഭവം ഇതുമായി ബന്ധപ്പെട്ടതല്ലെങ്കിലും അടിക്കുറിപ്പായി ചേര്‍ക്കുന്നു. ഒരു ചെറിയ തമാശ ഇതില്‍ തോന്നിയതു കൊണ്ടാണ്‌ അങ്ങനെ ചേര്‍ക്കുന്നത്‌. &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;em&gt;പാലസ്ഥീനിലെ ഒരു ചെറിയ കുട്ടിക്ക്‌ ഹൃദയശസ്ത്രക്രിയ ചെയ്യുന്നതിനു ഇസ്രായേലിലേക്കു കൊണ്ടുവരാന്‍ സൈനികാവശ്യത്തിനു മാത്രം ഉപയോഗിക്കുന്ന ഗേറ്റു തുറക്കുന്നു.&lt;/em&gt; (വാര്‍ത്ത)&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;"ഒരു കൈ കൊണ്ടു പ്രഹരിക്കുമെങ്കിലും&lt;/div&gt;&lt;div align="left"&gt;മറുകൈ കൊണ്ട്‌ തലോടുമീശ്വരന്‍" &lt;/div&gt;&lt;div align="left"&gt;(കവിതാ ശകലം ഓര്‍മയില്‍ നിന്ന്) &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20877073-2816966833452730269?l=kallechi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kallechi.blogspot.com/feeds/2816966833452730269/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20877073&amp;postID=2816966833452730269' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/2816966833452730269'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/2816966833452730269'/><link rel='alternate' type='text/html' href='http://kallechi.blogspot.com/2007/06/blog-post.html' title='എണ്‍പതു കഴിഞ്ഞ ഈ നവയൌവ്വനത്തിന്‌ സലാം'/><author><name>കല്ലേച്ചി|kallechi</name><uri>http://www.blogger.com/profile/06653844104349644532</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-20877073.post-117335147168344856</id><published>2007-03-08T13:52:00.000+03:00</published><updated>2007-05-30T11:01:38.124+03:00</updated><title type='text'>മുഖ്യമന്ത്രിയും മണ്ണാങ്കട്ടയും</title><content type='html'>ഒരുചെറിയ ഇടവേളക്കു ശേഷം കല്ലേച്ചി വീണ്ടും സജീവമാകുകയാണ്‌. ഇതിന്‌ നന്ദി പറയാനുള്ളവരില്‍ ഒന്നു ശ്രീ കുറുമാനാണ്‌.&lt;br /&gt;&lt;br /&gt;മുഖ്യമന്ത്രിയും മണ്ണാങ്കട്ടയും&lt;br /&gt;അധികാരം തലക്കു പിടിക്കുമ്പോള്‍ ആളുകള്‍ ഹിറ്റ്‌ലറെപോലെയാകും അല്ലെങ്കില്‍ ചുരുങ്ങിയത്‌ ജി. സുധാകരനെപോലെയെങ്കിലും ആകും. അങ്ങനെ ആയാല്‍ ഭൂരിഭാഗം ജനങ്ങള്‍ തെരെഞ്ഞെടുത്ത മുഖ്യമന്ത്രിയും മറ്റു ഭരണഘടനാസ്ഥാപനങ്ങളും മണ്ണാങ്കട്ടയും കരിയിലയും പാര്‍ട്ടിയും അതിന്റെ നേതൃത്വവും ദൈവമാവുകയും ചെയ്യും. ചിലര്‍ തങ്ങള്‍ തന്നെയാണ്‌ അധികാരികള്‍ എന്നുപറഞ്ഞുജനങ്ങളുടെ മേല്‍ അധികാരം സ്ഥാപിച്ചെടുക്കുമ്പോള്‍ മറ്റു ചിലര്‍ മതങ്ങളേയും ദൈവങ്ങളേയും എല്ലാറ്റിലും വലുതാക്കി നിര്‍ത്തുകയും അതിന്റെ പിണിയാളുകളായി നിന്നു അധികാരം സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നു. വേറെ ചിലര്‍ പാര്‍ട്ടിയെ വലുതാക്കി അതിന്റെ വലിയ നേതാക്കളായി ചമഞ്ഞ്‌ അധികാരം സ്ഥാപിച്ചെടുക്കുന്നു. ഇങ്കുലാബ്‌ വിളിക്കാന്‍ പത്തു പേര്‍ കൂടെയുണ്ടായാല്‍ മതി പിന്നെ തങ്ങളുടെ സദാചാരം അടിച്ചേല്‍പ്പിക്കാന്‍ ബംഗ്ലാദേശ്‌ കോളനിയില്‍ നിന്ന് വേശ്യകളെ കുടിയിറക്കുന്നു. അപ്പോള്‍ പോലും അതിന്റെ ഉപഭോക്താക്കള്‍ ഇതേ സ്ഥലത്ത്‌ അവരുടെ വീടുകളില്‍ സസ്സുഖം വാഴുകയാണെന്നോര്‍ക്കണം&lt;br /&gt;&lt;br /&gt;ഇനി പാര്‍ട്ടി എന്നു പറയുന്നതെന്താണ്‌? താന്‍ പറയുന്നതാണ്‌ ഈ ലോകത്തെ നന്നാക്കാന്‍ ഏറ്റവും നല്ലമാര്‍ഗം എന്നു പറഞ്ഞുവിശ്വസിപ്പിക്കപ്പെട്ടവരും, അവരെ പറ്റിച്ചേര്‍ന്നുനിന്നാല്‍ ഭൌതികമായി ചില നേട്ടങ്ങളുണ്ടാകുമെന്നു കരുതുന്ന ചിലരും അടങ്ങിയ ഒരു കൂട്ടം ആളുകള്‍. ഇവര്‍ ധാരാളം അദൃശ്യമായ സാമൂഹ്യ ആയുധങ്ങളിലൂടെ, ചിലപ്പോള്‍ ഭൌതിക ആയുധങ്ങളിലൂടെ, ഭീഷണിപ്പെടുത്തലുകളിലൂടെ, പ്രലോഭനങ്ങളിലൂടെ തങ്ങളുടെ ആളുകളെ പാരമ്പര്യമായിത്തന്നെ കൂടെ നിര്‍ത്തുന്നു. ഇത്‌ പലപ്പോഴും മൊത്തം ജനസംഖ്യയുടെ കുറച്ചുശതമാനമെ ഉണ്ടാകാറുള്ളൂ. മാത്രമല്ല, സത്യം ഭൂരിപക്ഷത്തിന്‌ നിര്‍ണ്ണയിക്കാനാവാത്തതാണെന്നുകൂടി മനസ്സിലാക്കുമ്പോള്‍ ഈ ജനാധിപത്യം സത്യവിരുധമാകുന്നു. അതോടൊപ്പം നീതിവിരുദ്ധവും. ഇനി മൊത്തം ജനങ്ങളുടെ പകുതിയില്‍ ഒന്നധികം എന്ന പാര്‍ല്യമെന്ററി പ്രായോഗിക ജനാധിപത്യത്തിനുപോലും ഇതു വിരുദ്ധമാകുന്നു.ഇങ്ങനെയുള്ള പാര്‍ട്ടികളാണ്‌ മറ്റെല്ലാറ്റിലും വലുതെന്നുപറയുന്നത്‌ ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്‌. അതിന്റെ വക്താവാണ്‌ സുധാകരന്‍.&lt;br /&gt;&lt;br /&gt;അടുത്തതില്‍ "കവിതയുടെ പുതുങ്ങലുകള്‍ മിഥ്യയും യാഥാര്‍ത്ഥ്യവും"&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20877073-117335147168344856?l=kallechi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kallechi.blogspot.com/feeds/117335147168344856/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20877073&amp;postID=117335147168344856' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/117335147168344856'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/117335147168344856'/><link rel='alternate' type='text/html' href='http://kallechi.blogspot.com/2007/03/blog-post.html' title='മുഖ്യമന്ത്രിയും മണ്ണാങ്കട്ടയും'/><author><name>കല്ലേച്ചി|kallechi</name><uri>http://www.blogger.com/profile/06653844104349644532</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-20877073.post-116902112174852109</id><published>2007-01-17T10:53:00.000+03:00</published><updated>2007-01-17T11:05:21.776+03:00</updated><title type='text'>സ്റ്റീഫന്‍ ഹോക്കിംഗ്സ്‌ ശാസ്ത്രത്തിനു കിട്ടിയ വരദാനം</title><content type='html'>ഹോക്കിംഗിനെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങളില്‍ പ്രധാനം അദ്ദേഹത്തിന്റെ ലാളിത്യമാണ്‌. ലോകത്തില്‍ നൂറുകണക്കിനു ശാസ്ത്രജ്ഞരുണ്ട്‌. ഒരു പക്ഷെ അദ്ദേഹത്തോളം കഴിവുള്ളവര്‍. എന്നാല്‍ കണ്ടുപിടിക്കപ്പെടുന്ന ശാസ്ത്രീയ സത്യങ്ങള്‍ പൊതുസ്വത്താണെന്നു ധരിക്കുന്ന വളരെ ചുരുക്കം ചിലരില്‍ ഒരാള്‍. മാത്രമല്ല പോയകാലത്തിലെ ആളുകള്‍ കണ്ടെത്തിയതിനെ പുനപ്പരിശോധിച്ച്‌ വേണ്ടമാറ്റങ്ങള്‍ വരുത്തിയാണ്‌ പുതിയപുതിയ കണ്ടു പിടുത്തങ്ങളില്‍ ഒരു ശാസ്ത്രജ്ഞന്‍ എത്തുന്നത്‌. അത്‌ ഹോക്കിംഗ്സായാലും െ‍എന്‍സ്റ്റീനായാലും ശരി. മറ്റുള്ളവര്‍ നിര്‍ത്തിയേടത്ത്‌ നിന്ന്‌ നാമാരംഭിക്കുകയാണ്‌. പഴയ കണ്ടുപിടുത്തങ്ങളിലുള്ള ഒരു തെറ്റിനെ കണ്ടെത്തി തിരുത്തുകയോ അത്‌ അതിലും മെച്ചമായ രീതിയില്‍ അവതരിപ്പിക്കുകയോ രണ്ടു വ്യത്യസ്ഥകണ്ടുപിടുത്തങ്ങളെ പരസ്പരം യോജിപ്പിച്ച്‌ തികച്ചും ന്യൂതനമായ രീതിയില്‍ അവതരിപ്പിക്കുകയോ ആണ്‌ പുതിയ കണ്ടു പിടുത്തക്കാരന്‍ ചെയ്യുന്നത്‌. അപ്പോള്‍ ഒരു പാരമ്പര്യസ്വത്തിന്റെ സ്വഭാവവുമുണ്ട്‌ ബുദ്ധിയുടെ വികാസത്തിന്‌. ഇത്‌ വകവെച്ചുകൊടുക്കുകയാണ്‌ ഹോക്കിംഗ്സ്‌ ലളിതമായ രൂപത്തില്‍ സങ്കീര്‍ണമായ ശാസ്ത്രസത്യങ്ങള്‍ വിവരിക്കുന്നതിലൂടെ ചെയ്യുന്നത്‌. പൊതുസ്വത്തായ അറിവുകളുടെ ഒരല്‍പമെങ്കിലും അതിന്റെ യതാര്‍ഥ ഉടമകളായ സാധാരണക്കാരനുമായി പങ്കുവെയ്ക്കുക എന്ന പണി.&lt;br /&gt;&lt;br /&gt;സാമാന്യജനത്തിനോട്‌ ശാസ്ത്ര സമീകരണങ്ങള്‍ (equations) വിവരിക്കേണ്ടി വരുമ്പോഴാണ്‌ മേല്‍പറഞ്ഞ ലാളിത്യം പ്രസക്തമാവേണ്ടത്‌. കാരണം, സാമാന്യജനങ്ങളില്‍ ഒരു ശാസ്ത്രീയസത്യം എത്തുമ്പോഴേ അത്‌ പൂര്‍ണമാവൂ. അങ്ങനെ സമൂഹത്തിനു ശാസ്ത്രത്തിന്റെ ഒരു "സംസ്കാരം" രൂപപ്പെട്ടുവരും. പുഴയുടെ തീരങ്ങളിലുള്ള ഭവനങ്ങളില്‍, ആളുകളില്‍ പുഴയുടെ ഒരു സംസ്കാരം നാം വായിച്ചെടുക്കാറില്ലേ, എന്നതു പോലെ. ഇക്കാര്യത്തിനു എഴുത്തുകാര്‍ക്കു അതിപ്രധാനമായ പങ്കുണ്ടെന്നു ഹമീദ്‌ ഖാന്‍ ഒരിക്കല്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. (ഡര്‍വിന്റെ സിദ്ധാന്തം അതിന്റെ ആദ്യ ഘട്ടത്തില്‍ അദ്ദേഹത്തേക്കാള്‍ നന്നായി വിശദീകരിച്ചിരുന്നത്‌ ഹക്സലിയായിരുന്നെന്നു കേട്ടിട്ടുണ്ട്‌) മാത്രമല്ല പല ശാസ്ത്രസത്യങ്ങളും ജനങ്ങള്‍ക്ക്‌ ബോധ്യപ്പെടാത്തതിനാല്‍ പ്രയോഗത്തില്‍ വരുന്നത്‌ വൈകിപ്പോയിട്ടുണ്ട്‌. അന്നോളം അവര്‍ വിശ്വസിച്ചിരുന്നതിനു്‌ വിപരീതമാണ്‌ കണ്ടുപിടുത്തമെങ്കില്‍ വിശേഷിച്ചും. അതിനെ നിയന്ത്രിക്കുന്ന ധാരാളം ശാസ്ത്രവിരുദ്ധ വിശ്വാസങ്ങളുണ്ടുതാനും.അതിലുപരി ഹോക്കിംഗ്സില്‍ ഈ ശാസ്ത്ര നിഗമനങ്ങളത്രയും വരുന്നത്‌ എണ്‍പതുശതമാനത്തിലധികം വികലാംഗനായ ഒരു മനുഷ്യനില്‍ നിന്നാണെന്നറിയുമ്പോള്‍ നാം മൂക്കത്തു വിരല്‍ വെച്ചുപോവും. അദ്ദേഹം Amyotrophic Lateral Sclerosis (ALS) അഥവാ motor neuron എന്ന രോഗത്തിനടിമയാണ്‌. അദ്ദേഹത്തോടൊപ്പം ഈ രോഗവും പ്രശസ്ഥമായി.&lt;br /&gt;&lt;br /&gt;ഹോക്കിംഗ്സിന്റെ സാധാരണക്കാര്‍ക്കു വേണ്ടിയുള്ള പുതിയ പുസ്ഥകമാണ്‌ Universe in a Nutshell. 1980 കളില്‍ അദ്ദേഹം പ്രസിദ്ധീകരിച്ച A brief history of time ന്റെ തുടര്‍ച്ചയാണിത്‌. വളരെക്കാലം "ബെസ്റ്റ്‌ സെല്ലര്‍" പദവിയിലിരുന്ന പുസ്ഥകമാണ്‌ A brief history of time. ആളുകളുടെ നിരന്തരമായ സമ്മര്‍ദ്ദം പുതിയ പുസ്ഥകത്തിന്റെ രചനയെ സഹായിച്ചിട്ടുണ്ട്‌. സമയത്തിന്റെ ഹൃസ്വചരിത്രം പുതിയ പുസ്ഥകത്തിലൂടെ തുടരുകയാണ്‌. സമയം ഇന്നൊരു പ്രഹേളികയാണ്‌. എന്നാല്‍ എന്നുമത്‌ അങ്ങനെയായിരിക്കില്ല. കൂടാതെ സമയത്തെ കുറേക്കൂടി ആഴത്തില്‍ സ്പര്‍ശിക്കാന്‍ ഇതില്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. ചില "ഇക്വേഷനു" കളൊക്കെ നല്‍കിയിട്ടുമുണ്ട്‌. എന്നാല്‍ ആദ്യ പുസ്ഥകത്തില്‍ ആല്‍ബര്‍ട്ട്‌ െ‍എന്‍സ്റ്റീന്റെ വിഖ്യാതമായ സമീകരണം (equation) മാത്രമേ ഉണ്ടായിരുന്നുള്ളൂ E=mc^2. (അതായത്‌ ഊര്‍ജ്ജമെന്നാല്‍ പ്രകാശവേഗതയുടെ ഇരട്ട ഘാദത്തെ പിണ്‍ഡം കൊണ്ടു ഗുണിച്ചു കിട്ടുന്നത്‌ എന്ന സമീകരണം) സമീകരണങ്ങള്‍ വായനക്കാരനെ കുഴക്കിക്കളയുകയും അത്‌ പുസ്ഥകത്തില്‍ നിന്നുതന്നെ വായനക്കാരനെ അകറ്റി നിര്‍ത്തുകയും ചെയ്യുമെന്നതിനാലാണ്‌ കഴിയുന്നതും അവ പരമാവധി ഒഴിവാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നത്‌. കാര്യങ്ങളറിയുന്നതിന്‌ അത്ര ആഴത്തിലുള്ള വിശദീകരണം അനാവശ്യവുമാണ്‌.&lt;br /&gt;&lt;br /&gt;പ്രപഞ്ചം എന്താണെന്നുള്ളതിന്‌ മനുഷ്യകുലം മൊത്തം ചോദിച്ചുനടന്ന വളരെ പ്രധാനമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തേടുക എന്ന ശ്രമകരമായ ജോലിയാണ്‌ ലൂക്കേഷ്യന്‍ പ്രൊഫസ്സറുടെ കസേരയില്‍ ഇരുന്ന്‌ ഹോക്കിംഗ്സ്‌ നടത്തുന്നത്‌. പണ്ടിതേ കസേരയിലായിരുന്നു വിഖ്യാതനായ പോള്‍ ഡിറക്ക്‌ ഇരുന്നത്‌, അതിനുമപ്പുറം മഹാനായ െ‍എസക്‌ ന്യൂട്ടണ്‍ ഇരുന്നത്‌.അന്നൊന്നും പക്ഷെ ഇതില്‍ വൈദ്യുതി പ്രവഹിച്ചിരുന്നില്ല. പ്രപഞ്ചത്തിന്‌ ഒരു തുടക്കമുണ്ട്‌ എന്ന കാര്യം ആപേക്ഷിക സിദ്ധാന്തം പ്രവചിക്കുന്നത്‌ പക്ഷെ, െ‍എന്‍സ്റ്റീന്‍ അംഗീകരിച്ചില്ല. അതായത്‌ തന്റെ തന്നെ നിഗമനങ്ങളെ പൂര്‍ണമായി മനസ്സിലാക്കാന്‍ ആ മഹാനായ ശാസ്ത്രജ്ഞന്‌ കഴിഞ്ഞില്ല. "ദൈവമൊരിക്കലും പ്രപഞ്ചം കൊണ്ട്‌ പകിട കളിക്കില്ല" എന്ന പ്രസിദ്ധമായ വാചകം െ‍എന്‍സേറ്റെന്‍ ഇതു സംബന്ധിച്ചു പറഞ്ഞതാണ്‌. ഇതിനെ മറുവാദം കൊണ്ട്‌ ഹോക്കിംഗ്സ്‌ നേരിട്ടു. "ദൈവം പ്രപഞ്ചം കൊണ്ടു പകിട കളിക്കുമെന്നു മാത്രമല്ല തനിക്കുപോലും കാണാനാവാത്തിടങ്ങളില്‍ അത്‌ എറിയുകയും ചെയ്യും"&lt;br /&gt;&lt;br /&gt;പ്രപഞ്ചം സ്ഥിരയാണ്‌ എന്ന വാദത്തെ ഉറപ്പിക്കുന്നതിന്‌ െ‍എന്‍സ്റ്റീന്‌ ഇത്തരം വാചകങ്ങള്‍ക്കൊപ്പം ചില കൃത്രിമത്വങ്ങളൊക്കെ തന്റെ സമീകരണങ്ങളില്‍ ഒപ്പിക്കേണ്ടിയും വന്നു. എന്നാല്‍ പിന്നീട്‌ ഇതു ഫ്രീഡ്മേന്‍ തെളിയിച്ചപ്പോള്‍ ൈഎന്‍സ്റ്റീന്‍ പറഞ്ഞു. "കോസ്്മോളജിക്കല്‍ കോണ്‍സ്റ്റന്റ്‌ ഒരു വലിയ വങ്കത്തം" എന്നാല്‍ ഇപ്പോള്‍ െ‍എന്‍സ്റ്റീന്‍ന്റെ "കോസ്മോളജിക്കല്‍ കോണ്‍സ്റ്റന്റ്‌" എന്ന വങ്കത്തത്തെ കാര്യമായി വീക്ഷിക്കുന്നവരുണ്ട്‌. പ്രപഞ്ചത്തിന്‌ ഒരു തുടക്കമുണ്ട്‌ എന്ന കാര്യം കാണിച്ചു കൊടുക്കാന്‍ ഹോകിംഗ്സിനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ റോഗര്‍ പെന്‍റോസിനും കഴിഞ്ഞു. മഹാവിസ്ഫോടനം എന്ന്‌ ഇന്നു പേരിട്ടു വിളിക്കുന്ന ഈ സംഭവത്തെ കണക്കു കൂട്ടി കണ്ടു പിടിക്കാന്‍ പറ്റുന്ന ഒരു സമവാക്യം രൂപപ്പെടുത്താന്‍ ശാസ്ത്രത്തിനായിട്ടില്ല. െ‍എന്‍സ്റ്റിന്റെ സമവാക്യങ്ങള്‍ അത്തരം അവസ്ഥയുടെ ആദ്യപാദങ്ങളില്‍ പ്രവര്‍ത്തിക്കുകയുമില്ല. അവിടെ പ്രപഞ്ചത്തിലെ മുഴുവന്‍ പിണ്‍ഡവും നാല്‌ അടിസ്ഥാന ബലങ്ങളും ഒന്നിനുമേല്‍ ഒന്നായി ഇഴുകിച്ചേര്‍ന്ന്‌ കിടക്കുന്നു. ഒരു ഘന ഇഞ്ചില്‍ സാന്ദ്രത ഒന്നിനു ശേഷം 72 പൂജ്യം ചേര്‍ന്ന അത്രയും ടെണ്ണുമായിരുന്നു.&lt;br /&gt;&lt;br /&gt;ഒരു പരിധിയില്‍ കൂടുതല്‍ ഞെരുക്കപ്പെടുന്ന പിണ്‍ഡത്തിന്റെ ബാഹുല്ല്യം ഉത്പാദിപ്പിക്കുന്ന ഗുരുത്വാകര്‍ഷണത്തില്‍ നിന്ന്‌ ഒരു വസ്ഥുവിനും രക്ഷപ്പെടാനാവില്ല. പ്രകാശത്തിനുപോലും. വലിയ നക്ഷത്രങ്ങളുടെ അന്ത്യത്തില്‍ ഇത്തരം ഒരു അവസ്ഥ സംജാതമാവുന്നതാണ്‌. ഇതാണ്‌ ജോണ്‍മിച്ചല്‍ ബ്ലേഖോള്‍ അഥവാ തമോഗഹ്വരം എന്നു പേരിട്ടു വിളിച്ച പ്രതിഭാസം. സൂര്യന്റെ ഒന്നര ഇരട്ടി വലിപ്പമുള്ള നക്ഷത്രങ്ങള്‍ക്ക്‌ ഇങ്ങനെ സംഭവിക്കാമെന്നു കണക്കു കൂട്ടിയത്‌ ചന്ദ്രശേഖറാണ്‌. ഇന്ന്‌ ഇതിനെ "ചന്ദ്രശേഖര്‍ ലിമിറ്റ്‌" എന്നറിയപ്പെടുന്നു. റഷ്യന്‍ ശാസ്ത്രജ്ഞനായ ലാന്റേവൂവും അത്തരം ചില കണക്കു കൂട്ടലുകള്‍ നടത്തിയിരുന്നു. ഈ പ്രതിഭാസം ഹോക്കിംഗ്സിനെ വശീകരിച്ചു. തൊട്ടടുത്തുള്ള മുഴുവന്‍ വസ്ഥുക്കളേയും തന്നിലേക്കാകര്‍ഷിക്കുന്ന തമോഗഹ്വരങ്ങള്‍ സെക്കന്റില്‍ മൂന്നു ലക്ഷം കിലോമീറ്റര്‍ വേഗതയുള്ള പ്രകാശത്തെപോലും പുറത്തു വിടുന്നില്ല. അതിനപ്പുറം വേഗതയാര്‍ജ്ജിക്കാന്‍ വസ്ഥുക്കള്‍ക്കാവില്ല. ഞെരുക്കപ്പെടുന്ന പിണ്‍ഡമാവട്ടെ വളരെ ചുരുങ്ങിയ മൈലുകളിലേക്ക്‌ ഒതുങ്ങുകയും ചെയ്യും. പ്രകാശം രക്ഷപ്പെടാനായുന്ന ദൂരത്തിനും തിരിച്ചു വീഴുന്ന ദൂരത്തിനും ഇടയിലുള്ള പ്രദേശത്തെ (event horizon) "സംഭവ ചക്രവാളം" എന്നു പറയുന്നു.&lt;br /&gt;&lt;br /&gt;തമോഗഹ്വരങ്ങളില്‍ പതിക്കുന്ന വസ്ഥുക്കള്‍ സംഭവചക്രവാളത്തിനു പുറത്തേയ്ക്ക്‌ ചില കണങ്ങളെ തെറിപ്പിക്കുമെന്നും അത്തരം റേഡിയേഷനുകളെ മനസ്സിലാക്കുന്നതില്‍ നിന്നും തമോഗഹ്വരങ്ങളെ കണ്ടെത്താമെന്നും ഹോക്കിംഗ്സ്‌ കരുതി. അതായത്‌ തമോഗഹ്വരത്തിന്‌ മനസ്സിലാക്കാന്‍ പറ്റുന്ന അതിരുകളുണ്ടെന്ന്‌, അത്‌ ചെലുത്തുന്ന ഗുരുത്വാകര്‍ഷണത്തിനുപരിയായി. അപ്പോഴും തമോഗഹ്വരത്തില്‍ പതിക്കുന്ന വസ്ഥുവിന്‌ എന്തു സംഭവിക്കും എന്നത്‌ ബാക്കിയായിരുന്നു. ഹോക്കിംഗ്സിന്റെ അഭിപ്രായം റേഡിയേഷനു വിധേയമാകുന്ന പിണ്‍ഡം അലപാല്‍പമായി ദ്രവിച്ച്‌ ഒടുക്കം പൂജ്യം അവസ്ഥയിലെത്തുമെന്നും ഇത്‌ അവയില്‍ പതിക്കുന്ന വസ്ഥുക്കളുടേയും അനുഭവമായിരിക്കുമെന്നുമാണ്‌. എന്നാല്‍ ചിലര്‍ വിശ്വസിച്ചത്‌ തമോഗഹ്വരം വസ്ഥുക്കളുടെ വേറൊരു അവസ്ഥയിലേക്കു മാറുമെന്നാണ്‌. തമോഗഹ്വരത്തിലെ കാലം നിശ്ചലാവസ്ഥയിലായിരിക്കുമത്രെ.&lt;br /&gt;&lt;br /&gt;ഈ അടുത്ത കാലത്ത്‌ തന്റെ തമോഗഹ്വര നിഗമനങ്ങളില്‍ ചില തിരുത്തലുകള്‍ വരുത്തി അദ്ദേഹം ലോക ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. കൌതുകകരമായ ധാരാളം വിവരങ്ങള്‍ തരുന്നുണ്ട്‌ അദ്ദേഹത്തിന്റെ രണ്ടുപുസ്ഥകങ്ങളും. പ്രപഞ്ചം കൈക്കുമ്പിളില്‍ എന്ന്‌ മലയാളത്തിലേക്ക്‌ തര്‍ജ്ജമചെയ്യപ്പെട്ട അദ്ദേഹത്തിന്റെ Universe in a Nutshell എന്ന പുസ്തകവും A brief history of time എന്ന പുസ്തകവുംകൂടുതല്‍ വായനക്ക്‌ &lt;a href="http://jyothisasthram.blogspot.com/"&gt;&lt;u&gt;ഷിജുവിന്റെ ബ്ലോഗ്‌&lt;/u&gt; &lt;/a&gt;കാണുക.&lt;br /&gt;&lt;br /&gt;തമോഗഹ്വരങ്ങളില്‍ പതിക്കുന്ന വിവരത്തിനുണ്ടാകുന്ന മാറ്റങ്ങളേ കുറിച്ച്‌ പണ്ട്‌ ഹോകിംഗ്‌സ്‌ തന്റെ ഒരു സുഹൃത്തുമായി നടത്തിയിരുന്ന ഒരു പന്തയത്തില്‍ ഈ അടുത്തകാലത്ത്‌ പരാജയം സമ്മതിച്ചിരുന്നു. വിശദവിവരങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ല.&lt;br /&gt;&lt;br /&gt;ഫലിതം&lt;br /&gt;&lt;br /&gt;വിഖ്യാതനായ "സയന്‍സ്‌ ഫിക്ഷന്‍" എഴുത്തുകാരനായിരുന്നു ഐസക്‌ അസിമോവ്‌. അദ്ദേഹത്തിന്റെ ഭാവന "സെന്‍സ്‌ ഓഫ്‌ ഹ്യൂമര്‍" ഇതൊക്കെ പ്രമാദം. തടിച്ച ശരീരവും കുടവയറും ഉണ്ടായിരുന്നു അസിമോവിന്‌. അദ്ദേഹത്തിന്‌ ഒരു സെക്രറ്ററി ഉണ്ടായിരുന്നു," പെന്‍സില്‍ മാര്‍ക്ക്‌" ഇതു പേരല്ല ('കൊണ്ടലീസ റൈസ'ക്കാരീ എന്നു വൈരമുത്തു) ഒരിക്കല്‍ ഈ സെക്രറ്ററി അസിമോവിനെ കളിയാക്കാനായി ഇങ്ങനെ പറഞ്ഞു&lt;br /&gt;"താങ്കളുടെ വയറു മൊത്തം വായുവാണ്‌. അതൊന്നു തുറന്നു വിട്ടിരുന്നെങ്കില്‍ താങ്കള്‍ അതീവ സുന്ദരനായേനെ"&lt;br /&gt;അസിമോവ്‌ ഉടനെ മറുപടിപറഞ്ഞു&lt;br /&gt;"അതു നിന്റെ നെഞ്ചിലേക്കു കയറ്റി വിട്ടിരുന്നെങ്കില്‍ നീ കൂടുതല്‍ സുന്ദരിയായേനെ"&lt;br /&gt;&lt;br /&gt;അസിമോവിന്റെ രചനകള്‍ , റൊബോട്‌, ദ ഫൌണ്ടേഷന്‍'സ്‌ എഡ്‌ജ്‌, ദ്‌ നേകഡ്‌ സണ്‍ തുടങ്ങി 400 ലധികം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20877073-116902112174852109?l=kallechi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kallechi.blogspot.com/feeds/116902112174852109/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20877073&amp;postID=116902112174852109' title='34 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/116902112174852109'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/116902112174852109'/><link rel='alternate' type='text/html' href='http://kallechi.blogspot.com/2007/01/blog-post_17.html' title='സ്റ്റീഫന്‍ ഹോക്കിംഗ്സ്‌ ശാസ്ത്രത്തിനു കിട്ടിയ വരദാനം'/><author><name>കല്ലേച്ചി|kallechi</name><uri>http://www.blogger.com/profile/06653844104349644532</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>34</thr:total></entry><entry><id>tag:blogger.com,1999:blog-20877073.post-116840559517874270</id><published>2007-01-10T08:04:00.000+03:00</published><updated>2007-01-10T08:06:35.210+03:00</updated><title type='text'>മാനസികമായ തടവും മനുഷ്യാവകാശങ്ങളും.</title><content type='html'>&lt;div align="justify"&gt;&lt;br /&gt;മനുഷ്യന്‍ എന്ന പദത്തിന്‌ വ്യക്തികള്‍ക്കിടയില്‍ മറ്റു പര്യായപദങ്ങളുപയോഗിക്കരുത്‌ എന്നതാണ്‌ മനുഷ്യാവകാശം അര്‍ഥമാക്കുന്നത്‌. പ്രത്യേകിച്ചും `പ്രാഥമികമായ` അവന്റെ സ്വാതന്ത്ര്യങ്ങളിലെങ്കിലും. പ്രാഥമികമായ സ്വാതന്ത്ര്യം കൊണ്ട്‌ അര്‍ഥമാക്കുന്നത്‌ ശ്വസിക്കുന്നത്‌, ഭക്ഷണം കഴിക്കുന്നത്‌, വസ്ത്രം ധരിക്കുന്നത്‌, യാത്ര പോകുന്നത്‌, ജോലി ചെയ്യുന്നത്‌, അത്‌ ഉപേക്ഷിക്കുന്നത്‌, ജിവിക്കുന്നത്‌, മരിക്കുന്നത്‌, കല്ല്യാണം കഴിക്കുന്നത്‌, പ്രണയിക്കുന്നത്‌, മക്കളെ ഉത്‌പാദിപ്പിക്കുന്നത്‌ തുടങ്ങിയ പ്രാഥമിക കാര്യങ്ങളിലെങ്കിലും പറ്റില്ല, പറ്റും എന്ന്‌ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തിയില്‍ നിക്ഷിപ്തമായിരിക്കുക എന്നതാണ്‌ എന്നാണ്‌. ("നടപ്പിലാക്കുക" അവിടെ നില്‍ക്കട്ടെ). ഇത്‌ അങ്ങനെയല്ലാതായിരിക്കുമ്പോള്‍ നമുക്ക്‌ ഒരു ഉടമസ്ഥനുണ്ടാവുന്നു. ഇക്കാര്യങ്ങള്‍ അയാള്‍ നമുക്ക്‌ വേണ്ടി ചെയ്തു തരുന്നു. ഇത്‌ പഴയ ഗോത്രവര്‍ഗകാലഘട്ടത്തിലെ ബോധമാണ്‌. സൌദി അറേബ്യയിലെ പല തൊഴിലുടമകളും ഈ ബോധത്തിനുടമകളാണ്‌. അല്ലെങ്കില്‍ സൌദിയുടെ പൊതുബോധം ഇപ്പോഴും അടിമ ഉടമ രീതിയിലാണ്‌. ഞാന്‍ ശമ്പളം കൊടുക്കുന്നയാളുടെ രക്ഷിതാവാണ്‌ ഞാനെന്ന്‌. നമ്മുടേത്‌ ജാതീയതയിലധിഷ്ടിതമെന്നതുപോലെ.&lt;br /&gt;&lt;br /&gt;ഇതൊരു നല്ല ഉദാഹരണമാണ്‌. (കാര്യങ്ങള്‍ മനസ്സിലാകാത്ത കാലഘട്ടത്തിന്റെ ഉപകരണങ്ങളാണ്‌ ഉദാഹരണങ്ങള്‍. ഇന്നാവട്ടെ ഉദാഹരണങ്ങള്‍, യൂസര്‍നൈമുകള്‍, പാസ്സ്‌വേര്‍ഡുകള്‍ തുടങ്ങിയവയ്ക്കാണ്‌ ക്ഷാമം). എന്റെ ഉള്ളില്‍ ജാതീയതയില്ല, ഇങ്ങനെ ഞാന്‍ പറയുമ്പോഴും അന്യജാതിയില്‍പെട്ട ഒരു പെണ്‍കുട്ടിയെ എന്റെ മകന്‍ കല്ല്യാണം കഴിച്ചാലോ? ആവാമെന്ന്‌ ഞാന്‍ വിചാരിക്കും. അത്‌ താഴ്‌ന്ന ജാതിയില്‍ പെട്ടതായാലോ. ആവാമെന്നു ഞാന്‍ വിചാരിക്കാം. സ്വജാതിയില്‍ നിന്ന്‌ ബന്ധമുണ്ടായതുപോലെ ഈ കുടുമ്പങ്ങളുമായി എന്റെ കുടുമ്പങ്ങള്‍, പോട്ടെ എനിക്കുപെരുമാറാമോ? അവിടെ എന്തെങ്കിലും വിശേഷമുണ്ടായാല്‍ പങ്കെടുക്കാമോ? അതാക്കെ എങ്ങനെ പറ്റും?&lt;br /&gt;&lt;br /&gt;അപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജാതിവിരുദ്ധന്‍ എന്ന്‌ സ്വയം പുകഴ്‌ത്താറുള്ള ഞാന്‍ എന്റെ ആഴത്തിലുള്ള ഉള്ളിലെ സിസ്റ്റത്തില്‍ പിന്നെയും 'അണ്‍ഇന്‍സ്റ്റാള്‍' ആവാതെ കിടക്കുന്ന ജാതീയതയെ കണ്ടെത്തുന്നു. ചുരുക്കത്തില്‍ സമൂഹം എന്ന 'സര്‍വറില്‍' നിന്നു കൂടി അത്‌ മാറ്റിയാലേ പൂര്‍ണമായും ഇത്തരം ചില തകരാറുകള്‍ മാറുകയുള്ളൂ.&lt;br /&gt;&lt;br /&gt;അങ്ങനെമാറേണ്ട ഒരു തകരാറിന്റെ, 'അണ്‍ഇന്‍സ്റ്റാള്‍' ആവാതെ സൌദി സമൂഹത്തില്‍ കിടക്കുന്ന അടിമത്തത്തിന്റെ ഭാഗങ്ങളാണ്‌ ആന്തരികമായി, അദൃശ്യമായി ഇവിടത്തെ സമൂഹത്തേയും അതോടൊപ്പം തൊഴില്‍ മേഖലയെയും നിയന്ത്രീക്കുന്നത്‌. ഇത്‌ ശിക്ഷയാണ്‌.&lt;br /&gt;&lt;br /&gt;ഞാന്‍ ചെയ്യാനുദ്ദേശിച്ച ബ്ലോഗ്‌ അടുത്ത ആഴ്ച്ചത്തേയ്ക്കുമാറ്റി ഇതു ടൈപ്പുചെയ്തത്‌ എന്റെ ബ്ലോഗു സുഹൃത്തുക്കളുമായി ഇങ്ങനെ ചിലതു കൂടി പങ്കുവെയ്ക്കണമെന്ന്‌ തോന്നിയതിനാലാണ്‌. സംഭവം ഇങ്ങനെ വായിക്കാം. ഒരാള്‍ക്ക്‌ അത്യാവശ്യമായി ഒന്നു `പുറത്ത്‌` പോയി വരണം എന്ന്‌ തോന്നി കമ്പനിയെ സമീപിച്ചാല്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നുപറയും. ഈ പുറത്തുപോകലിന്‌ 'എക്സിറ്റ്‌ റീ എന്‍ട്രി വിസ' ആവശ്യമാണ്‌. ചെലവുകള്‍ മൊത്തം വഹിക്കാമെന്നു പറഞ്ഞാല്‍ കമ്പനിയുടെ മറുപടി ഇങ്ങനെയായിരിക്കും.&lt;br /&gt;നീ പോയി തിരിച്ചു വന്നില്ലെങ്കിലോ?&lt;br /&gt;എങ്കില്‍ എന്നെ എക്സിറ്റടിച്ചോളൂ.&lt;br /&gt;ഇല്ല കമ്പനി ആരെയും എക്സിറ്റടിക്കില്ല.&lt;br /&gt;എക്സിറ്റ്‌, റീഎന്‍ട്രി തുടങ്ങിയവ ചെയ്തുതരാന്‍ തൊഴിലുടമയ്ക്കേ പറ്റൂ. എന്തിന്‌ ഒരു ചെറിയ പരാതി പോലീസ്‌ സ്റ്റേഷനില്‍ പറയാന്‍ പോലും തൊഴിലുടമ വേണം.&lt;br /&gt;ഇങ്ങനെ ഒരു മറുപടി ലഭിക്കുമ്പോള്‍ തൊഴിലാളിയുടെ ഉള്ളിലുണ്ടാവുന്ന വികാരം ഞാന്‍ ജയിലിലായി എന്നതാണ്‌. ഈ ശ്വാസം മുട്ടല്‍ ജയില്‍ ശിക്ഷപോലെ അസഹനീയവുമാണ്‌. ഇത്‌ ഞാനും ഒരിക്കല്‍ അനുഭവിച്ചതാണ്‌. താന്‍ പോയി തിരിച്ചു വന്നില്ലെങ്കിലോ എന്ന്‌ ചോദിച്ച്‌ എന്റെ ആനുകൂല്ല്യങ്ങള്‍ തടഞ്ഞുവെച്ചു. അപ്പോള്‍ ഞാനിങ്ങനെ ചോദിച്ചു.&lt;br /&gt;&lt;br /&gt;ഞാന്‍ ജനിച്ചത്‌ താങ്കളുടെ കമ്പനിക്ക്‌ പണിചെയ്യാനാണോ? എനിക്ക്‌ സൌകര്യമുണ്ടെങ്കില്‍ വരും. അല്ലെങ്കില്‍ നാട്ടില്‍ വയലില്‍ ചരിഞ്ഞുപെയ്യുന്ന നാല്‍പത്തൊന്നാം നമ്പര്‍ മഴ നോക്കിനില്‍ക്കും. അത്‌ എനിക്ക്‌ ഇത്രയും കാലം പണിചെയ്തതിന്‌ തരാനുള്ള പണം തടഞ്ഞു വെയ്ക്കുന്നതിന്‌ കാരണമാക്കുന്നത്‌ എന്തിനാണ്‌? അതെന്റെ പണമാണ്‌. കമ്പനിയുടെ "ഓശാരമല്ല".&lt;br /&gt;അപ്പോള്‍ ഒരു ഹലാലയില്ലാതെ തന്നു.&lt;br /&gt;&lt;br /&gt;സ്നേഹം പോലും ചിലപ്പോള്‍ ഇങ്ങനെ അസഹനീയമാവാറുണ്ട്‌. ഞാന്‍ പണ്ടൊരിക്കല്‍ താമസിച്ചിരുന്ന റൂമില്‍ എനിക്കൊരു സഹമുറിയനുണ്ടായിരുന്നു. ഒമ്പതുമണി കഴിഞ്ഞാല്‍ അയാള്‍ വാതിലില്‍ കാത്തിരിക്കും. ഞാനാവട്ടെ തോന്നിയപോലെയാണ്‌ മുറിയില്‍ വരികയും പോവുകയും ചെയ്യുന്നത്‌. അങ്ങനെ കഴിയാറുള്ളൂ. അല്ലെങ്കില്‍ അത്തരം ചില സ്വാതന്ത്ര്യങ്ങളില്‍ ഞാനനുഭവിക്കു` സുഖം അനിര്‍വചനിയമാണ്‌. ഇതൊക്കെ ആദ്യം അംഗീകരിച്ചതും ഇതൊന്നും അയാളെ ഉപദ്രവിക്കില്ല എന്നു ബോധ്യമായതുമാണ്‌. പ്രശ്നം അതല്ല. ഒമ്പതു മണികഴിഞ്ഞാല്‍ ചോദ്യമാവും. എന്താണിത്രയും വൈകിയത്‌. ഞാനുറങ്ങാതെ കാത്തിരിക്കുകയായിരുന്നു. വൈകുമെങ്കില്‍ പറയണ്ടേ? സംഗതി സ്നേഹം കൊണ്ടാവണം. ഈ സ്നേഹം എന്നെ ശ്വാസം മുട്ടിക്കുന്നു. ഞാന്‍ "മഹസ്സലാമ" പറഞ്ഞു പതിനെട്ടു ദിവസം കൊണ്ട്‌.&lt;br /&gt;&lt;br /&gt;ഈ മാനസികമായ തടവ്‌ (സ്നേഹത്തിന്റെ മാനസികമായ തടവ്‌ തല്‍ക്കാലം ഇതില്‍ നിന്ന് ഒഴിവാക്കാം) മനുഷ്യാവകാശങ്ങളുടെ, സ്വാതന്ത്ര്യങ്ങളുടെ മേലുള്ള കുതിര കയറ്റമാണ്‌. മറ്റു ജി. സി. കളില്‍ ഉള്ളവര്‍ക്ക്‌ ഇത്‌ മനസ്സിലാവില്ല. ഇത്‌തന്നെയാണ്‌ സൌദി അറേബ്യന്‍ പ്രവാസിയെ മറ്റുള്ളവരില്‍ നിന്ന്‌ വിഭിന്നനാക്കുന്നത്‌.&lt;br /&gt;&lt;br /&gt;ഇങ്ങനെ `വളര്‍ത്തുമനുഷ്യരെ` സൃഷ്ടിക്കുന്നില്ല എന്നതും മനുഷ്യന്റെ അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കുന്നതില്‍ ലോകത്തില്‍ മറ്റാരേക്കാളും താല്‍പര്യം കാണിക്കും എന്നതുമാണ്‌ ആധുനിക "മുതലാളിത്ത"ത്തില്‍ എനിക്ക്‌ താല്‍പര്യമുണ്ടാക്കുന്നത്‌. അതുതന്നെയാണ്‌ അവരുടെ വളര്‍ച്ചയ്ക്കും കാരണം. അതിന്റെ ദോഷങ്ങളെയും ചില ഒറ്റപ്പെട്ട സംഭവങ്ങളേയും നമുക്ക്‌ തീര്‍ച്ചയായും ചര്‍ച്ചചെയ്യാം. അപ്പോഴും അവരുടെ പൊതുബോധം മറ്റുള്ളവരേക്കാള്‍ മെച്ചമാണ്‌. ആബോധത്തിലും മേല്‍പറഞ്ഞ ചവറുകളുണ്ടാവാം. അവര്‍ അവ തിരുത്താന്‍ ആവുന്നത്ര ശ്രമിക്കുന്നു. ആ തിരുത്തിയ ബോധം കോപ്പിയടിച്ചാണ്‌ ഇന്നിക്കാണുന്ന പരിമിത സ്വാതന്ത്ര്യമെങ്കിലും ലഭിക്കുന്നത്‌. (അപ്പോള്‍ സൌദി അറേബിയ മുതലാളിത്തമല്ലേ എന്നു ചോദിക്കാം. അല്ല അതു മുതലാളിത്തത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ച്‌ തുടങ്ങിയ ഫ്യൂഡല്‍ സമൂഹമാണ്‌)&lt;br /&gt;&lt;br /&gt;വിവക്ഷകള്‍&lt;br /&gt;1- സ്വാതന്ത്ര്യം&lt;br /&gt;തീരുമാനമെടുക്കാനും നടപ്പിലാക്കാനും കഴിയുക എന്നത്‌.&lt;br /&gt;നിബന്ധനകള്‍ക്ക്‌ വിധേയം.&lt;br /&gt;നിബന്ധനകള്‍&lt;br /&gt;മറ്റുള്ളവര്‍ക്കും ഈ സ്വാതന്ത്ര്യമുണ്ടെന്ന്‌ അംഗീകരിക്കലും അനുവദിക്കലും.&lt;br /&gt;പൊതുസ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ല നമ്മുടെ വ്യക്തിസ്വാതന്ത്ര്യം എന്ന്‌ ഉറപ്പു വരുത്തല്‍. കാരണം സമൂഹം എന്നത്‌ നിലനില്‍ക്കേണ്ടതുണ്ട്‌.&lt;br /&gt;അത്തരം ചിലകാര്യങ്ങളില്‍ ദേശ, കാല വിധേയമായുണ്ടാക്കുന്ന നീക്കുപോക്കുകളെ അംഗീകരിക്കല്‍&lt;br /&gt;&lt;br /&gt;2- വളര്‍ത്തുമനുഷ്യര്‍&lt;br /&gt;ഒരു രാജ്യത്തെ മനുഷ്യര്‍ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയവ സര്‍ക്കാര്‍ ലഭ്യമാക്കി അക്വേറിയത്തിലെ മീനുകളെ പോലെ പോറ്റപ്പെടുന്നതാണ്‌ യതാര്‍ഥ സ്വര്‍ഗമെന്നു തെറ്റിദ്ധരിപ്പിക്കുന്ന സിദ്ധാന്തങ്ങള്‍ ഭരണകൂടരൂപമാര്‍ജ്ജിച്ചാല്‍ അവിടെ ജീവിക്കേണ്ടി വരുന്ന ജനങ്ങള്‍ &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20877073-116840559517874270?l=kallechi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kallechi.blogspot.com/feeds/116840559517874270/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20877073&amp;postID=116840559517874270' title='20 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/116840559517874270'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/116840559517874270'/><link rel='alternate' type='text/html' href='http://kallechi.blogspot.com/2007/01/blog-post.html' title='മാനസികമായ തടവും മനുഷ്യാവകാശങ്ങളും.'/><author><name>കല്ലേച്ചി|kallechi</name><uri>http://www.blogger.com/profile/06653844104349644532</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>20</thr:total></entry><entry><id>tag:blogger.com,1999:blog-20877073.post-116720940891773933</id><published>2006-12-27T11:44:00.000+03:00</published><updated>2006-12-27T11:50:08.940+03:00</updated><title type='text'>ഉദ്ദിഷ്ഠകാര്യത്തിന്‌ ഉപകാര സ്മരണ.</title><content type='html'>ഓലപ്പാമ്പുകള്‍ നമുക്ക്‌ പുത്തരിയൊന്നുമല്ല. കഴിഞ്ഞ ദിവസം ഇതുപോലെ കാണിച്ച ഒരു ഓലപ്പാമ്പാണ്‌ വിജിലന്‍സ്‌ അന്വേഷണം. പത്ത്‌ മുന്‍മന്ത്രിമാര്‍ക്കെതിരെ അന്ന്‌ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി ഉത്തരവിട്ടെന്നും ഇല്ലെന്നും ശ്രുതി. ഇതിപ്പോള്‍ ഇങ്ങനെയൊക്കെയാണ്‌. കാര്യങ്ങള്‍ അറിയേണ്ടവര്‍ അറിയുന്നേയില്ല. സെക്രട്ടറിയേറ്റിലെ ഫയലുകള്‍ അധികവും രണ്ടായി കീറിയിട്ടുണ്ടത്രേ. മുഖ്യമന്ത്രി പരിശോധിക്കുന്ന ഫയലുകള്‍ക്കാണ്‌ ഈ ദുര്‍വിധി. മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇങ്ങോട്ട്‌ പിടിച്ചു വലിക്കുമ്പോള്‍ മറ്റു മന്ത്രിമാര്‍ അങ്ങോട്ട്‌ വലിക്കും. കടലാസല്ലേ. ഭരണപക്ഷത്തെ ഗ്രൂപ്‌ വഴക്കുകളേപ്പറ്റി അതിനെന്തറിയാം. മുഖ്യമന്ത്രിക്കൊന്നും ചെയ്തുകൂട. പൊതുമരാമത്തില്‍ നോക്കിയാല്‍ "കുരുവിള"യില്‍ കാലിമേയും. വിദ്യാഭ്യാസത്തില്‍ "ബേബി" കരയും. വ്യവസായത്തില്‍ "ഇളമരം" മുറിയും. ധനകാര്യത്തില്‍ "ഐസ്‌" ഉറഞ്ഞു കട്ടിയാവും. ആഭ്യന്തരത്തില്‍ കലിയുടെ "കൊടിയേറും." ആരോഗ്യത്തില്‍ "ശ്രീമതി"യുടെ കുമ്മിപ്പാട്ട്‌, ആറ്റിലെക്കച്ച്യുതാ ചാടല്ലേ ചാടല്ലേ... എപ്പടീ ആരോഗ്യം. അപ്പടീ ച്യാമീ. സഹകരണത്തില്‍ സുധാകരന്റെ കത്തിവേഷമാണ്‌, വിവരമറിയും.&lt;br /&gt;&lt;br /&gt;ഇതൊക്കെ ശാസ്താംകോട്ടയിലെ അമ്പലക്കുരങ്ങുകളും ചന്തക്കുരങ്ങുകളും തമ്മില്‍ ഇടയ്ക്കുണ്ടാകാറുള്ള "പ്രത്യയശാസ്ത്ര" വഴക്കില്ലേ. ആഗണത്തില്‍ പെടുത്തിയാല്‍ മതി. ഡാര്‍വനായ നമ. അങ്ങനെയുള്ള ഇവര്‍ക്ക്‌ ആ കള്ളനും പോലീസും തന്നെയങ്ങ്‌ കളിച്ചാല്‍മതി. അതിനിടയില്‍ ഇപ്പുറത്തെ വിമന്‍സ്‌ കോളേജിന്റെ മതിലു ചാടേണ്ടതില്ല.&lt;br /&gt;&lt;br /&gt;അതിനാലാണ്‌ `ഉത്തരവിന്നൊച്ചകേട്ടു നടുങ്ങി മുന്‍മന്ത്രിമാര്‍, ഉരഗങ്ങളേപോലെ'യായത്‌. മാളത്തില്‍ സ്വസ്ഥമായിരിക്കുമ്പോഴാ സ്വൈരക്കേട്‌. ഉത്തരവിനെ ഭയന്നിട്ടോ വിജിലന്‍സ്‌ എന്നു പറയുന്ന നീര്‍ക്കോലി കടിച്ച്‌ അത്താഴം മുടങ്ങും എന്നൊന്നും കണ്ടതിനാലോ അല്ല ഈ നടുക്കം. മറിച്ച്‌ ചതിയില്‍ വഞ്ചന കാണിച്ചതിനാണ്‌.&lt;br /&gt;&lt;br /&gt;നമ്മള്‍ മറക്കാനായിട്ടില്ലല്ലോ കഴിഞ്ഞ മന്ത്രിസഭയുടെ മധുവിധുനാളുകള്‍. ആ മന്ത്രിസഭയുടെ പ്രതിബിംബമാണല്ലോ ഈ മന്ത്രിസഭ. ഈ മന്ത്രിസഭയുടെ പ്രതിബിംബമായിരിക്കുമല്ലോ അടുത്ത മന്ത്രിസഭ. കഴിഞ്ഞ മന്ത്രിസഭ കണ്ണാടിയില്‍ ദര്‍ശിച്ചാല്‍ ഇതെല്ലാം അതിലും കാണാം. ബിംബത്തിന്റെ വലതു വശം പ്രതിബിംബത്തില്‍ ഇടതുവശമാകുമെന്നൊരു വ്യത്യാസമേയുള്ളൂ. അതില്‍ ഒരു വൃദ്ധന്‍ ഏത്‌ സമയവും പ്രതിപക്ഷത്തേക്കിറങ്ങി ഗോളടിക്കുന്ന അവസ്ഥയായിരുന്നെങ്കില്‍ ഇവിടെ ഒരു വൃദ്ധന്‍ അയാള്‍ തന്നെ അറിയുന്നില്ല ആരാണ്‌ ഗോളടിക്കുന്നതെന്ന്‌. അയാളോട്‌ പൊറുക്കേണമേ?&lt;br /&gt;&lt;br /&gt;മുന്‍ മന്ത്രിസഭയുടെ തീരുമാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്തെ ഒരു അഴിമതി ആരോപണവും പരിശോധിക്കുകയില്ല എന്നത്‌. ഈ തീരുമാനമാവട്ടെ സ്വതവേ പ്രതിരോധത്തിലൂന്നിക്കളിക്കുമെങ്കിലും ക്ലീന്‍ ഇമേജ്‌ ഇപ്പോഴുമുള്ള ആന്റണിയുടെ മന്ത്രി സഭയും. ഇടവേളയ്ക്ക്‌ ശേഷം കഥ കൊണ്ട്‌ പോയത്‌ ഉമ്മന്‍ചാണ്ടിയായിരുന്നല്ലോ. അന്ന്‌ നടുങ്ങിയത്‌ ജനങ്ങളാണ്‌. എറ്റ്‌ റ്റൂ ആന്റണീ... ഇന്ന്‌ ജനങ്ങള്‍ക്കൊരു നടുക്കവുമില്ല. ഇതൊക്കെ എത്രതവണ ഇനി ആവര്‍ത്തിക്കാനുള്ളതാണ്‌. ഭരണത്തില്‍ കേറുക, കക്കുക, പ്രതിപക്ഷത്തിരിക്കുക അതൊക്കെ വിളിച്ചു പറയുക, വീണ്ടും ഭരണത്തില്‍ കേറുക, ഈ കട്ടതും വിളിച്ചു പറഞ്ഞതും അങ്ങനെ വിഴുങ്ങുക. അങ്ങനെ ഒരു തൊണ്ടതൊടാതെ വിഴുങ്ങല്‍ പ്രതീക്ഷിച്ചിരിക്കേയാണ്‌ ഓര്‍ക്കാപ്പുറത്തൊരു വിജിലന്‍സ്‌. പിന്നെ ങ്ങനെ നടുങ്ങാതിരിക്കും. ഇത്‌ ചതിയാണ്‌. തലയില്‍ മുണ്ടിട്ടു ചെയ്യുന്ന പ്രവര്‍ത്തികള്‍ നമ്മള്‍ പരസ്പരം കണ്ടത്‌ മിണ്ടില്ല എന്നു പറഞ്ഞിട്ടും നിങ്ങള്‍ വിളിച്ചു പറയുമ്പോലെയാണിത്‌. ചെയ്ത ഉപകാരത്തിന്‌ നന്ദി കാണിക്കാതിരിക്കരുത്‌. അത്‌ നമ്മള്‍ അന്നേ പ്രതിക്ഷിച്ചതാണ്‌. അധികം വെളയരുത്‌. അടുത്ത തവണ ഞങ്ങളാണ്‌ അധികാരത്തില്‍. ഇത്‌ ഇത്തവണ ആവര്‍ത്തിക്കുമോ എന്നറിയില്ല. അത്‌ ഇപ്പൊഴത്തെ ഭരണത്തോടുള്ള ജനങ്ങളുടെ പ്രിയം കൊണ്ടൊന്നുമല്ല. മറിച്ച്‌ ജനങ്ങള്‍ക്ക്‌ അങ്ങനേയേ നിങ്ങളെ ശിക്ഷിക്കാനാവൂ. ഇതൊക്കെ ഓര്‍ത്താവണം. വിജിലന്‍സ്‌ ഭീകരനെ തല്‍ക്കാലം കോടിയേരി കുടത്തിലടച്ചത്‌.&lt;br /&gt;&lt;br /&gt;ഈ വിജിലന്‍സെന്നൊക്കെ കേട്ടാല്‍ നാം കരുതും എന്തോ ആനക്കാര്യമാണെന്ന്‌. നാട്ടിലെ ചില പ്രമാണിമാര്‍ക്ക്‌ ഒരു വിജിലന്‍സുമില്ല, കുന്തവുമില്ല. അവരെ സമ്പന്ധിച്ച്‌ അത്‌ വെറും അലാവുദ്ധീന്റെ ഭൂതമാണ്‌. കണ്ടാല്‍ ഭീകരനെന്ന്‌ തോന്നുമെങ്കിലും നമ്മുടെ അമടിയാണ്‌. ഇങ്ങനെ എത്ര വിജിലന്‍സന്വേഷണങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അല്ലെങ്കില്‍ മൊത്തം ബഡ്ജറ്റില്‍ നിന്ന്‌ (ചെലവ്‌ ശരിയായരീതിയിലാണോ എന്ന്‌ പരിശോധിച്ച്‌) ചെലവിനെ കൃത്യവും സൂക്ഷ്മവുമായി കിഴിച്ചാല്‍ നമ്മുടെ പണമെവിടെ എന്ന്‌ കണ്ടെത്താനാവും. അതാരെങ്കിലും ഈ ജന്‍മത്തില്‍ ചെയ്യുമോ? പണം ആകാശത്തേക്കുയര്‍ത്തപ്പെടുകയോ ആകാശത്തില്‍ നിന്ന്‌ പൊട്ടിവീഴുകയോ ഇല്ല.&lt;br /&gt;&lt;br /&gt;കല്ലേച്ചിക്കൊന്നേ പറയയാനുള്ളൂ. പണ്ട്‌ ആദികവി പാടിയ വചനം. "ആവതില്ലാത്തത്‌ ചിന്തിച്ച്‌ ദുഖിച്ച്‌, ചാവതിനെന്തവകാശം കപികളേ"&lt;br /&gt;&lt;br /&gt;വെറുതെ ഓരോന്നോര്‍ത്ത്‌കഴിഞ്ഞദിവസം രാഷ്ട്രപതിയുടെ ചടങ്ങില്‍ അച്യുതാനന്ദന്‍ ലാബ്‌ടോപ്പില്‍ പ്രസംഗം വായിക്കുന്നത്‌ കണ്ടു. 1980കളില്‍ ഇന്ത്യയില്‍ കമ്പ്യൂടര്‍വത്കരണം (ഈ അടുത്ത കാലത്തെ `കവിത`യായിരുന്ന ആഗോളവത്കരണം പോലൊന്ന്‌) ഉദ്യോഗസ്ഥ, ബുദ്ധിജിവി തലകളില്‍ നടക്കുന്ന കാലം അച്ച്യുതാനന്ദന്‍ പറഞ്ഞു.&lt;br /&gt;"എന്റെ ശവത്തിലൂടെ മാത്രമേ കമ്പ്യൂട്ടര്‍ വത്കരണം നടപ്പിലാകുകയുള്ളൂ."&lt;br /&gt;&lt;br /&gt;കഴിഞ്ഞദിവസം നിലമ്പൂരില്‍ എം എ ബേബിയെ സഖാക്കള്‍ തടഞ്ഞതിനെ കുറിച്ച്‌ ബേബിയുടെ വിശദീകരണം.&lt;br /&gt;"പ്രവര്‍ത്തകര്‍ ആശയവിനിമയം നടത്തുകമാത്രമാണ്‌ ചെയ്തത്‌."&lt;br /&gt;പരസ്പരമുള്ള `ആശയവിനിമയം` ഇത്രയ്ക്ക്‌ കടുത്തതാണെങ്കില്‍ പുറത്തുള്ള ആശയവിനിമയതെ പറ്റി ചോദിക്കാനുണ്ടൊ?&lt;br /&gt;&lt;br /&gt; എം. വി രാഘവന്റെ സഹകരണമെഡിക്കല്‍ കോളേജ്‌ പിടിച്ചടുത്തതിനെപ്പറ്റി സുധാകരന്‍.&lt;br /&gt;"സ്വാഭാവികമായ സര്‍ക്കാര്‍ നടപടികള്‍ മാത്രമാണത്‌"&lt;br /&gt;തിരിച്ചായിരുന്നെങ്കില്‍ "സാമ്രാജ്യത്വ, പ്രതിലോമ, കുത്തക, ബൂര്‍ഷ്വാ, മുതലാളിത്ത, വലതുപിന്തിരിപ്പന്‍ ഇടപെടല്‍." പാപ്പിനിശ്ശേരിയിലെ പാമ്പുകള്‍ ജാഗ്രതൈ. ഇതുപോലൊരു പിടിച്ചെടുക്കലിന്റെ രാത്രിയിലായിരുന്നു കാപാലികര്‍ നിങ്ങളിലെ പുരുഷന്‍മാരെ അഗ്നിക്കിരയാക്കുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തത്‌.&lt;br /&gt;&lt;br /&gt;കെ. കരുണാകരന്‌ ആയിരം വഴികളാണ്‌ തുറന്നു വരുന്നത്‌. മഹാഭാഗ്യം. രാജയോഗം എന്നൊക്കെപറയുന്നത്‌ ഇതാണ്‌. പണ്ട്‌ കുന്തീ ദേവി പറഞ്ഞതുപോലെ "ഭാഗ്യവന്തം പ്രയാസൂത".. ഭാഗ്യമാണു വേണ്ടത്‌. വാഗ്ദാനം നല്‍കി വഞ്ചിച്ചു എന്നും പറഞ്ഞ്‌ പിണറായിക്കെതിരെ ഇലക്ഷന്‍ കമ്മീഷനില്‍ ഒരു കേസുകൊടുക്കാം. നല്ല സ്കോപ്പാണിതിന്‌. മക്കള്‍തിലകമുന്നണി എന്നപേരില്‍ അകിലേന്ത്യാ പാര്‍ട്ടിയായി ഒന്നുകൂടി വലുതാകാം. നമ്മുടെദേവഗൌഡ, മാണി തുടങ്ങിയ മക്കള്‍ തിലകക്കാരേയും ഭാവിയില്‍ ഈ ഗണത്തില്‍ വരാവുന്ന എല്ലാവരേയും ഈ മുന്നണിയില്‍ ചേര്‍ത്ത്‌ മൂന്നാം മുന്നണിയുണ്ടാക്കാം or ബിജേപ്പി, ഇരുമുന്നണിയിലേയും അസംതൃപ്തര്‍ തുടങ്ങിയവരെ ചേര്‍ത്ത്‌ മുന്നണി മൂന്നാക്കാം. ജേക്കബിനെ നോക്കണ്ട.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20877073-116720940891773933?l=kallechi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kallechi.blogspot.com/feeds/116720940891773933/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20877073&amp;postID=116720940891773933' title='38 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/116720940891773933'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/116720940891773933'/><link rel='alternate' type='text/html' href='http://kallechi.blogspot.com/2006/12/blog-post_27.html' title='ഉദ്ദിഷ്ഠകാര്യത്തിന്‌ ഉപകാര സ്മരണ.'/><author><name>കല്ലേച്ചി|kallechi</name><uri>http://www.blogger.com/profile/06653844104349644532</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>38</thr:total></entry><entry><id>tag:blogger.com,1999:blog-20877073.post-116667973842031218</id><published>2006-12-21T08:36:00.000+03:00</published><updated>2006-12-21T08:42:18.440+03:00</updated><title type='text'>കണ്ണീരിന്‌ ഒരു ഇന്‍ഷൂറന്‍സ്‌</title><content type='html'>ഇത്രയും കാലത്തെ സൌദി ജീവിതത്തിനിടയ്ക്ക്‌ സര്‍ക്കാര്‍ വിദേശികള്‍ക്കെന്നും പറഞ്ഞ്‌ നടപ്പിലാക്കിയ ധാരാളം പദ്ധതികളും നിയമങ്ങളുമുണ്ട്‌. അവയൊക്കെ കഫീലന്‍മാരുടെ ഇടപെടല്‍മൂലം അട്ടിമറിക്കപ്പെടുകയോ വേണ്ടത്ര ഫലപ്രധമാകാതെ പോവുകയോ ചെയ്തിട്ടുമുണ്ട്‌.&lt;br /&gt;&lt;br /&gt;എന്നാല്‍, ഈ അടുത്ത കാലത്ത്‌ സൌദി ഗവണ്‍മെന്റ്‌ വിദേശികള്‍ക്കായി, വിദേശികള്‍ക്ക്‌ മാത്രമായി നടപ്പിലാക്കിയ ഒരു ഇന്‍ഷൂറന്‍സ്‌ പദ്ധതിയുണ്ട്‌. ഒരു വിദേശി രോഗിയായാല്‍ അയാള്‍ ഒന്നും ശ്രദ്ധിക്കേണ്ടതില്ല. സൌദിയില്‍ ലഭിക്കാവുന്ന പരമാവധി ചികിത്സ അയാള്‍ക്ക്‌ ലഭിക്കും. ഇതിന്‌ പണമടക്കേണ്ടയാള്‍ "കഫീലാ"ണ്‌. ചിലരെങ്കിലും തൊഴിലാളികളില്‍ നിന്ന്‌ പണമീടാക്കുന്നുണ്ടാവണം. അത്‌ തല്‍ക്കാലം മാറ്റി നിര്‍ത്താം. അപ്പോള്‍ പോലും തുച്ഛമായ പൈസയേ അതിനു വരുന്നുള്ളൂ.&lt;br /&gt;&lt;br /&gt;എന്റെ ഒരു സുഹൃത്ത്‌ ആശുപത്രികിടക്കയില്‍ നിന്നെന്നെ ഇപ്പോള്‍ വിളിച്ചുവെച്ചേയുള്ളൂ. ഞാനിന്ന്‌ ചേര്‍ക്കാമെന്ന്‌ കരുതിയ "ബ്ലോകനം" മാറ്റി ഇത്‌ ടൈപ്പ്‌ ചെയ്തു. അദ്ദേഹത്തിന്‌ കാലിനെന്തോ അസുഖമാണ്‌. ഓപ്പറേഷന്‍ വേണം. ഇരുപത്തി അയ്യായിരം റിയാലെങ്കിലും ചെലവാകും. അഞ്ച്‌ പൈസ ചെലവില്ലാതെ അയാള്‍ ആശുപത്രി ചികിത്സയിലാണ്‌. അതും ഫൈവ്സറ്റാര്‍ സ്റ്റെയിലില്‍. എന്താ പരിചരണം.&lt;br /&gt;ഇന്ത്യാ, ബംഗ്ലാദേശ്‌, പാക്കിസ്ഥാന്‍ മേഖലയിലുള്ളവര്‍ക്കാണിതിന്റെ ഗുണം. അത്രയും നാളത്തെ ശമ്പളവും ലഭിക്കുമത്രെ. അല്ലായിരുന്നെങ്കില്‍ നാട്ടിലേയ്ക്ക്‌ റഫര്‍ ചെയ്യലായിരുന്നു പണി. മേക്സിമം കറന്നെടുക്കാനുള്ളത്‌ കറന്നെടുത്ത്‌ അറവുകാരന്‌ വില്‍ക്കുന്ന പോലെ.&lt;br /&gt;&lt;br /&gt;ഇന്‍ഷൂറന്‍സ്‌ കാര്‍ഡ്‌ തൊഴിലുടമയുടെ കയ്യിലായിരിക്കും. അയാള്‍ ഈ കാര്‍ഡുമായി രോഗിയെ ആശുപത്രിയില്‍ ഹാജരാക്കിയാല്‍ മാത്രം മതി. സര്‍ക്കാര്‍ ആരെയും ഇക്കാര്യത്തിന്‌ നിര്‍ബന്ധിക്കുകയില്ല. എന്നാല്‍, സര്‍ക്കാറിന്റെ എന്തെങ്കിലും പേപ്പറുകള്‍ എന്നെങ്കിലും ലഭിക്കേണ്ടതുണ്ടെങ്കില്‍ അന്നിതത്രയും അടയ്ക്കണം. അതൊരു നല്ല പരിപാടിയാണ്‌. ഒരുതരം തോമസ്‌ ഐസക്‌ മെതേഡ്‌. ചുരുക്കത്തില്‍ അക്കാമയ്ക്കാണ്‌ ഇന്‍ഷൂര്‍. നേരത്തെ ഡ്രൈവിംഗ്‌ ലൈസന്‍സിന്‌ ഇത്‌ നിര്‍ബന്ധമാക്കിയിരുന്നു. ഈ രണ്ട്‌ ഇന്‍ഷൂറുകളും അനവധി കുടുംബങ്ങളെ കണ്ണീരില്‍ നിന്നും കര കയറ്റുന്നു.&lt;br /&gt;&lt;br /&gt;ഇവിടെ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നവര്‍ ഇന്ത്യക്കാരാണ്‌. ഇന്ത്യക്കാരെന്നാല്‍ മലയാളികള്‍. അപ്പോള്‍ നമുക്കാണിതിന്റെ ഗുണം. സ്വന്തമായി ആശുപത്രിയുള്ള അറബികളുടെ തൊഴിലാളികളെ ഇതില്‍ നിന്ന്‌ അയോഗ്യരാക്കിയിരിക്കുന്നു.1998- ലാണ്‌ ഈ നിയമം പാസ്സായത്‌. പിന്നീട്‌ മൂന്ന്‌ റീജ്യനുകളായി സൌദിയെ പരിഗണിച്ച്‌ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരുന്നു. റിയാദിലും ജിദ്ദയിലും ഇത്‌ നടപ്പിലായെന്നാണ്‌ ധാരണ. ഈ പുതുവര്‍ഷം (ജനുവരി 20 ന്‌ അറബി പുതുവര്‍ഷം പുലരും) ഈസ്റ്റേണ്‍ പ്രൊവിന്‍സില്‍ ഇതു നടപ്പിലാകും. അധിക നിയമങ്ങളും അങ്ങനേയാണ്‌. ഗിനിപ്പന്നികളും വെള്ളയെലികളും റിയാദിലും ജിദ്ദയിലുമാണ്‌. ഈസ്റ്റേണ്‍ പ്രൊവിന്‍സുകാര്‍ അതിന്റെ പാര്‍ശ്വഫലങ്ങളറിഞ്ഞേ ഉപയോഗിക്കേണ്ടതുള്ളൂ.&lt;br /&gt;&lt;br /&gt;എന്റെ അക്കാമ ഈ വര്‍ഷത്തേക്ക്‌ ഈ ആഴ്ച്ച പുതുക്കിക്കഴിഞ്ഞതിനാല്‍ അടുത്ത ഒരു വര്‍ഷത്തേയ്ക്ക്‌ എനിക്കതിന്റെ പ്രയോജനം ലഭിക്കില്ല എന്ന്‌ സങ്കടപൂര്‍വം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.&lt;br /&gt;&lt;br /&gt;ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയിലെ ഒരു ഫോണ്‍ കോള്&lt;br /&gt;‍ഞാനാശുപത്രിയിലാണ്‌"എന്താണ്‌ അസുഖം?"&lt;br /&gt;"ഒരപകടമായിരുന്നു."&lt;br /&gt;അങ്ങേത്തലയ്ക്കല്‍ അതിശക്തമായ കരച്ചില്‍ 1652 മെഗാഹെട്സ്‌.&lt;br /&gt;"നിങ്ങള്‍ക്കെന്തെങ്കിലും?"&lt;br /&gt;"രണ്ടുമാസമെങ്കിലും ഇവിടെ കിടക്കേണ്ടിവരും"&lt;br /&gt; "എന്തായാലും സുഖമായിട്ടിങ്ങു വന്നാല്‍ മതി. ഇവിടെ വന്നിട്ടെന്താക്കാനാ"&lt;br /&gt;(തെറ്റിദ്ധരിക്കരുത്‌ ഭാര്യ ഒരു പരമാര്‍ഥം പറഞ്ഞെന്നേയുള്ളൂ)&lt;br /&gt;"ഉം."&lt;br /&gt; "എന്റെ മാലമറക്കരുത്‌"&lt;br /&gt;&lt;br /&gt;ഇതൊരു വലിയ സംഭവ കഥയുടെ ചുരുക്കമാണ്‌. ഈ സംഭവത്തിലെ സംഭാഷണങ്ങള്‍ ചിലപ്പോള്‍ മാറിയിരിക്കാം. പക്ഷെ, എന്നോട്‌ ഒരാള്‍ പറഞ്ഞ അനുഭവ കഥയാണ്‌. ഇതിന്‌ തുല്ല്യമായ ധാരാളം ഫോണ്‍കോളുകള്‍ നിങ്ങളില്‍ പലര്‍ക്കും ലഭിച്ചിട്ടുണ്ടാകണം. ഇക്കാരണത്തിന്‌ ആ ബന്ധമൊഴിഞ്ഞു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20877073-116667973842031218?l=kallechi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kallechi.blogspot.com/feeds/116667973842031218/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20877073&amp;postID=116667973842031218' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/116667973842031218'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/116667973842031218'/><link rel='alternate' type='text/html' href='http://kallechi.blogspot.com/2006/12/blog-post_21.html' title='കണ്ണീരിന്‌ ഒരു ഇന്‍ഷൂറന്‍സ്‌'/><author><name>കല്ലേച്ചി|kallechi</name><uri>http://www.blogger.com/profile/06653844104349644532</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-20877073.post-116594673261712954</id><published>2006-12-12T20:51:00.000+03:00</published><updated>2006-12-12T21:23:24.363+03:00</updated><title type='text'>'വിന്നീജെ' യുടെ കവിതകളേക്കുറിച്ച്‌</title><content type='html'>കോളേജില്‍ തെരഞ്ഞെടുത്ത കവിതകള്‍ പഠിപ്പിക്കുമ്പോള്‍ സാറ്‌ പറഞ്ഞു "ദീസ്‌ പൊയംസ്‌ ഹാവ്‌ സം പെക്യൂലിയാരിറ്റീസ്‌ സോ ദോസ്‌ ആര്‍ സെലക്ടഡ്‌ ബൈ അയ്യപ്പപ്പണിക്കര്‍." അയ്യപ്പപ്പണിക്കര്‍ സെലക്ട്‌ ചെയ്തു എന്നത്‌ കൂടി കവിതയ്ക്കുള്ള ഗുണമായി എന്റെ സാറ്‌ പറഞ്ഞത്‌ വെറുതെയല്ല. കവിതകളെ, വിശേഷിച്ചും ഇംഗ്ലീഷ്‌ കവിതകളെ അത്രയ്ക്ക്‌ ആഴത്തില്‍ അറിഞ്ഞ ആശാനായിരുന്നു ശ്രീ അയ്യപ്പപ്പണിക്കര്‍. അദ്ദേഹം അങ്ങനെ കൊള്ളരുതാത്തത്‌ തെരഞ്ഞെടുക്കില്ല. അതൊരു ഭാഗ്യമായിരുന്നു. അങ്ങനെ ഒരാള്‍ തെരഞ്ഞെടുത്ത്‌ താരനുണ്ടാവുക എന്നത്‌. അദ്ദേഹം ഇന്ന്‌ നമ്മോടൊപ്പമില്ല. എന്നാല്‍ നമ്മോടൊപ്പം ഇല്ലാതാവാന്‍ ഒരിക്കലും അയ്യപ്പപ്പണിക്കര്‍ക്കാവുകയുമില്ല. എമിലിഡിക്കന്‍സും ടെനിസനും ബ്ലേക്കും അലക്സാണ്ടര്‍ പോപ്പും ബൈറനും അങ്ങനെ അങ്ങനെ പലരേയും അദ്ദേഹം "നമുക്കായി കണ്ടെടുത്തു". അതും ഇംഗ്ലീഷ്‌കാര്‍ക്കുപോലുമില്ലാത്ത സൂക്ഷമതയോടെ. ഇംഗ്ലീഷുകാരെ ഇംഗ്ലീഷു പഠിപ്പിക്കലായിരുന്നല്ലോ പണി. വിന്നി ജെ പണിക്കരുടെ "വിഭാതത്തിന്റെ വശ്യത" എന്ന കവിത കയ്യിലെടുത്തപ്പോള്‍ അയ്യപ്പപ്പണിക്കരുടെ അവതാരികയുണ്ടതില്‍. കുട്ടിക്ക്‌ ലഭിച്ച ഒരു അംഗീകാരമായി ഈ അവതാരികയെ കരുതാം. അതൊരു ഊര്‍ജ്ജമാക്കണമെന്നേയുള്ളൂ. പണിക്കര്‍ തന്നെ ആശംസിക്കുന്നുണ്ട്‌ "ജീവിതത്തിന്റെ പ്രഹേളിക ഒരിക്കലും പൂര്‍ണമായും പരിഹരിക്കപ്പെടുകയില്ലെന്നു കരുതി അന്വേഷണം നാം നിര്‍ത്തേണ്ടതില്ല. തനിക്ക്‌ കിട്ടിയ അനുഗ്രഹം കൊണ്ട്‌ വിന്നിയതു തുടരുമെന്നു കരുതാം". പുസ്തകത്തിന്റെ പുറംചട്ട&lt;br /&gt;&lt;br /&gt;വിന്നി എഴുതിത്തുടങ്ങുന്നേയുള്ളൂ. അതിന്റെ പോരായ്മകള്‍ കവിതയില്‍ കണ്ടേയ്ക്കാം. വായനയുടെ കുറവുകളുമുണ്ടാകാം. അതിലപ്പുറം എഴുത്ത്‌ വൈകാരിക ആവിഷ്കാരത്തിനുള്ള ഒരു ഉപാധിയായി തെരഞ്ഞെടുത്തു എന്നുള്ളത്‌ വലിയ കാര്യമാണ്‌. പ്രവാസ ജിവിതത്തിന്റെ രക്തസാക്ഷികളാണ്‌ കുട്ടികള്‍. വിശേഷിച്ചും സൌദിയില്‍. അനുഭവങ്ങളുടെ അഭാവം അവരുടെ ഭാവനയെ മങ്ങലേല്‍പ്പിക്കുന്നു. ഉദാഹരണത്തിന്‌ മരണം ഒരു അനുഭവമാണ്‌. അപ്പോള്‍ ആളുകളുടെ അങ്കലാപ്പും മുഖഭാവങ്ങളും കത്തിച്ചുവെച്ച ചന്ദനത്തിരിയുടെ ഗന്ധവും വെള്ളത്തുണിയില്‍ പൊതിഞ്ഞ ദേഹവും അതോടനുബന്ധിച്ചുള്ള ആചാരങ്ങളില്‍ നമുക്കുള്ള പങ്കാളിത്തവും കൊണ്ട്‌ മരണം ഒരു അനുഭവമായി നമ്മുടെ മനസ്സിലുണ്ടാകുന്നു. ഇത്തരം അനുഭവങ്ങള്‍ പില്‍ക്കാലത്ത്‌ പലതായി നമ്മുടെ ഭാവനയെ വികസിപ്പിക്കും. സൌദിയിലെ ജീവിതത്തില്‍ കാണാതാവലുകളാണ്‌ മരണം. അതൊരു അനുഭവമാകുന്നില്ല. സ്കൂളും നൂറുകണക്കിന്‌ ഹോം വര്‍ക്കുകളും പക്ഷികളില്ലാത്ത, നിറമില്ലാത്ത പ്രഭാതങ്ങളും ചുമരുകളില്‍ നിന്ന്‌ ചുമരുകളിലേയ്ക്കടിച്ച്‌ വീഴുന്ന നോട്ടം പോലും ഒരു ആഘാതമാവുന്ന ഫ്ലാറ്റുകളിലെ ജീവിതം കുട്ടികള്‍ക്ക്‌ സമ്മാനിക്കുന്നത്‌ ഒരു കണ്ണടയാവണം. ഈ കട്ടിച്ചില്ലുകള്‍ കാണിച്ചു കൊടുക്കുന്ന വെറും കാഴ്ച്ചകളല്ല വിന്നിയുടേത്‌. അതിനപ്പുറം ഭാവനയുടെ ജനാലകളെ തുറക്കാനവള്‍ ശ്രമിക്കുന്നുണ്ട്‌. ഈ കാണാകാഴ്ച്ചകളെ ഭാവനയിലുത്‌പാദിപ്പിച്ച്‌ പ്രദര്‍ശിപ്പിക്കുകയാണ്‌ വിന്നി&lt;br /&gt;&lt;br /&gt;ഒരു പൂവിരിയുന്നതും കൊഴിയുന്നതും പ്രകൃതിയിലുണ്ടാക്കുന്ന ഭാവങ്ങളെ അയ്യപ്പപ്പണിക്കരുടെ ആമുഖത്തില്‍ രേഖപ്പെടുത്തുന്നുണ്ട്‌. പ്രകൃതിയുടെ ഇത്തരം ചലനങ്ങളെ പിടിച്ചെടുത്ത്‌ അതിലടങ്ങിയിരിക്കുന്ന സൌന്ദര്യത്തെ മാനസികമായി നിര്‍മ്മിച്ച്‌ അനുവാചകന്‌ നല്‍കുക എന്ന പണിയാണ്‌ കവി ചെയ്യുന്നതെന്ന്‌ അയ്യപ്പപ്പണിക്കര്‍ സൂചിപ്പിക്കുന്നു. (ആശാന്റെ വീണപൂവ്‌ ഓര്‍ക്കുക) "വിഭാതത്തിന്റെ വശ്യത"യുടെ കവിയും പരിപൂര്‍ണമായ അര്‍ഥത്തില്‍ അതുതന്നെയാണ്‌ ചെയ്യുന്നത്‌. തന്റെ ബാല കൌമാര കുതൂഹലങ്ങളെ വെറുതെ കോറിയിടുകയാണ്‌ വിന്നി. അതൊരു കുട്ടിയുടെ വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ പലപ്പോഴായി കണ്ണിലുദി-ച്ച-ക്കുന്ന പ്രഭാതമാണ്‌. അണ്‍ സീന്‍ (പുറത്ത്‌ ദിവസവും കാണുന്ന കാഴ്ച്ചകള്‍, പുല്‍ത്തകിടി, തത്തയുടെ കൂജനങ്ങള്‍, പച്ചക്കണ്ണുള്ള പൂച്ച) ക്രിയേഷന്‍സ്‌ (കുരങ്ങും കുഞ്ഞും) നാച്ച്വര്‍ കളര്‍ (പ്രകൃതീ നീ നിറങ്ങളില്‍ ആറാടുന്നു) സീസണ്‍ ഡിഫറന്‍സ്‌ (ഇലകളില്‍ വീഴുന്ന മഴമുത്തുകള്‍ കുളമാവുന്നു) തുടങ്ങി ചില കവിതകള്‍ നേരെ നേരെ പ്രകൃതിയെ പറിച്ചുനടാനുള്ള ശ്രമമാവുമ്പോള്‍ തത്വചിന്തയിലതിഷ്ടിതമായ ചില കുഞ്ഞു നിരീക്ഷണങ്ങളാണ്‌ മറ്റു ചിലതില്‍. റിയലൈസേഷന്‍ (ജീവിതം ജീവിക്കാന്‍ തുടങ്ങുമ്പോള്‍) യൂണീഡൈറക്ഷണല്‍ (ജീവിതമെന്താണോ അത്‌ ജീവിക്കുക) തുടങ്ങിയവ ഉദാഹരണങ്ങള്‍. പ്രകൃതിയുടെ അത്ഭുതങ്ങളാണ്‌ മറ്റു ചില കവിതകളില്‍ പ്ലീസ്‌ റി"വീല്‍ ദ സീക്രട്‌."&lt;br /&gt;&lt;br /&gt;"ടൂ ഫൈസസ്‌" ഒക്കെ എഴുതുമ്പോഴേക്കും പ്രണയം തുടങ്ങിയ വിഷയങ്ങളിലേയ്ക്ക്‌ കവിത്വം വളര്‍ച്ച പ്രാപിക്കുന്നുണ്ട്‌. എനിക്ക്‌ പ്രതികരിക്കണം എന്ന ബോധം സാഹിത്യത്തെ നശിപ്പിക്കും എന്നെനിക്കു തോന്നുന്നു. ചില കവിതകളൊക്കെ അങ്ങനെ പാളുന്നുണ്ട്‌. കവിതകൊണ്ട്‌ പറയുന്നതിനപ്പുറം കവി തന്നെ കയറി ഇടപെടുന്നതുപോലെ. ഇതൊക്കെ എല്ലാ തുടക്കക്കാരുടേയും പ്രശ്നങ്ങളാണ്‌. കവിത കുറേക്കൂടി ഗൌരവമായി മനസ്സിലാക്കി വരുമ്പോള്‍ എഴുതിയ ഒരു കവിതയും തൃപ്തിയാവാതെ വരും. അത്‌ പുതിയ കവികള്‍ക്കുള്ള പുനരവലോകന കാലമാണ്‌. "ആഴത്തിലും പരപ്പിലുമുള്ള വായന" സ്വയം തിരുത്തപ്പെടുന്നതിനു പുതിയ കവികളെ സഹായിക്കും&lt;br /&gt;&lt;br /&gt;പല കവിതകളും ഒന്നു കൂടിമിനുങ്ങേണ്ടതുണ്ട്‌."വെന്‍ ഐ സോ യു ദ ഫസ്റ്റ്‌ ഡേയ്‌" ഒരു ഉദാഹരണമാണ്‌. നല്ല കവിതയാണത്‌. ക്ലാസ്‌മേറ്റിനെ സുഹൃത്തായി തെരഞ്ഞെടുക്കുന്ന ആദ്യാനുഭവമാണത്‌. ഒരു സുഹൃത്ത്‌ നമ്മെ തെരഞ്ഞെടുക്കുന്നതും നാം അയാളെ തെരഞ്ഞെടുക്കുന്നതും 'ദൈവിക'മായ പ്രവര്‍ത്തിയാണ്‌. അന്നുവരെയറിയാത്ത ഒരാള്‍ ആയിരക്കണക്കിനാളുകളില്‍ നിന്ന്‌ നമ്മെ അയാളുടേതായി തെരഞ്ഞെടുക്കുന്നു എന്നു പറയുന്നത്‌ പിന്നെ മറ്റെന്താണ്‌? അതില്‍ കലയും കവിതയുമുണ്ട്‌. കവിയുടെ എല്ലാ ഓരോ അനിയന്ത്രമായ ജൈവപ്രവര്‍ത്തനങ്ങളും ഒരുമാത്രവീതം അധികമായി സ്പന്ദിക്കപ്പെടുന്നതായുള്ള അനുഭവ വിവരണം മനോഹരമാണ്‌ കാവ്യാത്മകവുമാണ്‌. ഹൃദയം 'ഒരു സ്പന്ദം' വേഗത്തില്‍ മിടിച്ചു. 'ഒരു' എന്നതിലുള്ള ഊന്നല്‍ ശ്രദ്ധിക്കുക. ഒരേ താളത്തിലുള്ള അതിന്റെ ഗതിയില്‍ ഒരു താളവേഗം (അഥവാ ചാട്ടം) ആണത്‌. ഈചാട്ടം നമ്മളോരോരുത്തരും ഓരോതരം തെരഞ്ഞെടുപ്പുകളിലും അനുഭവിച്ചിട്ടുള്ളതുമാണ്‌. അതിലുള്ള രണ്ടു വരികള്‍ പക്ഷെ, അധികമാണെന്നെനിക്കു തോന്നുന്നു. "എന്നാല്‍, നിന്നെ കൂടുതലറിഞ്ഞപ്പോള്‍" എന്നതും "എന്നാല്‍ നീ പുഞ്ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ എന്നതും." കാരണം ഈ രണ്ടു കാര്യങ്ങളും കവിതയുടെ അന്തസത്തയായി അതിന്റെ കൂടെ ആദ്യാവസാനമുണ്ട്‌. അതിനാല്‍ അത്‌ വെളിപ്പെടുത്തേണ്ടതില്ല. അങ്ങനെയാവുമ്പോള്‍ കവിത ചോര്‍ന്നൂപോകുന്നു.&lt;br /&gt;&lt;br /&gt;പിതൃതുല്ല്യമായ വാത്സല്ല്യമാണ്‌ അനുവാചകരെന്നതിലുപരി വിന്നിയോട്‌ ഞങ്ങള്‍ സാഹിത്യസുഹൃത്തുക്കള്‍ക്കുള്ളത്‌ എന്നതുകൊണ്ടുതന്നെ അതിനനുസരിച്ചുള്ള താളപ്പിഴകള്‍ ഈ നിരൂപണത്തിലുമുണ്ടായേക്കാം. മക്കളുടെ വിശേഷിച്ചും പെണ്‍മക്കളുടെ വളര്‍ച്ച പിതാവിനേക്കാള്‍ മനസ്സിലാക്കാനാവുക അയല്‍ക്കാരനാണ്‌.&lt;br /&gt;&lt;br /&gt;43 കൊച്ചുകവിതകളുടെ സമാഹാരമായ ഈ പുസ്തകം സമര്‍പിക്കപ്പെട്ടിട്ടുള്ളത്‌ വല്ല്യച്ഛന്‍ കെ. എ പണിക്കര്‍ക്കും അമ്മാവന്‍ ഗണപതിയ്ക്കുമാണ്‌.&lt;br /&gt;&lt;br /&gt;വിഭാതത്തിന്റെ വശ്യത&lt;br /&gt;വിന്നി ജെ പണിക്കര്&lt;br /&gt;‍പ്രസാദനം മാലുബെന്‍ പബ്ലിക്കേഷന്‍സ്‌&lt;br /&gt;വില 49 രൂപ&lt;br /&gt;&lt;br /&gt;രണ്ട്‌ മുഖങ്ങള്‍&lt;br /&gt;മുന്നില്‍ ആഴക്കടല്&lt;br /&gt;‍അവള്‍ വഴുതിയപ്പോള്‍ വളകളുടഞ്ഞു&lt;br /&gt;അവ നീല ജലത്തിലൊഴുകി&lt;br /&gt;അവള്‍ കരഞ്ഞു&lt;br /&gt;വളകളുടഞ്ഞതിലല്ല,&lt;br /&gt;ജീവിതമുടഞ്ഞതിന്‌&lt;br /&gt;എല്ലാവരും ഉണ്ടായിട്ടുംഅവളക്കാരുമില്ല&lt;br /&gt;സ്നേഹം ക്രൂരമത്രേ&lt;br /&gt;അവള്‍ക്കൊരു കാമുകനുണ്ടായിരുന്നു.&lt;br /&gt;രക്ഷിതാക്കളുടെ ഇടപെടല്‍&lt;br /&gt;അവളെയും 'സ്നേഹ'ത്തേയും പരാജയപ്പെടുത്തി.&lt;br /&gt;ഇന്നവള്‍ക്ക്‌ ഇരുപത്‌&lt;br /&gt;നീണ്ട ജീവിതമുണ്ട്‌ മു'ി‍ല്‍&lt;br /&gt;ഭൂമിയിലെ വലിയ ജലാശയവുമുണ്ട്‌, കടല്‍&lt;br /&gt;അവളെ വിളിക്കു' രണ്ടു മുഖങ്ങളായി&lt;br /&gt;എങ്ങോട്ടുപോകണം?&lt;br /&gt;ഏതുമുഖമവള്‍ക്കുചേരുംവളകളോടൊപ്പമോ?&lt;br /&gt;കഴിഞ്ഞതെല്ലാം മറ'്‌ ജീവിതത്തോടൊപ്പമോ?&lt;br /&gt;&lt;br /&gt;വിന്നി. ജെ. പണിക്കര്&lt;br /&gt;‍സ്വതന്ത്ര വിവര്‍ത്തനം. കല്ലേച്ചി.&lt;br /&gt;&lt;br /&gt;loveliness of dawn&lt;br /&gt;I love to wake up in the dawn&lt;br /&gt;When the sun comes out of its sleep&lt;br /&gt;And shines brightly over the sea&lt;br /&gt;I love to wake up in the dawn&lt;br /&gt;&lt;br /&gt;I love to wake up in the dawn&lt;br /&gt;By hearing the sweet song of the&lt;br /&gt;Birds and animals who play in the farm&lt;br /&gt;I love to wake up in the dawn&lt;br /&gt;&lt;br /&gt;I love wake up in the dawn&lt;br /&gt;By the melodies of the dripping sound of the raindrops&lt;br /&gt;And the green, leafy farm smiling at me.&lt;br /&gt;I love to wake up in the dawn.&lt;br /&gt;&lt;br /&gt;Winnie J.&lt;br /&gt;&lt;br /&gt;* Received the Editor’s choice award, USA, 2001&lt;br /&gt;&lt;br /&gt;&lt;br /&gt;ഫലിതം&lt;br /&gt;ഹൈസ്കൂള്‍ കല്ലേച്ചി.&lt;br /&gt;ഹിന്ദിപഠിപ്പിച്ചത്‌ ഉണ്ണിമാഷാണ്‌. ഹൈസ്കൂള്‍ ക്ലാസില്‍ അധ്യാപകരുടെ പേരുകള്‍ അവരറിയാതെ കുട്ടികളങ്ങുമാറ്റും. അത്‌ കുട്ടികളുടെ ഒരു അവകാശവും അധ്യാപകര്‍ക്കുള്ള അവാര്‍ഡുമാണ്‌. ഈ പട്ടങ്ങള്‍ക്കുള്ള ദോഷം അത്‌ കാലാകാലം കിടക്കും എന്നതാണ്‌. പുതിയ പുതിയ തലമുറകളിലേക്ക്‌ കൈമാറി കൈമാറി "കെടാത്ത കൈത്തിരി നാളം പോല്‍" കൃത്യമായി കുട്ടികള്‍ അത്‌ പകര്‍ത്തും. സൌദിയില്‍ പാക്കിസ്ഥാനികള്‍ക്ക്‌ "പച്ചകള്‍"എന്നു പേരിട്ടത്‌ ആരായിരിക്കും?&lt;br /&gt;&lt;br /&gt;അപ്പോള്‍ ഉണ്ണിമാഷ്‌. 'തുറുത്തുണ്ണി' എന്ന്‌ ഞങ്ങള്‍ 'സ്നേഹപൂര്‍വം' വിളിക്കും. ദേഷ്യപ്പെടുമ്പോള്‍ സ്വതവേ വലിയ കണ്ണുകള്‍ അദ്ദേഹം ഒന്നുകൂടി തുറിക്കും. അപ്പോള്‍ ഒരു 'മിനിയേച്ചര്‍ ഗ്ലോബായി' ഈ കണ്ണുകള്‍ ഞാന്‍ സങ്കല്‍പിക്കും. "ലാറ്റിറ്റ്യൂഡ്‌ ലോംഗിറ്റ്യൂഡുകളായി" ചുവന്ന ഞരമ്പുകളും. എനിക്ക്‌ ധാരാളം അനുഗ്രഹങ്ങള്‍ പുള്ളിക്കാരന്‍ തന്നിട്ടുണ്ട്‌. എന്റെ പഠിത്തത്തിലുള്ള ഒരു ജാഗ്രതകൊണ്ടാണിത്‌. അതിലൊന്നാണ്‌ "നീ ഹിന്ദി പറയുന്ന കാലത്ത്‌ കാക്ക മലന്നു പറക്കും" എന്നത്‌. ഒരു അയകെട്ടി അതില്‍ കുറേ പദങ്ങള്‍ മലയാളത്തിലെഴുതി തൂക്കിയിട്ട്‌ ഒരു 'ഹേ'യും ചേര്‍ത്ത്‌ കളിപ്പിക്കാന്‍ ശ്രമിച്ചതിനൊക്കെ കിട്ടിയതാണ്‌ അവയിലധികവും.&lt;br /&gt;&lt;br /&gt;ഒരിക്കല്‍ ക്ലാസില്‍ ഹിന്ദി എടുത്തുകൊണ്ടിരിക്കെ ഞാന്‍ പറഞ്ഞു&lt;br /&gt;"സാര്‍ ഇതൊക്കെ ഒന്ന്‌ മലയാളത്തില്‍ കൂടി പറഞ്ഞു തന്നിരുന്നെങ്കില്‍"&lt;br /&gt;ഇന്നാ പിടിച്ചോ "അഭിവ്യക്തികള്‍ക്കു തുല്ല്യമായ ക്രിയാധാതുവിന്‌ ചേര്‍ന്ന വര്‍ത്തമാനകാലകൃതന്തക്രിയാ വിശേഷണപദങ്ങള്‍ ചേര്‍ക്കുക"&lt;br /&gt;"എന്റമ്മോ 'മ്മക്ക്‌ ഹിന്ദി മതിയേ ഹേ"&lt;br /&gt;"കൃതന്തകുന്ത്രാണ്ടങ്ങള്‍" വെട്ടിപ്പൊകാത്ത ഒരു 'കാലവര്‍ഷ വെള്ളിടിയായി' ഇന്നുമെന്റെ മനസ്സിലുണ്ട്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20877073-116594673261712954?l=kallechi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kallechi.blogspot.com/feeds/116594673261712954/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20877073&amp;postID=116594673261712954' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/116594673261712954'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/116594673261712954'/><link rel='alternate' type='text/html' href='http://kallechi.blogspot.com/2006/12/blog-post_12.html' title='&apos;വിന്നീജെ&apos; യുടെ കവിതകളേക്കുറിച്ച്‌'/><author><name>കല്ലേച്ചി|kallechi</name><uri>http://www.blogger.com/profile/06653844104349644532</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>17</thr:total></entry><entry><id>tag:blogger.com,1999:blog-20877073.post-116488247122807408</id><published>2006-11-30T13:15:00.000+03:00</published><updated>2006-11-30T13:27:51.400+03:00</updated><title type='text'>വസ്ത്രാക്ഷേപം</title><content type='html'>വ്യാകുലയായ പാഞ്ചാലി റിംഗില്‍ കുഴഞ്ഞു നില്‍ക്കുകയാണ്‌. മൈക്ക്ു‍ടൈസണേക്കാള്‍ അപകടകാരികളായ കാളക്കൂറ്റന്‍മാരാണ്‌ ചുറ്റിലും മുക്രയിട്ടു നില്‍ക്കുന്നത്‌. അവരുടെ കൂട്ടത്തില്‍ ഹോഗന്റെ പിന്‍മുറക്കാര്‍ അണ്ടര്‍ടേക്കറടക്കം എല്ലാവരുമുണ്ട്‌. ഇവരെല്ലാവരും കൂടി ഏതു നിമിഷവും പാഞ്ചാലിയുടെ വസ്ത്രങ്ങളില്‍ കടന്നു പിടിക്കാം. ദുശ്ശാസനന്‍ ഡീസലിന്റെ വേഷത്തിലാണ്‌&lt;br /&gt;"ഈ പെണ്ണിനൊരു ഗന്‍ധവുമില്ല. ബ്യൂട്ടികോണ്‍ടസറ്റിനാണെന്നും പറഞ്ഞുവന്നിരിക്കുന്നതു കണ്ടില്ലേ. ലോകത്തെ മൊത്തം തുണിയുടുത്തുകൊണ്ട്‌. വലിച്ചഴിച്ചു കളയണം ഇവളുടെ......"&lt;br /&gt;ബൈ ഓര്‍ഡര്‍, ഹിസ്‌ ഹൈനസ്‌ ദുര്യോധനന്‍. ഇത്‌ കേട്ട്‌ ദുശ്ശാസനന്‍ കാഞ്ചീപുരത്തിന്റെ തുമ്പീല്‍ പിടുത്തമിട്ടു. ബ്യൂട്ടീ പാര്‍ലറില്‍ നിന്നു കെട്ടിവെച്ച മുടിക്കുത്തഴിഞ്ഞു പോയി. ഇത്‌ പാഞ്ചാലിക്കു സഹിക്കാവുന്നതിലുമപ്പുറത്തായിരുന്നു. അഭിമാനക്ഷതമേറ്റപെണ്‍കുട്ടികള്‍ ചീറ്റപ്പുലികളാകേണ്ടിയിരിക്കുന്നു. "എന്റെ മുടിക്കുത്തഴിച്ചോ നീ ക്ലോണിങ്ങ്‌ സന്താനമേ, നീന്റെ ബ്ലഡുകൊണ്ടുണ്ടാക്കിയ ഷാമ്പൂ തേച്ചിട്ടേ ഞാനീമുടികെട്ടുകയുള്ളു അഞ്ച്‌ വായില്‍ നോക്കി മല്ലന്‍മാരെ കയ്യിലിട്ടമ്മാനമാടുന്ന പാഞ്ചാലിയാണു പറയുന്നത്‌."&lt;br /&gt;അവള്‍ മൊബെയില്‍ കയ്യിലെടുത്തു. ഭഗവാന്‍ കൃഷണനെ വിളിച്ചു. അത്‌ എന്‍ഗേജ്‌ ടോണാണ്‌ തരുന്നത്‌. അപ്പോള്‍ കര്‍ണ്ണന്‍ ഇടപെട്ടു&lt;br /&gt;"ആരേയും വിളിച്ചിടു കാര്യമില്ല. ധര്‍മ്മപുത്രരുടെ അണ്ടറിലുള്ള ക്ലബിന്റേയും എന്തിന്‌ നീയടക്കമുള്ള മുഴുവന്‍ സ്ഥാവരജംഗമ സ്വത്തുക്കളുടേയും തൊണ്ണൂറു ശതമാനം ഓഹരികളും ദുര്യോധനന്റെ കമ്പനി വാങ്ങിച്ചു കഴിഞ്ഞു."&lt;br /&gt;"അറിയാം എനിക്കത്‌. അതില്‍ ശകുനി എന്ന കാളക്കൂറ്റന്റെ ചതിപ്രയോഗങ്ങളുമറിയാം. കൂട്ടത്തില്‍ നിന്റെയീ വലിയ വില്ലാളിയാണെന്ന നോസ്ട്രസ്‌ മെഗലമാനിയയുണ്ടല്ലൊ. അതും"&lt;br /&gt;അപ്പോള്‍ കൃഷ്ണന്‍ ലൈനില്‍ വന്നു&lt;br /&gt;"യസ്‌, യാദവന്‍ കൃഷണന്‍ സ്പീക്കിംഗ്‌."&lt;br /&gt;"അങ്ങേയ്ക്കു ലൈവായിട്ടു കാണാന്‍ പറ്റുന്നില്ലേ എന്റെ ഒരവസ്ഥ. അങ്ങും ഇതൊക്കെ കണ്ടു രസിക്കുകയാണോ"&lt;br /&gt;കൃഷ്ണന്‍ ലാലുഅലക്സിന്റെ ടോണില്‍&lt;br /&gt;"എന്റെ കൃഷ്ണേ, നീയിങ്ങനെ വറീഡാവാതെ. ഇതു പഴയ വസ്ത്രാക്ഷേപമല്ല. ബ്യൂട്ടി കോണ്‍ടസ്റ്റാണ്‌. കിട്ടിയാല്‍ നീ പ്രപഞ്ച സുന്ദരിയാണ്‌"&lt;br /&gt;"ഇല്ല, എനിക്കു മനസ്സിലാവുന്നുണ്ട്‌. നീ ഇക്കാര്യത്തിന്‌ പണ്ടേ മിടുക്കനാണ്‌. പെണ്ണുങ്ങളുടെ അഴിച്ചുവെച്ച തുണി മരത്തിന്‍ മുകളില്‍ എടുത്തുവെച്ചു കുളിസീന്‍ കാണലായിരുന്നല്ലോ കൌമാരകാല വികൃതി. ഇനിയിപ്പോള്‍ ഭീമസേനനെ വിളിക്കുകയല്ലാതെ തരമില്ല. ഈ കരുത്തന്‍മാരെ നേരിടാന്‍ അദ്ദേഹത്തിനേ കഴിയൂ."&lt;br /&gt;"ഭീമസേനന്‍ ഗന്‍ധമാദനഗിരിയില്‍ നീ തന്നെ പറഞ്ഞയച്ചതല്ലെ മറ്റേ ആ പൂവിന്‌"&lt;br /&gt;."ഇതു വരെ വന്നില്ലേ?"&lt;br /&gt;"അയാള്‍ക്കു ഫ്ലൈറ്റു മിസ്സായി.അയാ‍ള്‌ക്ക് എയറ് ഇന്ത്യയുടെ ടിക്കറ്റ്ല്ലെ നീ എടുത്തു കൊടുത്തത്. എന്തു കരുതി സമയത്തിനെത്തുമെന്നൊ?”&lt;br /&gt;(കുറച്ചു കാലത്തേയ്ക്കെങ്കിലും ആ വികൃതികളില്‍ നിന്നു രക്ഷപ്പെടാന്‍ ഞാന്‍ തന്നെ കാണിച്ചു വെച്ച മണ്ടത്തരമാണത്‌.)&lt;br /&gt; "കൃഷ്ണാ, ഞാന്‍ പറഞ്ഞതൊക്കെ ക്ഷമി. ആ തുണിക്കെട്ടുകളുടെ മായാജാലം ഒന്നു കൂടിക്കാണിക്കാമോ?"&lt;br /&gt;"അന്ന്‌ അനവധി ടെക്സ്റ്റെയില്‍ വ്യാപാരികളുടെ സഹായം മൂലമാണതു സാധ്യമായത്‌. ഇന്ന്‌ ആ ബന്‍ധങ്ങളൊന്നും നിലനില്‍ക്കുന്നില്ല. കൃഷ്ണേ, നീ കുറച്ചു കൂടി ആലോചിക്ക്‌. ഇതു തികച്ചും ചേദമില്ലാത്തൊരു പ്രവര്‍ത്തിയാണ്‌. ഇക്കാലത്തു പെണ്ണുങ്ങള്‍ അല്‍പവസ്ത്രധാരിണികളായാണ്‌ ലോകം ഭരിക്കുന്നതു പോലും."&lt;br /&gt; തെല്ലു നേരം ആലോചിച്ചു നിന്ന് ദ്രൌപതി സ്വയമേ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ തുടങ്ങി. പിന്നെ ദുശ്ശാസനന്റെ കൈ തട്ടിമാറ്റി&lt;br /&gt; "അനുജാ ദുശ്ശാസനാ. ഒന്നടങ്ങ്‌. ഞാനിപ്പോള്‍ വരാം."&lt;br /&gt;അകത്ത്‌ പോയ ദ്രൌപതി ബിക്‍നിവേഷത്തില്‍ "പ്രത്യക്ഷഹ തല്‍പുരുഷ സംബന്ധഹ".&lt;br /&gt;പുരുഷന്‍മാര്‍ സംബന്‍ധിച്ച ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടു എന്ന്‌ പരിഭാഷ.അടുത്ത ദിവസത്തെ പത്രങ്ങളുടെ തലക്കെട്ട്‌"മിസ്‌ യൂണിവേഴ്സ്‌ പാഞ്ചാലീ ദ്രുപത്‌ സിനിമയില്‍ അഭിനയിക്കും&lt;br /&gt;കല്ലേച്ചീസ്‌ ആത്മഗതം&lt;br /&gt;"ഉള്ളതു കൂടി അഴിക്കും എന്നു വിവക്ഷ"&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20877073-116488247122807408?l=kallechi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kallechi.blogspot.com/feeds/116488247122807408/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20877073&amp;postID=116488247122807408' title='29 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/116488247122807408'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/116488247122807408'/><link rel='alternate' type='text/html' href='http://kallechi.blogspot.com/2006/11/blog-post_30.html' title='വസ്ത്രാക്ഷേപം'/><author><name>കല്ലേച്ചി|kallechi</name><uri>http://www.blogger.com/profile/06653844104349644532</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>29</thr:total></entry><entry><id>tag:blogger.com,1999:blog-20877073.post-116367351349567474</id><published>2006-11-16T13:28:00.000+03:00</published><updated>2006-11-16T13:38:33.516+03:00</updated><title type='text'>കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍ നിരോധിക്കണം.</title><content type='html'>&lt;div align="justify"&gt;പരിസ്ഥിതിക്ക്‌ കോട്ടമുണ്ടാക്കുന്ന പലസാധനങ്ങളും സര്‍ക്കാര്‍ നിരോധിക്കാറുണ്ട്‌. എങ്കില്‍ അങ്ങനെ നിരോധിക്കേണ്ടവയില്‍ ഏറ്റവും ഭീകരരാണ്‌ കോണ്‍ക്രീറ്റു ഭീമന്മാര്‍. കേരളത്തിലെ ജലശോഷണത്തിന്‍ ഏറ്റവും കൂടുതല്‍ കാരണമാവുന്നത്‌ ഈ കോണ്‍ക്രീറ്റ്‌ സൌധങ്ങളാണ്‌. പലരും ബോധപൂര്‍വം തന്നെ ഇങ്ങനെയൊരു വശം കണ്ടില്ലെന്നു നടിക്കുകയും അതിനു പകരം പ്ലാച്ചിമടയിലെ കൊക്കക്കോലയുടെ കിണറുകളും കണ്ണൂരിലെ കമ്മ്യൂണിസ്റ്റു പര്‍ട്ടി വിലാസം അമ്യൂസ്‌മന്റ്‌ പാര്‍ക്കുമാണ്‌ കേരളം മുഴുവനും ജലദൌര്‍ലഭ്യത്തിനു കാരണം എന്നു പറഞ്ഞു തര്‍ക്കിക്കുകയാണ്‌. ഇങ്ങനെ തര്‍ക്കിച്ചാലല്ലേ യതാര്‍ഥ പ്രശ്നം ജനശ്രദ്ധയില്‍ വരാതിരിക്കൂ. കൊക്കൊക്കോലയെ എതിര്‍ക്കുന്നത്‌ സാമ്രാജ്യത്വ വിരുധതയുടെ പേരില്‍ കമ്മ്യൂണിസ്റ്റുകാരാണെങ്കില്‍ പാര്‍ക്കിനെ എതിര്‍ക്കുന്നത്‌ കമ്മ്യൂണിസ്റ്റു വിരുധരുമാണ്‌. രണ്ട്‌ കൂട്ടര്‍ക്കും കേരളത്തിന്റെ ജലനഷ്ടത്തിലല്ല ഉല്‍ക്കണ്ഠ. മറിച്ചു അതെങ്ങനെ തങ്ങളുടെ ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ഒരു ആയുധമാക്കിമാറ്റാമെന്നതിലാണ്‌.&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;സത്യത്തില്‍ കേരളത്തിലെ നാല്‍പത്തിനാലു നദികളായിരുന്നു നമ്മുടെ രാജ്യത്തിന്റെ ധമനികള്‍. അതോടൊപ്പം ധാരാളം ചെറിയ തോടുകളും അരുവികളും. അവ ശരാശരി ഓരോ 16 കിലോമീറ്ററിനുള്ളിലുള്ള പ്രദേശങ്ങളിലെ ജലാംശം നിലനിര്‍ത്തുന്നു. ജലാശയങ്ങളുടെ അടിത്തട്ട്‌ താഴുമ്പോള്‍ ജലനിരപ്പും താഴും. ഈ പ്രതിഭാസമാണ്‌ കേരളത്തിലെ ജലസ്രോതസ്സുകള്‍ വറ്റാന്‍ കാരണം. അക്കൂട്ടത്തില്‍ കൊക്കക്കോലാ അമ്യൂസ്‌മെന്റുപാര്‍ക്കാതികളുടേയും സംഭാവനകളും, എന്നാല്‍ ഇത്‌ ഏതാനും തുള്ളികളേവരൂ. ജലാശയങ്ങളുടെ അടിത്തട്ടു താഴുന്നത്‌ മണലൂറ്റല്‍ മൂലമാണ്‌. (മറ്റു പാരിസ്ഥിതിക പ്രശ്നങ്ങള്‍ വേറെയുമുണ്ട്‌) ഇതാവട്ടെ കേരളത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുമാണ്‌. പ്രതിവര്‍ഷം പത്തുലക്ഷം ടണ്‍ മണല്‍ ഇതിനായി ആവശ്യമുണ്ടെന്നാണ്‌ ഒരു കണക്കു സൂചിപ്പിക്കുന്നത്‌. ഇതിനെതിരായി ഒന്ന് ശ്വാസം വിടാന്‍ പോലുമുള്ള വിപ്ലവ വീര്യം ആരിലും അവശേഷിച്ചിട്ടില്ല. വിപ്ലവത്തിനു കുറേ മുദ്രവാക്യങ്ങള്‍ മതി. എന്നാല്‍ ഇങ്ങനെ ഈ പ്രശ്നത്തെ ഇല്ലാതാക്കാനാവില്ല. അതിനു ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്‌. &lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;രണ്ടു മാര്‍ഗങ്ങളാണ്‌ അതിനു നിര്‍ദ്ദേശിക്കാനുള്ളത്‌. ഒന്ന് ചെലവു കുറഞ്ഞ വീടുകള്‍ നിര്‍മിക്കുക എന്നതാണ്‌. അത്‌ പ്രാദേശികമായി വികസിപ്പിച്ചെടുത്ത അസംസ്കൃതവസ്ഥുക്കളുപയോഗിച്ചു ചെയ്യാവുന്നതാണ്‌. അതിനു രണ്ട്‌ പ്രമുഖ വ്യക്തികള്‍ ചില കാര്യങ്ങള്‍ ചെയ്യുന്നുണ്ട്‌. അവരെ വെറുതെ ഫോണ്‍ ചെയ്തു പറഞ്ഞാല്‍ മതി. ഒന്ന് ലാറി ബേക്കറും, മറ്റൊന്ന് നമ്മുടെ ഹാബിറ്റാറ്റ്‌ ശങ്കറുമാണ്‌ &lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;ഇനി അതു പറ്റാത്തവര്‍ക്ക്‌ മറ്റേതെങ്കിലും വസ്തു മണലിനു പകരം ഉപയോഗിക്കാവുന്നതാണ്‌. പകരം വെക്കാനില്ലാതെ വെറും വായ്‌താരി മാത്രമായാല്‍ കാര്യങ്ങള്‍ ചീറ്റിപ്പോകും. അപ്പോള്‍ പകരം കാണേണ്ടതുണ്ട്‌. ഇതിനു നല്ലത്‌ കടല്‍ മണല്‍ സംസ്കരിച്ചുപയോഗിക്കുക എന്നതാണ്‌. (നാല്‍പ്പതിനായിരം കോടി ടണ്‍ മണലിന്റെ നിക്ഷേപം കേരളത്തിലെ തീരക്കടലിലുണ്ടത്രെ. കേരളത്തില്‍ നൂറുവര്‍ഷത്തേക്കുപയോഗിക്കാന്‍ ഇതില്‍ 25 KM? പ്രദേശത്തെ മണല്‍ മതിയാകും) ഇങ്ങനെ ഒരു പദ്ധതി കഴിഞ്ഞ സര്‍ക്കാര്‍ ആലോചിച്ചപ്പോള്‍ അതിന്‌ എതിരു (so called obscurantism) നിന്നവരാണ്‌ അന്നത്തെ പ്രതിപക്ഷം. കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക്‌ അത്ര എളുപ്പത്തില്‍ ഇതിനെപറ്റി ചിന്തിക്കാനാവില്ല. ആയിരക്കണക്കായ കെട്ടിടത്തൊഴിലാളികള്‍, മണല്‍വാരല്‍ തൊഴിലാളികള്‍ അങ്ങനെ പോകും പ്രസംഗം. സത്യത്തില്‍ ഇത്‌ മണല്‍ വാരല്‍ മാഫിയകളെ സംരക്ഷിക്കാനാണ്‌. ഇല്ലെങ്കില്‍ ഇക്കാര്യത്തിന്‍ അവര്‍ മുന്നിട്ടിറങ്ങണമായിരുന്നു.&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;ജലശോഷണത്തിനു മറ്റൊരു കാരണം നമ്മുടെ കകൂസുകളാണ്‌. പണ്ടുപയോഗിച്ചതിനേക്കാള്‍ എത്രയോ മടങ്ങ്‌ വെള്ളം ഇന്നു നാം കക്കൂസുകളില്‍ ഒഴുക്കിക്കളയുന്നു.അതൊക്കെ വെള്ളത്തിന്റേയും അത്‌ ശരിയായി സംരക്ഷിക്കേണ്ടതിന്റേയും പ്രശ്നം. കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍ നിരോധിക്കണമെന്നു പറയുന്നതിന്‌ വേറെയും കാരണങ്ങളുണ്ട്‌. അവയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളാണ്‌ അതില്‍ പ്രധാനം. ഇതു നമ്മെ അലട്ടാന്‍ തുടങ്ങുന്നേയുള്ളൂ. 20 വര്‍ഷത്തെ ഗാറണ്ടിയാണ്‌ ഇതിന്‌ എഞ്ചിനീയറന്മാര്‍ നല്‍കുന്നത്‌. നമുക്ക്‌ അതൊരു നൂറുകൊല്ലമാക്കാം. പിന്നീട്‌ ഇവ പൊളിച്ച്‌ കളഞ്ഞേപറ്റൂ. അപ്പോള്‍ മണ്ണില്‍ ലയിക്കാത്ത ഇതിന്റെ അവശിഷ്ടങ്ങള്‍ ഗതികിട്ടാത്ത പ്രേതങ്ങളായി അലഞ്ഞ്‌ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. നമ്മുടെ കാലാവസ്ഥയ്ക്കിണങ്ങാത്തതാണല്ലൊ ഈ ഇറക്കുമതി സാങ്കേതികത. അതേ സമയം നമ്മുടെ സങ്കേതികതയോ. മുല്ലപ്പെരിയാര്‍ അണക്കെട്ടു സെഞ്ച്വറി അടിച്ചത്‌ ചുണ്ണാമ്പില്‍ നിന്നാണ്‌. ഈ വിഷയത്തില്‍ ഇസ്സാം ഒമ്രാന്‍ തയ്യാറാക്കിയ പഠനം ശ്രദ്ധേയമാണ്‌. കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങളിലുണ്ടാവുന്ന അമിത "വിങ്ങല്‍" (ചൂട്‌ മൂലമുള്ള ഒരു അവസ്ഥ) റേഡിയേഷന്‍ മൂലമാണെന്നു അദ്ദേഹം തന്റെ പ്രബന്ധത്തില്‍ പറയുന്നു. ഒരുതരം മൈക്രൊവേവ്‌ ഓവനില്‍ വെച്ച കോഴികളെപ്പോലെയാകുന്നു നാം. &lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;ഭൂകമ്പം മുതലായ പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ ഇവ അവയുടെ ആഘാതം പതിന്മടങ്ങാക്കുന്നു. എന്റെ ആദ്യവെക്കേഷന്‍ സമയത്ത്‌ എന്റെ അടുത്ത സീറ്റിലിരുന്നു യാത്ര ചെയ്തിരുന്നത്‌ ഒരു സ്ത്രീയായിരുന്നു. അവര്‍ കുവൈറ്റില്‍ നിന്ന് ബഹറൈന്‍ വഴി ബോംബേക്കു പോകുന്നതിനിടയിലാണ്‌ എന്റെ വലതു വശത്തെ സീറ്റില്‍ വന്നു പെട്ടത്‌. അവര്‍ കരഞ്ഞു കൊണ്ടിരിക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അറിയാവുന്ന മുറി ഹിന്ദി ഉപയോഗിച്ചു ഞാന്‍ കാര്യം തിരക്കി. ലത്തൂരിലും ഉസ്മാനാബാദിലും ആയടുത്തു നടന്ന ഭൂകമ്പങ്ങളില്‍ ആയമ്മയ്ക്ക്‌ 12 ബന്ധുക്കളാണ്‌ നഷ്ടം വന്നത്‌. അവര്‍ക്ക്‌ സങ്കടം അതല്ല, അവരാണ്‌ പഴയ ഓലക്കുടില്‍ മാറ്റി കോണ്‍ക്രീറ്റുകെട്ടിടം രണ്ടു നിലയില്‍ വേണമെന്നു വാശിപിടിച്ചതും പണമിറക്കിയതും പണിയിച്ചതും. അതിനാല്‍ ഈ മരണത്തിനുള്ള ധാര്‍മികമായ ഉത്തരവാദിത്വം തനിക്കാണല്ലോ എന്നതാണ്‌ അവരെ ഏങ്ങലടിപ്പിക്കുന്നത്‌. അടുത്തൊന്നുമുള്ള സാധാരണ വീടുകള്‍ക്കൊന്നും ഒരു കുലുക്കംകൂടിയുണ്ടായില്ലത്രെ. &lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;പ്രവാസികളുടെ "പ്രാഥമിക പണം" (വ്യക്തി അയാളുടെ കായികാധ്വാനം, ജീവിതം തന്നെ നല്‍കി ഉണ്ടാക്കുന്ന പണം) പുനരുത്‌പാദന മേഖലയില്‍ മുടക്കാതെ ഇത്തരം കെട്ടിടങ്ങളില്‍ മുടക്കിയതു മൂലമുള്ള നഷ്ടം വിലമതിക്കാനാകാത്തതാണ്‌. ഉത്‌പാദനമല്ലാത്ത മേഖലയില്‍ മുടക്കേണ്ട പണം "ദ്വിതീയ പണം" (പ്രഥമിക പണം ആസ്തിയാക്കി അതില്‍ നിന്നു കിട്ടുന്ന വരുമാനം) ആവണമായിരുന്നു. ഇതും ഒരു കാരണമാണ്‌ ഈ കെട്ടിടങ്ങള്‍ നിരോധിക്കണമെന്നു പറയുന്നതിന്‌. അതായത്‌ നമ്മെ ദുര്‍വ്യയത്തിനു പ്രേരിപ്പിക്കുന്നു. ഇക്കാര്യത്തിനു നമ്മുടെ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ക്കും കിട്ടണം രണ്ടടി. കഴിഞ്ഞ ദിവസം എന്റെ ഒരു ബന്ധു എന്നെ വിളിച്ചുപറഞ്ഞു "എന്റെ വീടിനു 15 ലക്ഷമാണ്‌ എസ്റ്റിമേറ്റ്‌. അതില്‍ നിന്നാല്‍ ഭാഗ്യം" (ഇയാളാര്‌ കേരളത്തിലെ ആഭ്യന്തരമന്ത്രിയോ) അതില്‍ നിന്നാല്‍ ഭാഗ്യമെന്നു പറയുന്നുണ്ടെങ്കിലും അതില്‍ നില്‍ക്കരുതേ എന്നാകും മനസ്സില്‍. എങ്കിലല്ലേ പൊങ്ങച്ചം പറയാനാകൂ.&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;നമ്മില്‍ പലരുടേയും വീടുകള്‍ നമ്മുടെ ആവശ്യങ്ങള്‍ക്കുപരി അയല്‍കാരന്റെ അസൂയയേണ്‌ തൃപ്തിപ്പെടുത്തുന്നത്‌. കുട്ടിക്കാലത്ത്‌ അധ്വാനിച്ചു പഠിച്ച്‌ ഡോക്റ്ററും എഞ്ചിനീയറുമായ അയല്‍ക്കാരനെ "നോക്കേടാ നീ പഠിച്ചുണ്ടാക്കിയതിനേക്കാള്‍ പതിന്മടങ്ങു ഞാന്‍ വിദേശത്തുനിന്നു സമ്പാധിക്കുന്നുണ്ട്‌" എന്ന് അവനെ കാണിക്കലാണ്‌ ഉദ്ദേശം. ഇത്തരുണത്തില്‍ സ്വന്തം മടിശീലയുടെ കനം പോലും നാം നോക്കറില്ല. &lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;കല്ലേച്ചിവാക്യം.&lt;/div&gt;&lt;div align="justify"&gt;(കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്‌ കുറ്റമാക്കുന്ന കാലം ആദ്യം എന്നെ അറസ്റ്റു ചെയ്യൂ)&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;ഫലിതം&lt;/div&gt;&lt;div align="justify"&gt;എനിക്കു സ്വയം ചിരിക്കാന്‍ തമാശകള്‍ എങ്ങനേയെങ്കിലും വീണു കിട്ടാറുണ്ട്‌. നാട്ടില്‍ നിന്ന് ഭാര്യ വിളിച്ചിരുന്നു. അവള്‍ ഒരു പാവം സാധാരണ നാട്ടിന്‍ പുറത്തുകാരി പെണ്ണാണ്‌. അങ്ങനെ അധികം കടന്നു ചിന്തിക്കാനറിയില്ല.&lt;/div&gt;&lt;div align="justify"&gt;"ഞാനൊരു കന്നൂട്ടിയെ (പശുക്കുട്ടി, കിടാരി) വങ്ങിയിരുന്നു"&lt;/div&gt;&lt;div align="justify"&gt;"ഉം..."&lt;/div&gt;&lt;div align="justify"&gt;"അതിനെപ്പം പലതവണയായി കൊണ്ടുപോകേണ്ടി വരുന്നത്‌. എന്താന്നറിയില്ല, എണ പിടിക്കുന്നില്ല. ഇപ്പോഴൊക്കെയാ ഇങ്ങളൂടെല്ലാത്തേന്റെ ദോഷം ഞാനറീന്നത്‌"&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;[നിന്നെപ്പോലെ നിന്റെ "കന്നൂട്ടി" (not Mammootti) യേയും സ്നേഹിക്കണം എന്നൊരു ക്ലോസ്സ്‌ (Animal husbandry= ഒരു ആനിമലിനു ഭര്‍ത്താവായിരിക്കല്‍) നമ്മുടെ വിവാഹക്കരാറിലില്ലാത്തതിനാല്‍ അഥവാ ഞാനവിടെ ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ നിസ്സഹായനാണെന്ന് അറിയിക്കുന്നതില്‍ അതിയായി ഖേദിക്കുന്നു.]&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20877073-116367351349567474?l=kallechi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kallechi.blogspot.com/feeds/116367351349567474/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20877073&amp;postID=116367351349567474' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/116367351349567474'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/116367351349567474'/><link rel='alternate' type='text/html' href='http://kallechi.blogspot.com/2006/11/blog-post_16.html' title='കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍ നിരോധിക്കണം.'/><author><name>കല്ലേച്ചി|kallechi</name><uri>http://www.blogger.com/profile/06653844104349644532</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-20877073.post-116300882935736958</id><published>2006-11-08T20:53:00.000+03:00</published><updated>2006-11-22T22:24:39.926+03:00</updated><title type='text'>ദേശീയത ഒരു വികാരം</title><content type='html'>&lt;div align="justify"&gt;1990 കളുടെ പകുതിയില്‍ ഞങ്ങള്‍ താമസിച്ചിരുന്നത്‌ കുറേ ബംഗാളികളുടെ ഇടയിലായിരുന്നു. ഞങ്ങളുടെ "അയല്‍റൂമി"യായി താമസിച്ചിരുന്ന ഒരു ബംഗാളി സമയം കിട്ടുമ്പോഴൊക്കെ റൂമില്‍ വരും, സംസാരിച്ചുകൊണ്ടിരിക്കും. തരം കിട്ടിയാല്‍ ഇന്ത്യക്കാരെ ഒന്നുകൊച്ചാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതായും ഇത്തരം സന്ദര്‍ഭങ്ങളിലാണ്‌ അയാള്‍ റൂമില്‍ വരാറുള്ളതെന്നും കൂടെതാമസിക്കുന്നവര്‍ സംശയിക്കാന്‍ തുടങ്ങി. ബംഗാളികളെ ഇന്ത്യക്കാര്‍ താഴ്‌ത്തിക്കെട്ടിയാണ്‌ കാണുന്നത്‌ എന്ന ധാരണയില്‍ നിന്നുണ്ടായ "അപകര്‍ഷതാ ബോധമാവണം" അയാളില്‍ ഇങ്ങനെ ചില പെരുമറ്റങ്ങള്‍ രൂപപ്പെടാന്‍ കാരണം. ഇത്‌ ഞങ്ങള്‍ ഇന്ത്യക്കാരേയും ബാധിച്ചിട്ടുണ്ട്‌. ഒരുതരം സൂപ്പീരിയോറിറ്റി കോംപ്ലക്സ്‌. എനിക്ക്‌ അയാളുമായി അങ്ങനെ അടുത്ത്‌ ഇടപഴകേണ്ടിവന്നിരുന്നില്ല. എന്റെ ജോലിയുടെ സ്വഭാവമനുസരിച്ചും എന്റെ സ്വഭാവമനുസരിച്ചും റൂമില്‍ സമയത്തിനെത്താന്‍ എനിക്ക്‌ കഴിയാറില്ല.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;ഒരിക്കല്‍ ഞാന്‍ റൂമിലേക്ക്‌ കയറുമ്പോള്‍ ഇയാള്‍ പുറത്തേക്കുള്ള വഴിയിലാണ്‌. അയാള്‍ എന്നെ പിടിച്ചു നിര്‍ത്തി അതുവരെ എന്താണ്‌ ചര്‍ച്ചചെയ്തു കൊണ്ടിരുന്നത്‌ എന്നതിന്റെ ഒരു സംക്ഷിപ്ത രൂപം പറഞ്ഞു കേള്‍പ്പിച്ചു. എന്നെ കൂടി "ചെക്‌ക്‍മേറ്റാ"ക്കുകയാണ്‌ ഉദ്ദേശം. "ദേഖിയേ അഖ്ബോര്‍ മേ ക്യാ ആയാ?" ഇന്ത്യയില്‍ നിന്ന്‌ കൂടുതല്‍ സ്ത്രീകളെ വിദേശങ്ങളിലേക്ക്‌ അയയക്കുന്നു എന്ന്‌. ഞങ്ങളുടെ ഖാലിദാ സിയ പറഞ്ഞിരിക്കുന്നത്‌ ഒരു കാരണവശാലും സ്ത്രീകളെ വിദേശത്തയച്ച്‌ പണമുണ്ടാക്കില്ല എന്നാണ്‌. ബായ്‌ സാബ്‌ സ്ത്രീകളെ അയച്ച്‌ പണമുണ്ടാക്കുക എന്നു പറയുന്നത്‌ ഒരു "ഭൊംഗി"യായ കാര്യമല്ല." &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;(ഈ വാചകങ്ങള്‍ കേട്ടപ്പോള്‍ എനിക്കും തോന്നി ഇയാള്‍ ഇന്ത്യക്കാരെ കൊച്ചാക്കാന്‍ ശ്രമിക്കുന്നു എന്ന്‌ പറയുന്നതില്‍ കഴമ്പുണ്ടെന്ന്‌. എന്റെ ദേശീയബോധം അതിന്റെ പരമാവധിയിലായി. ദേശീയ ബോധം, ദേശീയത എന്നത്‌ തന്നെ ഒരു സങ്കല്‍പമാണ്‌. അത്‌ നിര്‍വചിക്കുക അത്ര എളുപ്പമല്ല. കാരണം അത്‌ ബോധ്യമായതാണ്‌. അമ്മ എന്നത്‌ നമുക്ക്‌ ബോധ്യമായതാണ്‌. അത്‌ എന്താണ്‌ എന്ന്‌ നിര്‍വചിക്കുന്നതുപോലെ വ്യര്‍ഥമായരിക്കും ഇതും. എന്തല്ല എന്നതാണ്‌ പ്രധാനം. എന്നിട്ടും പലരും ദേശീയതയെ നിര്‍വചിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌ "ഓരോരുത്തരും അവരവരുടെ ആവശ്യമനുസരിച്ചാ"ണ്‌ അത്‌ ചെയ്തതെന്നുമാത്രം. ഇതില്‍ ആര്‍. എസ്‌. എസ്‌ സര്‍സംഗ്‌ ചാലകായിരുന്ന ഗോള്‍വള്‍ക്കറുടെ  നിര്‍വചനം ശ്രദ്ധേയമാണ്‌. തന്റെ കുപ്രസിദ്ധമായ "നാമും നമ്മുടെ ദേശീയതയും" (We or our National hood defined) എന്ന പുസ്തകത്തില്‍ ദേശീയതയുടെ നാല്‌ പ്രധാന സ്തംഭങ്ങളെ അദ്ദേഹം വിവരിക്കുന്നു. മതം, സംസ്കാരം, ഭാഷ, അതിര്‍ത്തി ഇവയാണവ. അവയില്‍ പ്രധാനം മതം തന്നെ. ഇങ്ങനെ നിര്‍വചിക്കുന്നത്‌ ഇതില്‍ പെടാത്തവരായി ചിലരെ കണക്കാക്കി ഒതുക്കാനാണ്‌. അങ്ങനെ നോക്കുമ്പോള്‍ മറ്റു പലമതക്കാരേയും ദേശീയതയ്ക്കു പുറത്തു നിര്‍ത്താം. അതങ്ങനെ തന്നെ അദ്ദേഹം പറയുന്നുമുണ്ട്‌.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;ഈ നിര്‍വചനത്തില്‍ നിന്ന്‌ നമുക്ക്‌ അറേബ്യന്‍ രാജ്യങ്ങളെ ഒന്നു വിലയിരുത്തിനോക്കാം. മതമായിരുന്നു ദേശീയതയ്ക്ക്‌ ആധാരമെങ്കില്‍, സംസ്കാരമായിരുന്നു, ഭാഷയായിരുന്നു ദേശീയതയ്ക്ക്‌ ആധാരമെങ്കില്‍ സവര്‍ക്കറുടെ കാഴ്ചപ്പാടില്‍ അത്ര പ്രാധാന്യമില്ലാത്ത ഭൂമിശാസ്ത്രപരമായ കേവലം അതിര്‍വരമ്പുകളില്‍ മാത്രം ഈ അറേബ്യന്‍ രാജ്യങ്ങളെങ്ങിനെ ഭിന്നിച്ചു നില്‍ക്കുന്നു? സൌദി അറേബ്യയുടെ കണ്ണില്‍ നിന്നടര്‍ന്നു നില്‍ക്കുന്ന തുള്ളിപോലൊരു രാജ്യം, ബഹറിന്‍, സവര്‍ക്കര്‍ പറഞ്ഞ പ്രധാനപ്പെട്ട മൂന്നു സ്തംഭങ്ങളേയും സൌദിയുമായി പങ്കുവെയ്ക്കുന്നുണ്ട്‌. എങ്കിലും മറ്റൊരു രാജ്യമാണ്‌. യു. എ. ഇ, ഖത്തര്‍, എന്തിന്‌ മിഡില്‍ ഈസ്റ്റ്‌ മുഴുക്കെ അനവധി രാജ്യങ്ങള്‍ ഭാഷയും മതവും ചിലതൊക്കെ സംസ്കാരവും ഏറെകുറേ സമാനമായിരിക്കെ വേറെ വേറെ രാജ്യങ്ങളായി തുടരുന്നു. എങ്ങനെ? എന്നാല്‍ ദേശീയതയ്ക്ക്‌ ഒരു രാജ്യം തന്നെ ആവശ്യമില്ല എന്നു തെളിയിച്ചവരാണ്‌ പാലസ്ഥീനികള്‍. ഒരര്‍ഥത്തില്‍ പ്രവാസികളായ നാമും. ഇതാണ്‌ ഞാന്‍ പറഞ്ഞത്‌ ദേശീയത ഒരു സങ്കല്‍പമാണ്‌, വികാരമാണ്‌.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;ഇനി ഇന്ത്യയെ നോക്കൂ. ഇന്ത്യ ഒരു അദ്ഭുതമാണ്‌. കിലോമീറ്ററുകള്‍ക്കുള്ളില്‍ മാറുന്ന ഭാഷയും മതവും സംസ്കാരവും ഉള്ള നൂറുകോടി ജനതയെ അതായത്‌ ലോകത്തിലെ ആറിലൊന്ന്‌ ജനതയെ, എപ്പോള്‍ വേണമെങ്കിലും മാറാവുന്ന കേവലം നാലതിരുകള്‍ക്കുള്ളില്‍ നിലനിര്‍ത്തുന്നത്‌, പരമാവധി സ്വാതന്ത്ര്യം നല്‍കി പോറ്റിവളര്‍ത്തുന്നത്‌ എങ്ങനെയാണെന്ന്‌ ഗോള്‍വള്‍ക്കര്‍ക്ക്‌  മനസ്സിലാവുകയില്ല. &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;ഇതെന്നെ പലപ്പോഴും അമ്പരപ്പിച്ചിട്ടുണ്ട്‌. ഇന്ത്യ എന്താണ്‌ എന്നത്‌. എന്തു ശക്തിയാണ്‌ ഇന്ത്യയെ ഭിന്നിച്ചു പോകാതിരിക്കുന്നതില്‍ നിന്ന്‌ തടയുന്നതിനുള്ള ഘനാകര്‍ഷണം നല്‍കുന്നത്‌ എന്ന്. ഇതൊരു പക്ഷെ ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം തന്നെയാവണം. പരമാവധി സ്വാതന്ത്ര്യം നല്‍കുമ്പോള്‍ ആളുകള്‍ സ്വയം അസ്വതന്ത്രരാകുന്നു. അവര്‍ക്ക്‌ രക്ഷപ്പെടാന്‍, തകര്‍ക്കാന്‍ ഒരു മതിലോ ചങ്ങലയോ ഇല്ല. ഈ ചിന്തകളത്രയും എന്റെയുള്ളില്‍ പെട്ടെന്ന്‌ മിന്നിമറഞ്ഞു ഇങ്ങനെയുള്ള ഇന്ത്യ "പെണ്ണുങ്ങളെ അയച്ച്‌ പണമുണ്ടാക്കുന്നു" എന്ന പ്രയോഗം അപ്പോള്‍ എനിക്ക്‌ ചീത്തയായി അനുഭവപ്പെട്ടു. നൂറുകോടി ഇന്ത്യക്കാരുടെ അഭിമാനം എന്റെ കയ്യിലാണെന്ന തോന്നല്‍. വെറും ഒരു "ബൊംഗാളി" അതിനെ വെച്ചു വിലപേശുമ്പോലെ. അതങ്ങനെ വിട്ടുകൊടുത്താല്‍ പറ്റില്ല. ഇവനെയൊന്ന്‌ കൊട്ടിയിട്ടു തന്നെ കാര്യം. അങ്ങനെ തോന്നാന്‍ പാടില്ലാത്തതാണ്‌. എന്തുചെയ്യാം "കുറ്റപ്പെടുത്തുവാനില്ലതില്‍ നാമെല്ലാം, എത്രയായാലും മനുഷ്യരല്ലേ") &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;"ബൊന്ധൂ," &lt;/div&gt;&lt;div align="justify"&gt;അതുവരെ ഞാന്‍ ബായ്‌സാബ്‌ എന്നാണ്‌ വിളിച്ചിരുന്നത്‌. ബൊന്ധു എന്നതില്‍ തെറ്റുണ്ടെന്നല്ല.&lt;/div&gt;&lt;div align="justify"&gt;"താന്‍ കുവൈറ്റ്‌ എന്നൊരു രാജ്യത്തെ പറ്റി കേട്ടിട്ടുണ്ടോ?"&lt;/div&gt;&lt;div align="justify"&gt;താന്‍ എന്ന വിളിയും കുവൈറ്റിനേ പറ്റി കേട്ടിട്ടുണ്ടോ എന്ന പരസ്പര ബന്ധമില്ലാത്ത ചോദ്യവും എന്റെ ഭാവവും കണ്ട്‌ ഇവനെന്തിനുള്ള പുറപ്പാടാണെന്ന്‌ റൂമിലുള്ള എല്ലാവരും അത്ഭുതപ്പെട്ടുനോക്കിക്കൊണ്ടിരിക്കുകയാണ്‌. ബംഗാളി ഒരു കറുത്ത ചിരിചിരിച്ചു&lt;/div&gt;&lt;div align="justify"&gt;"അതെന്ത്‌?"&lt;/div&gt;&lt;div align="justify"&gt;"അവിടെ അടുത്ത കാലത്ത്‌ ഇറാഖ്‌ അക്രമണം നടത്തിയിരുന്നു. കേട്ടിട്ടുണ്ടോ?"&lt;/div&gt;&lt;div align="justify"&gt;"പിന്നല്ലാതെ, ഇയാളാര്‌?"&lt;/div&gt;&lt;div align="justify"&gt;"ഇറാക്ക്‌ കുവൈറ്റില്‍ ധാരാളം മയിന്‍ വിതറിയിരുന്നു."&lt;/div&gt;&lt;div align="justify"&gt;"അതിന്‌?" &lt;/div&gt;&lt;div align="justify"&gt;"അമേരിക്ക പിന്നീട്‌ ഇറാഖിനെ തുരത്തി കുവൈറ്റ്‌ വീണ്ടെടുത്തു 1991. അവിടെ മയിന്‍ സെര്‍ച്ച്‌ ചെയ്യുന്നതിന്‌ ബംഗാളികളെ ഉപയോഗിച്ചിരുന്നു. അരയില്‍ കയര്‍കെട്ടി ബംഗാളികള്‍ മുന്നില്‍ പിന്നില്‍ അമേരിക്കന്‍ പട്ടാളക്കാര്‍. താന്‍ "അഖ്ബാര്‍മെ പഠേഹോഗേ"&lt;/div&gt;&lt;div align="justify"&gt;"അ..അതെ"&lt;/div&gt;&lt;div align="justify"&gt;"ഇപ്പണി ഞങ്ങളുടെ നാട്ടില്‍ നായ്ക്കളാണ്‌ ചെയ്യുന്നത്‌."&lt;/div&gt;&lt;div align="justify"&gt;മുറിയിലുള്ളവര്‍ ഈ വാചകം നന്നായി ആഘോഷിച്ചു.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;ഫലിതം&lt;/div&gt;&lt;div align="justify"&gt;കല്ലേച്ചീസ്‌ കമന്റ്‌&lt;/div&gt;&lt;div align="justify"&gt;"ലീഗിന്റെ ശൈലി മാറ്റും" കുഞ്ഞാലിക്കുടി&lt;/div&gt;&lt;div align="justify"&gt;(ആരൊക്കെയോ ജാഗ്രതൈ)&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20877073-116300882935736958?l=kallechi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kallechi.blogspot.com/feeds/116300882935736958/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20877073&amp;postID=116300882935736958' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/116300882935736958'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/116300882935736958'/><link rel='alternate' type='text/html' href='http://kallechi.blogspot.com/2006/11/blog-post_08.html' title='ദേശീയത ഒരു വികാരം'/><author><name>കല്ലേച്ചി|kallechi</name><uri>http://www.blogger.com/profile/06653844104349644532</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-20877073.post-116237871536221416</id><published>2006-11-01T13:55:00.000+03:00</published><updated>2006-11-01T13:58:35.396+03:00</updated><title type='text'>വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി</title><content type='html'>&lt;div align="justify"&gt;കണ്ണ്വാശ്രം.&lt;/div&gt;&lt;div align="justify"&gt;വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയതായി പരാതിയുമായി ഒരു പ്രമുഖവ്യക്തിക്കെതിരെ പതിനാറുകാരി രംഗത്തെത്തി. കണ്ണ്വാശ്രമത്തിലെ അന്തേവാസിയായ കണ്ണ്വമഹര്‍ഷിയുടെ വളര്‍ത്തുമകള്‍ ശകുന്തളയാണ്‌ പരാതിക്കാരി. പൂരുവംശജനായ ദുഷ്യന്ത മഹാരാജാവിനെതിരെയാണ്‌ പരാതി. സംഭവം നടക്കുമ്പോള്‍ വളര്‍ത്തച്ഛനായ കണ്ണ്വന്‍ ഒരു വിദേശപര്യടനത്തിലായിരുന്നു. ഈ തക്കത്തിന്‌ വേട്ടയ്ക്കാണെന്നും പറഞ്ഞ്‌ വനത്തില്‍ കടന്ന പ്രതി തന്നെ രാജപത്നിയാക്കുമെന്നും ആനയെവാങ്ങിത്തരുമെന്നും വനജ്യോത്സ്നയെ എല്ലായ്പോഴും പുഷ്പിണിയാക്കുമെന്നും മറ്റും പറഞ്ഞ്‌ പീഡിപ്പിക്കുകയും അത്മൂലം ഗര്‍ഭിണിയായ തന്നെ അറിയില്ലെന്നും പറഞ്ഞ്‌ ഭീഷണിപ്പെടുത്തുകയും ആട്ടിയിറക്കുകയുമായിരുന്നു എന്ന്‌ ആശ്രമം പോലീസ്‌ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;എന്നാല്‍, ഇങ്ങനെ ഒരു സംഭവം തന്നെ രാഷ്ട്രീയമായി തേജോവധം ചെയ്യാന്‍ കെട്ടിച്ചമച്ചതാണെന്നും സംഭവത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും രജാവ്‌ അറിയിച്ചതായി കൊട്ടാരവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. സംഭവം നടന്നു എന്നു പറയുന്നതിന്‌ തെളിവായി പറയുന്ന അടയാളം ഇപ്പോള്‍ കാണുന്നില്ല എന്നു പറയുന്നതു തന്നെ പരാതി വ്യാജമാണെന്നെതിന്‌ തെളിവല്ലേ എന്ന്‌ രാജാവ്‌ പത്രസമ്മേളനത്തില്‍ ചോദിച്ചു. ഏതന്ന്വേഷണവും നേരിടാന്‍ താന്‍ ഒരുക്കമാണ്‌. പ്രസ്തുത സംഭവം നടന്നു എന്ന്‌ പറയുന്ന ദിവസം താന്‍ "യുദ്ധകാര്യങ്ങളില്‍ ആയുധങ്ങളുടെ പങ്ക്‌" എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു. അന്നത്തെ തന്റെ പരിപാടികളുടെ ചാര്‍ട്ട്‌ പ്രദര്‍ശിപ്പിച്ചു കൊണ്ട്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;അതേസമയം സംഗതി നടന്നതിന്‌ മറ്റുധാരാളം തെളിവുകള്‍ കൂടിയുണ്ടെന്ന്‌ ആശ്രമത്തിലെ വക്താക്കളായ ശാര്‍ങ്ങധരന്‍, ഗൌതമി തുടങ്ങിയവര്‍ അറിയിച്ചു. സംഭവം നടന്ന ദിവസം രാജാവ്‌ ആശ്രമത്തില്‍ വന്നിട്ടുള്ളതിന്‌ അനസൂയ, പ്രിയംവദ തുടങ്ങിയ സ്ത്രീകള്‍ സാക്ഷികളുമാണ്‌. കൂടാതെ "ദീര്‍ഘാപാംഗനെന്ന മാന്‍പേടയും ശകുന്തളയും ഒരേ കാട്ടു ജാതിയല്ലേ" എന്നു ചോദിച്ച്‌ ആശ്രമവാസികളെ അദ്ദേഹം കളിയാക്കാന്‍ ശ്രമിച്ചു എന്ന പരാതിയുമുണ്ട്‌. ഈ വിഷയത്തില്‍ ഐ. ജി റാങ്കില്‍ കുറയാത്ത പദവിയുള്ള ഒരു വനിതയെക്കൊണ്ടു്‌ അന്വേഷിപ്പിക്കണമെന്നും അല്ലെങ്കില്‍ പ്രശ്നം സി. ബി ഐക്ക്‌ വിടണമെന്നും പത്രസമ്മേളനത്തില്‍ മുനിമാര്‍ ആവശ്യപ്പെട്ടു.കണ്ണ്വാശ്രമം പോലീസ്‌ കേസ്സെടുത്ത്‌ അന്വേഷണം നടത്തുന്നുണ്ട്‌.&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;അടുത്ത ദിവസത്തെ പത്രംതിരുത്ത്‌&lt;/div&gt;&lt;div align="justify"&gt;ഇന്നലത്തെ പത്രത്തില്‍ വന്ന പീഡനവാര്‍ത്തയില്‍ കണ്ണ്വാശ്രമം പെണ്‍കുട്ടി എന്നു്‌ ചേര്‍ക്കുന്ന പതിവു രീതിക്കു പകരം ശകുന്തള എന്ന്‌ പേരു തന്നെ ചേര്‍ക്കേണ്ടി വന്നതില്‍ നിര്‍വ്യാജം ഖേദിക്കുന്നു. പത്രാധിപര്‍&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;ഭരതവാക്യം&lt;/div&gt;&lt;div align="justify"&gt;ശാകുന്തളം വീണ്ടും വായിച്ചപ്പോള്‍ എന്റെ മന്‍സ്സില്‍ തോന്നിയ ഒരു തമാശയാണിത്‌. ഇക്കാലത്താണ്‌ ഇങ്ങനെയൊന്നു സംഭവിച്ചതെങ്കില്‍ വെറുമൊരു പത്രവാര്‍ത്തമാത്രമാകമായിരുന്ന ഒരു സംഭവത്തെ ഇങ്ങനെ ഒരു നാടകമാക്കിയ മഹാകവീ അങ്ങേയ്ക്കു നമോവാകം. തുടര്‍ന്നു വരാവുന്ന സംഭവപരമ്പരകളെ, അന്വേഷണങ്ങളെ, മാധ്യമങ്ങളുടെ ഇടപെടലുകളെ, രാഷ്ട്രീയക്കാരുടെ ഇടപെടലുകളെ എല്ലാം ഭാവനയില്‍ കണ്ട്‌ ആര്‍ക്കും ഇതിന്റെ ബാക്കി ഭാഗം രചിക്കാവുന്നതാണ്‌.&lt;/div&gt;&lt;div align="justify"&gt;ശുഭം&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20877073-116237871536221416?l=kallechi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kallechi.blogspot.com/feeds/116237871536221416/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20877073&amp;postID=116237871536221416' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/116237871536221416'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/116237871536221416'/><link rel='alternate' type='text/html' href='http://kallechi.blogspot.com/2006/11/blog-post.html' title='വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി'/><author><name>കല്ലേച്ചി|kallechi</name><uri>http://www.blogger.com/profile/06653844104349644532</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-20877073.post-116120127560518867</id><published>2006-10-18T22:42:00.000+03:00</published><updated>2006-10-18T22:54:35.796+03:00</updated><title type='text'>നാലാം ലോകം, ആര്‍ക്കാണ്‌ പേടി?</title><content type='html'>മുതലാളിത്തത്തില്‍ നിന്ന്‌ സോഷ്യലിസത്തിലേക്ക്‌ എത്തുന്നതിന്‌ എത്ര വഴികളുണ്ട്‌ എന്ന അന്വേഷണമാണ്‌ ശ്രീ. എം പി പരമേശ്വരനെ "നാലാം ലോക"സങ്കല്‍പത്തിലേക്ക്‌ നയിക്കുന്നത്‌. മുതലാളിത്തം അതിന്റെ ഏതാണ്ടെല്ലാ രൂപപരിണാമങ്ങളുമാര്‍ജ്ജിക്കുകയും വിപ്ലവം അനിവാര്യമാകുകയും അത്‌ സമൂഹത്തിന്റെ രൂപഘടനയില്‍ മാറ്റം വരുത്തുകയും ചെയ്താല്‍ സോഷ്യലിസവും സോഷ്യലിസം ക്രമേണ വര്‍ഗരഹിത സമൂഹവുമായി രൂപം കൊള്ളുകയും ചെയ്യും എന്ന `മാര്‍ക്സിയന്‍ പരിണാമ ദിശകളില്‍` സാധ്യമായ മറ്റുപോംവഴികളിലൂടെ സ്ഥലകാലങ്ങള്‍ക്കനുസൃതമായി സഞ്ചരിക്കാന്‍ ശ്രമിക്കുകയാണ്‌ പരമേശ്വരന്‍.&lt;br /&gt;&lt;br /&gt;പരമേശ്വരന്‍ തന്നെ പറയുന്നു ഈ പുതിയ ലോകക്രമം മുതലാളിത്തം തന്നെയാണ്‌. അത്‌ പക്ഷെ പോസ്റ്റ്‌ മുതലാളിത്തം അഥവാ പ്രീ സോഷ്യലിസം എന്ന്‌ വിളിക്കാനാണ്‌ അദ്ദേഹം താല്‍പര്യപ്പെടുന്നത്‌. "ഇല്ലത്ത്‌ നിന്ന്‌ വിട്ട അമ്മാത്ത്‌ എത്തിയിട്ടില്ലാത്ത" ഈ നാലാം ലോകത്തിന്‌ മുതലാളിത്തത്തിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ടായിരിക്കും. എന്നാല്‍ അത്‌ തൊഴിലാളിവര്‍ഗത്തിന്‌ ഇന്നത്തേതിനേക്കാള്‍ പ്രാധാന്യം കൊടുക്കും. അത്‌ മുതലാളിത്തത്തെ ഇന്നത്തെപോലെ കയറൂരി വിടുകയില്ല. ഈ സങ്കല്‍പം കഴിഞ്ഞ നാല്‍പതുകൊല്ലമായത്രെ അദ്ദേഹം വികസിപ്പിച്ചെടുക്കാനും പാര്‍ട്ടിയുടെ പലവിധ സമ്മേളനങ്ങളിലും അവതരിപ്പിക്കാനും തുടങ്ങിയിട്ട്‌. ഒടുക്കം പരമേശ്വരന്‍ പാര്‍ട്ടിയില്‍ നിന്നുതന്നെ പുറത്താക്കപ്പെട്ടു. കൂടാതെ അദ്ദേഹത്തിനെതിരായി നിരവധി ആളുകള്‍ തങ്ങളാലാവും വിധം പ്രചാരണങ്ങള്‍ നടത്താനും തുടങ്ങി. ഇത്‌ പക്ഷെ, ഇന്ത്യയിലായതിനാല്‍ കേവലം പ്രചാരങ്ങളിലൊതുങ്ങുന്നു. എന്നിട്ടും ലിഫ്റ്റില്‍ കണ്ടാല്‍ പോലും മിണ്ടാതിരിക്കലും ഊരുവിലക്കുപോലുള്ള സമര മുറകളും വളരെ ചുരുക്കം ചില അവസരങ്ങളില്‍ കൊലപാതകം വരേയും മാര്‍കിസ്റ്റുകാര്‍ പുറത്താക്കിയവര്‍ക്കെതിരെ പുറത്തെടുക്കാറുണ്ട്‌. തങ്ങള്‍ക്ക്‌ ശരിയെന്നുതോന്നിയത്‌ വിളിച്ചു പറഞ്ഞതിനുള്ള ശിക്ഷ. (മനുഷ്യപക്ഷം, മാനവികത, ഫാഷിസ്റ്റ്‌ വിരുദ്ധം തുടങ്ങിയ പദങ്ങളുപയോഗിക്കുകയും ചെയ്യും)&lt;br /&gt;&lt;br /&gt;പരമേശ്വരന്‍ ശാസ്ത്രജ്ഞനായതിനാല്‍ അദ്ദേഹം ഒരു പ്രശ്നത്തിന്റെ സാധ്യമായ സകല വഴികളും അന്വേഷിക്കുന്നു. മാര്‍ക്സിസം മതമെന്നപോലെ ശാസ്ത്രവുമാണെന്ന്‌ പരമേശ്വരന്‍ പറയുന്നു. "എനിക്ക്‌ മാര്‍ക്സിസം മതമല്ല, ശാസ്ത്രമാണെ"ന്ന്‌. ഇത്‌ വളരെ സത്യമായൊരു കാര്യമാണ്‌. ഭൂരിഭാഗം ആളുകള്‍ക്കും മാര്‍ക്സിസം മതമാണ്‌. ഈ മതത്തിലെ ധാരാളം പുരോഹിതന്‍മാരേയും നമുക്ക്‌ കാണാവുന്നതാണ്‌. ഇവരുടെ വിശകലനരീതികള്‍ മാര്‍ക്സിയന്‍ വിശകലന രീതികളില്‍ നിന്നും ചിലപ്പോഴെങ്കിലും ഭിന്നമാണെന്നും കാണാവുന്നതാണ്‌. സോവിയറ്റ്‌ യൂണിയന്‍ തകര്‍ന്നപ്പോള്‍ സ. ഈ. എം പറഞ്ഞ മറുപടികള്‍ അതിന്‌ ഉദാഹരണങ്ങളാണ്‌. തികച്ചും അങ്കലാപ്പായിരുന്നു അക്കാലത്ത്‌ ലോകത്തിന്‌. അത്‌ മുതലാളിത്തത്തിനായാലും മാര്‍ക്സിസത്തിനായാലും. എല്ലാവരും അത്ഭുതത്തോടെയാണ്‌ കമ്മ്യൂണിസ്റ്റ്‌ ചേരിയുടെ `സൂപ്പര്‍നോവ`നോക്കിക്കണ്ടത്‌. ഈ ഘട്ടത്തിലാണ്‌ സ. ഈ. എം. എസിനോട്‌ ഈ സംഭവങ്ങളുടെ വിശദീകരണം പത്രമാധ്യമങ്ങള്‍ ആരായുന്നത്‌. കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു ആദ്യആറുമാസക്കാലത്തെ ഉത്തരം. അതിനുശേഷം പറഞ്ഞ ഉത്തരം അമേരിക്കന്‍ മുലാളിത്ത, സാമ്രാജ്യത്വ പിന്തിരിപ്പന്‍മാര്‍ സി. െ‍എ. എയുടെ സഹായത്തോടെ തകര്‍ത്തുകളഞ്ഞതാണ്‌ കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളെ എന്നായിരുന്നു.&lt;br /&gt;&lt;br /&gt; ഇത്തരം ഉത്തരങ്ങളാണ്‌ സഖാവിന്റെ മതപരമായ വീക്ഷണങ്ങളെ വെളിക്കു ചാടിക്കുന്നത്‌. കാരണം ഈ ഉത്തരം സാന്ദ്രീകരിക്കപ്പെട്ടതാണ്‌. തന്റെ ചിന്തയില്‍ നിന്ന്‌ ഒരു സംഭാവനയും ഇതിനു നല്‍കേണ്ടതില്ല. മാര്‍ക്സിസം നില നില്‍ക്കുന്നേടത്തോളം ഈ ഉത്തരം എന്തിനും ഉപയോഗിക്കുകയും ചെയ്യാം. ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഈ "പെനഡോള്‍" ഉത്തരത്തിനായി ആറുമാസം കാത്തിരിക്കേണ്ടതില്ല. (പെനഡോള്‍. സൌദിയില്‍ ജലദോഷം മുതല്‍ കേന്‍സര്‍വരെ, ഇപ്പോള്‍ എയിഡ്സിനും ചിക്കുന്‍ഗുനിയയ്ക്കും, ഡോക്ടറെ കാണാതെ ആര്‍ക്കും എപ്പോഴും കഴിക്കാവുന്ന ദിവ്യൌഷധം.)&lt;br /&gt;&lt;br /&gt;കെ. വേണുവിനെപോലുള്ള "സ്വതന്ത്ര കമ്മ്യൂണിസ്റ്റ്‌"ചിന്തകര്‍ നേരത്തെ തന്നെ യാഥാര്‍ഥ്യ ബോധത്തോടെ റഷ്യയുടെ സംഭവവികാസങ്ങളെ നിരീക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ "ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കല്‍പം" ഒരു ഉദാഹരണം. അതിനു മുന്‍പുതന്നെ അതായത്‌ കമ്മ്യൂണിസ്റ്റ്‌ ചേരിയുടെ പതനത്തിനുമുന്‍പ്‌ തന്നെ ഇത്തരം ചില ചലനങ്ങള്‍ ഉണ്ടാകും എന്ന്‌ വേണുവിനെ പോലുള്ളവര്‍ സൂചിപ്പിച്ചിരുന്നു. ഇത്തരക്കാര്‍ ചൈനയിലും റഷ്യയിലുമൊക്കെയുണ്ടായിരുന്നു. "മനുഷ്യന്‍ കുരങ്ങിലേക്കു തിരിച്ചുപോകില്ല" എന്നുപറഞ്ഞുകൊണ്ടായിരുന്നു സഖാവ്‌ ഈ എം അതിനെ പ്രതിരോധിച്ചിരുന്നത്‌. സംഭവങ്ങള്‍ "പോകും" എന്നു തന്നെയാണ്‌ കാണിക്കുന്നത്‌. വേണുവിന്റെ സമീപനത്തിലും ശാസ്ത്രീയത ദര്‍ശിക്കാവുന്നതാണ്‌. അദ്ദേഹവും ശാസ്ത്രവിദ്യാര്‍ഥിയായിരുന്നെല്ലോ. അതിനാല്‍ തന്നെ നിരീക്ഷണങ്ങളില്‍ ശാസ്ത്രീയത കലര്‍ത്താന്‍ അവര്‍ക്കൊക്കെ എളുപ്പവുമായിരുന്നു.&lt;br /&gt;&lt;br /&gt;വേണു ഉന്നയിക്കുന്ന ധാരാളം ചോദ്യങ്ങളുണ്ട്‌. വൈരുധ്യാത്മക ഭൌതികരീതി എന്ന മാര്‍ക്സിയന്‍ വിശകലന രീതി അനുസരിച്ച്‌ ചരിത്രത്തിന്റെ ഗതി മുന്‍കൂട്ടി മനസ്സിലാക്കാനാവില്ലേ എന്നതാണ്‌ അവയിലൊന്ന്‌. ഇങ്ങനെ ഒന്ന്‌ അതായത്‌ "മുന്‍കൂട്ടിക്കാണല്‍" അഥവാ "പ്രഡിക്ഷന്‍" സാധ്യമാകുന്നില്ലെങ്കില്‍ "സൈന്റിഫിക്കല്‍ സോഷ്യലിസം" എന്ന്‌ മാര്‍ക്സിസത്തെ എന്തിനു വിളിക്കണം? പ്രഡിക്ഷന്‍ സാധ്യമാകും എന്നു തന്നെ വേണു സൂചിപ്പിച്ചു. കൂട്ടത്തില്‍ സ്വകാര്യ സ്വത്ത്‌ ഇല്ലായ്മചെയ്യുകയും അവ സ്റ്റേറ്റിന്റെ കീഴില്‍ വരികയും ചെയ്യുമ്പോള്‍ ഈ സ്വത്തില്‍ ജനങ്ങള്‍ക്കുള്ള പങ്കാളിത്തം കേന്ദ്രീകൃത ജനാധിപത്യം കൊണ്ട്‌ എങ്ങനെ ഉറപ്പിച്ചെടുക്കാം എന്നും വേണു സംശയിക്കുന്നു. തൊഴിലാളിക്ക്‌ തൊഴില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം ആരാണ്‌ നല്‍കുന്നത്‌ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ അദ്ദേഹം പിന്നീടുന്നയിക്കുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;ഇങ്ങനെ ധാരാളം ചോദ്യങ്ങളുന്നയിക്കുന്നതില്‍ മുഖ്യധാരാ മാര്‍ക്സിസം തികഞ്ഞ പരാജയമായിരുന്നു. അവരാകട്ടെ ധാരാളം പെനഡോള്‍ ഉത്തരങ്ങളില്‍ രമിക്കുകയും യാതാര്‍ഥ്യത്തെ അതിന്റെ പൂര്‍ണാര്‍ഥത്തില്‍ നിരീക്ഷിക്കാതെ തങ്ങളുടെ തൃഷ്ണയെ തൃപ്തിപ്പെടുത്തുന്ന ചില ഉത്തരങ്ങള്‍ മാന്തിയെടുക്കുകയുമായിരുന്നു ചെയ്തുകൊണ്ടിരുന്നത്‌. ഈ ഒരു ഘട്ടത്തിലാണ്‌ ചില ചിന്തകര്‍ക്ക്‌ ജനാധിപത്യത്തിന്റെ, മാര്‍കിസ്റ്റ്‌ ഭാഷയില്‍ ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ ചൂരടിക്കുന്നതും അവര്‍ ഈ വട്ടത്തിന്‌ പുറത്തു ചാടുന്നതും. ഇങ്ങനെ ചാടിപ്പോയ ഒരാളാണ്‌ എം പി പരമേശ്വരന്‍. അദ്ദേഹം സ്വയം ഒരു മാര്‍കിസ്റ്റും ഇന്നത്തെ നിലയില്‍ മാര്‍ക്സിസത്തിന്റെ ഗതിയില്‍ ഒരു ബദലന്വേഷകനുമാണ്‌. ഓര്‍ക്കുക, അദ്ദേഹം അപ്പോഴും ഒരു മാര്‍ക്സിസ്റ്റാണ്‌.&lt;br /&gt;&lt;br /&gt;നാലാം ലോകത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ധാരാളം പുസ്തകങ്ങളുണ്ട്‌ എന്റെ മുന്നില്‍. കൂട്ടത്തില്‍ പരമേശ്വരന്റെ "നാലാം ലോകം. ജനാധിപത്യത്തെ ആര്‍ക്കാണ്‌ പേടി" എന്ന പുതിയ പുസ്തകവുമുണ്ട്‌. വിമര്‍ശനങ്ങളില്‍ "നാലാം ലോകം സന്ദേഹിയുടെ പ്രതിവാദങ്ങള്‍"- തെക്കും ഭാഗം മോഹന്‍, "നാലാം ലോകവും അഞ്ചാം പത്തിയും"-കാവാലം കൃഷ്ണകുമാര്‍, "നാലാം ലോകവാദവും സാമ്രാജ്യത്വവാദവും"- എ. വി അനില്‍കുമാര്‍, "നാലാം ലോകം ഒരു വിചാരണ"-എ. എം നാരായണന്‍ തുടങ്ങിയവ വായിച്ചുകഴിഞ്ഞു.&lt;br /&gt;&lt;br /&gt;ഇത്രയും വിമര്‍ശനങ്ങളില്‍ കമ്മ്യൂണിസ്റ്റ്‌ പതിവു ശൈലികളല്ലാതെ ഒന്നുമില്ല. ഇത്തരം വിമര്‍ശനങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല എന്ന്‌ പരമേശ്വരന്‍ തന്നെ സൂചിപ്പിച്ചത്‌ അതുകൊണ്ടാണ്‌. ഇനിയുള്ള വിമര്‍ശനങ്ങളെ, പണ്ട്‌ ആന്റിഡ്യൂറിങ്ങ്‌, ഡ്യൂറിങ്ങിനുള്ള മറുപടി എഴുതുമ്പോള്‍ ഏംഗല്‍സ്‌ പറഞ്ഞത്‌ പോലെ "വായിക്കാതെ മനസ്സിലാക്കാം". ഈ വിമര്‍ശനങ്ങളില്‍ ചിലകാര്യങ്ങള്‍ രസകരമായി തോന്നിയതിനാല്‍ സൂചിപ്പിക്കുന്നു.&lt;br /&gt;സ്റ്റാലിന്‍ വളരെ നല്ലൊരു ഭരണാധികാരിയായിരുന്നു. (ദോഷങ്ങളുണ്ടെങ്കിലും.)&lt;br /&gt;അത്‌ പതുക്കെയേ പറയൂ, അതാണ്‌ ബ്രായ്ക്കുള്ളിലാക്കിയത്‌. കാരണം, മുതലാളിത്തത്തിന്റെ ദോഷങ്ങളല്ല കമ്മ്യൂണിസത്തിന്റേത്‌. നമ്മുടെ വിശകലന രീതി തന്നെ തകര്‍ത്തു കളഞ്ഞാല്‍ കാര്യങ്ങളെളുപ്പമാവുന്നതിനാലാണ്‌ എല്ലാ മതങ്ങളും ഇത്തരം വാദഗതികള്‍ ഉന്നയിക്കുന്നത്‌. ഏകാധിപത്യത്തിന്റെ ഗുണമിതാണ്‌. ഏകാധിപതി നന്നായാല്‍ ഭരണം നന്നാവുന്നു. മോശമായാല്‍ മഹാമോശമാവുന്നു. കമ്മ്യൂണിസം പോലൊരു ഭരണ വ്യവസ്ഥയും പ്രത്യയശാസ്ത്രവും കേവലം ഒരു ഭരണാധികാരിക്കനുസരിച്ച്‌ വളയുകയും നിവരുകയും ചെയ്യുന്നതാവാമോ? കൂടാതെ എല്ലാ കമ്മ്യൂണിസ്റ്റ്‌ പാര്‍ടികള്‍ക്കും ഇതേ സമീപനമായിരുന്നോ സ്റ്റാലിനെ വിലയിരുത്തുന്നതില്‍? അങ്ങനെയല്ലെങ്കില്‍ ആരുടെ വിശകലന രീതികളിലാണ്‌ തകരാറ്‌ സംഭവിച്ചത്‌?&lt;br /&gt;&lt;br /&gt;സോവിയറ്റ്‌ യൂണിയന്‍ അമേരിക്കയോട്‌ വെല്ലുവിളിയുയര്‍ത്താന്‍ തക്കവണ്ണം സജ്ജമാക്കിയത്‌ സ്റ്റാലിനാണ്‌.&lt;br /&gt;കണക്കറ്റധനവും (ഒരു ഉദാഹരണം. ലോകത്ത്‌ എണ്ണ ഉത്‌പാദനത്തില്‍ മൂന്നാം സ്ഥാനം, വേണമെങ്കില്‍ ഒന്നാക്കാം) റഷ്യയെപോലൊരു രാജ്യവും (ലോകത്തിന്റെ മൊത്തം ഭൂവിസ്തൃതിയില്‍ ആറിലൊന്ന്. 20 മില്ല്യണ്‍ സ്ക്വയര്‍ കിലോമീറ്റര്‍) കുറഞ്ഞനിരക്കില്‍ വര്‍ദ്ധിക്കുന്ന അല്ലെങ്കില്‍ വര്‍ദ്ധമാനനിരക്ക്‌ കുറവായ ജനസംഖ്യയും ഉള്ള ഒരു രാജ്യം അമേരിക്കയോടു വെല്ലുവിളിക്കാന്‍ വിപ്ലവം സൃഷ്ടിച്ച്‌ ആളുകളെ കൊന്നൊടുക്കിക്കൊണ്ടുവേണമായിരുന്നോ? ഒരു മതവും ആ മതവിശ്വാസിയായ ഒരു ഏകാധിപതിയും ഉണ്ടായാല്‍ പോരെ.&lt;br /&gt;&lt;br /&gt;ഇന്നും ചൈന, വിയറ്റ്‌നാം, നോര്‍ത്ത്‌ കൊറിയ, ക്യൂബ തുടങ്ങിയ രാജ്യങ്ങള്‍ സോഷ്യലിസ്റ്റ്‌ പാതയിലാണ്‌.&lt;br /&gt;ഇന്ന്‌ ചൈന, ക്യൂബ, നോര്‍ത്ത്‌ കൊറിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളേ പരിമിതമായതോതിലെങ്കിലും സോഷ്യലിസം നിലനില്‍ക്കുന്നുള്ളൂ. അതില്‍ തന്നെ പ്രധാനി ചൈനയാണ്‌. ചൈനയില്‍ സോഷ്യലിസമാണെന്ന്‌ കമ്മ്യൂണിസ്റ്റുകളില്‍ പോലും വളരെ ചുരുക്കം ചിലരേ അവകാശപ്പെടുന്നുള്ളൂ. കൂടാതെ ഇത്ര കുറഞ്ഞ വിലയ്ക്ക്‌ ലോക മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ എത്തിക്കുന്നതിന്റെ പിന്നില്‍ ഒരു ചെറിയ സോഷ്യലിസ്റ്റ്‌ അടിമത്വം മണക്കുന്നുമുണ്ട്‌. സോഷ്യലിസം തകര്‍ന്നുപോയ രാജ്യങ്ങളില്‍ സോവിയറ്റ്‌ യൂണിയനുപുറമേ കിഴക്കന്‍ ജര്‍മനി, പോളണ്ട്‌, ഹംഗറി, ചെക്കോസ്ലോവാക്ക്യ, ബള്‍ഗേറിയ, റൊമേനിയ, യൂഗോസ്ലാവ്യ, ആല്‍ബേനിയ തുടങ്ങി ധാരാളം രാജ്യങ്ങളുണ്ട്‌. സോവിയറ്റ്‌ യൂണിയന്‍ എന്നത്‌ തന്നെ നിരവധി രാജ്യങ്ങളുടങ്ങിയതായിരുന്നു. അതു കേവലം ഒരു രാജ്യത്തുള്ള തകര്‍ച്ചയായിരുന്നില്ല. മറിച്ച്‌ ഒരു സന്ദര്‍ഭം കിട്ടാന്‍ കാത്തു നിന്നതുപോലെ എല്ലാരാജ്യങ്ങളും ഒന്നിച്ചുസോഷ്യലിസ്റ്റ്‌ കുപ്പായം ഊരിയെറിഞ്ഞു.&lt;br /&gt;&lt;br /&gt;റഷ്യയില്‍ ഇന്നും തെരഞ്ഞെടുപ്പുകളില്‍ കമ്മ്യൂണിസറ്റ്‌ കക്ഷികള്‍ രണ്ടാം സ്ഥാനത്താണ്‌.&lt;br /&gt;-ഇത്രയും സ്വര്‍ഗതുല്ല്യമായ ഒരു ഭരണം കാഴ്ച്ചവെച്ചു എന്നു നിങ്ങള്‍ അഭിമാനിക്കുന്ന കമ്മ്യൂണിസറ്റ്‌ പാര്‍ടി അതിന്റെ ഈറ്റില്ലത്തില്‍ രണ്ടാം സ്ഥാനത്താണ്‌. എന്തൊരു അഭിമാനം. ഇത്‌ ഗുണമല്ല സഖാവേ ദോഷമാണ്‌. മാത്രമല്ല കമ്മ്യൂണിസ്റ്റ്‌ ജനാധിപത്യം പോലൊന്നായിരുന്നു അവിടെ പിന്നീട്‌ വന്നതെങ്കില്‍ ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പൊടിപോലുമുണ്ടാകുമായിരുന്നില്ല കണ്ടുപിടിക്കാന്‍. പല ജനാധിപത്യരാജ്യങ്ങളിലും നാല്‍പതുകൊല്ലവും അറുപതുകൊല്ലവുമൊക്കെയായി പലഭരണാധികാരികളും 90 ശതമാനം വോട്ടോടെ വിജയിക്കുന്നതിന്റെ ഗുട്ടന്‍സ്‌ കമ്മ്യൂണിസ്റ്റുകാര്‍ പരിഹസിക്കുമെങ്കിലും `ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍` നിന്നു നോക്കുമ്പോള്‍ വ്യക്തമായിക്കാണാം.&lt;br /&gt;&lt;br /&gt;സ്റ്റാലിന്‍ ഏകാധിപതിയും ക്രൂരനുമായിരുന്നെങ്കില്‍, 1934-ല്‍ "ശുദ്ധീകരണപ്രക്രിയ" ആരംഭിച്ചതുമുതല്‍ 1937 വരെ ബുക്കാറിനെ പോലെ ഒരു പ്രതിവിപ്ലവകാരി എങ്ങനെ ജീവിച്ചു എന്നതാണ്‌ ശ്രീകാവാലം ശ്രീകുമാര്‍ ചോദിക്കുന്ന ചോദ്യം.&lt;br /&gt;ഈ ചോദ്യം എവിടെയും ചോദിക്കാവുന്നതേയുള്ളൂ. -കുവൈത്ത്‌ ആക്രമിക്കാന്‍ സദ്ദാം എന്തിന്‌ തൊണ്ണൂറുവരെ കാത്തിരുന്നു? അതിനുശേഷം ഇറാക്ക്‌ ആക്രമിക്കാന്‍ അമേരിക്ക എന്തിനു കാത്തു നിന്നു? ക്യാന്‍സര്‍ പിടിപെട്ട ഒരാള്‍ മരിക്കാന്‍ എന്തിന്‌ നാലുവര്‍ഷം കാത്തു നിന്നു? ഈ സമയത്തിന്റെ കാത്തിരിപ്പാണ്‌ ഒരു കുറ്റവാളിയെ രക്ഷപ്പെടുത്താനുള്ള ന്യായമായുന്നയിക്കുന്നതെങ്കില്‍ അതെത്രമാത്രം ബാലിശമായിരിക്കും? കമ്മ്യൂണിസത്തില്‍ മറ്റു ചിന്തകളുടേയും പ്രവര്‍ത്തനങ്ങളുടേയും സ്വാതന്ത്ര്യത്തിമന്റേയും അവസ്ഥയാണീക്കാണുന്നത്‌. പതിനഞ്ച്‌ ലക്ഷത്തിനും എഴുപതു ലക്ഷത്തിനും ഇടക്ക്‌ ആളുകളെ `മഹാശുദ്ധീകരണ`ത്തിന്റെ പേരില്‍ കൊന്നിട്ടുണ്ട്‌. (കൃത്യമായ കണക്കുപോലുമില്ല. 'ഇരുമ്പു മറ'യ്ക്കുള്ളിലായിരുന്നല്ലൊ ഈ പരിപാടികള്‍) നിരവധിയാളുകളെ സൈബീരിയ തുടങ്ങിയ വിദൂരസ്ഥലങ്ങളിലേക്ക്‌ നാടു കടത്തിയിട്ടുണ്ട്‌. ഇക്കൂട്ടത്തില്‍ നോബല്‍പ്രൈസ്‌ ജേതാക്കള്‍ വരേയുണ്ട്‌. നൂറുകണക്കിനു ചിന്തകന്‍മാരെ പേരെടുത്ത്‌ ചൂണ്ടിക്കാട്ടാനാവും. എന്തിന്‌? ജനാധിപത്യ ഇന്ത്യയില്‍, കേരളത്തില്‍ ഒരാള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കുകയോ എതിരഭിപ്രായം പറയുകയോ ചെയ്യട്ടെ. അപ്പോള്‍ കാണാം പാര്‍ട്ടിയുടെ സംഘടിത ജനാധിപത്യ ശക്തി എങ്ങനെ പെരുമാറുമെന്ന്? ചിന്തിക്കുന്ന ജനങ്ങളെ അടിച്ചമര്‍ത്തുകയോ കൊല്ലുകയോ ചെയ്യുന്ന ഒരു രാജ്യത്തിന്റെ ബൌദ്ധിക ശേഷിയെന്തായിരിക്കും? ഇങ്ങനെ സകല സ്ഥലത്തു നിന്നും ആട്ടിപ്പായിക്കുന്നവരെ സംരക്ഷിച്ചു നിര്‍ത്തി എന്നതു തന്നെയായിരുന്നു അമേരിക്കയുടെ ഇക്കാലയളവിന്റെ വളര്‍ച്ചയ്ക്ക്‌ കാരണം. ജര്‍മനിയില്‍ നിന്ന്‌ ആല്‍ബര്‍ട്‌ െ‍എന്‍സ്റ്റീന്‍ ഓടിപ്പോന്നപ്പോള്‍ അമേരിക്ക അഭയം നല്‍കി. തിരിച്ച്‌ ഹിറ്റ്‌ലര്‍ തന്റെ ജ്യൂത വിരോധം തല്‍ക്കാലത്തേക്ക്‌ മാറ്റിവെച്ച്‌ െ‍എന്‍സ്റ്റീനെ ഉപയോഗിച്ചിരുന്നെങ്കിലോ? ഇന്നത്തെ ലോകത്തിന്റെ മേല്‍ അമേരിക്കയ്ക്കുള്ള സ്വാധീനം ഇപ്പറയുന്നവരുടെ കയ്യിലായിരുന്നെങ്കിലോ എന്ന പോലെ ഭീതിതമായ ഒരു ചോദ്യമാണത്‌.&lt;br /&gt;&lt;br /&gt;പരമേശ്വരന്‍ തന്നെ പറഞ്ഞു ഭൂമിയിലെ സ്വര്‍ഗമായിരുന്നു സോവിയറ്റ്‌ യൂണിയന്‍.&lt;br /&gt;ഞാന്‍ പറഞ്ഞുവല്ലോ അദ്ദേഹം ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റാണ്‌ എന്ന്‌. മൂന്നു വര്‍ഷം അവിടെ ചിലവഴിച്ചതില്‍ നിന്നുള്ള അനുഭവാമണത്രെ. അദ്ദേഹം പറയുന്നത്‌ ജീവിതാവശ്യങ്ങളെന്ന്‌ കമ്മ്യൂണിസ്റ്റുകാരന്‍ വിലയിരുത്തുന്ന പ്രാഥമികാവശ്യങ്ങള്‍ മുഴുക്കെ സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്‌. ഒരു മനുഷ്യന്റെ മാനസികജീവിതത്തിന്റെ പ്രാഥമികമായ മുഴുവന്‍ ആവശ്യങ്ങളും തടയുകയോ പരിമിതപ്പെടുത്തുകയോ ചെയ്തിരുന്നു എന്നത്‌ കാണാതെ പോവുകയാണ്‌. മനുഷ്യന്‌ രണ്ട്‌ പ്രധാനലോകങ്ങളുണ്ട്‌ ഒന്ന്‌ അവന്റെ ശരീരം സഞ്ചരിക്കുന്ന ലോകമാണ്‌. ഇവിടെയാണ്‌ മുതലാളിത്തത്തിന്റെ ചൂഷണമുറകള്‍ ഇടപെടുന്നത്‌ എങ്കില്‍ വളരെ പ്രധാനപ്പെട്ട മനസ്സിന്റെ ലോകത്തിലാണ്‌ കമ്മ്യൂണിസം ഇടപെടുന്നത്‌. അടിയന്തിരാവസ്ഥക്കാലത്ത്‌ ഈ ശ്വാസം മുട്ടലിന്റെ വളരെ പരിമിതമായൊരു കാലം അനുഭവിച്ചവരാണ്‌ നാം. അടിയന്തിരാവസ്ഥയെ "സകല ജനാധിപത്യമുറകളും കാറ്റില്‍ പറത്തിക്കൊണ്ട്‌ ഇന്ദിരാഗാന്ധി എന്ന യക്ഷിയുടെ ഏകാധിപത്യപരമായ കുതിര കയറ്റം" എന്നൊക്കെ പ്രസംഗിച്ച്‌ 'കമ്മ്യൂണിസ്റ്റുകാരന്‍' എതിര്‍ക്കുകയും ചെയ്യും. ഒരാള്‍ക്ക്‌ പ്രാഥമികമായിവേണ്ടത്‌ ഭക്ഷണവും പാര്‍പ്പിടവും വസ്ത്രവുമല്ല, സ്വാതന്ത്ര്യമാണ്‌. അതിനാലാണ്‌ ഇന്ത്യന്‍ പട്ടിണി റഷ്യന്‍ സമൃദ്ധിയേക്കാള്‍ നല്ലതാണെന്ന്‌ പറയുന്നത്‌. ലോകത്തിലെ ഭൂവിസ്തൃതികൊണ്ട്‌ ഏറ്റവും വലിയ രാജ്യമായ സോവിയറ്റു യൂണിയനില്‍ 1989 ലെ കണക്കനുസരിച്ച്‌ 29 കോടി ജനങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതൊക്കെ അവഗണിച്ചാണ്‌ അവിടത്തെ സകല നന്‍മയുടേയും ഉത്തരവാദിത്ത്വം കമ്മ്യൂണിസം ഏറ്റെടുക്കുന്നത്‌.&lt;br /&gt;&lt;br /&gt;ചിലചോദ്യങ്ങള്‍ക്ക്‌ ഇവര്‍ ഉത്തരം പറയേണ്ടതുണ്ട്‌. `ഭൂമിയിലെ സ്വര്‍ഗ'മായിരുന്ന സോവിയറ്റുയൂണിയനിലെ കമ്മ്യൂണിസ്റ്റ്‌ ഭരണം കെട്ടിപ്പടുത്തത്‌ രക്തരൂഷിത വിപ്ലവത്തിലൂടെയായിരുന്നു. കേവലം 74 വര്‍ഷത്തിനുശേഷം (ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത്‌ വളരെ പരിമിതമായ ഒരു കാലമാണ്‌) വെറും രണ്ടു മാന്ത്രിക വാക്കുകള്‍ "പെരിസ്ട്രോയിക്ക, ഗ്ലാസ്നോസ്റ്റ്‌" രക്താഭിഷേകമില്ലാതെ മൃദുലമായി ഉച്ഛരിച്ചപ്പോള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുപോയി എങ്കില്‍ എന്താണ്‌ മനസ്സിലാക്കേണ്ടത്‌? പുറത്ത്‌ നിന്ന്‌ കുത്തക ബൂര്‍ഷ്വാസി മാധ്യമങ്ങള്‍ പറയുന്നത്‌ പോകട്ടെ ഈ സ്വര്‍ഗത്തിലെ ജനങ്ങളെന്തിന്‌ അതിന്‌ അനുകൂലമായി നിന്നു? ജനങ്ങളാണ്‌ ഏറ്റവും വലിയ ശക്തി എന്ന്‌ നിങ്ങള്‍ പറയുന്നല്ലോ? ജനങ്ങള്‍ക്ക്‌ ഇത്രപെട്ടെന്ന്‌ ഇതെങ്ങനെ മടുത്തു? കേവലം സോവിയറ്റുയൂണിയനില്‍ മാത്രമല്ല. മുഴുവന്‍ കമ്മ്യൂണിസ്റ്റു ചേരിയേയും അതു ബാധിച്ചു. ക്യൂബയില്‍ നിന്ന്‌ മിയാമിയിലേക്കാണ്‌ ഒഴുക്ക്‌. ഈ ജനങ്ങള്‍ എന്തുകൊണ്ട്‌ അമേരിക്കയില്‍ നിന്ന്‌ ക്യൂബയിലേക്ക്‌ കുടിയേറിപ്പാര്‍ക്കുന്നില്ല.? ബര്‍ലിന്‍മതില്‍ പൊളിച്ചപ്പോള്‍ കിഴക്കന്‍ ജര്‍മനിയില്‍ നിന്ന്‌ പടിഞ്ഞാറോട്ടായിരുന്നു ഒഴുക്ക്‌. നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ കമ്മ്യൂണിസറ്റ്‌ സ്വര്‍ഗത്തില്‍ നിന്ന്‌ മുതലാളിത്ത നരകത്തിലേക്ക്‌. ഇതെങ്ങനെ സംഭവിച്ചു? സ്വകാര്യസമ്പാദ്യവും മൂലധനവും അനുവദിക്കാതിരുന്ന റഷ്യയില്‍ കമ്മ്യൂണിസത്തിന്റെ പതനത്തിന്റെ ആദ്യ ദശയില്‍ തന്നെ തകര്‍ന്നുകൊണ്ടിരുന്ന ഒരു ഫുഡ്ബോള്‍ ക്ലബ്‌, വെറുമൊരു കളിസഥലം- യൂറോപ്പിലെ ചെല്‍സി, 700 കോടി ഡോളര്‍മുടക്കി വിലയ്ക്കുവാങ്ങാന്‍ മാത്രം കെല്‍പുള്ള പണക്കാരനെ എങ്ങനെ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞു? പരമേശ്വരന്റെ നാലാം ലോകവും ഈ സ്വര്‍ഗത്തിലേക്ക്‌ നയിക്കുന്നതിനുള്ള ഒരു ശ്രമമായിരുന്നു. ആ അര്‍ഥത്തില്‍ അത്‌ നിങ്ങള്‍ തന്നെ തുരങ്കം വെച്ചത്‌ നന്നായി. "കോണ്‍ഗ്രസ്സിന്റെ ഇടതുപക്ഷപതിപ്പെ"ന്ന നിലയ്ക്ക്‌ (കോണ്‍ഗ്രസ്‌ പാര്‍ടി ഓഫ്‌ ഇന്ത്യാ മാര്‍കിസ്റ്റ്‌- സി. പി. െ‍എ. എം) ഇന്ത്യന്‍ കമ്മ്യൂണിസത്തിന്‌ ഒരു സുഖമുണ്ട്‌. മറിച്ച്‌ നിങ്ങളുടെ യഥാര്‍ഥ ഉത്‌പന്നം വരുമ്പോഴേക്കും ഇങ്ങനെയെങ്കില്‍ ആത്മഹത്യ ചെയ്യുന്നതാവും നല്ലത്‌.&lt;br /&gt;&lt;br /&gt;ഫലിതം.&lt;br /&gt;സ്റ്റാലിന്‍ കാലം കഴിഞ്ഞ്‌ ക്രൂഷ്ചേവ്‌ അധികാരത്തില്‍ വന്നു. സ്റ്റാലിന്റെ ഒരു വിമര്‍ശകനായിരുന്നല്ലോ ക്രൂഷ്ചേവ്‌. സ്റ്റാലിന്‍ന്റെ മരണത്തോടെ തന്റെ വിമര്‍ശനം കൂടുതല്‍ ശക്തമാക്കാന്‍ തുടങ്ങി. ഒരു യോഗത്തില്‍ ക്രൂഷ്ചേവ്‌ ഇങ്ങനെ വിമര്‍ശനങ്ങളഴിച്ചു വിടവേ ഒരു സഖാവ്‌ എഴുന്നേറ്റ്‌ നിന്നു ചോദിച്ചു.&lt;br /&gt;"സഖാവേ, ഇത്തരം വിമര്‍ശനങ്ങള്‍ സ്റ്റാലിന്‍ ജീവിച്ചിരിക്കുമ്പോള്‍ അങ്ങ്‌ എന്തുകൊണ്ട്‌ ഉന്നയിച്ചില്ല?"&lt;br /&gt;ക്രൂഷ്ചേവ്‌ തിരിച്ചു ചോദിച്ചു ചോദിച്ചു.&lt;br /&gt;"ആരാണീ ചോദ്യം ഉന്നയിച്ചത്‌?"&lt;br /&gt;ആരും ഒന്നും മിണ്ടിയില്ല. കുറേക്കൂടി കഠിനമായി ചോദ്യം ആവര്‍ത്തിച്ചു.&lt;br /&gt;"ആരെടാ ഈ ചോദ്യം ചോദിച്ചതെന്ന്‌"&lt;br /&gt;സൂചി വീണാല്‍ കേള്‍ക്കാവുന്ന ശബ്ദരാഹിത്യം.&lt;br /&gt;"എന്താ നാവെറങ്ങിപ്പോയോ. ഇപ്പോള്‍ മനസ്സിലായല്ലോ ഞാനന്ന്‌ വിമര്‍ശനങ്ങള്‍ ഉന്നയിക്കാതിരുന്നതിന്‌ കാരണമെന്തെന്ന്‌. "&lt;br /&gt;അടുത്ത ലക്കത്തില്‍ "മുതലാളിത്തത്തിന്റെ ഒളി അജണ്ടകള്‍ക്കപ്പുറം വ്യക്തി ചിന്ത"&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20877073-116120127560518867?l=kallechi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kallechi.blogspot.com/feeds/116120127560518867/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20877073&amp;postID=116120127560518867' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/116120127560518867'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/116120127560518867'/><link rel='alternate' type='text/html' href='http://kallechi.blogspot.com/2006/10/blog-post_18.html' title='നാലാം ലോകം, ആര്‍ക്കാണ്‌ പേടി?'/><author><name>കല്ലേച്ചി|kallechi</name><uri>http://www.blogger.com/profile/06653844104349644532</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-20877073.post-116056427153223597</id><published>2006-10-11T13:52:00.000+03:00</published><updated>2006-10-11T14:08:15.920+03:00</updated><title type='text'>മാര്‍ക്സിയന്‍ പരികല്‍പ്പനകളും നാമും</title><content type='html'>ഈ അടുത്ത കാലത്ത്‌ "മാര്‍ക്സിസറ്റ്‌ കേരളത്തില്‍" ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്‌ എം. പി പരമേശ്വരന്റെ നാലാം ലോകം. അതുമായി ബന്ധപ്പെട്ട ധാരാളം പുസ്തകങ്ങള്‍ കിട്ടിയപ്പോള്‍ അതേകുറിച്ച്‌ എഴുതിയാല്‍ കൊള്ളാമെന്നുതോന്നി. അതിനുമുന്‍പ്‌ മാര്‍ക്സിസം നമ്മുടെ അനുഭവത്തിലെന്തായിരുന്നെന്നും നാലാം ലോകം എന്തിനാണ്‌ ശ്രമിക്കുന്നതെന്നുമൊക്കെ പറയേണ്ടതുണ്ട്‌. കാരണം വിമര്‍ശനങ്ങളധികവും പരമേശ്വരന്‍ മുതലാളിത്തത്തിന്റെ മോഹവലയത്തില്‍ പെട്ട്‌ വിപ്ലവവും വര്‍ഗസമരവും കയ്യൊഴിയുന്നു എന്നും സോഷ്യലിസ്റ്റ്‌ ഭരണകൂടങ്ങള്‍ സ്വര്‍ഗതുല്ല്യമായിരുന്നെന്നും സ്ഥാപിക്കാനാണ്‌ ശ്രമിച്ചിട്ടുള്ളത്‌. എം പി പരമേശ്വരന്‍ മാര്‍ക്സിസ്റ്റ്‌ സൈദ്ധാന്തികരില്‍ അഗ്രഗണനീയനാണ്‌. വൈരുദ്ധ്യാത്മക ഭൌതികവാദം തുടങ്ങി ധാരാളം പുസ്തകങ്ങള്‍ രചിക്കുകയും റഷ്യയില്‍ താമസിക്കുകയും മറ്റനവധി സോഷ്യലിസ്റ്റ്‌ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്ത ആളാണ്‌. റഷ്യന്‍ ഭാഷ നന്നായി കൈകാര്യം ചെയ്യുകയും ചെയ്യും. എം പി പരമേശ്വരന്‍ ചെയ്യുന്നത്‌ ലോകത്തിലെ സോഷ്യലിസ്റ്റ്‌ രാജ്യങ്ങളിലെ ഇതുവരേയുള്ള ഗതികള്‍ നിരീക്ഷിക്കുകയും അവയുടെ തകര്‍ച്ചയുടെ കാരണങ്ങള്‍ അന്വേഷിക്കുകയും അവയില്‍ നിന്ന്‌ മാര്‍ക്സിസവുമായി ഏറ്റവും അടുത്തതെന്ന്‌ തോന്നുന്നവ സ്വീകരിക്കുകയും അല്ലാത്തവനിരാകരിക്കുകയും അവകളില്‍ തന്നെ ഇന്ത്യന്‍ സാഹചര്യവുമായി പൊരുത്തപ്പെടാത്തവ എത്രയുണ്ടെന്നും അങ്ങനെയെങ്കില്‍ അവയ്ക്ക്‌ ബദല്‍ അന്വേഷിക്കുകയുമാണ്‌. ചുരുക്കത്തില്‍ താന്‍പഠിച്ച ശാസ്ത്രീയമായ പ്രായോഗിക രീതി സോഷ്യലിസം നടപ്പിലാക്കാന്‍ ഉപയോഗിക്കുകയാണ്‌. ഇങ്ങനെ സകല സാമദാനദണ്‍ഡങ്ങളുമപയോളിച്ച്‌ നടപ്പിലാക്കാനുദ്ദേശിക്കുന്ന സോഷ്യലിസം നമ്മുടെ സ്വാതന്ത്ര്യത്തെ എങ്ങനെ പരിമിതപ്പെടുത്തും എന്ന ഭീതിയാണ്‌ ഇങ്ങനെയൊന്ന്‌ "വിചാരിപ്പാന്‍"എനിക്ക്‌ കാരണമായിട്ടുള്ളത്‌. പരമേശ്വരന്‍ തലോടിക്കൊണ്ടുവന്നാലും വേറെ ആരെങ്കിലും തല്ലിക്കൊണ്ടുവന്നാലും ഈ സാധനം എങ്ങനെപെരുമാറും എന്നതാണ്‌ നമ്മുടെ പ്രശ്നം. സോഷ്യലിസത്തിന്റെ തേന്‍ നമുക്ക്‌ വേണം അതിന്റെ കുത്ത്‌ സഹിക്കാനാവില്ല. പാരമ്പര്യരീതിതന്നെയാണ്‌ ശരിയായതെന്നും അതില്‍ നിന്നുള്ള പരമേശ്വരന്റെ പോലുള്ള വ്യതിചലനങ്ങള്‍ (എനിക്കുതോന്നുന്നത്‌ ഏതു വ്യതിചലനങ്ങളും) മുതലാളിത്തത്തിലേയ്ക്കാണെന്നുള്ളതുമാണ്‌ വിമര്‍ശനങ്ങള്‍.&lt;br /&gt;&lt;br /&gt;മാര്‍ക്സിയന്‍ പരികല്‍പ്പനകളും നാമും&lt;br /&gt;വര്‍ഗീകരണവും വര്‍ഗസമരവും മാര്‍ക്സിയന്‍ പരികല്‍പനകളാണ്‌. ഈ പരികല്‍പനകളും നിര്‍ണയന രീതികളും നമ്മെ എങ്ങനെ ബാധിക്കുന്നു എന്നതാണ്‌ പ്രധാനം. കാരണം, നാളെ ഒരു നവലോകം സ്വപ്നം കാണിച്ച്‌ ഇവര്‍ നടത്തുന്ന സമരങ്ങളധികവും ഇവര്‍ സംരക്ഷിക്കുന്നു എന്ന്‌ പറയുന്ന സാധാരണക്കാരന്റെ നെഞ്ചത്ത്‌ കയറി തന്നെയാണ്‌. ഈ സമരങ്ങളധികവും നഷ്ടമുണ്ടാക്കിയിട്ടുള്ളത്‌ അവര്‍ക്കാണ്‌. അവരുടെ വഴിയാണ്‌ എന്നും തടയപ്പെടുന്നതും. അപ്പോള്‍ ചുരുങ്ങിയത്‌ ഈ സാധാരണക്കാരനോട്‌ ഈ സമരങ്ങളെപ്പറ്റി വിശദീകരിക്കാന്‍ ഇവര്‍ക്ക്‌ ബാധ്യതയുണ്ട്‌. ഇത്രയും കാലം നടത്തിയ സമരങ്ങളും അവയുടെ ലാഭനഷ്ടങ്ങളും സര്‍വേനടത്തി, കണക്കെടുത്ത്‌ അവന്റെ മുന്‍പില്‍ സത്യസന്ധതയോടെ വിവരിക്കാന്‍ മാര്‍ക്സിസ്റ്റ്‌കാരന്‌ ബാധ്യതയുണ്ട്‌. ഇല്ലെങ്കില്‍ അത്‌ മറ്റാരെങ്കിലും ചെയ്യും. ഒരു മാര്‍കിസ്റ്റ്‌ സത്യസന്ധതകാണിക്കുന്നതില്‍ ലജ്ജിക്കേണ്ടതില്ല. എന്തൊക്കെപറഞ്ഞാലും ഒരു പൊതുകാര്യത്തിനാണല്ലോ അയാള്‍ പ്രവര്‍ത്തിക്കുന്നത്‌.&lt;br /&gt;&lt;br /&gt;ഇന്ത്യന്‍ സ്വാതന്ത്ര്യസമരങ്ങളെ മാര്‍ക്സിസം നിരീക്ഷിച്ച രീതിതന്നെ അവരുടെ നിര്‍ണയന രീതികളുടെ പാളിച്ച തുറന്നു കാണിക്കുന്നുണ്ട്‌. ഇന്ത്യന്‍ ഭൂര്‍ഷ്വാസിയിലേക്ക്‌ ബ്രിട്ടീഷ്‌ ബൂര്‍ഷ്വാസിയില്‍ നിന്ന്‌ അധികാരം കൈമാറ്റപ്പെടുകയാണെന്നു പറഞ്ഞായിരുന്നു ഈ വിയോജിപ്പ്‌. വെറും വിയോജിപ്പല്ല പലസ്ഥലത്തും അതിനെതിരായി പ്രവര്‍ത്തിക്കുകയും ചെയ്തു. അതായത്‌ ബ്രിട്ടീഷുകാരെ സഹായിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍. ഉദാഹരണങ്ങള്‍ക്ക്‌ അന്തരിച്ച മൊയ്തുമൌലവിയുടെ പ്രസംഗങ്ങള്‍ കേള്‍ക്കുക. സത്യത്തില്‍ ബ്രിട്ടീഷുകാരുമായി റഷ്യ സഹകരിക്കുന്നു എന്നതിനാല്‍ ഇതൊരു വര്‍ഗ സഹകരണ ലൈനായിരുന്നു. എന്നാല്‍ ഇതിനു പറഞ്ഞ കാരണങ്ങള്‍ ഹിറ്റ്‌ലറെ പരാജയപ്പെടുത്തുക എന്നതിന്‌ അന്ന്‌ ബ്രിട്ടന്‌ ശക്തി പകരേണ്ടതാവശ്യമായിരുന്നു. അതിനാല്‍ ബ്രിട്ടന്‌ ക്ഷീണം പകരുന്നത്‌ പ്രവര്‍ത്തിച്ചുകൂട എന്നതായിരുന്നു. പില്‍കാലത്ത്‌ സ്വാതന്ത്ര്യദിനങ്ങളാഘോഷിക്കുകയും ആസ്വാതന്ത്ര്യത്തിന്റെ രുചി ആവോളം ആസ്വദിക്കുകയും ചെയ്യുമ്പോള്‍ ഈ വാദങ്ങളെവിടെ പോയി? ആദ്യകാലത്ത്‌ മാര്‍കിസ്റ്റ്‌കാര്‍ക്ക്‌ ആഗസ്ത്‌ പതിനെഞ്ചെന്നാല്‍ ആപത്ത്‌ പതിനഞ്ചായിരുന്നു.&lt;br /&gt;&lt;br /&gt;പുത്തന്‍ പരിഷ്കാരങ്ങളേയും യന്ത്രവല്‍കരണങ്ങളേയും എതിര്‍ക്കുക എന്നതാണ്‌ വേറൊരുതകരാറ്‌. മുതലാളിത്തത്തിന്‌ മൂലധനം വര്‍ദ്ധിപ്പിക്കുന്നതിന്‌ തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളെ ഒരു തൊഴിലാളിവര്‍ഗപ്പാര്‍ട്ടിക്ക്‌ എടുത്തുചാടി പിന്തുണയ്ക്കാന്‍ പറ്റില്ല എന്നതാണ്‌ ന്യായീകരണം. യന്ത്രങ്ങള്‍ മുതലാളികളെപ്പോലെ തൊഴിലാളികളേയും സഹായിക്കുന്നില്ലേ? അത്‌ ഒരു തൊഴിലാളിയുടെ കാര്യക്ഷമതവര്‍ദ്ധിപ്പിക്കുകയും അവന്റെ അദ്ധ്വാനത്തെ ലഘൂകരിക്കുകയും ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നില്ലേ? ഈ വര്‍ദ്ധിത ഉത്പാദനം അവന്റെ കൂലിയേയും വര്‍ദ്ധിപ്പിക്കുന്നില്ലേ? യന്ത്രവത്‌കരണത്തിലൂടെ കരുത്തുനേടിയതൊഴിലാളിയാണോ പുരാതന രീതികളുപയോഗിക്കുന്ന തൊഴിലാളിയാണോ മുതലാളിത്തത്തിനോടെതിരിടാന്‍ കൂടുതല്‍ ശക്തന്‍? യഥാസമയം യന്ത്രവത്‌കരണം നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ നമ്മുടെ പരമ്പരാഗത വ്യവസായങ്ങളും കൃഷികളുമൊക്കെ കാലത്തിനനുസരിച്ച "അഡാപ്റ്റേഷന്‍" ആര്‍ജ്ജിച്ച്‌ അതിജീവിക്കുമായിരുന്നില്ലേ? യന്ത്രങ്ങളുടെ അതേപട്ടികയിലാണ്‌ കമ്പ്യൂട്ടറുകളേയും പെടുത്തിയത്‌. സത്യത്തില്‍ യന്ത്രങ്ങളേയും കമ്പ്യൂട്ടറുകളേയും ഒരേപട്ടികയില്‍ പെടുത്തുന്ന ഈ വര്‍ഗ്ഗീകരണം ശരിയാണോ? കമ്പ്യൂട്ടറുകളെ അന്നുവരേയുണ്ടായിരുന്ന യന്ത്രങ്ങളേപോലെ തന്നെ പരിഗണിക്കാമോ? യന്ത്രങ്ങളെ എതിര്‍ത്തിരുന്ന കാലത്ത്‌ പറഞ്ഞത്‌ അത്‌ തൊഴിലാളിയെ അവന്റെ തൊഴിലില്‍ നിന്ന്‌ അടര്‍ത്തിമാറ്റും എന്നായിരുന്നു. ലോകത്തില്‍ കഴിഞ്ഞ നൂറുകൊല്ലം കൊണ്ട്‌ ജനസംഖ്യ പതിന്‍മടങ്ങായി വര്‍ദ്ധിച്ചിട്ടുണ്ട്‌. യന്ത്രങ്ങളാവട്ടെ നൂറുമടങ്ങായി വര്‍ദ്ധിക്കുകയും കാര്യക്ഷമമാവുകയും ചെയ്തിട്ടുണ്ട്‌. ഈ വീക്ഷണം ശരിയാണെങ്കില്‍ ഇന്ന്‌ തൊഴിലേ ഉണ്ടാകുമായിരുന്നില്ല. ഇന്നാവട്ടെ, യന്ത്രങ്ങളില്ലാത്ത തൊഴില്‍ മേഖലയില്ല. എന്നാല്‍ യന്ത്രവത്‌കരണം തൊഴില്‍ വര്‍ദ്ധിപ്പിച്ചിട്ടേയുള്ളൂ എന്ന്‌ കാണാന്‍ കഴിയും. യന്ത്രങ്ങളെപ്പറ്റി മാര്‍ക്സ്‌ പറഞ്ഞത്‌ മൂലധനത്തില്‍ ഇങ്ങനെ വായിക്കാം. "പത്തൊമ്പതാം ശതകത്തിന്റെ ആദ്യത്തെ പതിനഞ്ചുകൊല്ലത്തില്‍ ഇംഗ്ലണ്ടിലെ വ്യവസായ ഡിസ്ട്രിക്ടുകളില്‍ വ്യാപകമായ ലഹളകള്‍ -യന്ത്രങ്ങള്‍ക്കെതിരായി- നടന്നിട്ടുണ്ട്‌. തൊഴിലാളികള്‍ യന്ത്രങ്ങള്‍ തച്ചുടച്ചു കളഞ്ഞിരുന്നു. യന്ത്രങ്ങളിലല്ല അതിനെ ഉപയോഗപ്പെടുത്തുന്ന സമ്പ്രദായത്തിലാണ്‌ തകരാറ്‌ എന്ന്‌ മനസ്സിലാക്കുവാന്‍ തൊഴിലാളികള്‍ക്ക്‌ കുറച്ചുകാലം വേണ്ടിവന്നു." പികേശവമേനോന്‍ വിവര്‍ത്തനം ചെയ്ത മൂലധനം സംഗ്രഹപതിപ്പ്‌.139ആം പേജ്‌. തൊഴിലാളികള്‍ക്ക്‌ മനസ്സിലായിട്ടില്ല എന്നാണ്‌ അനുഭവം സൂചിപ്പിക്കുന്നത്‌. അതിനാലാവണം "ഇതാണ്‌ മാര്‍ക്സിസമെങ്കില്‍ ഞാനൊരു മാര്‍കിസ്റ്റല്ല" എന്ന പ്രസിദ്ധമായ വാചകം അദ്ദേഹം പറഞ്ഞതും.&lt;br /&gt;&lt;br /&gt;സ്വത്വരാഷ്ട്രീയത്തിന്റെ പേരുപറഞ്ഞുകൊണ്ടാണ്‌ രാജ്യത്തുയര്‍ന്നുവരുന്ന ആദിവാസി, ദളിത്‌, പരിസ്ഥിതി, സ്ത്രീ മുന്നേറ്റങ്ങളില്‍ നിന്ന്‌ പാര്‍ടി വിട്ടുനില്‍ക്കുന്നതും വിമര്‍ശിക്കുന്നതും നുഴഞ്ഞുകയറി കൈവശപ്പെടുത്തി നശിപ്പിക്കാന്‍ ശ്രമിക്കുകയോ തങ്ങളുടെ പോഷകസംഘടനയാക്കി ഒതുക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നതും. (പ്രവസികളില്‍ നിന്നുയര്‍ന്നുവരുന്ന ജനമുന്നേറ്റങ്ങളെ ഇങ്ങനെ ഹൈജാക്‌ ചെയ്തുകഴിഞ്ഞു. ഇനി പാര്‍ട്ടിക്കുവേണ്ടി ആളെക്കൂട്ടുന്ന ഏജന്‍സികളായോ പര്‍ട്ടിയുടെ താളത്തിനു തുള്ളുന്ന കുഞ്ഞിരാമന്മാരായോ അവ മാറും) ഇങ്ങനെ ഓരോ വിഭാഗങ്ങളിലായി പ്രത്യേക ആവശ്യങ്ങള്‍ക്കായി ആളുകള്‍ സംഘടിക്കപ്പെടുമ്പോള്‍ വര്‍ഗസമരം അട്ടിമറിക്കപ്പെടും എന്ന ഭീതിയാണ്‌ കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌. അതായത്‌ എല്ലാ ഓരോ ജനകീയ മുന്നേറ്റങ്ങളും ചുളുവില്‍ എങ്ങനെ വര്‍ഗസമരത്തിലേക്ക്‌ അടുപ്പിക്കാനാവും എന്നാണ്‌ അവര്‍ നോക്കിക്കൊണ്ടിരിക്കുന്നത്‌. എന്നാല്‍ ഇത്തരം "സംഘടിപ്പിക്കലുകള്‍" ഉണ്ടാവുന്നത്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ടികളുടെ വീഴ്ച്ചകളില്‍ നിന്നാണെന്ന്‌ അവര്‍ കാണുന്നില്ല. തങ്ങളുടെ ആവശ്യങ്ങള്‍ പ്രകടിപ്പിക്കുന്നതിന്‌ പാര്‍ട്ടി മതിയാവുന്നില്ല എന്ന തോന്നലില്‍ നിന്നാണ്‌ ബദല്‍ പ്രസ്ഥാനങ്ങള്‍ രൂപമെടുക്കുന്നത്‌. ഇന്ത്യയിലെ അദ്ധ്വാനിക്കുന്ന തൊഴിലാളിവര്‍ഗം ദളിതരാണെന്നും അതിനാല്‍ സത്യത്തില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നില്‍ക്കേണ്ടത്‌ അവന്റെ കൂടെയാണെന്നും സംഘടിപ്പിക്കേണ്ടത്‌ അവന്റെ സമരമാണെന്നും വി.ടി രാജ്ശേഖര്‍ വിമര്‍ശിക്കുന്നത്‌ ഇതിനാലാണ്‌. കേരളത്തിലെ സാമൂഹ്യഭൂമികയില്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ മാറ്റം വരുത്തിയതായി ഊറ്റം കൊള്ളാറുണ്ട്‌ കമ്മ്യൂണിസ്റ്റുകാര്‍. എന്നാല്‍, കമ്മ്യൂണിസ്റ്റുകാരന്‌ തന്റെ പരിപാടികള്‍ നടപ്പിലാക്കാനാവശ്യമായ "വസ്തുനിഷ്ട ആത്മനിഷ്ട" സാഹചര്യങ്ങള്‍ മുന്‍കാല നവോത്ഥാന നായകന്‍മാര്‍ നിര്‍വഹിച്ചിരുന്നു എന്ന സത്യം മനപ്പൂര്‍വം മൂടിവെച്ചുകൊണ്ടാണ്‌ ഈ വീമ്പുപറച്ചില്‍. ഇന്നും ഒരു കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ വളരാനാവശ്യമായ ഫലഭൂയിഷ്ടമായ മണ്ണ്‌ നിലവിലുള്ള ബീഹാറിലെന്തേ ഇത്‌ സാധ്യമായില്ല? ഉത്തര്‍പ്രദേശില്‍, മഹാരാഷ്ട്രയില്‍ അങ്ങനെ തൊണ്ണൂറുശതമാനം വരുന്ന മറ്റ്‌ ഇന്ത്യന്‍ സ്റ്റേറ്റുകളില്‍ എന്തേ സാധ്യമായില്ല?&lt;br /&gt;&lt;br /&gt;അരാഷ്ട്രീയവാദം എന്ന പ്രയോഗമാണ്‌ ഇന്ന്‌ മാര്‍കിസ്റ്റിതരര്‍ക്കെതിരായി പ്രയോഗിക്കുന്ന നവീന ആയുധം. അരാഷ്ട്രീയം എന്നു പറയണമെങ്കില്‍ ഇവര്‍ രാഷ്ട്രീയത്തെ നിര്‍വചിക്കേണ്ടതുണ്ട്‌. അല്ലെങ്കില്‍ കക്ഷിരാഷ്ട്രീയം ഇല്ലാത്ത എല്ലാവരേയും ഇങ്ങനെ മുദ്രകുത്തേണ്ടിവരും. രാഷ്ട്രീയമെന്നാല്‍ എന്റെ നിര്‍വചനത്തില്‍ `ചുറ്റുപാടിനെ മനസ്സിലാക്കാനും പ്രതികരിക്കാനും ഉള്ള കഴിവ്‌` എന്നാണ്‌. ഈ നിര്‍വചനമനുസരിച്ച്‌ എന്തുവന്നാലും എനിക്കൊന്നുമില്ല എന്നുപറയുന്നവരാണ്‌ അരാഷ്ട്രീയക്കാര്‍. അല്ലാതെ കൊള്ളാവുന്നതിനെ കൊള്ളുകയും തള്ളാവുന്നതിനെ തള്ളുകയും ചെയ്യുന്നവരല്ല. ഒരു ജനത അരാഷ്ട്രീയവത്‌കരിക്കുന്നതില്‍ കക്ഷി രാഷ്ട്രീയക്കാരനുള്ള പങ്ക്‌ വളരെ സമര്‍ഥമായി മൂടിവെയ്ക്കാനാണ്‌ ഈ വാദഗതികള്‍ ഉന്നയിക്കുന്നത്‌. നല്ല രാഷ്ട്രീയബോധമുള്ള ഒരു ജനതയാണ്‌ ഇന്ത്യയിലേത്‌. കക്ഷിരാഷ്ട്രീയക്കാരുടെ പെരുമാറ്റത്തില്‍ മനം മടുത്ത്‌ സാധാരണക്കാരന്‍ രാഷ്ട്രീയക്കാരന്റെ വെറും ഉപകരണങ്ങളാവുന്നു എന്ന്‌ തിരിച്ചറിയുന്നതില്‍ നിന്നുമാണ്‌ സാധാരണക്കാരന്റെ ഈ ഉള്‍വലിച്ചില്‍. അതിന്‌ നമ്മുടെ രാഷ്ട്രീയവും ബ്യൂറോക്രസിയും ശുദ്ധീകരിച്ചാല്‍ മാത്രം മതി. ഇങ്ങനെ രാഷ്ട്രീയക്കാരന്‍ ഉഴുതുമറിച്ച്‌ പാകപ്പെടുത്തുന്ന അരാഷ്ട്രീയ ഭൂമികയിലാണ്‌ മുതലാളിത്തം അതിന്റെ ഉപഭോഗ സംസ്കാരമടക്കമുള്ള വിളകളിറക്കുന്നത്‌. അവര്‍ അവരുടെ സംഭാവനകള്‍ അതില്‍ അര്‍പ്പിച്ചിട്ടുണ്ടാവണം. അത്‌ സ്വാഭാവികം മാത്രവുമാണ്‌.&lt;br /&gt;&lt;br /&gt;മേല്‍പറഞ്ഞവയില്‍ നിന്നും മാര്‍കിസ്റ്റ്‌ വിശകലനരീതിയുടെ കുഴപ്പങ്ങളാണ്‌ അവരുടെ തീരുമാനങ്ങളിലുള്ള കുഴപ്പങ്ങള്‍ക്കും പില്‍കാലത്ത്‌ മാപ്പുപറയേണ്ടതിലേക്ക്‌ അവരെ നയിക്കുന്നതും എന്നു കാണാം. ഒരു വിശകലന രീതി തെറ്റുന്നതിന്‌ പല കാരണങ്ങളുമുണ്ട്‌. അവയില്‍ നല്‍കപ്പെടുന്ന ഡാറ്റകളുടെ കുഴപ്പമാവാം. വഴികളുടെ കുഴപ്പമാവാം ഈ നിര്‍ണയന രീതിയുടെ തന്നെ കുഴപ്പമാവാം. കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത കാരണങ്ങളുടെ ഇടപെടലുകളാവാം. മാറിയ സാഹചര്യത്തിനനുസരിച്ച്‌ വരുത്തേണ്ട വ്യതിയാനങ്ങള്‍ മേല്‍പറഞ്ഞതിലെല്ലാം വരുത്തേണ്ടതില്‍ വന്ന വീഴ്ച്ചകളാവാം. തെറ്റായ ഡാറ്റകളുപയോഗിച്ച്‌ ശരിയായ നിഗമനങ്ങളിലെത്താനാവില്ല. അങ്ങനെയുള്ള വിശകലനരീതിയില്‍ നിന്നുയിര്‍കൊണ്ട പരിപാടികളും സമരരീതികളുമാണ്‌ അവര്‍ മുന്നോട്ടുവെയ്ക്കുന്നത്‌. ഭൂരിപക്ഷത്തിന്റെ പേരു പറഞ്ഞ്‌ ഇത്തരം അയുക്തിക സമരങ്ങള്‍ക്കാണ്‌ സാധാരണക്കാരന്‍ ഇരയാവുന്നതും.&lt;br /&gt;&lt;br /&gt;സാധാരണക്കാരന്‍ അഥവാ കോരന്‍ എന്നും കഞ്ഞി കുമ്പിളില്‍ തന്നെ കുടിക്കണം എന്നതാണ്‌ ഇവരുടെ വാദമെന്നുതോന്നും. ഒന്നുകില്‍ കഞ്ഞിയിലൊരുമാറ്റം അല്ലെങ്കില്‍ പാത്രത്തിലൊരുമാറ്റം അതുമല്ലെങ്കില്‍ കോരന്‌ ഒരു മാറ്റം ഇവര്‍ സമ്മതിക്കുകയില്ല. "ദാരിദ്ര്യത്തിന്റെ സോഷ്യലിസമാണത്‌."&lt;br /&gt;&lt;br /&gt;വിപ്ലവത്തിലൂടെ നേടിയെടുത്ത സോഷ്യലിസം അതല്ലാതാവുകയോ അന്ന്‌ കണ്ടിരുന്ന സ്വപ്നങ്ങളെ അത്‌ സഫലീകരിക്കാതാവുകയോ ചെയ്തു. അത്‌ അനുഭവം. സങ്കടം അതല്ല. ഈ രാജ്യങ്ങളത്രയും മുതലാളിത്ത പാത പിന്‍തുടര്‍ന്നു അഥവാ "കുരങ്ങിലേക്ക്‌ തിരിച്ചുപോയി" എന്നതാണ്‌. ഇങ്ങനെയൊരു മാറ്റമായിരുന്നു ഇതിന്റെ അനന്തരഫലമെങ്കില്‍ ഇതിനുവേണ്ടി മരിച്ചു വീണ, മാര്‍ക്സിസ്റ്റ്‌ വിമതര്‍ എന്ന്‌ മുദ്രചാര്‍ത്തി കൊന്നൊടുക്കിയ, ത്യാഗമനുഷ്ടിച്ച ആയിരങ്ങളോട്‌ ഇന്നെന്തു സമാധാനം പറയും?&lt;br /&gt;&lt;br /&gt;ഫലിതം.&lt;br /&gt;റഷ്യയില്‍ നിന്ന്‌ അമേരിക്കയിലേക്ക്‌ എല്ലാവര്‍ഷവും സന്ദര്‍ശനം നടത്തുന്ന ഒരു റഷ്യന്‍ പട്ടിയും അമേരിക്കന്‍ പട്ടിയും തമ്മിലള്ള സംഭാഷണം.&lt;br /&gt;"എന്തിനാണ്‌ വര്‍ഷംതോറും അമേരിക്കയിലേക്ക്‌ സന്ദര്‍ശനം നടത്തുന്നത്‌? റഷ്യയില്‍ ഭക്ഷണമില്ലേ?"&lt;br /&gt;"ധാരാളം"&lt;br /&gt;"പാര്‍പിടം?"&lt;br /&gt;"തീര്‍ച്ചയായും"&lt;br /&gt;"വിദ്യാഭ്യാസം?"&lt;br /&gt;"ആവശ്യത്തിനനുസരിച്ച്‌"&lt;br /&gt;"പിന്നെ?"&lt;br /&gt;"ഒന്ന്‌ കൊരയ്ക്കണ്ടേ?"&lt;br /&gt;ഇത്‌ നേരത്തെ ചേര്‍ത്തിരുന്നു&lt;br /&gt;അടുത്തതില്‍ "നാലാം ലോകം ആര്‍ക്കാണ്‌ പേടി" പരമേശ്വരന്റെ നാലാം ലോകവും അതിനു ലഭിച്ച വിമര്‍ശനങ്ങളും&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20877073-116056427153223597?l=kallechi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kallechi.blogspot.com/feeds/116056427153223597/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20877073&amp;postID=116056427153223597' title='28 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/116056427153223597'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/116056427153223597'/><link rel='alternate' type='text/html' href='http://kallechi.blogspot.com/2006/10/blog-post_116056427153223597.html' title='മാര്‍ക്സിയന്‍ പരികല്‍പ്പനകളും നാമും'/><author><name>കല്ലേച്ചി|kallechi</name><uri>http://www.blogger.com/profile/06653844104349644532</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>28</thr:total></entry><entry><id>tag:blogger.com,1999:blog-20877073.post-115877658262265486</id><published>2006-09-20T21:20:00.000+03:00</published><updated>2006-09-20T21:23:02.646+03:00</updated><title type='text'>ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി- 2</title><content type='html'>"ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി" എന്ന എന്റെ ലേഖനം പലരേയും ചൊടിപ്പിച്ചു എന്നുതോന്നുന്നു. എങ്കിലും ഒരു നല്ല സംവാദത്തിന്‌ അത്‌ വേദിയായി എന്നത്‌ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്‌. ചിലരെങ്കിലും ഗൌരവമായി അതില്‍ ഇടപെട്ടിട്ടുണ്ട്‌. മറ്റുള്ളവര്‍ ഗൌരവമായി ഇടപെടാതിരുന്നത്‌ അവരുടെ അഭിപ്രായം വേറെ ചിലര്‍ രേഖപ്പെടുത്തിയതുകൊണ്ടാവാം. ആ മറുപടികള്‍ കണ്ടപ്പോള്‍ ധാരാളം കാര്യങ്ങള്‍ വിശദീകരിക്കേണ്ടതുണ്ട്‌ എന്ന്‌ എനിക്ക്‌ തോന്നി. ഇതൊരു ചെറിയ സബ്ജക്റ്റല്ല എന്ന്‌ ആദ്യമേ പറഞ്ഞുകൊള്ളട്ടെ.&lt;br /&gt;&lt;br /&gt;"സ്ത്രീ സ്വാതന്ത്ര്യം" എന്ന സബ്‌ടൈറ്റില്‍ തല്‍കാലം മാറ്റി നിര്‍ത്തി നമുക്ക്‌ "സ്വാതന്ത്ര്യം" എന്ന മെയിന്‍ ടൈറ്റില്‍ നോക്കാം. എന്താണ്‌ സ്വാതന്ത്ര്യം? സ്വാതന്ത്ര്യം പരമാവധി നല്‍കുന്നത്‌ അരാജകത്വത്തിലേക്ക്‌ നയിക്കുമോ? ആരാണ്‌ വ്യക്തിസ്വാതന്ത്ര്യം നിയന്ത്രിക്കുകയും അനുവദിക്കുകയും ചെയ്യേണ്ടത്‌?&lt;br /&gt;സ്വയം നിര്‍ണയാവകാശമാണ്‌ ചുരുക്കത്തില്‍ സ്വാതന്ത്ര്യം എന്നത്‌. അത്‌ തീരുമാനങ്ങളെടുക്കാനും നടപ്പിലാക്കാനും വ്യക്തികളെ അനുവദിക്കുന്നു. മറ്റുള്ളവരുടെ സ്വാതന്ത്ര്യം തന്റേതിനു തുല്ല്യമായി പരിഗണിക്കപ്പെടുക എന്നതാണ്‌ ഒരു സമൂഹത്തിന്റെ സ്വാതന്ത്ര്യം. അങ്ങനെ വരുമ്പോള്‍ ചില പരിമിതികള്‍ സൃഷ്ടിക്കപ്പെടുന്നു. സന്തോഷപൂര്‍വം ആ പരിമിതികളെ സ്വാതന്ത്ര്യത്തിന്റെ ഭാഗമായെടുക്കുക എന്നത്‌ സ്വാതന്ത്ര്യത്തിന്‌ അവശ്യം വേണ്ട ഗുണം. ഈ പരിമിതികളെ അവനവന്‍ തന്നെയാണ്‌ നിയന്ത്രിക്കുന്നത്‌. സ്വാതന്ത്ര്യത്തിന്റെ വിതരണത്തില്‍ ഒരു അസമത്വവും പാടില്ല എന്നതാണ്‌ അതിന്റെ തത്വം. സ്വാതന്ത്ര്യം വായുപോലെ സ്വതന്ത്രമായിരിക്കണം. അതായത്‌ സ്വാതന്ത്ര്യത്തെ മോചിപ്പിക്കുക എന്നതാണ്‌ പ്രയാസകരമായ ഒരു ജോലി. ഈ ലോകം ഫ്രി ഗിഫ്റ്റാണ്‌. ഫ്രീ ഗിഫ്റ്റിന്‌ വായു മാത്രമാണ്‌ ഉദാഹരണം. പങ്കുവെയ്ക്കാവുന്നവയൊക്കെ മനുഷ്യന്‍ പങ്കുവെച്ചെടുത്തിരിക്കുന്നു. ജീവിതം വളരെ പരിമിതമായൊരു കാലം മാത്രമാണ്‌. അതിനിടയില്‍ ഒരാള്‍ മറ്റൊരാളുടെ ഉടമസ്ഥനാവാന്‍ ശ്രമിക്കുന്നത്‌ ക്രിമിനല്‍ കുറ്റമാണ്‌.&lt;br /&gt;&lt;br /&gt;അറബ്‌ കവിയും ചിന്തകനുമായ അലി അഹമ്മദ്‌ സൈദ്‌ സ്വാതന്ത്യത്തെക്കുറിച്ച്‌ ദുബായ്‌. ടിവിയുമായി നടത്തിയ സംഭാഷണില്‍ നിന്ന്‌ (മൂന്നാമിടം) സ്വാതന്ത്ര്യത്തെക്കുറിച്ച്‌ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ കൂടി എടുത്തുചേര്‍ക്കുന്നത്‌ നന്നായിരിക്കുമെന്നു തോന്നുന്നു.&lt;br /&gt;&lt;br /&gt;ചോദ്യം. സ്വാതന്ത്ര്യം ചിലപ്പോള്‍ അരാജകത്തിന്റെ പര്യായമാകുന്നതുകൊണ്ടാണോ ചിലര്‍ അതിനെ ഭയക്കുന്നത്‌?&lt;br /&gt;ഉത്തരം. അല്ല, സ്വതന്ത്രമായിരിക്കുക ഒരു വലിയ ബാധ്യതയാണ്‌. അത്‌ ഒരു തരത്തിലും അത്ര എളുപ്പമല്ല.&lt;br /&gt;ചോദ്യം ഒരു യജമാനന്‍ ആവശ്യമാണ്‌?.?&lt;br /&gt;ഉത്തരം. സ്വതന്ത്രനാകുമ്പോള്‍ ഒരാള്‍ക്ക്‌ യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കേണ്ടിവരും. ലോകം അതിന്റെ സമ്പൂര്‍ണതയില്‍ വരും. അതിന്റെ സമസ്ത പ്രശ്നങ്ങളും കൈകാര്യം ചെയ്യേണ്ടിവരും. നേരെ മറിച്ച്‌ നമ്മള്‍ അടിമകളാണെങ്കില്‍ മറ്റൊന്നിലും ഇടപെടാതെ സംതൃപ്തരായിരിക്കാന്‍ കഴിയും. ദൈവം നമ്മുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും എന്നു വിശ്വസിച്ച്‌ അല്ലെങ്കില്‍ ഏകാധിപതി എല്ലാം നോക്കിക്കൊള്ളും എന്ന ധാരണയില്‍.&lt;br /&gt;&lt;br /&gt;സ്ത്രീയുടെ സ്വാതന്ത്ര്യത്തിന്റെ ചരട്‌ അവളെ ഏല്‍പിക്കുന്നതിന്‌ പകരം പുരുഷനെ ഏല്‍പിച്ചിരിക്കുന്നു എന്നതാണ്‌ ഇന്നത്തെ കുഴപ്പം. അത്‌ വെറും അസ്വതന്ത്രതയുടേതല്ല. പുരുഷന്‌ എന്തുമാകാമെന്നും സ്ത്രീ ഇലയാണെന്നും പുരുഷന്‍ മുള്ളാണെന്നുമുള്ള അതിന്റെ കാഴ്ച്ചപ്പാടാണ്‌ പ്രശ്നം. ഒന്നുകില്‍ രണ്ടിനേയും ഇലയാക്കുക അല്ലെങ്കില്‍ രണ്ടിനേയും മുള്ളാക്കുക, അതുമല്ലെങ്കില്‍ പരസ്പരം വീഴാനാവാത്ത ഇലയും മുള്ളുമായി ഒരു മരത്തിന്റെ ഭാഗമാക്കുക. എനിക്കു ലഭിച്ച ചുരുങ്ങിയ പ്രതികരണങ്ങളില്‍ പോലു പുരുഷന്‍മാരാണ്‌ സ്ത്രീകളേക്കാള്‍ സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നത്‌ എന്ന്‌ കാണാം. വളരെ പുരോഗമനമാണത്‌ കാണിക്കുന്നത്‌. സ്ത്രീകളാവട്ടെ തയ്യാര്‍ ചെയ്യപ്പെട്ട മതപരമായ ചില ധാരണകളിലൂന്നിയാണ്‌ വാദിക്കുന്നത്‌. അത്‌ ഞാന്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയപോലെ സ്വാതന്ത്രത്തിനു വേണ്ടി എന്നതിലുപരി ഇന്നത്തെ സദാചാരത്തെ ഉറപ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌. പുതിയ സദാചാരം ഉണ്ടാക്കാന്‍ പോലുമല്ല.&lt;br /&gt;&lt;br /&gt;ജ്യോതിര്‍മയിയുടെ സംശയങ്ങളാണ്‌ കാര്യമായി ദൂരീകരിക്കേണ്ടത്‌. അവരുടെ "കമന്റ്‌" തുടങ്ങുന്നതുതന്നെ "ലേഖികയല്ല, ലേഖകനാണല്ലേ" എന്ന്‌ പറഞ്ഞുകൊണ്ടാണ്‌. അതായത്‌. താനൊരു ആണാണല്ലേ, എങ്കില്‍ ശരിപ്പെടുത്തിക്കളയാം എന്ന ഭാവം. "പെണ്ണിനെ വെറും പെണ്ണായി കണക്കാക്കുന്നവരാണ്‌ അവളുടെ സ്വത്വത്തെ കാണാന്‍ തയ്യാറാവാത്തത്‌" എന്ന്‌ രണ്ടാമത്തെ വരി. നോക്കൂ ഈ വരികള്‍ എഴുതിയത്‌ ഈ വരികളിലടങ്ങിയ അര്‍ഥത്തെയോ ബോധത്തെയോ വേണ്ടത്ര ഉള്‍കൊള്ളതെയാണ്‌. പെണ്ണിനെ പെണ്ണായാണ്‌ കാണേണ്ടത്‌. അല്ലാതെ ആണായല്ല. എന്നാല്‍ ലിബറല്‍ ആശയങ്ങള്‍ വെച്ചു പുലര്‍ത്തുന്ന ആളുകള്‍ പെണ്ണിനെ പെണ്ണായി കാണുന്നതും താങ്കളെപോലുള്ള പാരമ്പര്യസദാചാരത്തിന്റെ വക്താക്കള്‍ പെണ്ണിനെ പെണ്ണായി കാണുന്നതും തമ്മില്‍ ധാരാളം വ്യത്യാസമുണ്ട്‌. ലൈംഗികതയ്ക്കപ്പുറം പെണ്ണിനെ കാണാനാവാത്തത്‌ ലൈംഗികതതന്നെ ശരിയായ രീതിയില്‍ കാണിക്കാത്ത, കാണാത്ത സമൂഹങ്ങളിലാണ്‌. താങ്കള്‍ പിന്നീടുദ്ധരിച്ച സ്ത്രീ സ്വാതന്ത്ര്യത്തിന്റെ മാതൃക അതായത്‌ ഒരു വേശ്യയുടെ ഉദാഹരണം, ഇന്നത്തെ സദാചാര സമൂഹത്തിന്റെ സൃഷ്ടിയാണ്‌. അല്ലാതെ ലിബറല്‍ സമൂഹത്തിെ‍ന്‍തല്ല. നോക്കൂ ലിബറല്‍ സമൂഹത്തിലും സദാചാരങ്ങള്‍ക്ക്‌ അര്‍ഹമായ സ്ഥാനമുണ്ട്‌. എന്നാല്‍ അത്‌ ഇന്നത്തെ സദാചാരങ്ങളുമായി ധാരാളം വ്യത്യാസങ്ങളുള്ളതാണ്‌. നാം ആദ്യമുണ്ടാക്കേണ്ടത്‌ ഒരു പൊതുസമൂഹമാണ്‌. പൊതുസമൂഹത്തില്‍ അല്ലെങ്കില്‍ ലിബറല്‍ സമൂഹത്തില്‍ വേശ്യാവൃത്തി ഇല്ലാതിരിക്കില്ല. എന്നാല്‍, അത്‌ ഒരു സ്ത്രീ അല്ലെങ്കില്‍ പുരുഷന്‍ സ്വയം തെരഞ്ഞെടുക്കുന്നതായിരിക്കും. കൂടാതെ ആ ജോലി ഉപേക്ഷിക്കാനവര്‍ക്ക്‌ കഴിയും. ഇന്നത്തെ സമൂഹത്തിന്റെ ദുരന്തങ്ങളിലൊന്ന്‌ അസാന്‍മാര്‍ഗിക വഴികളില്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളാല്‍ എത്തപ്പെടുന്ന ഒരാള്‍ക്കും അത്‌ ഉപേക്ഷിക്കാനാവുന്നില്ല എന്നതാണ്‌.&lt;br /&gt;&lt;br /&gt;നമുക്ക്‌ ഈ രണ്ട്‌ സമൂഹങ്ങളേയും "എ" സൂഹം "ബി" സമൂഹം എന്ന്‌ സൌകര്യത്തിന്‌ വേര്‍തിരിക്കാം. ഇന്നത്തെ സമൂഹത്തെ "എ" സമൂഹമെന്നും "ലിബറല്‍ സമൂഹത്തെ" ബി സമൂഹമെന്നും. നേരത്തെ സൂചിപ്പിച്ചതുപോലെ ബി സമൂഹത്തിലും ധാരാളം പരിമിതികളുണ്ടായിരിക്കും. പരിമിതികളെ, വിധിവിലക്കുകളെ മുഴുവന്‍ തൂത്തെറിയുന്ന സമൂഹമാവും ബി സമൂഹം എന്ന ധാരണയിലാണ്‌ അരാജകത്ത്വത്തിലേക്ക്‌ ഈ സമൂഹം തലകുത്തിവീഴും എന്ന (പെരിങ്ങോടന്‍) മുന്‍വിധിയുണ്ടാകുന്നത്‌. എന്നാല്‍ ഈ പരിമിതികള്‍ സ്ത്രീകളെയെന്നപോലെ പുരുഷന്‍മാരേയും ബാധിക്കും. ഈ സ്വാതന്ത്ര്യങ്ങളും സ്ത്രീക്കും പുരുഷനും തുല്ല്യമായിരിക്കും. അതായത്‌ മനുഷ്യന്‍ എന്ന പൊതു പരിപ്രേക്ഷ്യത്തിലാവും ഈ വിലക്കുകള്‍ അനുഭവപ്പെടുന്നത്‌. ഇന്നത്തെ സമൂഹത്തില്‍ ആണ്‍കോയ്മ എന്നതാണ്‌ അസ്വതന്ത്രത എന്നതിലപ്പുറമുള്ള പ്രശ്നം.&lt;br /&gt;&lt;br /&gt;എ സമൂഹം സ്ത്രീകള്‍ക്ക്‌ മാത്രമായി പരിമിതികളും സ്വാതന്ത്ര്യമില്ലായ്മയും ഒരുക്കുന്നു. അത്‌ ലക്ഷ്മണന്‍ സീതയ്ക്ക്മുന്നില്‍ വരയ്ക്കുന്ന വൃത്തമാവുന്നു. ഈ വൃത്തത്തിനുള്ളില്‍ നീ സുരക്ഷിതയാണെന്ന്‌ കല്‍പിക്കുന്നു. ഒരു സീതയും ലക്ഷ്മണന്‍മാരുടെ ചുറ്റും വൃത്തം വരയ്ക്കുന്നില്ല. വൃത്തം എന്റെ മുന്നില്‍ വരയ്ക്കൂന്നത്‌ എന്നെ സുരക്ഷിതയാക്കും എന്നു തിരിച്ചറിയാനും അതിനാല്‍ വൃത്തം തെരഞ്ഞെടുക്കാനും സീതയ്ക്ക്‌ പറ്റുന്നില്ല. എ സമൂഹത്തില്‍ നില്‍ക്കുന്ന ഇലകളാണ്‌ മുള്ളില്‍ വീഴുന്നതും കേടാകുന്നതും. ഇത്തരം ഭാഷാപരമായ പ്രയോഗങ്ങളൊക്കെ എ സമൂഹത്തിന്റേതാണ്‌. ബിയുടേതല്ല. എ സമൂഹത്തില്‍ നിന്നുകൊണ്ട്‌ ബി സമൂഹത്തെ മനസ്സിലാക്കാനാവില്ല. "ഇതാണോ സ്ത്രീ സ്വാതന്ത്ര്യം" എന്ന്‌ ജ്യോതിര്‍മയി ചോദിക്കുന്നു. അല്ല എങ്കില്‍ എന്താണ്‌ നിങ്ങളുദ്ദേശിക്കുന്ന സ്വാതന്ത്ര്യം എന്ന്‌ വ്യക്തമാക്കണം. നിങ്ങള്‍ പറയുന്ന സ്വാതന്ത്ര്യമാണ്‌ ഗുണകരമെങ്കില്‍ ആ സ്വാതന്ത്ര്യത്തില്‍ നിന്ന്‌ ഇത്തരം ഉദാഹരണങ്ങളെടുക്കാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിഞ്ഞു?. "ഞാനിന്നൊരു സ്ത്രീയെകണ്ടു. അവര്‍വൃക്കവിറ്റു വരികയായിരുന്നു, അവര്‍ കണ്ണ്‌ വിറ്റു വരികയായിരുന്നു, അവര്‍ രക്തം വിറ്റു വരികയായിരുന്നു എന്നൊക്കെ കേള്‍ക്കുമ്പോള്‍ തോന്നാത്ത ഒരു അവജ്ഞ ഞാന്‍ ശരീരം വിറ്റു വരികയായിരുന്നു എന്നു കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്നത്‌ എന്തുകൊണ്ടാണ്‌? ഇനി അഥവാ അങ്ങനെ ഒരു അവജ്ഞ തോന്നേണ്ട പണിയാണതെങ്കില്‍ അങ്ങനെ ഒന്നില്ലായ്മ ചെയ്യുന്നതിന്‌ സമൂഹം എന്ത്‌ നടപടികളാണ്‌ കൈകൊള്ളുന്നത്‌?&lt;br /&gt;&lt;br /&gt;ഇന്നത്തെ സദാചാരത്തെ മൈക്രോസ്കോപ്പിലൂടെ നോക്കിയാല്‍ പുരുഷന്‌ സ്ത്രീയെ ഉപയോഗിക്കാനുള്ള ധാരാളം പഴുതുകള്‍ കാണാവുന്നതാണ്‌. അല്ലെങ്കില്‍ സ്ത്രീയുടെ സമ്മതമില്ലാതെ അവളിലേക്ക്‌ കടന്നു കയറുന്ന ഒരു കാടന്‍ സമൂഹം പരുവപ്പെടുത്തിയെടുത്തതാണ്‌ ഇന്ന്‌ കാണുന്ന സദാചാരം. കാടന്‍ സദാചാരത്തിന്റെ പരിഷ്കരിക്കപ്പെട്ട രൂപം. അതിന്റെ ധാരാളം ദോഷങ്ങളതിനുണ്ട്‌. അത്‌ ഫലത്തില്‍ പുരുഷനെ കൂടുതല്‍ സഹായിക്കുന്നു. കാടന്‍ സദാചാരം ഒരു കാലഘട്ടം വരെ ശരിയായിരുന്നു. നാമതിനെ ഇന്നത്തെ രൂപത്തില്‍ പരിഷ്കരിച്ചു. പക്ഷെ കാലം കൂടുതല്‍ പരിഷ്കരണങ്ങള്‍ അതില്‍ ആവശ്യപ്പെടുന്നുണ്ട്‌. സ്ത്രീയുടെ ലൈംഗിക ശരീരം ധാരാളം പരിമിതികള്‍ അവള്‍ക്ക്‌ നല്‍കുന്നുണ്ട്‌. പുരുഷനും ഈ പരിമിതികളുണ്ട്‌. പുരുഷന്റെ പരിമിതികളെ ബലമായും സ്ത്രീയുടെ പരിമിതികളെ അബലമായും വായിച്ചെടുത്താണ്‌ ഈ കുതിരകയറ്റങ്ങള്‍ക്ക്‌ മണ്ണ്‌ ഒരുക്കിയെടുത്തിരിക്കുന്നത്‌. ഈ പരിമിതികളെ മുന്‍പ്‌ മറികടക്കാനാവുമായിരുന്നില്ല. അക്കാലത്താണ്‌ നമ്മുടെ സദാചാരങ്ങളും അവയ്ക്കനുസരിച്ച അസ്വതന്ത്രതകളും രൂപപ്പെട്ടിരുന്നത്‌. അന്ന്‌ അത്‌ ആവശ്യമായിരുന്നിരിക്കണം. ഇന്ന്‌ അവ പലതും മറികടന്നിരിക്കുന്നു. നാളെ അവ കൂടുതല്‍ കൂടുതല്‍ മറികടക്കപ്പെടും. പ്രസവിക്കാന്‍ സ്ത്രീ വഹിക്കുന്ന ഉപകരണങ്ങളുടെ പണി കൃത്രിമ ഉപകരണങ്ങള്‍ ചെയ്യും. ഇപ്പോള്‍ തന്നെ പ്രസവം എന്നത്‌ ഓപ്പറേഷനിലൂടെ ചെയ്തെടുത്ത്‌ ആ പണിയുടെ പ്രയാസങ്ങളെ വളരെയധികം ലഘൂകരിച്ചെടുത്തിരിക്കുന്നു. നാളെ മനുഷ്യന്റെ ലൈംഗിക ശരീരം, സ്ത്രീയുടേയും പുരുഷന്റേയും, കൃത്രിമമായി മാര്‍ക്കറ്റില്‍ കിട്ടും. മനുഷ്യ ശരീരത്തിന്റെപോലെ, തൊട്ടാല്‍ തൊലിപോലെ അനുഭവം തരുന്നു ചില കൃത്രിമ വസ്തുക്കള്‍ പരീക്ഷണ ശാലകളില്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട്‌. അത്തരം ചില ശരീരങ്ങള്‍ ഇപ്പോള്‍ തന്നെ പല ജോലികള്‍ക്കുമായി ജപ്പാനിലും മറ്റും നിര്‍മിക്കപ്പെടുന്നുണ്ട്‌. (ജപ്പാന്‍ കാര്‍ ഇതേപ്പറ്റി കൂടുതല്‍ പ്രതികരിക്കുക). ടിവിയില്‍ വാര്‍ത്തവായിക്കുക, റിസപ്ഷന്‍ ജോലികള്‍ ചെയ്യുക, ഡാന്‍സു ചെയ്യുക, സിനിമയില്‍ അപകടകരമായ ചില രംഗങ്ങള്‍ ചെയ്യുക തുടങ്ങിയവ. നാളെ ഇത്തരം ശരീരങ്ങള്‍ ആവശ്യക്കാരന്റെ ടേസ്റ്റനുസരിച്ചുള്ള ലൈംഗിക പെരുമാറ്റങ്ങളേടെ, ചേഷ്ടകളോടെ മാര്‍ക്കറ്റില്‍ ലഭ്യമാവും. അത്‌ സാര്‍വത്രികമാവുകയും ചെയ്യും. എന്താവും ഇന്നത്തെ സദാചാരവാദികളുടെ പ്രതികരണം? എന്നു പറഞ്ഞാല്‍ സ്ത്രീകളുടെ പണികള്‍ ചെയ്യുന്നതിന്‌ ഇനിമുതല്‍ സ്ത്രീകള്‍ തന്നെ വേണമെന്നില്ല. മറിച്ച്‌ ചില യന്ത്രങ്ങള്‍ അതുചെയ്യും.&lt;br /&gt;&lt;br /&gt;ഇത്‌ സ്ത്രീകള്‍ പ്രതികരിക്കേണ്ട ചില സംശയങ്ങളാണ്‌. പുരുഷന്‍ ലൈംഗിക ചേഷ്ടകള്‍ (അപക്വമായതല്ല) പ്രകടിപ്പിക്കുന്നതിനോട്‌ സത്യത്തില്‍ സ്ത്രീകളുടെ മാനസികമായ നിലപാടെന്താണ്‌? അത്‌ ഒരു പരിധിവരെ ആസ്വദിക്കാന്‍ നിങ്ങള്‍ക്കാവുമോ? പുരുഷന്റെ ലൈംഗിക ചേഷ്ടകളുടെ അതിര്‍വരമ്പെന്താവണം എന്നാണ്‌ നിങ്ങള്‍ ധരിക്കുനത്‌? ഒരു പുരുഷനും ഒരു സ്ത്രീയേയും ലൈംഗികമായി തിരിഞ്ഞു നോക്കാത്ത ഒരു സമൂഹമാണോ നിങ്ങളാഗ്രഹിക്കുന്നത്‌? മുഖത്ത്‌ പൌഡറിടുമ്പോള്‍, നല്ല വസ്ത്രം ധരിക്കുമ്പോള്‍ നിങ്ങള്‍ പുരുഷനെ ലക്ഷ്യം വെയ്ക്കുന്നുണ്ടോ? പൊതു സമൂഹം തെറ്റായി കാണും എന്ന ഭയം അവശേഷിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ലൈംഗിക നിലപാടുകളെന്തായിരിക്കും? വിവാഹശേഷം ഭര്‍ത്താവിനുകാണന്‍ മത്രമാണ്‌ തങ്ങളുടെ ശരീരം എന്നു പറയാമോ? ഇത്തരം ചോദ്യങ്ങള്‍ക്ക്‌ ഭയരഹിതമായി സത്യസന്ധമായി ഉത്തരം നല്‍കാന്‍ പോലും നമ്മുടെ സഹോദരികള്‍ക്ക്‌ കഴിയാത്തത്ര അസ്വാതന്ത്ര്യത്തിലേക്ക്‌ അവരുടെ മാനസിക നിലയെ പരുവപ്പെടുത്തിയിരിക്കുന്നു. ഇത്തരം ചോദ്യങ്ങള്‍ക്ക്‌ ലൈംഗികതയോട്‌ ഞങ്ങള്‍ക്കൊരു താല്‍പര്യവുമില്ല, അത്‌ പുരുഷന്റെ മാത്രം പരിപാടിയാണ്‌ എന്ന അഭിപ്രായമാണ്‌ നിങ്ങള്‍ക്കെങ്കില്‍, അത്‌ സത്യസന്ധമാണ്‌ എങ്കില്‍, എങ്കില്‍ മാത്രമേ ഇന്നത്തെ സമൂഹം ശരിയായ പാതയിലാണ്‌ എന്ന്‌ സമ്മതിക്കാനാവൂ. ഞാന്‍ പ്രതീക്ഷിക്കുന്നത്‌ സമൂഹം നിങ്ങളില്‍ രൂപപ്പെടുത്തിയ ഉത്തരമല്ല, മറിച്ച്‌ ഒരു മനുഷ്യശരീരമെന്ന നിലയില്‍ സ്ത്രീ ശരീരം നല്‍കുന്ന സത്യസന്ധമായ മറുപടിയാണ്‌.&lt;br /&gt;&lt;br /&gt;മറ്റു ചില പ്രതികരണങ്ങള്‍ക്കുള്ളമറുപടി.&lt;br /&gt;ലൈംഗികത മനുഷ്യാവകാശമാണ്‌ എന്നു തുടങ്ങിയ കമന്റിന്‌ ഒരു കയ്യടി. കിരണ്‍ പറഞ്ഞ കാര്യങ്ങളും പരിഗണനാര്‍ഹമാണ്‌ സമൂഹത്തിന്റെ പരിമിതികളില്‍ അറിവില്ലായ്മ, ചിന്തിക്കാനാകായ്ക തുടങ്ങിയവ മുഖ്യം. അക്ഷരത്തെറ്റുകളെ ചൂണ്ടിക്കാണിക്കുന്നവര്‍ക്ക്‌ നന്ദി. എന്റെ മലയാളം നന്നാവണമെന്ന്‌ വിചാരിക്കുന്നതിന്‌. ചൂണ്ടിക്കാണിച്ച തെറ്റുകളെ തിരുത്തുന്നതിന്‌ ഞാന്‍ ശ്രമിക്കാം. ടീച്ചറേ എന്നു വിളിച്ചു മറുപടികൊടുത്ത അജ്ഞാതന്‍ എന്റെ കൂടി മറുപടി പറഞ്ഞിരിക്കുന്നു. ഒരു കമന്റും എഴുതാതെ എന്നെ വായിച്ചു കയ്യടിക്കുകയും മുറുമുറുക്കുകയും തെറിവിളിക്കുകയും ചെയ്ത അനവധി പേരുണ്ട്‌. അവര്‍ക്കു നിസ്സീമമായ നന്ദി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20877073-115877658262265486?l=kallechi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kallechi.blogspot.com/feeds/115877658262265486/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20877073&amp;postID=115877658262265486' title='27 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/115877658262265486'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/115877658262265486'/><link rel='alternate' type='text/html' href='http://kallechi.blogspot.com/2006/09/2.html' title='ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി- 2'/><author><name>കല്ലേച്ചി|kallechi</name><uri>http://www.blogger.com/profile/06653844104349644532</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>27</thr:total></entry><entry><id>tag:blogger.com,1999:blog-20877073.post-115823046166075369</id><published>2006-09-14T13:31:00.000+03:00</published><updated>2006-09-14T13:41:01.730+03:00</updated><title type='text'>നാറാണത്ത്‌ ഭ്രാന്തന്‍ വിചാരണ ചെയ്യപ്പെടുന്നു</title><content type='html'>"എന്താണ്‌ പേര്‌?"&lt;br /&gt;"നാറാണത്ത്‌ ഭ്രാന്തന്‍"&lt;br /&gt;"നാറാണത്ത്‌ എന്നത്‌ വീട്ടുപേരാണോ?"&lt;br /&gt;"അല്ല, വട്ടപ്പേരാണ്‌"&lt;br /&gt;"അച്ഛന്റെ പേര്‌? "&lt;br /&gt;"വരരുചി"&lt;br /&gt;"അമ്മയുടെ പേര്‌?"&lt;br /&gt;"പറച്ചി അല്ലെങ്കില്‍ പറയി"&lt;br /&gt;"പറായി എന്നാണല്ലോ രേഖകളില്‍ കാണിച്ചിരിക്കുന്നത്‌"&lt;br /&gt;"അത്‌ അച്ചടിപ്പിശകാണ്‌. യൂണിക്കോഡില്‍ ടൈപ്പുചെയ്യുമ്പോഴുള്ള പ്രശ്നമാണ്‌"&lt;br /&gt;"താങ്കള്‍ക്കെതിരായി ധാരാളം ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്‌. അവയുടെ നിജസ്ഥിതി അറിയുന്നതിന്‌ കോടതി താങ്കളെ വിസ്തരിക്കാന്‍ പോകുന്നു."&lt;br /&gt;വക്കീല്‍ ഒരു പുസ്തകമെടുത്ത്‌ പിടിച്ചു&lt;br /&gt;"ഈ പുസ്തകത്തില്‍ തൊട്ട്‌ സത്യം ചെയ്യണം."&lt;br /&gt; "എന്തിന്‌?"&lt;br /&gt;"ഈ കോടതിയില്‍ സത്യം മാത്രമേ ബോധിപ്പിക്കൂ എന്നതിന്‌ തെളിവിന്‌"&lt;br /&gt;"ബോധിപ്പിക്കാന്‍ കളവ്‌ കൂടി ഉണ്ടാകുന്ന ഒരു സമൂഹത്തിലേ സത്യം ബോധിപ്പിക്കുന്നതിന്‌ വീണ്ടും സത്യത്തിന്റെ ഒരു ഉറപ്പ്‌ ആവശ്യമുണ്ടാകുന്നുള്ളൂ. താക്കോല്‍ സൂക്ഷിക്കുന്ന പെട്ടിയുടെ താക്കോലെവിടെ സൂക്ഷിക്കും എന്ന വിഡഢിത്തം. നിങ്ങള്‍ നിങ്ങളുടെ ലോകത്തിലാണ്‌. ഞാന്‍ എന്റെയും. എന്റെ ലോകത്തില്‍ സത്യത്തിന്‌ വേറെ ഒന്നിന്റേയും ഉറപ്പുവേണ്ട. അതായിത്തന്നെ ബോധിപ്പിച്ചാല്‍ മതി. കൂടാതെ ഈ കോടതിയില്‍ സത്യം മാത്രമേ ബോധിപ്പിക്കൂ എന്നതില്‍ കളവുബോധിപ്പിക്കാന്‍ വേറൊരു കോടതിയുണ്ട്‌ എന്ന ഒരു ധ്വനി ഇരിക്കുന്നുണ്ട്‌"&lt;br /&gt;ആളുകള്‍ കൂട്ടത്തോടെ ചിരിക്കുന്നു. വക്കീല്‍ ചമ്മുന്നു&lt;br /&gt;"യുവര്‍ ഓണര്‍ ഇയാള്‍ പ്രസംഗിക്കാന്‍ നില്‍ക്കുകയാണെന്ന്‌ തോന്നുന്നു."&lt;br /&gt;"ക്ഷമിക്കണം മിസ്റ്റര്‍ നാറാണത്ത്‌. താങ്കള്‍ക്ക്‌ പരിമിതമായ ഉത്തരങ്ങള്‍ പറയാനേ അധികാരമുള്ളൂ."&lt;br /&gt;ഭ്രാന്തന്‍ വലിയൊരു പാറക്കല്ല്‌ മനസ്സില്‍ ഉരുണ്ടുവരുന്ന പോലെ തലകുമ്പിട്ടു നിന്നു.&lt;br /&gt;"താങ്കള്‍ എന്തുകൊണ്ടാണ്‌ താങ്കള്‍ക്ക്‌ വേണ്ടി ഹാജരാവാന്‍ ഒരു വക്കീലിനെ വെയ്ക്കാത്തത്‌?"&lt;br /&gt;"നരകത്തില്‍ പോകാനിടയുള്ളവരില്‍ നിന്ന്‌ ഉപദേശം തേടരുതെന്ന്‌ പ്രമാണമുള്ളതു കൊണ്ട്‌"&lt;br /&gt;"യുവര്‍ ഓണര്‍ ഇയാള്‍ വക്കീല്‍ കുലത്തെ അപമാനിക്കുന്നു. അത്‌ കോടതി അലക്ഷ്യമായി പരിഗണിക്കണം"&lt;br /&gt;"വേണ്ടടാ കൂവേ നമുക്കിതൊക്കെ പരിചയമുള്ളതല്ലേ. കൊക്കെത്ര കുളം... എന്നതല്ലേ നമ്മുടെ പ്രമാണം"&lt;br /&gt;"താങ്കള്‍ വലിയ പാറക്കല്ലുകള്‍ ഉരുട്ടി മലയുടെ മുകളില്‍ കൊണ്ടുവെയ്ക്കുന്നു. അതിനാല്‍ താഴ്‌വാരങ്ങളില്‍ താമസിക്കുന്നവര്‍ക്ക്‌ സ്വൈരമായി താമസിക്കാനാവുന്നില്ല എന്ന്‌ പരാതിയുണ്ടല്ലോ?"&lt;br /&gt;"മുകളില്‍ കൊണ്ടുവെയ്ക്കുന്നു എന്നത്‌ ശരിയല്ല. ഞാനവ അപ്പോള്‍ തന്നെ ഉരുട്ടി വിടാറുണ്ട്‌."&lt;br /&gt;"ഇതൊരു കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാറാണെന്നറിയാമല്ലോ. താങ്കളുടെ ഊര്‍ജജം ഇങ്ങനെ വേസ്റ്റാക്കുന്നതിനു പകരം താങ്കള്‍ക്കത്‌ പ്രയോജനകരവും ഉത്പാദനപരവുമായ മാര്‍ഗങ്ങളിലേയ്ക്ക്‌ തിരിച്ചുവിട്ടുകൂടേ?"&lt;br /&gt;"താങ്കളുടെ വീക്ഷണത്തിലുള്ള പ്രയോജനവും ഉത്പാദനവുമല്ല എന്റെ വീക്ഷണത്തില്‍. ഞാന്‍ മാനസികമായ ഉല്ലാസമാണ്‌ ഇതുകൊണ്ട്‌ പ്രതീക്ഷിക്കുന്നത്‌."&lt;br /&gt;"അത്‌കൊണ്ട്‌ സമൂഹത്തിന്‌ എന്താണ്‌ നേട്ടം?"&lt;br /&gt;"സമൂഹത്തിന്‌ ഞാന്‍ സോദ്ദേശപരമായി ഒരു നേട്ടമുണ്ടാക്കിക്കൊടുക്കണം എന്നുപറയുമ്പോള്‍ വ്യക്തി എന്ന നിലയ്ക്ക്‌ എനിക്കാവശ്യമായ സന്തോഷങ്ങളെ ആര്‌ ഉത്പാദിപ്പിക്കും? ഞാന്‍ സമൂഹത്തിന്‌ പ്രയോജനം മാത്രം ഉത്പാദിപ്പിക്കുന്ന ഒരു ഉപകരണമല്ല. അതിനപ്പുറം മനസ്സ്‌ എന്ന ഒരു അവയവം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു മനുഷ്യനാണ്‌"&lt;br /&gt;"യുവര്‍ ഓണര്‍ നോട്‌ ദ പോയന്റ്‌. സമൂഹം എന്ന യന്ത്രത്തിന്റെ ഒരു പാര്‍ട്‌സ്‌മാത്രമായ വ്യക്തി അതിനു തോന്നിയതുപോലെ ജീവിക്കുക എന്നത്‌ മുതലാളിത്ത വീക്ഷണമാണ്‌. അത്‌ സമൂഹത്തെ ക്ഷീണിപ്പിക്കും എന്നതിനാല്‍ അംഗീകരിക്കാനാവില്ല. ഇത്‌ വിശദീകരിച്ചുകൊണ്ടുള്ള ധാരാളം കോടതി വിധികള്‍ ചൂണ്ടിക്കാട്ടാനാവും"&lt;br /&gt;"മിസ്റ്റര്‍ ഭ്രാന്തന്‍. താങ്കളെ സമൂഹം മാതൃകയാക്കുന്നെങ്കില്‍ അത്‌ എത്രമാത്രം പിന്തിരിപ്പനാവും?"&lt;br /&gt;"ഇന്ന്‌ സമൂഹത്തിനുള്ള മാതൃകകള്‍ എത്രമാത്രം ഗുണകരമാണ്‌ എന്ന്‌ തെളിയിക്കുന്നതിന്‌ ഗവണ്‍മെന്റ്‌ കമ്മീഷനുകളെ നിയോഗിക്കണം. അതിനേക്കാള്‍ എത്രയോമെച്ചമാണ്‌ ഞാനവതരിപ്പിച്ച മാതൃക എന്നത്‌ അപ്പോഴേ ബോധ്യമാകൂ"&lt;br /&gt;"മിസ്റ്റര്‍ ഭ്രാന്തന്‍, താങ്കള്‍ സ്ത്രീകളെ ഭയപ്പെടുത്തുന്നു എന്ന്‌ കേള്‍ക്കുന്നല്ലോ"&lt;br /&gt;"തെളിവുണ്ടോ?"&lt;br /&gt;"ചോദ്യം പാടില്ല ഉത്തരങ്ങളേ ആകാവൂ"&lt;br /&gt;"വളരെ ചുരുക്കം ചില അവസരങ്ങളില്‍ ചോദ്യമാണ്‌ ഉത്തരങ്ങളേക്കാള്‍ ഫലപ്രദം"&lt;br /&gt;"പരാതി ചുടലയില്‍ തമസിക്കും കാളി എന്ന സ്ത്രീയുടേതാണ്‌. താങ്കളുടെ ഇടതുകാലിലെ മന്ത്‌ വലതുകാലിലേക്കു മാറ്റിയത്‌ ഡോക്ടര്‍ കാളിയെ ഭയപ്പെടുത്തിയല്ലേ?"&lt;br /&gt;"അവരാണ്‌ എന്നെ ഭയപ്പെടുത്താന്‍ ശ്രമിച്ചത്‌."&lt;br /&gt;"ഇക്കാര്യത്തിന്‌ വിടേശത്ത്‌ നിന്ന്‌ ഫണ്ട്‌ കൈപ്പറ്റിയിട്ടുണ്ടെന്ന്‌ പറഞ്ഞാല്‍?"&lt;br /&gt;"ശക്തിയായി നിഷേധിക്കും"&lt;br /&gt;"ഒരു സ്ത്രീയെന്ന നിലയ്ക്ക്‌ കാളിയോട്‌ അപമര്യാദയായി പെരുമാറിയില്ലേ?"&lt;br /&gt;"സ്ത്രീ പുരുഷന്‍ തുടങ്ങിയ വര്‍ഗീകരണങ്ങളില്‍ എനിക്ക്‌ താല്‍പര്യമില്ല, ആളുകളെ മനുഷ്യര്‍ എന്ന നിലയില്‍ കാണാനാണെനിക്കിഷ്ടം. പക്ഷെ നമുക്കിന്നില്ലാതെ പോയത്‌ ഒരു പൊതുസമൂഹമാണ്‌"&lt;br /&gt;"താഴ്‌ന്ന ജാതിയില്‍പെട്ട കാളിയെ ജാതിപ്പേര്‌ വിളിച്ച്‌ അപമാനിച്ചില്ലേ?"&lt;br /&gt;"മുകളിലത്തെ ഉത്തരം തന്നെ താഴത്തേതിനും. കൂടാതെ അമ്മവഴിവയില്‍ താണകുലജാതനായ ഞാനങ്ങനെ ചെയ്യില്ല"&lt;br /&gt;"താങ്കള്‍ക്കെതിരെ സ്ത്രീപീഡനത്തിന്‌ വകുപ്പുണ്ട്‌ എന്നറിയാമോ?"&lt;br /&gt;"അറിയില്ല. എങ്കിലും അങ്ങനെമാത്രം ആരോപിക്കരുതേ"&lt;br /&gt;"ഈ പ്രശ്നത്തിന്‌ കാളിയുടെ സംഘത്തില്‍ അംഗമായ ശ്രീ കാഞ്ഞിരത്തില്‍ കുട്ടിച്ചാത്തനെ പിന്നീട്‌ വിസ്തരിക്കാന്‍ കോടതിയുടെ അനുമതിയുണ്ടാകണം"&lt;br /&gt;"സാക്ഷി ഹാജരുണ്ടോ?"&lt;br /&gt;"ഇല്ല"&lt;br /&gt;"അപ്പോള്‍ ഉണ്ടാകുമ്പോള്‍ പരിഗണിക്കാം"&lt;br /&gt;"താങ്കള്‍ താമസത്തിന്‌ ശ്മശാനങ്ങള്‍ തെരഞ്ഞെടുക്കുന്നു എന്നത്‌ ശരിയാണോ?"&lt;br /&gt;"ശരിയാണ്‌"&lt;br /&gt;"അത്‌ ആത്മാക്കള്‍ക്കുള്ളതല്ലേ. മനുഷ്യന്‍ അവിടെ പ്രവേശിക്കുന്നത്‌ കയ്യേറ്റമാണെന്ന്‌ പറഞ്ഞാല്‍ നിഷേധിക്കുമോ?"&lt;br /&gt;"നിഷേധിക്കും. ഒന്ന്‌. മനുഷ്യന്‍ തന്നേയാണ്‌ ആത്മാവ്‌ എന്നത്‌. ഒന്ന്‌ മറ്റൊന്നില്‍ നിന്ന്‌ വിഭിന്നമല്ല. രണ്ട്‌. ഏതുമനുഷ്യനും എപ്പോഴും പ്രവേശിക്കാവുന്നതും ശ്മശാനത്തില്‍ മാത്രമാണ്‌. മൂന്ന്‌. താങ്കളുടെ പുറം ലോകത്തേക്കാള്‍ എത്രയോമെച്ചമാണ്‌ ശ്മശാനം. അതിന്‌ ഉത്തരവദി ഞനല്ല. സര്‍ക്കാരും സമൂഹവുമാണ്‌"&lt;br /&gt;"ഇത്തരം പ്രസ്ഥാവനകള്‍ക്ക്‌ തെളിവുവേണം"&lt;br /&gt;"എന്റെ അനുഭവമാണ്‌ സാക്ഷ്യം"&lt;br /&gt;"എന്ത്‌ അനുഭവം?"&lt;br /&gt;"സ്ത്രീകളെ വേറെ ഏതോ വര്‍ഗമായി പരിഗണിക്കുകയും സ്ത്രീപുരുഷന്‍മാര്‍ പരസ്പരം ശത്രുക്കളെപോലെ ഏതുനിമിഷവും ആക്രമിക്കപ്പെടാനും ആരോപണവിധേയമാകാനും സാധ്യതയുള്ള ഭീതിതമായ ഒരന്തരീക്ഷത്തിനേക്കാള്‍ ശ്മശാനങ്ങള്‍ എത്രയോ മെച്ചം. സാക്ഷ്യങ്ങള്‍ ഇനിയുമുണ്ട്‌"&lt;br /&gt;കോടതി ഇടപെട്ടു&lt;br /&gt;"ആത്മാക്കളില്‍ നിന്ന്‌ പരാതി കിട്ടിയിട്ടുണ്ടോ?"&lt;br /&gt;"യുവര്‍ ഓണര്‍ അത്‌ മാധ്യമങ്ങളില്‍ വന്നിട്ടുള്ളതാണ്‌"&lt;br /&gt;"പരാതിയായി എഴുതിക്കിട്ടിയിട്ടുണ്ടോ എന്നാണ്‌ ചോദ്യം"&lt;br /&gt;"ഇല്ല"&lt;br /&gt;"അപ്പോള്‍ കിട്ടിയ പരാതികളില്‍ മതി വിസ്താരം. വേലിക്കകത്തിരിക്കുന്നതിനെ എടുത്ത്‌ വേണ്ടാത്തിടത്ത്‌ വെയ്ക്കരുതെന്ന്‌ പഞ്ചാബ്‌ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുണ്ട്‌"&lt;br /&gt;"നമുക്ക്‌ കാതലായ പ്രശ്നത്തെപ്പറ്റിപ്പറയാം. താങ്കളുടെ എല്ലുകള്‍ അല്ല കല്ലുകള്‍ ആളുകളെ ഭയപ്പെടുത്തുന്നു. താങ്കള്‍ക്ക്‌ മറ്റെന്തെങ്കിലും ചെയ്തുകൂടെ?"&lt;br /&gt;"തനിക്ക്‌ തന്റെ പണി എനിക്ക്‌ എന്റേതും"&lt;br /&gt;കോടതി ഇടപെട്ടു.&lt;br /&gt;"താന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ അണ്‍പാര്‍ല്യമെന്‍റ്റി പട്ടികയിലാണ്‌ പെടുത്തിയിട്ടുള്ളത്‌. ആവര്‍ത്തിക്കരുത്‌."&lt;br /&gt;"കല്ലുരുട്ടി മല കയറ്റുന്നതില്‍ നിന്ന്‌ എന്തു നേട്ടമാണ്‌ താങ്കള്‍ പ്രതീക്ഷിക്കുന്നത്‌?"&lt;br /&gt;"ലോകത്തിന്‌ അതിന്റെ വൃഥാവ്യായാമങ്ങളുടെ പൊള്ളത്തരം കാണിച്ചുകൊടുക്കുന്നു."&lt;br /&gt;"താങ്കള്‍ ആളുകളെ വഴി തെറ്റിക്കുന്നു എന്നു പറഞ്ഞാല്‍.."&lt;br /&gt;"ആളുകള്‍ക്ക്‌ തെറ്റാനൊരു വഴിയില്ല."&lt;br /&gt;"ദാറ്റ്‌സ്‌ ഓള്‍ യുവര്‍ ഓണര്‍"&lt;br /&gt;"എന്തിനാണ്‌ നാറാണത്ത്‌ ഭ്രാന്തന്‍ കല്ലുരുട്ടി മലകയറ്റുന്നത്‌ എന്ന്‌ കൃത്യമായി തെളിയിക്കാന്‍ പ്രോസിക്ക്യൂഷന്‌ കഴിയാത്തതിനാല്‍ പ്രശ്നം സി. ബി. െ‍എക്ക്‌ വിടാന്‍ ഈ കോടതി ഉത്തരവാകുന്നു. ആരോപിക്കപ്പെട്ട മറ്റു കേസുകള്‍ അതിനുശേഷം പരിഗണിക്കുന്നതായിരിക്കും. അത്‌ വരെ വിചാരണത്തടവുകാരനായി ഇയാളെ ജയിലിലടക്കാന്‍ ഉത്തരവാകുന്നു."&lt;br /&gt;"ഒരപേക്ഷയുണ്ട്‌. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയയ്ക്കരുതേ."&lt;br /&gt;"എന്തുകൊണ്ട്‌?"&lt;br /&gt;"അത്‌ സംവരണജയിലാണ്‌. കൂടുതല്‍ ബോധ്യപ്പെടുത്തുന്നതിന്‌ അടിയന്‌ ഭയമുണ്ട്‌"&lt;br /&gt;"കോയമ്പത്തൂര്‍ പറ്റുമോ?"&lt;br /&gt;"കുഴപ്പമില്ല. പുറത്തുവരാതിരിക്കാനാണെനിക്കിഷ്ടം. കാരണം ലോകം മൊത്തം ഒരു വലിയ ജയിലാണെന്ന്‌ ഫൂക്കോ പറഞ്ഞിട്ടുണ്ട്‌. അതിനാല്‍ ജയില്‍ എന്നു പറയുന്നതില്‍ ഞാന്‍ വലിയ വ്യത്യാസം കാണുന്നില്ല. നോക്കിയാല്‍ കാണുന്ന മതിലുകളില്ലെന്നേയുള്ളൂ. സൂക്ഷിച്ചു നോക്കിയാല്‍ താങ്കളുടെ ചുറ്റുമുള്ള വന്‍മതിലുകള്‍ താങ്കള്‍ക്ക്‌ ദൃശ്യമാകും"&lt;br /&gt;"വേറെന്തെങ്കിലും"&lt;br /&gt;"എനിക്കെതിരെയുള്ള ഒരു പരാതിയിലും അന്വേഷണം കേരളാപോലീസിനെ ഏല്‍പിക്കരുത്‌"&lt;br /&gt;കോടതി തല്‍ക്കാലത്തേക്ക്‌ പിരിയുന്നു&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20877073-115823046166075369?l=kallechi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kallechi.blogspot.com/feeds/115823046166075369/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20877073&amp;postID=115823046166075369' title='20 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/115823046166075369'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/115823046166075369'/><link rel='alternate' type='text/html' href='http://kallechi.blogspot.com/2006/09/blog-post_14.html' title='നാറാണത്ത്‌ ഭ്രാന്തന്‍ വിചാരണ ചെയ്യപ്പെടുന്നു'/><author><name>കല്ലേച്ചി|kallechi</name><uri>http://www.blogger.com/profile/06653844104349644532</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>20</thr:total></entry><entry><id>tag:blogger.com,1999:blog-20877073.post-115762848106962469</id><published>2006-09-07T14:08:00.000+03:00</published><updated>2006-09-14T14:19:12.570+03:00</updated><title type='text'>ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി</title><content type='html'>ഇന്ന്‌ സ്ത്രീകള്‍ അവരുടെ ശരീരത്തിന്റെ സംരക്ഷകര്‍ മാത്രമാണ്‌. അല്ലാതെ ഉടമസ്ഥരല്ല. ഇങ്ങനെ ഒരു അവസ്ഥയില്‍ നിന്നുകൊണ്ടാണ്‌ നമ്മുടെ മുഴുവന്‍ സ്ത്രീവാദങ്ങളും ആരംഭിക്കുന്നത്‌. പലപ്പോഴും ഈ വ്യത്യാസം പുരോഗമന സ്ത്രീവാദികള്‍ക്ക്‌ പോലും മനസ്സിലാകുന്നുമില്ല. അവരധികവും ഏറ്റവും ഭംഗിയായ രീതിയില്‍ ഈ സംരക്ഷണവലയം ഉറപ്പിക്കാനാണ്‌ അധ്വാനിക്കുന്നത്‌. സ്ത്രീ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട്‌ നാം ഇതേപോലൊരു ചര്‍ച്ച നേരത്തെ നടത്തിയിട്ടുണ്ട്‌. ഫ്യൂഡല്‍ വിശ്വാസങ്ങളും മതം നല്‍കിയ സദാചാര സങ്കല്‍പങ്ങളുമാണ്‌ ഈ സംരക്ഷകറോളിലേക്ക്‌ സ്ത്രീയെ ഒതുക്കുന്നത്‌. ഇങ്ങനെ രൂപപ്പെട്ട ഒരു സമൂഹമായതിനാലാണ്‌ നാട്ടാന ഗര്‍ഭങ്ങള്‍ ഗോസിപ്പുകളായി തീരുന്നത്‌. ഏതു മന്ത്രിയുടെ പേരാണ്‌ ആന പറയുന്നത്‌ എന്നാവും ഇപ്പോള്‍ ആളുകള്‍ കാത്തിരിക്കുന്നത്‌. (തായ്‌ലാണ്ടിലും മറ്റും നാട്ടാന ഗര്‍ഭങ്ങള്‍ ഒരു സാധാരണ സംഭവമാണെന്നുമാത്രമല്ല മറ്റു കന്നുകാലികളെ ചവിട്ടിക്കുന്നതുപോലെ ആനകളേയും ഇണയെടുപ്പിക്കുന്നു. ഇത്‌ 'തെരാനോവ' ടെലിവിഷനില്‍ കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ചിരുന്നു. നമ്മുടേത്‌ ലൈംഗികാടിമത്വം നിലനില്‍ക്കുന്ന സമൂഹമായതിനാല്‍ അവിടെ മൃഗങ്ങള്‍ക്കും രക്ഷയില്ല)&lt;br /&gt;&lt;br /&gt;ഒരു സ്ത്രീ സ്വയം തീരുമാനിച്ചാല്‍ പോലും അവളുടെ ശരീരം വിശേഷിച്ചും ലൈംഗിക ശരീരം സ്വാതന്ത്ര്യമാര്‍ജ്ജിക്കാനാവില്ല. അങ്ങനെ ഒരു സ്ത്രീ ധൈര്യം കാണിച്ചാല്‍ ഇന്നത്തെ മൊത്തം സ്ത്രീ സംഘടനകള്‍ പോലും അവരെ പിഴച്ചവളായേകാണൂ. കാരണം സംരക്ഷക എന്ന ചുമതല അവള്‍ക്ക്‌ നിര്‍വഹിക്കാനായില്ല. ലൈംഗിക ശരീരവുമായി ബന്ധപ്പെട്ട്‌ ചാരിത്ര്യം തുടങ്ങി ധാരാളം കാര്യങ്ങള്‍ അബലയായ അവളെ ഏല്‍പിച്ചിട്ടുണ്ട്‌ നാം. ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങളുടെ സംരക്ഷണ ചുമതല അബലയായവരുടെ കയ്യിലേല്‍പിക്കുന്നതില്‍ ഒരു തകരാറില്ലേ?&lt;br /&gt;&lt;br /&gt;ഒരു വസ്ഥുവായാണ്‌ സ്ത്രീ പരിഗണിക്കപ്പെട്ടിരുന്നത്‌, ഇപ്പോഴും പരിഗണിക്കുന്നത്‌. ഈ വസ്ഥു അഥവാ സ്ത്രീ ശരീരം അതിന്റെ യഥാര്‍ഥ ഉടമസ്ഥനുവേണ്ടി പരിശുദ്ധമാക്കി നിര്‍ത്തുക എന്ന ഭാരിച്ച ചുമതലയാണവള്‍ക്ക്‌. ഉടമസ്ഥനെ കണ്ടെത്തുമ്പോള്‍ താലി, സിന്തൂരം, മിസ്സിസ്‌, ശ്രീമതി സംബോധന തുടങ്ങി പലകാര്യങ്ങളും അതിന്റെ ഉടമസ്ഥനെ പരിചയപ്പെടുത്തുന്നതിനായുണ്ട്‌. ഒരു വാഹനത്തെ നോക്കൂ, അതിന്‌ നമ്പര്‍ പ്ലേറ്റ്‌, മറ്റു രേഖകള്‍ തുടങ്ങി ഉടമസ്ഥാവകാശം സൂചിപ്പിക്കുന്ന ധാരാളം സംഗതികളുണ്ട്‌. ഇതില്ലാതെ സൌകര്യത്തിന്‌ കിട്ടുന്ന ഒരു സ്ത്രീയെ കളഞ്ഞു കിട്ടിയ നിധിപോലെയാണ്‌ ആളുകള്‍ കയ്യിട്ടുവാരുക. ഇവിടെയുള്ള വിവക്ഷ എന്നത്‌ നിധിയോടുള്ള സ്നേഹമല്ല, മറിച്ച്‌ അന്യന്റെ മുതല്‍ കൈവശപ്പെടുത്തുമ്പോഴുള്ള ആര്‍ത്തിയെ തൃപ്തിപ്പെടുത്തുന്ന ഒരു സുഖമാണ്‌.&lt;br /&gt;&lt;br /&gt;പുരുഷാധിപത്യത്തില്‍ സമൂഹം വളര്‍ന്നതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. എല്ലാ അസ്വതന്ത്രതയും ചില സ്വാതന്ത്ര്യങ്ങള്‍ അനുവദിക്കുന്നുണ്ട്‌. തങ്ങളുടെ അസ്വതന്ത്രത അവര്‍ക്ക്‌ നല്‍കിയ ചില സ്വാതന്ത്ര്യങ്ങളാണ്‌ അവര്‍ പുരുഷന്‍മാരെ തരം കിട്ടിയാല്‍ ശിക്ഷിക്കാനുപയോഗിക്കുന്നത്‌. ഇതിന്റെ തിക്തഫലങ്ങള്‍ നമ്മുടെ പുരുഷന്‍മാര്‍ ഇന്നനുഭവിക്കുന്നു. സ്ത്രീകളുമായി ബന്ധപ്പെട്ട്‌ ധാരാളം അന്ധവിശ്വാസങ്ങളുണ്ട്‌. അവയില്‍ ചിലതാണ്‌ സ്വന്തം ചാരിത്ര്യത്തെ ഒരു സ്ത്രീ തള്ളിപ്പറയില്ല. സ്വന്തം കുഞ്ഞിന്റെ പിതൃത്വത്തെ മാറ്റിപ്പറയില്ല, കാര്യലാഭത്തിന്‌ ചാരിത്ര്യത്തെ ആയുധമാക്കില്ല തുടങ്ങിയവ. അങ്ങനെ പറയാത്തവരുണ്ട്‌ എന്നത്‌ നിഷേധിക്കുന്നില്ല എന്നാല്‍ അങ്ങനെ പറയുന്നവരുമുണ്ട്‌ എന്നത്‌ വസ്തുതയാണ്‌. ഈ പരിതസ്ഥിതിയില്‍ നിര്‍മിക്കപ്പെട്ട സ്ത്രീ സംരക്ഷണ നിയമങ്ങള്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്ക്‌ ധാരാളം പ്രശ്നങ്ങളുണ്ടാക്കാന്‍ പോകുന്നേയുള്ളൂ. പുരുഷാധിപത്യത്തില്‍ വളര്‍ന്ന സമൂഹം അവരറിയാതെ സ്ത്രീക്ക്‌ നല്‍കിയ ഒരു "റിയാക്ഷനാണ്‌" ഇങ്ങനെ പറയാന്‍ കഴിയുക എന്നത്‌ ഒരു പാടു നല്ല നാണയങ്ങള്‍ക്കിടയില്‍ ചില കള്ള നാണയങ്ങളും. നേരത്തെ നാം പറഞ്ഞ വസ്തു എന്ന പരിഗണന കൊണ്ടാണ്‌ മറ്റാരെങ്കിലും അതില്‍ പ്രവേശിച്ചാല്‍ ശത്രുവിനെപോലെ ആളുകള്‍ പെരുമറുന്നത്‌. സ്ത്രീയെ ശരീരത്തിന്റെ കൂടുതല്‍ കൂടുതല്‍ സംരക്ഷകരാക്കി മാറ്റുന്ന സമൂഹം പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം ശത്രുക്കള്‍ തമ്മിലുള്ള ബന്ധമായാണ്‌ നിര്‍വചിച്ചു നിര്‍ത്തിയിരിക്കുന്നത്‌ . ഇങ്ങനെ പരിഗണിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ ഒരു പക്ഷം ആക്രമണകാരികളായില്ലെങ്കിലേ അത്ഭുതമുള്ളൂ. അതിന്‌ പ്രതിവിധി, സ്ത്രീയുടെ ശരീരത്തിന്റെ ഉടമസ്ഥാവകാശം അവള്‍ക്ക്‌ കൊടുക്കുക എന്നതും സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം പരസ്പരസ്നേഹത്തിന്റേയും അംഗീകാരത്തിന്റേയും ബഹുമാനിക്കലിന്റേതുമാക്കി വളര്‍ത്തുക എന്നതുമാണ്‌.&lt;br /&gt;&lt;br /&gt;മനുഷ്യന്‌ കാമം ജന്‍മസിദ്ധമാണ്‌. പുരുഷനിലെ കാമത്തിനും അതിന്റെ പൂര്‍ത്തീകരണത്തിനും അവന്റെതായ വഴികളുണ്ട്‌. അവന്റെ ശരീരഘടന അതിനനുസരിച്ചായത്‌ അവന്റെ കുറ്റവുമല്ല. സ്ത്രീയുടെ ലൈംഗികതയ്ക്കും പൂര്‍ത്തീകരണത്തിനും ചില സ്ത്രൈണ വഴികളാണുള്ളത്‌. ഒരു പുരുഷനെന്ന നിലയ്ക്ക്‌ വളരെ കൃത്യമായി എനിക്കതറിയില്ല. എങ്കിലും കാമം സ്ത്രീയിലുമുണ്ടെന്നും അതിന്‌ അതിന്റേതായ പൂര്‍ത്തീകരണമുണ്ടെന്നും അവ സാധ്യമല്ലെങ്കില്‍ അവള്‍ക്കും പുരുഷന്റെ സമാനമായതോ അതിലധികമോ വിഷമതകളുണ്ടെന്നും അറിയാം. മാത്രമല്ല ലൈംഗികതയുടെ ആവശ്യം സൃഷ്ടിയുമായി ബന്ധപ്പെട്ടതതാണെന്നും ഇക്കാര്യത്തില്‍ സ്ത്രീക്കാണ്‌ കൂടുതല്‍ പ്രാധാന്യമെന്നതും കാരണം സ്ത്രീയുടെ ലൈംഗികാവശ്യകത കൂടുതലായിരിക്കാമെന്ന്‌ നാം ഊഹിക്കുന്നു. ഇങ്ങനെ വളരെ പ്രധാനപ്പെട്ട ഒരു ആവശ്യത്തെ പാപമായി കണക്കാക്കപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌? സത്യത്തില്‍ ഒരു മനുഷ്യന്‌ അവന്റെ ലൈംഗികാവശ്യത്തെ ചില ഘട്ടങ്ങളില്‍ അടക്കാനായില്ലെങ്കില്‍ അവന്‍ ക്രൂശിക്കപ്പെടുന്നതെന്തുകൊണ്ടാണ്‌? ഓര്‍ക്കുക പല രാജ്യങ്ങളിലും പരമാവധി ശിക്ഷയാണ്‌ ഇത്തരം കേസുകള്‍ക്ക്‌ നല്‍കുന്നത്‌. എന്നിട്ടും ആളുകള്‍ അത്‌ കാര്യമാക്കുന്നില്ലെങ്കില്‍ അത്‌ എന്തുകൊണ്ട്‌ എന്നാലോചിക്കേണ്ടതുണ്ട്‌. മറിച്ച്‌ ശരീരത്തിന്റെ ഉടമസ്ഥാവകാശം സ്വന്തമായുള്ള സ്ത്രീ സമൂഹത്തില്‍ സ്ത്രീകള്‍ ലൈംഗികാവശ്യം ഉന്നയിച്ച ഒരു പുരുഷനെ ശത്രുവായി പരിഗണിക്കുകയില്ല. ഇതേ ആവശ്യം എനിക്കു കൂടി ഇല്ലാത്ത ഒരവസരത്തില്‍ അതുള്ള ഒരു സ്ത്രീയെ സമീപിക്കൂ എന്ന്‌ പറയുകയേയുള്ളൂ. വളരെപെട്ടെന്ന്‌ അതിരു കടക്കാവുന്ന ഒരു വിഷയമാണ്‌ ലൈംഗികത. അതിനാല്‍, ഇണയുടെ നിഷേധത്തില്‍ ഈ ആവശ്യങ്ങള്‍ അവസാനിക്കേണ്ടതാണ്‌. പക്ഷെ, ഈ ആവശ്യമേ പ്രകടിപ്പിക്കരുത്‌ എന്നു പറയുന്നത്‌ എങ്ങനെ ശരിയാവും?&lt;br /&gt;&lt;br /&gt;കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ വരെ പ്രേമം ചോദിക്കുന്നത്‌ എന്റെ സമൂഹത്തില്‍ വലിയ കുറ്റമായിരുന്നു. എന്റെ ബന്ധത്തില്‍പെട്ട ഒരു പെണ്‍കുട്ടിയോട്‌ ഒരു യുവാവ്‌ ഇതേപോലെ വഴിയില്‍ വെച്ച്‌ പ്രേമം ചോദിച്ചതിന്‌ പെണ്‍കുട്ടി കരഞ്ഞ്‌ വീട്ടില്‍ വരികയും വലിയ പ്രശ്നമാവുകയും ഒടുക്കം ഈ പ്രശ്നം എന്റെ ശ്രദ്ധയില്‍ വരികയും ചെയ്തു. ഒരു പെണ്‍കുട്ടിയോട്‌ സ്നേഹം ചോദിക്കുന്നത്‌ ഇത്രവലിയ അപരാധമോ എന്ന എന്റെ ചോദ്യത്തിന്‌ പക്ഷെ ആരും മറുപടി പറഞ്ഞില്ല. പണ്ട്‌ കലാകൌമുദിയില്‍ വന്ന ഒരു പെണ്‍ ലേഖനത്തിലെ ചില കാര്യങ്ങള്‍ ഇതോടൊപ്പം ചേര്‍ക്കട്ടെ. ഈ ലേഖിക കൊച്ചിയില്‍ ഒരു വൈകുന്നേരം വാഹനം കാത്തിരിക്കുന്നു. അവര്‍ മാന്യനായ ഒരാളെ പരിചയപ്പെടുന്നു. അയാളൊരു സിനിമാപ്രവര്‍ത്തകനാണ്‌. രണ്ടുപേരും പരിചയപ്പെടുന്നു, ഹോട്ടലില്‍ പോകുന്നു. ചായ കുടിക്കുന്നു, കടിക്കുന്നു. പണം സിനിമാക്കാരന്‍ "പേയ്‌" ചെയ്യുന്നു. പുറത്തിറങ്ങിയപ്പോള്‍ നേരം വൈകി. അപ്പോള്‍ സിനിമാക്കാരന്‍ ഇങ്ങനെ ചോദിച്ചു.&lt;br /&gt;"സമയം വൈകി. നിങ്ങളിനി വീട്ടിലെത്തുമ്പോള്‍ ഇരുട്ടും. വിരോധമില്ലെങ്കില്‍ ഞാനിവിടെ മുറിയെടുത്താണ്‌ താമസിക്കുന്നത്‌. ഇന്ന്‌ അവിടെ താമസിച്ച്‌ നാളെ പോകാം" ഈ വാചകമാണ്‌ അവരുടെ ലേഖനത്തിന്റെ കാതല്‍. ഇതു പറയുന്നതുവരെ അവര്‍ ഒരു അസാധാരണത്വവും അമാന്യതയും അയാളില്‍ ദര്‍ശിച്ചിരുന്നില്ല. അയാളുടെ കൂടെ ഹോട്ടലില്‍ കയറാം, ചായ കുടിക്കാം, കടിക്കാം, സെള്ളാം. അവസാനം വളരെ മാന്യമായി അയാളൊരു നിര്‍ദ്ദേശം വെച്ചതിന്‌&lt;br /&gt;"നിങ്ങള്‍ കരുതുമ്പോലെയല്ല ലോകം. പറ്റുമെങ്കില്‍ എന്റെ കൂടെ വീടുവരെ വന്ന്‌ എന്നെ ഒന്നു സഹായിക്കൂ" എന്നു പറയുന്നതിനു പകരം അയാളെ ശകാരം കൊണ്ടു മൂടുകയാണ്‌ ഇവര്‍. കൂടെ കയ്യടിക്കാന്‍ കുറേ സ്ത്രീകളും അത്‌പോലെയുള്ള പുരുഷന്‍മാരും. ഞാനയാളുടെ പെരുമാറ്റത്തില്‍ ഒരു അസ്വാഭാവികതയും കാണുന്നില്ല. എന്റെ റൂമില്‍ എന്റെ കട്ടിലില്‍ കെട്ടിപ്പിടിച്ചു കിടക്കാമെന്നൊന്നുമല്ല. ഒരു പക്ഷെ റൂമില്‍ നിങ്ങള്‍ കിടന്നോളൂ ഞാന്‍ പുറത്ത്‌ കിടന്നോളാം എന്നാവും അയാളുദ്ദേശിച്ചതെങ്കിലോ? പക്ഷെ എന്റെ റൂമില്‍ കിടക്കാന്‍ പോരുന്നോ എന്നായിപ്പോയി ചോദ്യം. മാന്യമായ രീതിയിലുള്ള ചോദ്യത്തിന്‌ മാന്യമായ രീതിയിലുള്ള ഒരു നിഷേധം കൊണ്ടു തീരേണ്ടിയിരുന്ന ഈ പ്രശ്നം കലാകൌമുദിയിലൂടെ ലോകത്തിന്റെ മുന്‍പില്‍ എഴുന്നള്ളിക്കുമ്പോള്‍ ഈ സ്ത്രീധരിച്ചിട്ടുണ്ടാകും എന്തോ മഹാകാര്യമാണ്‌ ചെയ്യുന്നത്‌. പൊതു ശത്രുവിന്‌ ഒരു പ്രഹരമേല്‍പിക്കാന്‍ കിട്ടിയ ഒരവസരം പാഴാക്കിയില്ല എന്ന സുഖം. പുരുഷാധിപത്യത്തിന്റെ വിഹ്വലതയില്‍ നിന്നുള്ള പ്രതികരണമായേ പല പീഡനങ്ങളേയും ഞാന്‍ കാണുന്നുള്ളൂ. എന്തുകൊണ്ടെന്നാല്‍ പുരുഷാധിപത്യത്തിലുള്ള സമൂഹം അതിന്റെ ആധിപത്യസ്വഭാവം കൈവിട്ടുപോകുമെന്ന ഭയത്തില്‍ നിന്നുണ്ടാകുന്ന, "നീ ഇത്രയൊക്കെയേയുള്ളൂ" എന്നു കാണിക്കാനുള്ള ഒരു വ്യഗ്രതയായിട്ടാണ്‌ ഇന്നത്തെ അക്രമങ്ങളെ ഞാന്‍ കാണുന്നത്‌. ചുരുക്കത്തില്‍ ഇന്നത്തെ സമൂഹവും അതിനെ മാറ്റിത്തീര്‍ക്കാന്‍ പരിശ്രമിക്കുന്നവരും തികച്ചും സ്ത്രിവിരുദ്ധവും അതിനാല്‍ തന്നെ മനുഷ്യവിരുദ്ധവുമായ കാഴ്ച്ചപ്പാടുകളാണ്‌ മുന്നോട്ടുവെയ്ക്കുന്നത്‌&lt;br /&gt;--------------------------&lt;br /&gt;Anecdot&lt;br /&gt;പ്ലൂട്ടോ ജോസഫ്‌&lt;br /&gt;പി.. ജെ ജോസഫിനെതിരായി ഐ. ജി സന്ധ്യ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ചില പ്രധാന ആരോപണങ്ങള്‍.&lt;br /&gt;1- ജോസഫ്‌ മറ്റു മന്ത്രിമാരുടേതില്‍ നിന്ന്‌ വ്യത്യസ്തമായ ഒരു ദീര്‍ഘവൃത്ത ഓര്‍ബിറ്റില്‍ കറങ്ങുന്നു&lt;br /&gt;2- ചില മന്ത്രിമാരുടെ ഓര്‍ബിറ്റുകളെ മുറിച്ചു കടന്നുപോകുന്നു.(മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച്‌ അഭിപ്രായം പറയുക തുടങ്ങിയവ ഉദാഹരണം)&lt;br /&gt;3 ജോസഫിന്‌ മന്ത്രിമാര്‍ക്കുണ്ടാവേണ്ട മിനിമം ഭാരം, വലിപ്പം തുടങ്ങിയവയില്ല.4 അതില്‍ കൂടുതല്‍ വലിപ്പവും ഭാരവുമുള്ള ധാരാളം എം. എല്‍. ഏമാര്‍ ജോസഫ്‌ ഗ്രൂപ്പ്‌ അഥവാ കൈപ്പര്‍ ബെല്‍ട്‌ മേഘലയില്‍ കറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്‌.&lt;br /&gt;4 കഴിഞ്ഞ പതിനാറ്‌ വര്‍ഷമായി ജോസഫിന്റെ മന്ത്രി സ്ഥാനത്തെപ്പറ്റി രാഷ്ട്രീയ ശാസ്ത്രജ്ഞന്‍മാര്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു.&lt;br /&gt;ഇനി ചില മന്ത്രിമാരുടെ പ്രതികരണങ്ങളും അതില്‍ കല്ലേച്ചിയുടെ ഇടപെടലുകളും ശ്രദ്ധിക്കാം.&lt;br /&gt;ആദ്യമായി ശ്രീ ജോസഫ്‌&lt;br /&gt;"എന്റെ ഇടതുകൈകൊണ്ടാണ്‌ അവരെ സ്പര്‍ശിച്ചതെന്ന്‌ പറയുന്നു. ആ കൈക്ക്‌ സ്വാധീനം കുറവാണ്‌."&lt;br /&gt;ഈ പ്രസ്താവന പലതരത്തിലും നമുക്ക്‌ നിരീക്ഷിക്കാവുന്നതാണ്‌.&lt;br /&gt;1 ഇപ്പോള്‍ മനസ്സിലായല്ലോ, ബലഹീനമായ ഇടതുകൈ എന്തിനു കൊള്ളാം? ഒരു മന്ത്രിസ്ഥാനം കളയുന്നതിനു കൊള്ളാം.&lt;br /&gt;2 "കൈതട്ടി മറിഞ്ഞു വീണുവോ, നുര മൂടിയ മുന്തിരിക്കുടം" പോലൊരു ഉറപ്പേ ആ സ്ഥാനുണ്ടായിരുന്നുള്ളൂ എന്നു ചുരുക്കം. പൂന്താനത്തിന്‌ നമോവാകം. അങ്ങിതു പണ്ടേ പറഞ്ഞിരുന്നുവല്ലോ. ഞങ്ങള്‍ ഗൌനിച്ചില്ലെന്നേയുള്ളൂ. "രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ....."&lt;br /&gt;3 ചില അവയവങ്ങളുടെ ബലഹീനത മറ്റു ചില അവയവങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കും. അത്‌ പരിണാമ സിദ്ധാന്തത്തിന്‌ തെളിവായുപയോഗിക്കാം. "ജന്തുവിന്നു തുടരുന്നു വാസനാബന്ധമിങ്ങുടലു വീഴുവോളവും"&lt;br /&gt;4 ഇടതുപക്ഷത്ത്‌ തനിക്ക്‌ സ്വാധീനം കുറവാണെന്നു പറഞ്ഞാല്‍ ജോസഫിന്‌ വലതുവശത്തേക്കൊരു കണ്ണുണ്ടെന്നു ചുരുക്കം. മുന്നണി ബന്ധങ്ങള്‍ മാറാം. എന്തൊക്കെയായാലും "ഒന്നല്ലെ കയ്യിഹ ചമച്ചിതു നമ്മെയെല്ലാം"&lt;br /&gt;&lt;br /&gt;"പോലീസിനും കടലിനുമിടയില്‍ പെടുന്ന ആളുകളെന്തിന്‌ കടലില്‍ ചാടുന്നു?" മന്ത്രി കോടിയേരി&lt;br /&gt;ഇതേപോലെരു ചോദ്യം പണ്ട്‌ ആന്‍ രാജകുമാരി ചോദിച്ചിരുന്നു. "റൊട്ടിചോദിച്ചു ബഹളം കൂട്ടുന്ന ഇവര്‍ക്കെന്താ കേക്ക്‌ തിന്നുകൂടേ" എന്ന്‌. മൂന്നുവയസ്സുകാരിയായ ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയായല്ല ചരിത്രം ഈ ചോദ്യത്തെ വിലയിരുത്തിയത്‌. എന്നാല്‍ കോടിയേരി അങ്ങേക്ക്‌ മൂന്നു വയസ്സുകാരിയുടെ വിവരം പോലുമുണ്ടായില്ലല്ലോ ഈ ചോദ്യം ചോദിക്കുമ്പോള്‍. ഉത്തരം വളരെ ലളിതമല്ലേ, രണ്ടു വഴികള്‍ ഒരാള്‍ക്കു മുന്നിലുണ്ടാവുമ്പോള്‍ ആളുകള്‍ അതില്‍ മെച്ചമായത്‌ തെരഞ്ഞെടുക്കുന്നു. കടലില്‍ ചാടിയാല്‍ ഉപ്പുവെള്ളം കുടിച്ചു മരിക്കാം. പോലീസുപിടിച്ചാല്‍ മൂത്രം കുടിച്ചുമരിക്കാം.&lt;br /&gt;&lt;br /&gt;"സര്‍ക്കാരിന്റേയും ഇന്റര്‍നെറ്റ്‌ സിറ്റിയുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കും" അച്ച്യുതാനന്ദന്‍&lt;br /&gt;"മുതലാളിത്തത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കും എന്ന്‌ പറയുന്ന രണ്ടാമത്തെ പദം സഖാവ്‌ പിന്‍വലിക്കണം. നാം തൊഴിലാളികളേയാണ്‌ സംരക്ഷിക്കേണ്ടത്‌"&lt;br /&gt;&lt;br /&gt;ചോദ്യം. "ശ്രീ ഉമ്മന്‍ചാണ്ടി, അങ്ങയുടെ കാലത്തേതില്‍ നിന്നും തികച്ചും വിരുദ്ധവും അക്കാലത്ത്‌ പ്രതിപക്ഷങ്ങള്‍ പറഞ്ഞ അതേ വ്യവസ്ഥയിലും ഡി. ഐ. സി കരാറൊപ്പിടുന്നുവല്ലോ. താങ്കള്‍ ഡി. ഐ. സിയെക്കാള്‍ കൂടുതല്‍ അവര്‍ക്ക്‌ വേണ്ടി നിലകൊണ്ടിരുന്നു എന്നു പറഞ്ഞാല്‍?"&lt;br /&gt;ഉത്തരം. ഫൈനല്‍ കരാറ്‌ വരട്ടെ നമുക്ക്‌ കാണാം.&lt;br /&gt;ചോദ്യം. വരാനുള്ളതവിടെ നില്‍ക്കട്ടെ, അതപ്പോള്‍ നോക്കാം. ഇതുവരേ വന്നതില്‍ നിന്ന്‌ തികച്ചും താങ്കളെ സംശയിച്ചു കൂടെ?&lt;br /&gt;ഉത്തരം ബ..ബ്ബ...ബ്ബ&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20877073-115762848106962469?l=kallechi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kallechi.blogspot.com/feeds/115762848106962469/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20877073&amp;postID=115762848106962469' title='19 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/115762848106962469'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/115762848106962469'/><link rel='alternate' type='text/html' href='http://kallechi.blogspot.com/2006/09/blog-post.html' title='ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി'/><author><name>കല്ലേച്ചി|kallechi</name><uri>http://www.blogger.com/profile/06653844104349644532</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>19</thr:total></entry><entry><id>tag:blogger.com,1999:blog-20877073.post-115497582858187492</id><published>2006-08-07T21:27:00.000+03:00</published><updated>2006-08-07T21:37:08.606+03:00</updated><title type='text'>കണക്കിലെ നാലു ക്രിയകളില്‍ ഹരണം</title><content type='html'>കണക്കിലെ നാലു ക്രിയകളില്‍ ഹരണം എന്നെ വല്ലാതെ കുഴക്കിക്കളഞ്ഞിരുന്നു. ഒരുപക്ഷെ ഹരണം കണ്ടു പിടിച്ചവര്‍ക്ക്‌ തന്നെ ഇതറിയാമായിരുന്നിരിക്കണം. കാരണം, ഹരണം അവസാനമേ പഠിപ്പിക്കൂ. കണക്കിലെ ക്രിയകളെപ്പറ്റി അപ്പോഴേക്കും നമുക്കൊരു ധാരണയായിട്ടുണ്ടാകും. ഈ ക്രിയ എന്തുകൊണ്ടാണ്‌ ഇത്രയും സങ്കീര്‍ണം എന്ന്‌ എനിക്ക്‌ ഈ അടുത്ത കാലത്താണ്‌ മനസ്സിലായത്‌. എന്തെങ്കിലും സംശയമുണ്ടോ എന്ന്‌ അധ്യാപകന്‍ ചോദിക്കുമ്പോള്‍ ഉണ്ടാവേണ്ടിയിരുന്ന സംശയങ്ങളായിരുന്നു അവ. അന്നും ഈ സംശയങ്ങളുണ്ടായിരുന്നു. പക്ഷെ, അത്‌ മൂര്‍ത്തമായ രീതിയില്‍ അവതരിപ്പിക്കുന്നതിനുള്ള ഭാഷാജ്ഞാനം അന്നുണ്ടായിരുന്നില്ല. അഥവാ അങ്ങനെ ഒന്നുണ്ടായാല്‍ തന്നെ മുപ്പത്തി എട്ടു കുട്ടികള്‍ ഇരിക്കുന്നേടത്ത്‌ ഞാന്‍മാത്രം എഴുന്നേറ്റു നില്‍ക്കുന്നത്‌ ഒരു ഒറ്റപ്പെടലിന്റെ അപകര്‍ഷതാ ബോധം എന്നിലുണ്ടാക്കിയിരുന്നു. അതിനാല്‍ "ചുമ്മായിരിക്കുക" എന്ന തന്ത്രമാണ്‌ അധികവും പരീക്ഷിക്കപ്പെട്ടത്‌.&lt;br /&gt;&lt;br /&gt;നാലു ക്രിയകളെ നാം അപഗ്രഥിക്കുമ്പോള്‍ സങ്കലനം, വ്യവകലനം, ഗുണനം, ഹരണം എന്നിവയില്‍ ആദ്യത്തെ മൂന്നെണ്ണത്തിനുമില്ലാത്ത ചില പ്രത്യേകതകള്‍ നാലാമത്തേതിനുണ്ടെന്നു കാണാം. സങ്കലനത്തിലും ഗുണനത്തിലും കാണാത്ത ഒരു ചെറിയ പ്രത്യേകത വ്യവകലനത്തിനുമുണ്ടെങ്കിലും അത്‌ പരിഹരിക്കപ്പെടുന്ന ചില പരിഹാരങ്ങളുണ്ടായിരുന്നു. സങ്കലനത്തിലും ഗുണനത്തിലും ചിഹനത്തിനപ്പുറത്തും ഇപ്പുറത്തും വരുന്ന സംഖ്യകള്‍ക്ക്‌ സഥാന ചലനം വന്നാലും ഉത്തരത്തില്‍ മാറ്റമുണ്ടാകുന്നില്ല. ചിഹനത്തിനത്തുറത്തും ഇപ്പുറത്തും വരുന്ന സംഖ്യകള്‍ പരസ്പരം മാറിപ്പോയാല്‍ ഉത്തരം തെറ്റുന്ന ക്രിയ എന്നതാണ്‌ ഹരണത്തിനുള്ള പ്രശ്നം. വ്യവകലനത്തില്‍ ഇങ്ങനെ വരുമ്പോള്‍ ഒരല്‍പം സങ്കീര്‍ണത തോന്നുമെങ്കിലും അത്‌ വലുതില്‍ നിന്ന്‌ ചെറുത്‌ എന്ന ക്രമത്തില്‍ അടുക്കാന്‍ നമുക്ക്‌ പറ്റുന്നുണ്ട്‌. അതായത്‌ സ്ഥാന നിര്‍ണയനത്തിന്‌ ഒരു രീതിയുണ്ടെന്ന്‌ ചുരുക്കം. ഇത്തരം ഒരു രീതി ഹരണത്തില്‍ എനിക്കിന്നും മനസ്സിലായിട്ടില്ല. ഇങ്ങനെ നല്‍കപ്പെടുന്ന രണ്ടു സംഖ്യകളെ കൃത്യസ്ഥാനത്ത്‌ ഉറപ്പിക്കാനായില്ലെങ്കില്‍ ഉത്തരങ്ങള്‍ തെറ്റും. എന്റെ കണക്കുകള്‍ അതോടെ പിഴയ്ക്കാന്‍ തുടങ്ങി. പരീക്ഷകളില്‍ മൂന്നുമാര്‍ക്കും നാലുമാര്‍ക്കും വാങ്ങിയായിരുന്നു ഓരോ ഹഡിലും കടന്നു കയറിയത്‌. ഇതെന്നെ ക്രമേണ കണക്കില്‍ നിന്നകറ്റി. എന്തും കാര്യകാരണ ക്രമത്തില്‍ മനസ്സിലാക്കുന്ന രിതിസ്വീകരിച്ചതിനാലാവാം ഈ പരാജയം.&lt;br /&gt;&lt;br /&gt;അധ്യാപകരുടെ ചില പ്രയോഗങ്ങളും ചില കാര്യങ്ങള്‍ തെറ്റായി മനസ്സിലാക്കപ്പെടുന്നതിനും സംശയം കൂട്ടുന്നതിനും ഉതകിയിട്ടുണ്ട്‌. നാം പഠിപ്പിക്കുന്നതിലല്ല സംശയമുണ്ടാകുക കുട്ടി പഠിക്കുന്നതിലാണ്‌. വഴിപറഞ്ഞുകൊടുക്കുന്ന ഒരാളെ പോലെയാണ്‌ അധ്യാപകന്‍. വഴി പറഞ്ഞുകൊടുക്കുന്ന അധ്യാപകന്‍ എവിടെ നില്‍ക്കുന്നു എന്നും വഴി മനസ്സിലാകേണ്ട വിദ്യാര്‍ഥി എവിടെ നില്‍ക്കുന്നു എന്നും കൃത്യമായി മനസ്സിലാകാത്ത ഒരു അധ്യാപകന്‌ കൃത്യമായി പഠിപ്പിക്കാനാവില്ല. കിഴക്കു നിന്ന്‌ വരുന്ന ഒരാള്‍ക്ക്‌ വഴി പറഞ്ഞുകൊടുക്കുമ്പോള്‍ പടിഞ്ഞാറുനില്‍ക്കുന്ന അധ്യാപകന്‍ ദിക്കിനെ സൂചിപ്പിക്കാതെ ഏതെങ്കിലും ഒരു പോയന്റില്‍ നിന്ന്‌ വലത്തോട്ടു തിരിയുക എന്നുപറഞ്ഞാല്‍ പറഞ്ഞ ആള്‍ തെക്കാണ്‌ ഉദ്ദേശിച്ചതെങ്കിലും വരുന്ന ആള്‍ വടക്കോട്ടു തിരിഞ്ഞിരിക്കും. അപ്പോള്‍ അധ്യാപകന്‍ നില്‍ക്കുന്നത്‌ പടിഞ്ഞാറാണെന്നും താങ്കള്‍ കിഴക്കു നിന്നാണ്‌ വരുന്നതെന്നും അതിനാല്‍ തിരിയേണ്ടത്‌ പ്രസ്തുത പോയന്റില്‍ നിന്ന്‌ ഇടത്തോട്ടാണെന്നും കുട്ടിയോട്‌ പറയണം.&lt;br /&gt;&lt;br /&gt;രണ്ടു കാര്യങ്ങള്‍ അറിയാതെ ഒരു ഉത്തരമുണ്ടാക്കുക അസാധ്യമാണ്‌. അതായത്‌ ആപേക്ഷികമായേ കാര്യങ്ങള്‍ പരിഹരിക്കപ്പെടുകയുള്ളൂ. കടലില്‍ ഒരു പോയന്റിനെ സങ്കല്‍പിക്കുക നമുക്കെങ്ങനെ അത്‌ മനസ്സിലാക്കാനാവും? അപ്പോള്‍ കൃത്യമായി രണ്ടു രേഖകളെ കണ്ടെത്തേണ്ടതുണ്ട്‌. രേഖാംശവും അക്ഷാംശവും കൂട്ടിമുട്ടുന്ന പോയന്റ്‌ എന്ന്‌. എന്നാല്‍ സമുദ്രനിരപ്പില്‍ ഈ പോയന്റില്‍ നിന്ന്‌ ഉയരെ ആണ്‌ നമുക്ക്‌ മനസ്സിലാക്കേണ്ട സ്ഥാനമെങ്കില്‍ വീണ്ടും ചിലത്‌ കണ്ടെത്തേണ്ടതുണ്ട്‌ കൃത്യമായ സ്ഥാന നിര്‍ണയനത്തിന്‌. ഇങ്ങനെ കൃത്യമായ അപഗ്രഥനത്തില്‍ വരുന്ന വ്യതിയാനങ്ങള്‍ ബോധപൂര്‍വമായോ അബോധ പൂര്‍വമായോ ഉള്‍ക്കൊള്ളിച്ച്‌ ആളുകള്‍ നമ്മെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്‌. ഉദാഹരണം. ഇസ്രായേല്‍ ലബനനിനെ ആക്രമിക്കുന്നതിന്‌ ബുഷിന്റെ ഇടപെടല്‍ ലബനോന്‍ ഹിസ്ബുല്ലയെ നിലയ്ക്ക്‌ നിര്‍ത്തണം എന്നതാണ്‌. ഇവിടെ അദ്ദേഹം തികച്ചും തന്റെ ചില അജണ്ടകളെ അടിച്ചേല്‍പിക്കാന്‍ കാര്യങ്ങളെ വളച്ചൊടിക്കുകയാണ്‌. അല്ലെങ്കില്‍ അദ്ദേഹം കാര്യങ്ങളെ തെറ്റായി അപഗ്രഥിക്കുക എന്ന അസുഖം പിടിപെട്ട ആളാണ്‌. രണ്ടാമത്തേതാണ്‌ പ്രശ്നമെങ്കില്‍ ബുഷിനെ ചികിത്സിപ്പിക്കാതെ ലോകസമാധാന ചര്‍ച്ചകള്‍കൊണ്ട്‌ കാര്യമില്ല എന്നുവരും. ഹാ കഷ്ടം.&lt;br /&gt;&lt;br /&gt;"വെള്ളത്തില്‍ നിന്ന്‌ വൈദ്യുതി ഉത്പാദിപ്പിക്കുന്നു" എന്ന്‌ അധ്യാപകന്‍ ക്ലാസില്‍ പറഞ്ഞു തന്നതിനെ അങ്ങനെ തന്നെ മനസ്സിലാക്കിയ ഞാന്‍ കരുതിയത്‌ ഒരു ഗ്ലാസില്‍ വെള്ളമെടുത്ത്‌ രണ്ട്‌ വയറും കുത്തിയാല്‍ ബള്‍ബ്‌ കത്തുമെന്നായിരുന്നു. അദ്ദേഹം പറയേണ്ടിയിരുന്നത്‌ "വെള്ളം കൊണ്ട്‌ വൈദ്യുതി ഉത്‌പ്പാദിപ്പിക്കുന്നു" എന്നായിരുന്നു. ഇവിടെ വെള്ളത്തിന്റെ ഗുണമല്ല ശക്തിയാണ്‌ വൈദ്യുതിയെ ഉത്‌പ്പാദിപ്പിക്കുന്നതെന്നും ഈ ശക്തി വേറെ എങ്ങനേയെങ്കിലും നല്‍കിയാലും വൈദ്യുതി ഉത്‌പ്പദിപ്പിക്കപ്പെടുമെന്നും അദ്ദേഹം പറയേണ്ടിയിരുന്നു. കേട്ടാല്‍ നിസ്സാരമെന്നുതോന്നാവുന്ന ഇത്തരം ഭാഷാപരമായ തകരാറുകളാണ്‌ കുട്ടികളിലുണ്ടാകുന്ന പഠനപ്രയാസങ്ങള്‍ക്ക്‌ ഒരു കാരണം.&lt;br /&gt;&lt;br /&gt;"ദ സ്റ്റോറി ഓഫ്‌ മൈ എക്സ്‌പെരിമെന്റ്‌ വിത്ത്‌ ട്രൂത്ത്‌" എന്ന ഗാന്ധിയുടെ ആത്മകഥ തര്‍ജ്ജമ ചെയ്തപ്പോള്‍ വന്ന ഒരു ചെറിയ തകരാറ്‌ നമ്മെ കുഴക്കിക്കളഞ്ഞതായി ഞാന്‍ നേരത്തെ എവിടെയോ സൂചിപ്പിച്ചിട്ടുണ്ട്‌. ഒടുക്കം ഒരു പ്രഭാഷണ മധ്യേ സുകുമാര്‍ അഴീക്കോടാണ്‌ അതിന്റെ തര്‍ജ്ജമ തെറ്റായിട്ടാണ്‌ വന്നതെന്ന്‌ പറഞ്ഞത്‌. "എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍" അതിന്റെ ശരിയായ തര്‍ജ്ജമയല്ല. ദ സ്റ്റോറി-കഥ, ഓഫ്‌-ന്റെ, മൈ-എന്റെ, എക്സ്‌പെരിമെന്റ്സ്്‌- പരീക്ഷണങ്ങള്‍, വിത്ത്‌- കൊണ്ട്‌- ട്രൂത്ത്‌-സത്യം. സത്യം കൊണ്ടുള്ള എന്റെ പരീക്ഷണ കഥ അല്ലെങ്കില്‍ എന്റെ സത്യം കൊണ്ടുള്ള പരീക്ഷണങ്ങളുടെ കഥ എന്നതാണ്‌ ശരിയായ തര്‍ജ്ജമ. "എന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍" എന്ന വാചകത്തിലെ അന്വേഷണം എന്ന വാക്ക്‌ "ദ സ്റ്റോറി ഓഫ്‌ മൈ എകസ്‌പെരിമെന്റ്സ്‌ വിത്ത്‌ ട്രൂത്തില്‍" എവിടെയാണ്‌ ഗാന്ധി ഒളിപ്പിച്ചിട്ടുള്ളത്‌ എന്നതായിരുന്നു നമ്മുടെ സംശയം. സത്യം കൊണ്ടുള്ള എന്റെ പരീക്ഷണങ്ങളുടെ കഥ എന്ന തലവാചകം തന്നെ എത്രമനോഹരമായാണ്‌ ഗാന്ധിയുടെ ജീവിതത്തെ, സത്യം എന്നത്‌ ഒരു പരീക്ഷണ വസ്ഥുവായി ഗാന്ധി ഉപയോഗിച്ചിട്ടുള്ളതിനെ ഒക്കെ നമ്മോടു പറയുന്നത്‌. അതിനെയാണ്‌ തികച്ചും സങ്കീര്‍ണമാക്കി കാര്യമായ ഒരു അര്‍ഥവും നല്‍കാത്ത തര്‍ജ്ജമയാക്കി മാറ്റിയത്‌.&lt;br /&gt;&lt;br /&gt;"ഒന്നും ഒന്നും ഇമ്മിണി ബല്ല്യൊന്ന്‌" എന്ന്‌ നിരൂപിക്കുന്ന ബഷീറിലെ കുട്ടിത്തവും ഇതേപോലെ ഒരു സംശയത്തിന്റെ വക്കിലാണെന്നുകാണാം. ബഷീറിലെ കുട്ടിയില്‍ ഉത്‌പാദിപ്പിക്കപ്പെട്ട അര്‍ഥത്തിലൊന്നും ഒന്നും ഒന്നും ചേര്‍ന്ന്‌ രണ്ടാകുന്ന ഒരു പ്രതിഭാസവുമില്ല. അദ്ദേഹം കാണുന്ന എല്ലാ കൂടിച്ചേരലുകളും തികച്ചും വ്യത്യസ്ഥമായ മൂന്നാമതൊരെണ്ണമാകുന്ന "വൈരുധ്യാത്മക ഭൌതിക" ഉത്‌പന്നങ്ങളാണ്‌. ബഷീറിലെ മൌലികചിന്ത കേള്‍ക്കുന്നതിനെ അര്‍ഥമറിയാതെ വിഴുങ്ങാന്‍ കൂട്ടാക്കുന്നില്ല. അതെങ്ങനെ സംഭവിക്കുന്നു എന്ന അന്വേഷണം അയാള്‍ നടത്തുന്നു. ഞാനറിഞ്ഞേടത്തോളം ഒന്നും ഒന്നും രണ്ട്‌ എന്ന ലളിത സൂത്രവാക്യം അംഗീകരിക്കാനാവാത്ത ഒരു മനസ്സ്‌ ബഷീറില്‍ മരിക്കുന്നതുവരെ ഉണ്ടായിരുന്നു. ഇവിടെ "ചേര്‍ന്നാല്‍, കൂട്ടിയാല്‍" എന്നൊക്കെയുള്ള പദങ്ങള്‍ കുട്ടിയിലുത്‌പാദിപ്പിക്കുന്ന അര്‍ഥത്തെ ഒന്ന്‌ ഇടപെട്ടു തിരുത്തേണ്ടതുണ്ട്‌ അധ്യാപകന്‍.&lt;br /&gt;&lt;br /&gt;പലരും പക്ഷെ തങ്ങളേക്കാള്‍ അറിവുള്ളവര്‍ പറയുന്നതിനെ അങ്ങനെ വിഴുങ്ങാറാണ്‌ പതിവ്‌. "അവരൊക്കെ മഹാന്‍മാര്‍, വലിയ ആളുകള്‍. അവര്‍ക്ക്‌ തെറ്റു പറ്റില്ല" എന്നതരത്തിലുള്ള വിനയം കലര്‍ന്ന ചില മുന്‍വിധികളാണ്‌ ഇങ്ങനെ പാരമ്പര്യകാര്യങ്ങളെ സംശയിക്കുന്നതില്‍ നിന്ന്‌ അവരെ അകറ്റുന്നത്‌. എനിക്കുമനസ്സിലാകാത്തേടത്തോളം എന്നെ സംബന്ധിച്ച്‌ അത്‌ സംശയം തന്നെയാണ്‌. ആര്‌ പറഞ്ഞതായാലും ശരി. കാരണം ആരൊക്കെയായാലും അവരുടെ മനസ്സിലാക്കലുകളില്‍ അവരുടെ തലച്ചോറിന്റെ അനിതരസാധാരണതകൊണ്ടോ കുഴപ്പം കൊണ്ടോ ചെറിയ ചെറിയ തകരാറുകള്‍ കടന്നു കൂടാവുന്നതാണ്‌. ഈ തകരാറുകള്‍ പുനപ്രേഷണം ചെയ്യപ്പെടുമ്പോള്‍ വീണ്ടും തകരാറുകളുണ്ടാകാവുന്നതാണ്‌. അങ്ങനെ വരുമ്പോള്‍ പഠിക്കേണ്ടതുണ്ട്‌. ഇത്‌ മെനക്കേടാകുമ്പോള്‍ അത്‌ ശരിയായിരിക്കും എന്നങ്ങു തീരുമാനിക്കുകയാണ്‌. പിന്നീട്‌ അത്‌ നമ്മെ ശല്ല്യപ്പെടുത്തുകയില്ലല്ലോ? ഇവിടെ രോഗം മാറുന്നില്ല.&lt;br /&gt;&lt;br /&gt;ഫലിതം.&lt;br /&gt;&lt;br /&gt;ഐന്‍സ്റ്റീന്‍ പ്രസിദ്ധനായി വരുന്ന കാലത്ത്‌ അദ്ദേഹത്തിന്‌ തന്റെ രണ്ടു്‌ ആപേക്ഷിക സിദ്ധാന്തങ്ങളേപ്പറ്റിയും നിരന്തരമായി പല യൂണിവേഴ്സിറ്റികളിലും ധാരാളം ക്ലാസുകള്‍ എടുക്കേണ്ടിവന്നിട്ടുണ്ട്‌. ഇങ്ങനെ നിരന്തരം ഈ പ്രഭാഷണം കേട്ടുപഠിച്ച അദ്ദേഹത്തിന്റെ ഡ്രൈവര്‍ ഒരിക്കല്‍ പറഞ്ഞു.&lt;br /&gt;"സര്‍, ഇന്ന്‌ താങ്കള്‍ ക്ലാസെടുക്കുന്നിടത്ത്‌ ആരും താങ്കളെ നേരിട്ട്‌ കണ്ടിട്ടില്ല. ഇത്രയും കാലത്തെ പരിചയം കൊണ്ട്‌ താങ്കളുടെ പ്രഭാഷണം ഉരുവിടുന്നതിന്‌ എനിക്ക്‌ വലിയ പ്രയാസമുണ്ടാകുമെന്ന്‌ തോന്നുന്നില്ല. തത്തമ്മേ പൂച്ച, പൂച്ച. അതിനാല്‍ ഇന്ന്‌ നമുക്ക്‌ ഇവരെയൊന്നു പറ്റിക്കാം. ഞാന്‍ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്‍, താങ്കള്‍ അയാളുടെ ഡ്രൈവര്‍"&lt;br /&gt;ഐന്‍സ്റ്റീന്‍ സമ്മതിച്ചു "പക്ഷെ, ഒരു നിബന്ധന. നാം പ്രഭാഷണം നടത്തുന്നത്‌ ഈ വിഷയത്തിലെ പ്രഫസര്‍മാരോടാണ്‌. അതിനാല്‍ ഒരു ചോദ്യത്തിനും ഉത്തരം പറയാന്‍ ശ്രമിക്കരുത്‌"&lt;br /&gt;അവര്‍ പരസ്പരം അവരുടെ വേഷങ്ങള്‍ മാറി. യോഗ സ്ഥലത്ത്‌ ഡ്രൈവര്‍ കാര്യമായി സ്വീകരിക്കപ്പെട്ടു. ഐന്‍സ്റ്റീനെ ആരും ഗൌനിച്ചില്ല. പ്രഭാഷണം സാമാന്യം തരക്കേടില്ലാതെ നടത്തി. പ്രഭാഷണ ശേഷം കേള്‍വിക്കാരുടെ കൂട്ടത്തില്‍ നിന്ന്‌ ഒരാള്‍ എഴുന്നേറ്റ്‌ ഒരു ചോദ്യം ചോദിച്ചു. അതിന്‌ വളരെ നിസ്സാരമായി ഐന്‍സ്റ്റീന്‍-ഡ്യൂപ്ലിക്കേറ്റ്‌- ഇങ്ങനെ മറുപടി പറഞ്ഞു.&lt;br /&gt;"ഇത്ര നിസ്സാരമാണോ ചോദ്യം. ഇതിന്‌ മറുപടി പറയാന്‍ എന്റെ ഡ്രൈവര്‍ മതി"&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20877073-115497582858187492?l=kallechi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kallechi.blogspot.com/feeds/115497582858187492/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20877073&amp;postID=115497582858187492' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/115497582858187492'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/115497582858187492'/><link rel='alternate' type='text/html' href='http://kallechi.blogspot.com/2006/08/blog-post_07.html' title='കണക്കിലെ നാലു ക്രിയകളില്‍ ഹരണം'/><author><name>കല്ലേച്ചി|kallechi</name><uri>http://www.blogger.com/profile/06653844104349644532</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-20877073.post-115460175086758298</id><published>2006-08-03T13:37:00.000+03:00</published><updated>2006-08-03T13:45:53.923+03:00</updated><title type='text'>സൌദി അറേബ്യയിലെ സിനിമ</title><content type='html'>സൌദി അറേബ്യയില്‍ കഴിഞ്ഞദിവസം സിനിമ പ്രദര്‍ശിപ്പിച്ചത്‌ വാര്‍ത്തയായിരുന്നു. ഇതൊരു മുഴുനീള ചിത്രമൊന്നുമായിരുന്നില്ല മറിച്ച്‌ ചെറിയ ചില ഡോക്ക്യുമെന്‍റ്റികള്‍ മാത്രം. അതും തെരഞ്ഞെടുക്കപ്പെട്ട ഏതാനും പ്രമുഖവ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ ഒരു വലിയ ടെലിവിഷന്റെ അത്രയും വരുന്നു ഒരു സ്ക്രീനില്‍. എന്നാല്‍ ഇതിന്‌ നിയമത്തിന്റെ അനുമതിയുണ്ടായിരുന്നു. മാത്രമല്ല ഇനിയങ്ങോട്ടുള്ള സൌദി അറേബ്യന്‍ സിനിമയുടെ ആദ്യചുവടുവെപ്പുകളുമാണിത്‌ എന്നതിനാല്‍ ചരിത്രപ്രാധാന്യമുണ്ട്‌ ഈ പ്രദര്‍ശനത്തിന്‌. ഇത്തരുണത്തില്‍ പണ്ട്‌ ഞങ്ങള്‍ ഒരു ടെലിഫിലിം എടുക്കുന്നതിന്‌ ഇവിടെ അനുഭവിച്ച ദുരിതങ്ങള്‍ ഓര്‍ത്തുപോകുന്നു. സിനിമ എന്ന അത്ഭുദം മനുഷ്യന്റെ കൈവശം വന്നത്‌ 19 ആം നൂറ്റാണ്ടിലാണ്‌. ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നു സിനിമയ്ക്ക്‌ ഈ മണ്ണില്‍ പ്രവേശിക്കാന്‍.&lt;br /&gt;&lt;br /&gt;സിനിമ ഫോട്ടോഗ്രാഫിയുടെ വികസിത രൂപമായിരുന്നു. അതിനാല്‍ പൊതുസ്ഥലങ്ങളില്‍ ഫോട്ടോ എടുക്കുന്നതിന്‌ നിരോധനമുള്ള ഒരു രാജ്യത്ത്‌ സിനിമ എന്നത്‌ അത്ര എളുപ്പമല്ല. ഇന്ന്‌ രാജകല്‍പന വന്ന ദിവസം കൂടിയാണ്‌. പൊതു സ്ഥലങ്ങളില്‍ ഫോട്ടോ എടുക്കുന്നതിനുള്ള വിലക്ക്‌ നീക്കിക്കൊണ്ടുള്ള കല്‍പന. ഫോട്ടോഗ്രാഫിയും 9 ആം നൂറ്റാണ്ടിന്റെ സംഭാവനയാണ്‌.&lt;br /&gt;&lt;br /&gt;പണ്ടൊക്കെ എന്റെ നാട്ടിലെ പല മുസ്ലിംഗളും വിമര്‍ശിക്കപ്പെട്ടിരുന്നു ഫോട്ടോ എടുത്തു എന്ന കാരണത്തിന്‌. അവന്‍ കള്ളു കുടിക്കും പെണ്ണു പിടിക്കും ശീട്ടുകളിക്കും സിനിമകാണും ഫോട്ടോ എടുക്കും. പക്ഷെ രാജ്യത്തെ നിയമം ഫോട്ടോ ഒരു തെളിവായും രേഖയായും സ്വീകരിക്കാന്‍ തുടങ്ങുകയും പാസ്പോര്‍ട്ടുകള്‍ക്കും മറ്റും അത്‌ അത്യാവശ്യമാക്കുകയും ചെയ്തതോടെ പല മുത്തവമാര്‍ക്കും ഫോട്ടോ എടുക്കല്‍ നിര്‍ബന്ധമായി. ഈ അടുത്ത കാലത്തും വിവാഹങ്ങളിലെ വീഡിയോ പിടുത്തത്തിനെതിരെ പലസ്ഥലങ്ങളിലും പ്രശ്നങ്ങളുണ്ടായിട്ടുണ്ട്‌. ചില സുന്നി മൌലവിമാര്‍ വീഡിയോക്കെതിരായി രംഗത്തു വരികയുമുണ്ടായി. അവരുടെ തന്നെ ധാരാളം വീഡിയോകള്‍ അവര്‍ക്കെതിരായി തെളിവായി ഹാജരാക്കുകയും ചെയ്തതോടെ അത്തരം വിമര്‍ശനങ്ങള്‍ അവസാനിക്കുകയായിരുന്നു. ഇപ്പോഴും ചില സ്ഥലങ്ങളിലൊക്കെ ചിലയാളുകള്‍ക്ക്‌ ഇത്തരം ഹാലിളക്കങ്ങളുണ്ടാകാറുണ്ട്‌.&lt;br /&gt;&lt;br /&gt;സ്ത്രീകള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു എന്നതും ബിംബാരാധനയ്ക്ക്‌ പ്രചോദനമാകും എന്നതുമൊക്കെയാണ്‌ ഈ വിരോധത്തിന്റെ കാതല്‍. ബിംബാരാധനയിലേക്ക്‌ കേവലം ഒരു ചിത്രമോ ബിംബമോ പ്രചോദനമാകുമെങ്കില്‍ അതിനര്‍ഥം ഇസ്ലാമിക ക്ലാസുകള്‍ ശരിയാവുന്നില്ല എന്നാണ്‌. കൂടാതെ കേവലം ഒരു ബിംബം കൊണ്ടു തകരുന്ന വിശ്വാസമാണെങ്കില്‍ പോട്ടെ എന്നു കരുതണം. ആയിരക്കണക്കിന്‌ ബിംബങ്ങള്‍ പലതരത്തില്‍ ആരാധിക്കപ്പെടുന്നത്‌ ദിവസവും കാണുന്നവരാണ്‌ ഇന്ത്യന്‍ മുസ്ലിംഗള്‍. അവരില്‍ എത്രപേര്‍ ബിംബത്തെ ആരാധിക്കുന്നുണ്ട്‌? മൌലവിമാര്‍ ആദ്യം ചെയ്യേണ്ടത്‌ തങ്ങളുടെ ജനങ്ങളില്‍ വിശ്വാമര്‍പ്പിക്കുക എന്നതാണ്‌. ആരെയും വിശ്വസിക്കാതെ ദൈവത്തെ എങ്ങനെ വിശ്വസിക്കും? ദൈവവിശ്വാസത്തിന്‌ മറ്റുള്ളവരെ സംശയിക്കുന്നതെന്തിന്‌?&lt;br /&gt;&lt;br /&gt;ഇനി സ്ത്രീകളെ പ്രദര്‍ശിപ്പിക്കുന്നത്‌.&lt;br /&gt;അത്‌കൊണ്ട്‌ എന്താണ്‌ തകരാറ്‌? കറുത്ത വസ്ത്രത്തിനുള്ളില്‍ ഇവരെ പൊതിയുമ്പോള്‍ അങ്ങനെ നിങ്ങള്‍ക്ക്‌ ജനമധ്യത്തില്‍ വരാമെന്നൊരു സ്വാതന്ത്ര്യം പ്രവാചകന്‍ അനുവദിച്ചിരുന്നു. അതുപോലും നിഷേധിക്കപ്പെടുന്നത്‌ ക്രൂരതയാണ്‌. സമൂഹത്തിലെ പത്തുശതമാനം പേര്‍ തെറ്റുചെയ്യുന്നവരായുണ്ടാകാം. സ്വന്തം സഹോദരിയുടെ ചിത്രംപോലും അനാവശ്യാമയി നോക്കി രസിക്കുന്നവരും കാണും. എന്നുകരുതി കേവലം ഒരു ചിത്രം കാണുമ്പോഴേക്കും ഹാലിളകുന്നവരാണോ എല്ലാവരും? അവരെ പേടിച്ച്‌ ചിത്രപ്രദര്‍ശനം നിരോധിക്കുന്നത്‌ എലിയെപേടിച്ച്‌ ഇല്ലം ചുടുംപോലെ വ്യര്‍ഥമാണ്‌. അല്ലെങ്കില്‍ ആര്‍ക്കാണ്‌ സ്ത്രീചിത്രങ്ങളില്‍ ഇത്രയധികം താല്‍പര്യം? സ്ത്രീകളുമായി അടുത്തിടപഴകാനവസരം ലഭിക്കാത്തവര്‍ക്ക്‌ കാണുമായിരിക്കും.&lt;br /&gt;&lt;br /&gt;നമുക്ക്‌ ഇനി ഈ ജനതയേയും ഇവരുടെ പുറത്തുള്ളവരേയും വിലയിരുത്താം. സിനിമ, ഫോട്ടോഗ്രാഫി എന്നിവ പാടില്ല, ഹറാമാണ്‌ എന്ന വാദത്തില്‍ പിടിച്ചു നില്‍ക്കാവുന്ന അത്രയും പിടിച്ചു നിന്നവരാണിവര്‍. എന്നാല്‍ മറ്റു ജനവിഭാഗങ്ങള്‍ ഈ കണ്ടു പിടുത്തത്തിന്റെ ഓരോ ഘട്ടത്തിലും അതിന്റെ കൂടെ നടന്ന്‌ അതിന്റെ വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ ആവശ്യമായ സംഭാവനകള്‍ തങ്ങളാലാവും വിധം നല്‍കുകയും അതാതുകാലഘട്ടങ്ങളില്‍ അതിന്റെ ഗുണവശങ്ങള്‍ അനുഭവിക്കുകയും ചെയ്തവരാണ്‌. അവര്‍ ഇന്ന്‌ സിനിമയുടെ ഏറ്റവും പുതിയ കണ്ടു പിടുത്തങ്ങളിലൂടെയാണ്‌ സഞ്ചരിക്കുന്നത്‌. ഇവരുടെ കാഴ്ച്ചപ്പാടില്‍ അവര്‍തെറ്റുകാരും ഇവര്‍ ശരിയുടെ പക്ഷത്തു നില്‍ക്കുന്നവരുമായിരുന്നു. ഇന്ന്‌ അവരുടെ ശരികള്‍ ഇവര്‍ പകര്‍ത്തുകയാണ്‌. അപ്പോള്‍ ഇവരേക്കാള്‍ ബുദ്ധിശാലികള്‍ അവരാകുന്നു. അപ്പോള്‍ അത്രയും കാലം ഫോട്ടോഗ്രാഫിയില്‍ നിന്നു ലഭിക്കുന്ന ജ്ഞാനം, അക്കാലയളവില്‍ ഇതിന്റെ ഭാഗമാവാതെ മരിച്ചുപോയ നിരവധി പ്രതിഭകളുടെ കഴിവ്‌ ഉപയോഗിക്കാനാവാതിരിക്കല്‍, നിരവധി ചരിത്ര മുഹൂര്‍ത്തങ്ങളുടെ തിരുശേഷിപ്പുകള്‍ ലഭിക്കാതിരിക്കല്‍, ഫോട്ടോയെ ഒരു ഭാഷയായും കലയായും ഉപയോഗിക്കാനാവാതിരിക്കല്‍ തുടങ്ങിയ നഷ്ടം അങ്ങനെ നോക്കുമ്പോള്‍ വന്‍ നഷ്ടം തന്നെയാണ്‌. ഇപ്പോഴും ഇവിടെ വരുന്ന മാഗസിനുകളിലും പത്രങ്ങളിലുമുള്ള ചിത്രങ്ങളില്‍ പെയിന്റ്‌ വീഴുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;ഈ നഷ്ടങ്ങളെ കാലികമായി മനസ്സിലാക്കുകയും അവയെ കൂടുതല്‍ നഷ്ടങ്ങളിലേക്ക്‌ വലിച്ചിഴയ്ക്കാതിരിക്കുകയും ചെയ്യുന്നതിന്‌ പുതിയ ഭരണകൂടം കാണിച്ച ധൈര്യം പ്രശംസനീയമാണ്‌.&lt;br /&gt;&lt;br /&gt;ഫലിതം&lt;br /&gt;&lt;br /&gt;പഞ്ചാബിയും ബംഗാളിയും തങ്ങളുടെ നാട്ടുകര്‍ക്ക്‌ സ്വാതന്ത്ര്യ സമരത്തിലുള്ള പങ്കിനെപറ്റി തര്‍ക്കിക്കുകയായിരുന്നു. ഒടുക്കം അവരൊരു തീരുമാനത്തിലെത്തി. ഒരാള്‍ ഒരു സ്വാതന്ത്ര്യ സമരസേനാനിയുടെ പേരുപറഞ്ഞാല്‍ മറ്റേയാളുടെ താടിയില്‍ നിന്ന്‌ ഒരു രോമം പറിക്കും.&lt;br /&gt;ബംഗാളി, "ബൊങ്കിം ചൊന്ദ്രചാറ്റര്‍ജി" ഒരു രോമം പഞ്ചാബിക്ക്‌ നഷ്ടം. ഒന്നേ പൂജ്യം.&lt;br /&gt;പഞ്ചാബി "ഭഗത്‌ സിംഗ്‌, തൂം പൈചാണാ" ബംഗാളിക്ക്‌ ഒരു രോമം നഷ്ടം. ഒന്നേ ഒന്ന്‌&lt;br /&gt;ബംഗാളി "റൊബീന്ദ്രനാഥ്‌ ടോഘൂര്‍" രണ്ടേ ഒന്ന്‌&lt;br /&gt;ഇതിനുശേഷം പഞ്ചാബി ഒരു പേരു പറഞ്ഞു പിന്നെ ബംഗാളി, കളി തുടര്‍ന്നു കൊണ്ടിരുന്നു. രോമം വീണുകൊണ്ടിരുന്നു. സ്കോര്‍ ഉയര്‍ന്നുകൊണ്ടിരുന്നു. ഒരു ഘട്ടത്തില്‍ പഞ്ചാബിക്കുത്തരം മുട്ടുമെന്നായപ്പോള്‍ അയാള്‍ ബംഗാളിയുടെ താടിമൊത്തമായിട്ട്‌ പിടിച്ചു വലിച്ചു. ഉറക്കെ വിളിച്ചു പറഞ്ഞു&lt;br /&gt;"ജാലിയന്‍ വാലാ ബാഗ്‌"&lt;br /&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20877073-115460175086758298?l=kallechi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kallechi.blogspot.com/feeds/115460175086758298/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20877073&amp;postID=115460175086758298' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/115460175086758298'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/115460175086758298'/><link rel='alternate' type='text/html' href='http://kallechi.blogspot.com/2006/08/blog-post.html' title='സൌദി അറേബ്യയിലെ സിനിമ'/><author><name>കല്ലേച്ചി|kallechi</name><uri>http://www.blogger.com/profile/06653844104349644532</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-20877073.post-115419616294616318</id><published>2006-07-29T20:56:00.000+03:00</published><updated>2006-07-29T21:02:42.963+03:00</updated><title type='text'>പ്രണയം, ജീവിതത്തിന്റെ വസന്തകാലം.</title><content type='html'>പ്രണയമുണ്ടാവുക എന്നത്‌ ജീവിതത്തിന്റെ വസന്തകാലമാണ്‌. ഓരോ ചില്ലകളും അപ്പോള്‍ പൂവിടും. അടിയിലെ പുല്‍നാമ്പുകള്‍ മഞ്ഞുതുള്ളിയുടെ വൈഡൂര്യക്കമ്മലിടും. സുഗന്ധവും നിറവും വഹിച്ച്‌ മനസ്സിലെ താഴ്‌വരകളില്‍ ഇളംകാറ്റു വീശും. പൂമ്പാറ്റകള്‍ മധു തേടും. മന്‍മഥന്‍ സര്‍വായുധ വഭൂഷണനായി അഞ്ചാവനാഴികളിലും ശരങ്ങള്‍ നിറയ്ക്കും.&lt;br /&gt;&lt;br /&gt;എന്നാലിങ്ങനെ ഒരവസ്ഥയുണ്ടാക്കാനുള്ള കഴിവ്‌ എന്റെ വരണ്ടഭൂമികയായ മനസ്സിനില്ല. അവിടെയും പുഷ്പ്പങ്ങളുണ്ടാവാറുണ്ട്‌. "ഗന്ധമെഴാത്തവ, വര്‍ണ്ണമെഴാത്തവ" തീണ്ടാനാഴിപ്പൂവുകള്‍, കള്ളിമുള്‍പ്പൂവുകള്‍. പ്രേമിക്കുന്നവരോടെനിക്ക്‌ അടങ്ങാത്ത അസൂയയാണ്‌. അതും കാലം തെറ്റിയെങ്കില്‍ അത്യഗാധമായ അസൂയ. ഈ ഒരു അവസ്ഥ തലച്ചേറിന്റെ ഏതെങ്കിലും ഭാഗത്തിന്റെ പ്രത്യേകമായ ചില ചേരുവകള്‍ കൊണ്ടുണ്ടാകു`താവാം.എന്റെ സമൂഹത്തില്‍ ഒരുകാലത്ത്‌ പ്രേമം ക്രിമിനല്‍ കുറ്റമായിരുന്നു. അവിടെ എല്ലാകാര്യങ്ങളിലും മേലെ നിന്നുള്ള ഒരു നിയന്ത്രണം, ഒരു തെരഞ്ഞെടുത്ത്‌തരല്‍ തുടങ്ങിയവ നിലനിന്നിരുന്നു. പെണ്‍കുട്ടികളേയാണ്‌ മറ്റൊല്ലാ നിയന്ത്രണങ്ങളിലുമെന്നപോലെ ഇതും ബാധിച്ചത്‌. ഈ ഒരു കാര്യത്തിന്‌ ഒരു കൈ മാത്രം അടിച്ച്‌ ശബ്ദമുണ്ടാക്കാനാവാത്തതിനാല്‍ പലരും അനാഥപ്രേതങ്ങളായി അലഞ്ഞു തിരിഞ്ഞു.&lt;br /&gt;&lt;br /&gt;എനിക്കൊരു സുഹൃത്തുണ്ട്‌. ഒരു തരം കാസിനോവ ഇഫക്ടുള്ള ഒരാള്‍. ഞാനയാളെ നമിക്കുന്നു. ഒരു പ്രേമമുണ്ടാവുക എന്നു പറയുന്നത്‌ അയാളെ സംബന്ധിച്ചിടത്തോളം അയത്നലളിതമായൊരു കാര്യമാണ്‌. അയാളുടെ എല്ലാ പ്രണയങ്ങളെപ്പറ്റിയും പ്രതിപാദിക്കുക വിഷമകരമാണ്‌ ഒരെണ്ണം ഉദാഹരിക്കാവുന്നതാണ്‌. വിദ്യാസമ്പന്നയും സുന്ദരിയും ധനാഡ്യയും "ചന്ദൃകാ" സമാനയുമായ ഒരു നാല്‍പതുകാരിയാണ്‌ കഥാനായിക. ഭര്‍ത്താവു മരിച്ച ഈ സ്ത്രീയെ വെറുതെ തന്റെ അനുശേചനമറിയിക്കുന്നതില്‍ നിന്നായിരുന്നു തുടക്കം. അതിനു പ്രത്യുപകാരമായി "ഇതുപോലെ ആരും എന്നെ അനുശോചനമറിയിച്ചിട്ടില്ല, നന്ദി" എന്നു പറയുന്നതിനൊരു വിളി. പിന്നെ മറുവിളി, വീണ്ടുമൊരു വിളി, മറുവിളി.............ഇപ്പോഴാണെനിക്ക്‌ ജീവിക്കണമെന്നു തോന്നുന്നത്‌. ഈ വിളികളില്‍ ഞാനൊരിക്കലുമറിഞ്ഞിട്ടില്ലാത്ത ജീവിതത്തിന്റെ സുഗന്ധങ്ങളറിയുന്നു. ഇന്നലെവരെ വെടിമരുന്നിന്റെ ഗന്ധമുള്ള നരച്ച സായാഹ്നങ്ങളായിരുന്നു. ഇന്ന്‌ മുല്ലയും ഇലഞ്ഞിയും പാലയും പൂത്തപോലെ. ടെലിഫോണ്‍ മണിയല്ല ശ്രീ കോവിലിലെ ദേവസാനിധ്യമാണെനിക്കോരോ ഫോണ്‍ നാദവും കൊണ്ടുവരുന്നത്‌. അതീന്ദൃയമായി നിന്റെ സാനിധ്യം അതെന്നെ അറിയിക്കുന്നു. എല്ലാം വെറുതെയാവാം, എങ്കിലും ഞാന്‍ പ്രേമിക്കുന്നു.&lt;br /&gt;&lt;br /&gt;എന്തൊക്കെയായാലും ഒരാള്‍ക്ക്‌ ജീവിക്കാനുള്ള കാരണമാകുന്ന ഒരു സ്വപ്നമായി, സാന്ദ്വനമായി അയാള്‍ മാറിയിരിക്കുന്നു. നല്ലത്‌. ഒരു ജന്‍മം തന്നെ സഫലമാവുകയാണ്‌. അതിനാല്‍ തന്നെ ഈ പ്രണയത്തെ ദൂരെ നിന്നു നോക്കിക്കാണുന്നതിലുപരി ഞാനെപ്പോഴും പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;ചിലരുണ്ട്‌. പ്രേമമവര്‍ക്കുണ്ടാവാം. "പ്രസവമേലാത്തൊരമ്മതന്‍മാറിലെ, പ്രകടമാവാത്ത വെണ്‍മുലപ്പാലുപോല്‍" പ്രണയമുണ്ടായിട്ടെന്തു കാര്യം? അത്‌ തീര്‍ച്ചയായും മറ്റൊരാളിലേയ്ക്ക്‌ പടര്‍ന്നു കയറേണ്ടതുണ്ട്‌. നേരെ നേരെ അറിയിക്കണമെന്നില്ല. എങ്കിലും മറ്റു പലതരത്തിലും അത്‌ അറിയിക്കലാവാം. പ്രണയം തികച്ചും വ്യത്യസ്ഥമായൊരു അവസ്ഥയാണ്‌. വിവാഹം അതിന്‌ ബദലാവുകയില്ല. പുരുഷനെ സംബന്ധിച്ചിടത്തോളം അമ്മ, സഹോദരി, ഭാര്യ, മകള്‍ എന്നതെല്ലാം വ്യത്യസ്ഥ സ്ത്രീ പദവികളാണ്‌. ഇതൊന്നും ഒന്ന്‌ മറ്റൊന്നിന്‌ പകരമാവുകയില്ല. കാമുകിയും സുഹൃത്തുമൊക്കെ വേറെ വേറെ അവസ്ഥകളാണ്‌. ഭാര്യയും കാമുകിയും എന്ന രണ്ടവസ്ഥയെ ഒന്നിച്ചു കൂട്ടിക്കുഴയ്ക്കാനാവില്ല. അങ്ങനെ കരുതുന്നവരുണ്ടാകാം. അവര്‍ ഒന്നുകില്‍ എന്നെപ്പോലെ "പ്രണയമുണ്ടാകായ്ക" എന്ന രോഗമുള്ളവരാകാം. അല്ലെങ്കില്‍ പേടിച്ചിട്ട്‌ ഒളിക്കുന്നവരോ അടക്കി നിര്‍ത്തുന്നവരോ ആകാം.&lt;br /&gt;&lt;br /&gt;ജീവിതത്തില്‍ വളരെ തുച്ഛമായൊരു കാലമാണ്‌ പ്രണയമുണ്ടാകുന്നത്‌. കന്നുകാലികളില്‍ ചെനയെന്നപോലെ. അത്‌ സാധാരണ കൌമാരത്തിലാവാം. വളരെ ദുര്‍ലഭമായി വയസ്സാവുമ്പോഴുമാവാം. വയസ്സാവുമ്പോഴാണ്‌ പ്രണയമെങ്കില്‍ അയാളിലെ പ്രണയാവസ്ഥയുടെ കൌമാരം ഇപ്പോഴാണെന്നാണ്‌ മനസ്സിലാക്കേണ്ടത്‌. എന്നാല്‍ വൃദ്ധനമാരുടെ പ്രണയചാപല്ല്യങ്ങള്‍ അരോചകങ്ങളാണ്‌. പ്രേമിച്ചാല്‍ വിവാഹം കഴിക്കണമെന്നത്‌ ഒരു അബദ്ധവിശ്വാമാണ്‌. വിവാഹത്തിനുള്ള പി. എസ്‌. സി ടെസ്റ്റല്ല പ്രേമം.&lt;br /&gt;&lt;br /&gt;എനിക്ക്‌ പ്രേമിക്കന്‍ കഴിവില്ലെന്ന്‌ പറയുമ്പോള്‍ തെറ്റിദ്ധരിക്കരുത്‌. സാധാരണ രൂപത്തിലല്ല അതെന്നേയുള്ളു. എനിക്ക്‌ തീര്‍ച്ചയായും ഒരു കാമുകിയുണ്ട്‌. പക്ഷെ അതിതുവരെ രൂപമാര്‍ജ്ജിച്ചിട്ടില്ല. എന്റെ ഭാവനയില്‍ ചിലപ്പോള്‍ പമേല ചിലപ്പോള്‍ െ‍എശര്യ, ചിലപ്പോള്‍ ഡയാന, മോണിക്കാ ലെവിന്‍സ്കി............... മീര കൃഷ്ണനെയെേന്നോണം. കന്യകകള്‍ യേശുവിനെയെന്നേോണം. ഇവിടെ ഞാന്‍ തന്നെ കാര്‍വര്‍ണന്‍, ഞാന്‍ മനുഷ്യപുത്രന്‍. ഒരാള്‍ എന്തിനാണ്‌ മേല്‍പറഞ്ഞ ഈ ഒരു അവസ്ഥകൈവരിക്കാതെ അയാളുടെ ജീവിതം നശിപ്പിച്ചു കളയുന്നത്‌? ഇങ്ങനെ പ്രണയമനുഭവിക്കാതെ മരിച്ച ജന്‍മങ്ങള്‍ക്കാണ്‌ നീചയോനികളില്‍ പുനര്‍ജന്‍മമുണ്ടാകുന്നത്‌. അല്ലാതെ പാപം ചെയ്തവര്‍ക്കല്ല. മനുഷ്യനേക്കാള്‍ നീച ജന്‍മങ്ങളാവുമ്പോള്‍ മനുഷ്യന്റെ സാമൂഹ്യനിയന്ത്രണങ്ങളുടെ അടിമത്വം അതിനെ ബാധിക്കുന്നില്ല. അങ്ങനെ അത്‌ പ്രണയമറിയുന്നു. മോക്ഷം പ്രാപിക്കുന്നു.&lt;br /&gt;&lt;br /&gt;(ലോകത്തില്‍ പ്രണയത്തിനാര്‍ത്തി പൂണ്ട്‌ ഉഴറിനടന്ന്‌, എന്നാല്‍ ലഭിക്കാതെ മരിച്ചുപോയ ആയിരങ്ങള്‍ക്ക്‌)&lt;br /&gt;&lt;br /&gt;ഫലിതം.&lt;br /&gt;&lt;br /&gt;കണക്കില്‍ അഗ്രഗണ്യനായിരുന്നു ഐസക്‌ ന്യൂട്ടണ്‍ എന്നതിന്‌ സര്‍ടിഫിക്കറ്റിന്റെ ആവശ്യമില്ല. ഒരു പക്ഷെ, അദ്ദേഹത്തോളം പോന്ന ഒരാള്‍ അക്കാലത്തുണ്ടായിരുന്നില്ല. അദ്ദേഹത്തിന്‌ പൂച്ചകളെ വലിയ ഇഷ്ടമായിരുന്നു. ഒരു തള്ളപ്പൂച്ചയും ഒരു കുഞ്ഞിപ്പൂച്ചയും അദ്ദേഹത്തിനോടൊപ്പം എപ്പോഴുമുണ്ടായിരുന്നു. അകത്ത്‌ കണക്ക്‌ തലക്‌ക്‍പിടിച്ച്‌ ഉലാത്തിക്കൊണ്ടിരിക്കവേ ഈ പൂച്ചകള്‍ പുറത്തേയ്ക്ക്‌ പോവുകയും കാറ്റു മൂലം വാതിലടഞ്ഞാല്‍ ന്യൂട്ടണെ ശല്ല്യപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്തു. അദ്ദേഹം അതിനൊരുപാധികണ്ടു പിടിച്ച്‌ തന്റെ വേലക്കാരനോട്‌ ഇങ്ങനെ പറഞ്ഞു. "വാതിലിന്‌ രണ്ടു തുളയുണ്ടാക്കുക. ഒന്നൊരു വലുതും ഒന്ന്‌ ചെറുതും."&lt;br /&gt;"ഇതെന്തിനാണ്‌ സാര്‍ രണ്ടു തുള?"&lt;br /&gt;"ഒന്ന്‌ വലിയ പൂച്ചയ്ക്ക്‌ വരാനും മറ്റേത്‌ ചെറിയ പൂച്ചയ്ക്ക്‌ വരാനും."&lt;br /&gt;"അങ്ങു ക്ഷമിക്കണം. അതിന്‌ വലിയ തുള പോരെ ചെറിയ പൂച്ചയ്ക്കും?&lt;br /&gt;(ഐസക്‌ ന്യൂട്ടണ്‍ എന്റെ ബോസിനെ പോലെ അല്ലാത്തതിനാല്‍ "കൂടുതല്‍ ചോദ്യം വേണ്ട. പറയുന്നതങ്ങ്‌ ചെയ്താല്‍ മതി" എന്ന് എന്തായാലും പറഞ്ഞു കാണില്ല)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20877073-115419616294616318?l=kallechi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kallechi.blogspot.com/feeds/115419616294616318/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20877073&amp;postID=115419616294616318' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/115419616294616318'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/115419616294616318'/><link rel='alternate' type='text/html' href='http://kallechi.blogspot.com/2006/07/blog-post_29.html' title='പ്രണയം, ജീവിതത്തിന്റെ വസന്തകാലം.'/><author><name>കല്ലേച്ചി|kallechi</name><uri>http://www.blogger.com/profile/06653844104349644532</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-20877073.post-115298729375121176</id><published>2006-07-15T21:04:00.000+03:00</published><updated>2006-07-15T21:14:54.070+03:00</updated><title type='text'>പുഴയുടെ ഒഴുക്കുപേലെ‌ ജീവിതം</title><content type='html'>പുഴയുടെ ഒഴുക്കുപേലെയാണെനിക്ക്‌ ജീവിതം. അതൊരു ജലാശയമായി നിറഞ്ഞതാവാം. പുറത്തേക്കൊഴുകാന്‍ അതിന്‌ നൂറുകണക്കിനു സാധ്യതകളുണ്ട്‌. അല്ലെങ്കില്‍ നീരുറവയായി പെട്ടെന്ന്‌ പൊട്ടി ഒലിച്ചതുമാവാം. രണ്ടായാലും തുടര്‍ന്ന്‌ പുഴ വഴിയന്വേഷണത്തിലാണ്‌. കടലെത്തുന്ന ദൂരത്തോളം അതന്വേഷണം തുടരുന്നു. അന്തിമലക്ഷ്യം അടുത്താകാം, അകലെയാവാം. അതിനിടയില്‍ ഓരോ എലിമടയിലും കയറിയിറങ്ങേണ്ടതുണ്ട്‌. നൂറുകണക്കിന്‌ വഴികളെ ശരിയാണെന്ന്‌ ധരിച്ച്‌ പിന്തുടരുകയും അതങ്ങനെയല്ലെന്നറിയുമ്പോള്‍ ഉപേക്ഷിക്കേണ്ടതുമുണ്ട്‌. ഒരു ശരിയായ വഴി കണ്ടെത്തുന്നതിന്‌ സാധ്യമായ നൂറുകണക്കിനു പഴുതുകളെ തിരയേണ്ടതുണ്ട്‌. പല വഴികളും യാദൃശ്ചികമായി വന്നുപെടുന്നതാവാം. മുന്‍കൂട്ടി പ്ലാന്‍ചെയത്‌ എല്ലാ അര്‍ഥത്തിലും നമ്മുടെ ഇഷ്ടത്തിന്‌ ചലിപ്പിക്കാവുന്ന ഒരു യന്ത്രം പേലെയുള്ള ജീവിതവും അത്‌ നല്‍കുന്ന ഉല്‍പന്നങ്ങളും തികച്ചും ബോറാണ്‌.&lt;br /&gt;&lt;br /&gt;ഇങ്ങനെയാണ്‌ ശാസ്ത്രത്തേയും സാഹിത്യത്തേയും എനിക്കുനോക്കിക്കാണാനാവുന്നത്‌. കാരണം ഇവരണ്ടും ജീവിതം തന്നെയാണ്‌. ജീവിതം ഇല്ലാതായാല്‍, വേണ്ടെന്നുവെച്ചാല്‍ പിന്നെ പ്രപഞ്ചവും അതിലടങ്ങിയിരിക്കുന്ന ഒന്നും നമ്മെ അലോസരപ്പെടുത്തുന്നില്ല. സാഹിത്യത്തിലെ പുതിയ പ്രവണതകള്‍ അന്വേഷിക്കുമ്പോള്‍ ഈ ഉദാഹരണം എന്നെ സഹായിക്കാറുണ്ട്‌. എല്ലാറ്റിനും ഒരേപോലെ ഉതകുന്ന ഒരു ഉദാഹരണവുമില്ല എന്ന വിശ്വാസത്തെ തല്‍ക്കാലം നമുക്ക്‌ മാറ്റി നിര്‍ത്താം.&lt;br /&gt;&lt;br /&gt;കവിതകളിലെ പുതിയ പ്രവണതകളാണ്‌ ഇന്ന്‌ ഏറ്റവും കൂടുതല്‍ ശകാരം കേള്‍ക്കുന്നത്‌. അത്‌ പക്ഷെ, എന്നുമുണ്ടായിരുന്നു. നേരത്തെ പുതുമകള്‍ വളരെ പതുക്കെ മാത്രമേ വന്നിരുന്നുള്ളൂ. അതിനാല്‍ ശകാരം പുതുമകളുണ്ടാകുന്നില്ല എന്നരൂപത്തിലായിരുന്നു എന്നാലിത്‌ വളരെ ചുരുങ്ങിയ ആളുകളില്‍ നിന്നേ കേള്‍ക്കാറുള്ളൂ. ഇന്നിപ്പോള്‍ പുതുമകള്‍ക്കായി ഒരുപാടു കാത്തിരിക്കാന്‍ പുത്തന്‍ തലമുറയ്ക്ക്‌ ക്ഷമയില്ല. കാരണം അവനറിയാം അവന്റെ ജീവിതം കണ്ണഞ്ചിപ്പിക്കുന്ന വേഗതയില്‍ മാറുന്നുവെന്നും സര്‍വോപരി നിമിഷം പ്രതി ഉരുകി ഒലിച്ചുപോകുന്ന പരിമിതമായൊരു ഐസ്ക്രീമാണെന്നും. അതിനിടയില്‍ പരമാവധി നന്‍മയേയും പുതുമയേയും അന്വേഷിക്കുകയാണവന്‍. പുതുമയെ എതിര്‍ക്കുന്നവരാവട്ടെ പഴമയുടെ സുഖങ്ങളില്‍ രമിക്കുന്നവരാണ്‌. അതിനെ തന്നെയാണ്‌ മതം എന്ന അര്‍ഥത്തില്‍ ഞാന്‍ നിര്‍വചിക്കുന്നതും. കാരണം പഴമയുടെ സുഖം നാലതിരുകള്‍ക്കിടയില്‍ ഉറഞ്ഞുപോയൊരു അളവുകോലാണ്‌. ഇതുപയോഗിച്ച്‌ മാറുന്നതിനെ അളക്കാനാവില്ല. ഇക്കാലത്ത്‌ അനുവാചകനും സാഹിത്യസൃഷ്ടിയുടെ വേദന പങ്കുവെക്കേണ്ടതുണ്ട്‌ കാരണം ആസ്വാദനവും ഒരു തരം സാഹിത്യ പ്രവര്‍ത്തനമാണ്‌. സര്‍ഗവേദന അതിനുമുണ്ടായേ പറ്റൂ. പഴയ പരിചയം ഈ വേദനയെ വളരെ ലഘൂകരിക്കുകയും ഒരു മയക്കം സംഭാവനചെയ്യുകയും ചെയ്യുന്നു. ഈ രസത്തെ കളയാതിരിക്കാനാണ്‌ പഴമയുടെ കടുംപിടുത്തക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.&lt;br /&gt;&lt;br /&gt;മലയാളികളുടെ ശാപം പോലുള്ള ഒരു വികാരമാണ്‌ നൊസ്റ്റാള്‍ജിയ. പാരമ്പര്യം എന്നത്‌ അവന്‌ ഒരിക്കലും ഉപേക്ഷിക്കാനാവില്ല. എന്നുമാത്രമല്ല പരമ്പരാഗതമായി ചെയ്ത കാര്യങ്ങള്‍ അതേപോലെ കടുകിട തെറ്റാതെ ചെയ്യണമെന്നും നിര്‍ബന്‍ധമുണ്ട്‌. പല പരമ്പരാഗതതൊഴിലുകളും നോക്കിയാലറിയാം ശിലായുഗത്തിലെ നമ്മുടെ അപ്പൂപ്പന്‍മാര്‍ ഉപയോഗിച്ച അതേ ആയുധങ്ങള്‍ അതേ രീതിയില്‍ ഉപയോഗിക്കുന്നതിനാണവര്‍ക്ക്‌ താല്‍പര്യം. പറ്റുമെങ്കില്‍ ആദം ഉപയോഗിച്ച കല്ലും ദണ്‍ഡും തന്നെ ഉപയോഗിച്ചു കളയും നാം. ഇത്‌ സാഹിത്യത്തിനും ബാധകമാണ്‌. ഇന്നും പലര്‍ക്കും ചങ്ങമ്പുഴ മാത്രമാണ്‌ കവി. ചിലര്‍ക്ക്‌ കവിത്രയങ്ങളും. ഒരേപോലെ വസ്ഥുക്കള്‍ നിര്‍മിച്ചു വിടുന്ന ധാരാളം യന്ത്രങ്ങള്‍ ഇന്നു നിലവിലുണ്ട്‌. സാഹിത്യം ഈ യന്ത്രത്തിന്റെ ഉല്‍പന്നമാവരുത്‌.&lt;br /&gt;&lt;br /&gt;മരിച്ചവരെക്കുറിച്ചു ഓര്‍ക്കേണ്ടി വരുമ്പോള്‍ അദ്ദേഹത്തിന്റെ പേരിനുമുന്‍പില്‍ കഥാവശേഷനോടുള്ള ബഹുമാനാര്‍ഥം "മരിച്ചോര്‍ത്തും" എന്നോരു പ്രയോഗം നടത്താറുണ്ട്‌ ഞങ്ങള്‍. "മരിച്ചോര്‍ത്തും കൃഷ്ണന്‍ നായര്‍" നടത്തിയിരുന്ന "മാറ്റൊലി" എന്ന പ്രയോഗം ഇപ്പാഴിപ്പോഴാണ്‌ കൂടുതല്‍ മനസ്സിലായി വരുന്നത്‌. ചിലര്‍ സ്വന്തം സൃഷ്ടികളുടെ മാറ്റൊലിയും ചിലര്‍ മറ്റുള്ളവരുടെ മാറ്റൊലിയും. കേ. എല്‍ മോഹനവര്‍മയുടെ നോവലുകള്‍ കാണുക. ഓഹരി, സിനിമാ സിനിമ തുടങ്ങി ഒരേ ഫ്രയിമിലുള്ള അനവധി. ഒന്നു മനസ്സിരുത്തിശ്രമിച്ചാല്‍ ഏതൊരാള്‍ക്കും അദ്ദേഹത്തിന്റെ മറ്റൊരു നോവലെഴുതാം. പേരുകള്‍ എത്രവേണമെങ്കിലുമുണ്ടല്ലോ. കഥാപാത്രങ്ങളുടെ പേരുകളും ചില സന്ദര്‍ഭങ്ങളും മേറ്റെവ്ച്ചാല്‍മതി. ഗള്‍ഫ്‌, അമേരിക്ക, ലോട്ടറി, പാര്‍ല്യമെന്റ്‌, ഫുട്ബോള്‍ തുടങ്ങി എത്ര വേണമെങ്കിലും.&lt;br /&gt;&lt;br /&gt;ഇത്‌ പറയുമ്പോള്‍ സാഹിത്യത്തിലെ പരിണാമ സിദ്ധാന്തക്കാരെ,  സാഹിത്യഡാര്‍വിനിസ്റ്റുകളെ പരിപൂര്‍ണമായി പിന്താങ്ങാന്‍ എനിക്കാവില്ല. കാരണം അവരില്‍ പലരും പരിണാമം എന്ന വികാരത്തെ ഒരു തീവ്രവാദം പോലെ കൊണ്ടു നടക്കുന്നവരാണ്‌. അവര്‍ക്ക്‌ കവിതയില്ലായ്മ എന്നൊരവസ്ഥ മനസ്സിലാക്കാനാവില്ല. കാരണം അവര്‍ക്ക്‌ അത്തരമൊരു അവസ്ഥയില്ല. അവര്‍ കവിതയ്ക്കുവേണ്ടി വാദിക്കുന്ന അമൂര്‍ത്തമായ അളവുകോലുപയോഗിച്ച്‌ ഏത്‌ ആടിനേയും പട്ടിയാക്കാം. അത്‌ മറ്റൊരു മതമാവുകയാണ്‌. അക്കൂട്ടര്‍ക്ക്‌ കലാകൌമുദി പ്രസിദ്ധീകരിച്ച "ദൈവമേ, അങ്ങു വലിയവന്‍. ഇങ്ങു ചെറിയവന്‍" എന്ന പോലുള്ള ജല്‍പനങ്ങള്‍ മഹാകാവ്യങ്ങളാവും. -പ്രാര്‍ഥന എന്ന ഈ കവിത എഴുതിയ ആളെ അദ്ദേഹത്തിന്റെ 'രോഗാവസ്ഥ'പരിഗണിച്ച്‌ മാപ്പുസാക്ഷിയാക്കാനും ഇത്തരം കവിതകള്‍ പ്രസിദ്ധീകരിക്കുന്ന കലാകൌമുദിയുടെ എഡിറ്ററെ വെടിവെച്ചു കൊല്ലാനും ഈ കോടതി വിധിക്കുന്നു. കാരണം ഈ വാരിക മലയാളികുറേക്കാലം നെഞ്ചേറ്റിലാളിച്ചിരുന്നു. ഈ കവി എഴുതിയ, എഴുതാന്‍ പോകുന്ന മറ്റു കവിതകളെ ഈ തര്‍ക്കത്തിനു പുറത്തു നിര്‍ത്തിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;സാഹിത്യത്തിലെ പരിണാമ സിദ്ധാന്തം ശരിയായി ഫലിക്കേണ്ടതിന്‌ അതിന്റെ പ്രകൃതി അതിനനുസരിച്ച്‌ പാകമാകേണ്ടതുണ്ട്‌. വായനക്കാരനാണ്‌ സാഹിത്യത്തിന്റെ പ്രകൃതി. അത്‌ തീര്‍ച്ചയായും യോഗ്യമായതിനെ വളരാനനുവദിക്കും. നമുക്കറിയാം കുമാരനാശാന്റെ കാലത്ത്‌ കക്കാടിന്റെയോ എം ഗോവിന്ദന്റേയോ കവിതകള്‍ പ്രസിദ്ധികരിക്കപ്പെട്ടിരുന്നെങ്കില്‍ ഗതിയെന്താവും എന്ന്‌. കാരണം അന്നുവരെ നിലനിന്നിരുന്ന ഭാവുകത്വത്തെ നിരാകരിക്കുന്ന പില്‍കാല കവിതകള്‍ക്ക്‌ അന്ന്‌ മണ്ണ്‌ പാകമായിരുന്നില്ല. ഈ വാദമുന്നയിച്ച്‌ ചില ചവറുകളെ എഴുന്നള്ളിക്കാന്‍ ഇന്ന്‌ ആരെങ്കിലും ശ്രമിച്ചാല്‍ അതിനെ ശക്തമായി നേരിടുന്നതായിരിക്കും. കവി മുന്‍പെ പറക്കുന്ന പക്ഷിയവുമ്പോള്‍ എല്ലാ അര്‍ഥത്തിലും ഒരു പാടുമുന്‍പേ പറക്കരുത്‌. എനിക്കുമനസ്സിലാവാത്ത രൂപത്തിലെഴുതുന്ന ഏതു കാവ്യവും എന്നെ സംബന്ധിച്ചു ചവറാവും. തികച്ചും വ്യക്തിപരമായ ക്ലിഷ്ട ബിംബങ്ങളും മറ്റും ഉപയോഗിക്കുന്ന കവികള്‍ ജാഗ്രതൈ. വായനക്കാരനും അവന്റെ വൈയക്തികമായ ഇഷ്ടാനിഷ്ടങ്ങളുണ്ട്‌. മാത്രമല്ല വായനക്കാരനുള്ളത്ര സ്വാതന്ത്ര്യം എഴുത്തുകാരനില്ല. നാം കൂടുതല്‍ മെച്ചമായതിലേക്കാണ്‌ പരിണമിക്കേണ്ടത്‌. വേറെ ചില അനുവാചകരുണ്ട്‌. അവര്‍ക്ക്‌ പവിത്രന്‍ തീക്കുനിയുടെ കവിതയിലുപരി അയാളുടെ മീന്‍വില്‍പന എന്ന ജോലിയിലും ധാരിദ്ര്യത്തിലുമാണ്‌ കൌതുകം. ജോണ്‍ എബ്രഹാമിന്റെ നാറ്റത്തിലും അയ്യപ്പന്റെ കള്ളുകുടിയിലും കമലാദാസിന്റെ മതംമാറ്റത്തിലും ഒക്കെ താല്‍പര്യമെടുക്കുന്നവരാണവര്‍. ഇങ്ങനെയുള്ള ചുരുക്കം ചില ആളുകളെങ്കിലും ജാതി, മതം, തുടങ്ങിയ പലതും സാഹിത്യത്തെ അളക്കുന്നതിനുള്ള അളവുകോലായെടുക്കാറുണ്ട്‌. അവര്‍ക്ക്‌ ഇവരുടെ കലാസൃഷ്ടികള്‍ നാലാം സ്ഥാനത്തേ വരുന്നുള്ളു. രണ്ടാം സ്ഥാനം പ്രത്യയശാസ്ത്രപ്രതിബദ്ധതയ്ക്കും മൂന്നാംസ്ഥാനം പേരുപറയാനിഷ്ടപ്പെടാത്ത ചില വികാരങ്ങള്‍ക്കും കൊടുത്തിരിക്കുന്നു. എന്നാല്‍ കവിത പിടിതരാതെ മാരീചനായി അതിനുമപ്പുറത്തെവിടേയോ തുള്ളിച്ചാടിക്കൊണ്ടിരിക്കുകയാണ്‌.&lt;br /&gt;&lt;br /&gt;കവിത ഓരോകാലത്തും അതിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച്‌ പുനര്‍നിര്‍വചിക്കപ്പെടേണ്ടതുണ്ട്‌. കാരണം എല്ലാ ആവശ്യങ്ങളും തൃപ്തിപ്പെടുത്തുമ്പോഴും കവിതയെന്ന ഒരു സങ്കല്‍പം മുറ്റെല്ലാറ്റില്‍ നിന്നും വിഭിന്നമായി നിലനില്‍ക്കേണ്ടതുണ്ടല്ലോ. അവ കഥയില്‍ നിന്നും മറ്റു സാഹിത്യരൂപങ്ങളില്‍ നിന്നും രണ്ടുക്യാരറ്റ്‌ മേന്‍മ അധികം അര്‍ഹിക്കുന്നുണ്ട്‌. അതിന്റേതായ ഒരു വ്യക്തിത്വവുമുണ്ട്‌. ഫുട്ബോളെന്നാല്‍ 11 പേര്‍ ചേര്‍ന്ന്‌ ഒരു പന്തിനു പിന്നാലെ പായുക എന്ന്‌ പറയുന്നതിനപ്പുറം ധാരാളം നിബന്‍ധനകളെ അത്‌ പാലിക്കേണ്ടതുണ്ട്‌. എങ്ങോട്ടെങ്കിലും അടിച്ചു കളയലല്ല, കൃത്യമായി ലക്ഷ്യത്തിലടിക്കാന്‍ ശ്രമിക്കലാണത്‌. അതു തന്നെ കവിതയും.&lt;br /&gt;&lt;br /&gt;കവിതയെതന്നെ എടുത്തു പറയേണ്ടി വരുന്നത്‌ ഏറ്റവും പുതിയ പ്രവണതയനുസരിച്ച്‌ കവിത സാഹിത്യത്തിലെ മേല്‍കൈ നേടുകയോ കഥയ്ക്ക്‌ തുല്ല്യമായോ വരികയും ചെയ്തുകൊണ്ടിരിക്കുന്നത്‌ ഒരു കാലമാണിത്‌. കൂടുതല്‍ പരീക്ഷണങ്ങള്‍ ഇനിയും വരാന്‍ പോകുന്നത്‌ കവിതയിലുമാണ്‌. കൂട്ടത്തില്‍ എടുത്തുപറയേണ്ടത്‌ നമ്മുടെ നിരൂപണ സാഹിത്യത്തിന്റെ ശോച്യാവസ്ഥയെകുറിച്ചാണ്‌. അത്‌ കിടക്കപ്പായില്‍ നിന്ന്‌ ഒന്നു തിരിഞ്ഞു കിടക്കാനാവാത്ത പരുവത്തിലാണ്‌. ഒരു അമ്പതു വയസ്സെങ്കിലും ഉള്ള യുവത്വം അതിനുണ്ടാവേണ്ടതുണ്ട്‌. അപ്പോഴേ ശരിക്കും സാഹിത്യം അതിന്റെ വേഗം കണ്ടെത്തുകയുള്ളൂ. കാരണം എല്ലാ പരിണാമങ്ങളും കൂടുതല്‍ മെച്ചമായതിനെയാണ്‌ അന്വേഷിക്കുന്നത്‌. മുന്‍പിലത്തേതിനേക്കാള്‍ മോശമായതിനേയല്ല.&lt;br /&gt;&lt;br /&gt;വീണ്ടും.&lt;br /&gt;പുഴയുടെ ഒഴുക്കുപേലെയാണെനിക്ക്‌ ജീവിതം. അതൊരു ജലാശയമായി നിറഞ്ഞതാവാം. പുറത്തേക്കൊഴുകാന്‍ അതിന്‌ നൂറുകണക്കിനു സാധ്യതകളുണ്ട്‌. അല്ലെങ്കില്‍ നീരുറവയായി പെട്ടെന്ന്‌ പൊട്ടി ഒലിച്ചതുമാവാം. രണ്ടായാലും തുടര്‍ന്ന്‌ പുഴ വഴിയന്വേഷണത്തിലാണ്‌. കടലെത്തുന്ന ദൂരത്തോളം അതന്വേഷണം തുടരുന്നു. അന്തിമലക്ഷ്യം അടുത്താകാം അകലെയാവാം. അതിനിടയില്‍ ഓരോ എലിമടയിലും കയറിയിറങ്ങേണ്ടതുണ്ട്‌. നൂറുകണക്കിന്‌ വഴികളെ ശരിയാണെന്ന്‌ ധരിച്ച്‌ പിന്തുടരുകയും അതങ്ങനെയല്ലെന്നറിയുമ്പോള്‍ ഉപേക്ഷിക്കേണ്ടതുമുണ്ട്‌. ഒരു ശരിയായ വഴി കണ്ടെത്തുന്നതിന്‌ സാധ്യമായ നൂറുകണക്കിനു പഴുതുകളെ തിരയേണ്ടതുണ്ട്‌. പല വഴികളും യാദൃശ്ചികമായി വന്നുപെടുന്നതാവാം.&lt;br /&gt;&lt;br /&gt;അത്പോലെ ശരിയായ സാഹിത്യസൃഷ്ടി കണ്ടെത്തുന്നതിനാണ്‌ ഇന്നുള്ള ഈ പിടച്ചിലുകള്‍. അതിനാല്‍ തന്നെ തര്‍ക്കങ്ങള്‍ സ്വാഗതാര്‍ഹമാണ്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20877073-115298729375121176?l=kallechi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kallechi.blogspot.com/feeds/115298729375121176/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20877073&amp;postID=115298729375121176' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/115298729375121176'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20877073/posts/default/115298729375121176'/><link rel='alternate' type='text/html' href='http://kallechi.blogspot.com/2006/07/blog-post_15.html' title='പുഴയുടെ ഒഴുക്കുപേലെ‌ ജീവിതം'/><author><name>കല്ലേച്ചി|kallechi</name><uri>http://www.blogger.com/profile/06653844104349644532</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-20877073.post-115261477587240439</id><published>2006-07-11T13:37:00.000+03:00</published><updated>2006-07-11T13:46:15.906+03:00</updated><title type='text'>ആണായി ജനിക്കേണ്ടിയിരുന്നില്ല</title><content type='html'>സ്വന്തം പെണ്‍മക്കളും പെങ്ങന്‍മാരും മറ്റു പെണ്‍ബന്ധങ്ങളും അയല്‍വാസികളിലെ സ്ത്രീ ജന്‍മങ്ങളും ഭ്രാന്തന്‍ നായയെപോലെ പുരുഷന്‍മാരെ നോക്കുന്ന ഒരു കാലഘട്ടമാണ്‌ ഇനി വരാന്‍പോകുന്നത്‌. പത്രങ്ങളില്‍ പീഡനകോളങ്ങള്‍ ഇപ്പോള്‍ ഒരു മൂലയ്ക്ക്‌ സ്ഥിരവാസം നേടിയിരിക്കുന്നു. കാലക്രമേണ പീഡനങ്ങള്‍ക്കായി ഒരു പത്രം തന്നെ വന്നുകൂടായ്കയില്ല. സ്ത്രീ പീഡനങ്ങളെല്ലാം ക്രൂരമാകുമ്പോള്‍ ചിലവ അതിനിഷ്ടൂരവും നീചവും നിന്ദ്യവുമാവുന്നു. അവയില്‍ ചിലതാണ്‌ സ്വന്തം വീടുകളില്‍ നിന്നുണ്ടാവുന്നത്‌. സ്വന്തം വീട്ടില്‍ സുരക്ഷിതത്വമില്ല എന്നുപറയുന്നത്‌ മഹാ നരകമാണ്‌. ഇവിടെ ലൈംഗികപീഡനങ്ങളെ മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. മോളെ അച്ഛനെ ശ്രദ്ധിക്കണം, ആങ്ങളയുടെ കൂടെ ഒറ്റയ്ക്ക്‌ വീട്ടില്‍ കഴിയുമ്പോള്‍ ഒരു കണ്ണുവേണം, അമ്മാവന്‌ വെള്ളം കൊടുക്കുമ്പോള്‍ പിന്‍വാതിലും തുറന്നിടണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കൊടുക്കേണ്ടി വരുന്ന ഒരു അമ്മയുടെ അവസ്ഥ, ഒറ്റ ആണിനേയും വിശ്വസിക്കരുത്‌ അച്ഛനെപോലും എന്ന്‌ പറയുമ്പോള്‍ ഒരു അച്ഛനുണ്ടാകുന്ന വേദന. ഗള്‍ഫില്‍ വര്‍ഷങ്ങളോളം കഴിഞ്ഞ്‌ നാട്ടില്‍ വരുന്ന ഒരു അച്ഛന്‍ പതിനാലു വയസ്സുകാരി മകളെ അരികല്‍ പിടിച്ചിരുത്തുമ്പോള്‍ അമ്മയുടെ കമന്റ്‌&lt;br /&gt;"ഇങ്ങോട്ടെഴുന്നേറ്റു വാടീ, അവള്‍ കിന്നാരത്തിനു പോയിരിക്കുന്നു. വയസ്സു പത്ത്‌ പതിനാലായി. അങ്ങനെ ഒരോര്‍മവേണം"&lt;br /&gt;"വയസ്സ്‌ കൂടിയാല്‍ എനിക്കെന്റെ മോള്‌ മോളല്ലാതാവുമോ?"&lt;br /&gt;"ആണുങ്ങളുടെ കാര്യാ. അങ്ങനെ ഒറപ്പൊന്നും പറയാന്‍ പറ്റില്ല."&lt;br /&gt;&lt;br /&gt;ഈ പറഞ്ഞ ആണുങ്ങളുടെ വര്‍ഗത്തിലാണ്‌ ഞാനും എന്നതാണ്‌ ഈ ജന്‍മത്തെ കുറ്റം പറയേണ്ടി വരുന്നത്‌. മാധ്യമങ്ങളില്‍ അടുത്ത കാലത്തായി വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ പ്രതികള്‍ പിതാക്കളും സഹോദരങ്ങളും അമ്മാവന്‍മാരുമൊക്കെയാവുന്നതാണ്‌ ഈ ആണ്‍ജന്‍മം വേണ്ടിയിരുന്നില്ല എന്നു തോന്നലിനു കാരണം.&lt;br /&gt;മറ്റൊരനുഭവമാണ്‌ പൊതുസ്ഥലങ്ങളില്‍ വെച്ച്‌ സ്ത്രീകളെ ദേഹോപദ്രവം ചെയ്യുക എന്നത്‌. ബസ്സിന്റെ കുലുക്കങ്ങളാണ്‌ പലപ്പോഴും ഇത്തരം പ്രവര്‍ത്തികള്‍ക്ക്‌ സഹായകമാവുന്നത്‌. അത്തരം ആളുകളെ മാതൃകാപരമായിശിക്ഷിക്കണം. ആണ്‍ വര്‍ഗത്തിന്റെ അന്തസ്സു കളയുന്ന പ്രവര്‍ത്തിയാണത്‌. ഇതുമൂലം ഈ ആണുങ്ങളെല്ലാം വെള്ളമിറക്കി നടക്കുന്നവരാണെന്ന ഒരു പൊതുധാരണ ഉടലെടുക്കുന്നു.&lt;br /&gt;&lt;br /&gt;എന്നാല്‍, ഒരു സ്ത്രീയോടും ലൈംഗികമായ ഒരു കാര്യവും സംസാരിക്കരുത്‌ എന്നുപറയുന്നത്‌ കുറേ കഷ്ടമാണ്‌. ഇതിന്‌ സ്ത്രീകള്‍ക്ക്‌ സ്വാതന്ത്രമുണ്ടാവേണ്ടതുണ്ട്‌. ലൈംഗികത എന്നത്‌ ജന്‍മനാ ഉള്ള ഒരു കഴിവാണ്‌. ആനിലയ്ക്ക്‌ സ്ത്രീയോ പുരുഷനോ അതില്‍ ഒരു തുടക്കമുണ്ടാക്കിയേ പറ്റൂ. ഇന്ന് പക്ഷെ ഇത്‌ പുരുഷന്റെ മാത്രം ഒരു അത്യാഗ്രഹവും സ്ത്രീ ഒരു കാര്യവുമില്ലതെ വെറുതെ ഉപദ്രവിക്കപ്പെടുകയോ ചൂഷണം ചെയ്യപ്പെടുകയോ ചെയ്യുന്ന ഒരു വസ്തു മാത്രമാണ്‌. മരത്തില്‍ നിന്ന്‌ കായ പറിച്ചെടുക്കുമ്പോലെ വേദനാജനകവും ആണ്‌ അത്‌. സത്യത്തില്‍ അങ്ങനേയാണോ? അല്ല, കാരണം പ്രജനനം എന്നത്‌ പ്രകൃതി സ്ത്രീയിലാണ്‌ നല്‍കിയിരിക്കുന്നത്‌. അതിനാല്‍ അതിനുള്ള താല്‍പര്യങ്ങളും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും വ്യത്യസ്ത ഇണകള്‍ക്കുവേണ്ടിയുള്ള ആഗ്രഹവും സ്ത്രീയിലായിരിക്കണം ഉണ്ടകേണ്ടത്‌. പല പീഡനങ്ങളിലും ഇരയാവുന്ന സ്ത്രീയുടെ പങ്ക്‌ വിസ്മരിക്കപ്പെടുന്നു. നമ്മുടെ സദാചാരത്തിന്‌ ഒരു പൊളിച്ചെഴുത്ത്‌ അത്യാവശ്യമാണ്‌. എനിക്ക്‌ നിന്നെ ലൈംഗികമായി ഇഷ്ടമാണ്‌ എന്ന്‌ ഒരു സ്ത്രീയോ പുരുഷനോ പറയുന്നത്‌ അത്ര വലിയ കുഴപ്പമായി എനിക്കുതോന്നുന്നില്ല. മാത്രമല്ല ഇങ്ങനെ പരയാനുള്ള അവകാശം മനുഷ്യാവകാശത്തിന്റെ പരിധിയിലുള്‍പ്പെടുത്തുകയും വേണം. കാരണം ലൈംഗികമായ ഇഷ്ടം എന്നത്‌ മേറ്റ്ല്ലാ ഇഷ്ടങ്ങളിലും മേലെ നില്‍ക്കേണ്ടതാണ്‌. എന്നാല്‍ അപ്പോള്‍ പോലും മാന്യത, സഭ്യത തുടങ്ങിയവ നിലനിര്‍ത്തേണ്ടതുണ്ട്‌. ഇത്തരം വാക്കുകള്‍ എനിക്കിഷ്ടമല്ല എന്നു പറയുന്നിടത്ത്‌ എല്ലാ ശ്രമങ്ങളും ഉപേക്ഷിക്കേണ്ടതുമാണ്‌. ഇങ്ങനെ പറയാനുള്ള സ്വാതന്ത്ര്യമാണ്‌ സ്ത്രീക്ക്‌ ഉണ്ടാവേണ്ടത്‌.&lt;br /&gt;&lt;br /&gt;എല്ലാ പീഡന കഥകളും ഒരേ കള്ളിയിലല്ല ഒതുക്കേണ്ടത്‌. ഇന്നു കാണുന്ന പല കഥകളും പീഡനത്തിലേയ്ക്ക്‌ മൊഴിമാറ്റം ചെയ്യപ്പെട്ട മറ്റുകുറ്റങ്ങളാണ്‌. ജയസാധ്യത കൂടതലുള്ളകേസുകള്‍ കൊടുക്കുന്നതാണ്‌ ബുദ്ധി എന്നതിനാലാണ്‌ പല അതിര്‍ത്തി തര്‍ക്കങ്ങളും സ്ത്രീ പീഡനങ്ങളായി മാറുന്നത്‌. ടി.വി ചാനല്‍ മാറ്റുന്നതിന്‌ വിസമ്മതിച്ച അച്ഛനെതിരെ പീഡനക്കുറ്റം ആരോപിച്ച പതിനാലുകാരി വാര്‍ത്തയായിരുന്നോ കഥയായിരുന്നോ എന്നോര്‍ക്കുന്നില്ല. അച്ഛനെതിരെ പരാതി പറഞ്ഞ ഒരു പാക്കിസ്ഥാനി യുവതിക്കെതിരെ അമ്മയും അനുജത്തിയും കേസുകൊടുത്തത്‌ സൌദിയില്‍ വാര്‍ത്തയായിരുന്നു. സത്യാവസ്ഥയറിയില്ല. ചില പീഡനങ്ങള്‍ മറ്റുള്ളവരുടെ ചുമലില്‍ ചാരി കൂടുതല്‍ ലാഭത്തിനു ശ്രമിക്കുന്നത്‌ തിരുവനന്ദപുരത്തുനിന്നോ മറ്റോ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്‌. തന്റെ അടുത്ത ബന്ധത്തിലുള്ള സ്ത്രീ തന്നെ ലൈംഗികമായി ഉപദ്രവിക്കുന്നു എന്ന്‌ ഒരു പയ്യന്‍ കവയിത്രി റോസ്മേരിയോടു പരാതിപ്പെട്ടതായി അവര്‍ ഒരിക്കല്‍ സൂചിപ്പിച്ചിരുന്നു. പുരുഷന്‍ ആക്രമിക്കുന്നതുപോലെതന്നെയുള്ള കുറ്റമാവണം സ്ത്രീ പ്രലോഭിപ്പിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും. ഇത്തരത്തിലുള്ള ഒരു ഭീഷണിപ്പെടുത്തലില്‍ കുടുങ്ങിയ അനുഭവമുള്ള ഒരാളെന്ന നിലയ്ക്കു കൂടിയാണ്‌ ഇങ്ങനെ പറയു`ത്‌&lt;br /&gt;&lt;br /&gt;വിവാഹം എന്നത്‌ വലിയ ബാധ്യതകള്‍ അടിച്ചേല്‍പിക്കുന്ന ഒരു ബന്ധമാണ്‌. കേവലം നൈമിഷിക സുഖമായ ലൈംഗികതയെ ഇതിന്റെ കൂടെ കെട്ടിയിടേണ്ട കാര്യമില്ല. ഒരാള്‍ക്ക്‌ വിവാഹം കഴിക്കുന്നതിനുള്ള സൌകര്യം മുപ്പത്തി അഞ്ചു വയസ്സിലേ ലഭിക്കുമെങ്കില്‍ അതുവരെ അയാള്‍ ലൈംഗിക ദാരിദ്ര്യം അനുഭവിക്കണം എന്നുപറയുന്നതില്‍ ഒരു യുക്തിയുമില്ല. സ്ത്രീകളാണ്‌ ഈ വിഷയത്തില്‍ വലിയ അടിമത്വം അനുഭവിക്കുന്നത്‌. ചാരിത്ര്യം തുടങ്ങിയ ധാരാളം അന്ധവിശ്വാസങ്ങള്‍ നമ്മെ നയിക്കുന്നുണ്ട്‌. ഖുഷ്ബുവും സാനിയയും സുഹാസിനിയുമൊക്കെ ഈ സ്വാതന്ത്ര്യം തിരിച്ചറിഞ്ഞപ്പോള്‍ നമ്മുടെ സദാചാരത്തിന്റെ വിഷപ്പത്തികള്‍ വിടര്‍ന്നാടിയത്‌ നാം കണ്ടതാണ്‌. സമൂഹത്തിലെ ഭൂരിഭാഗവും ആരുമറിയാതെ പാലു കുടിക്കാന്‍ ഒരു സന്ദര്‍ഭം കിട്ടിയാല്‍ അത്‌ കൃത്യമായി ഉപയോഗിക്കുന്നവരുമാണ്‌. അവരെല്ലാമാണ്‌ ഈ പഴഞ്ചന്‍ സദാചാരത്തിന്റെ രക്ഷിതാക്കളായി രംഗത്ത്‌ വരുന്നതും. ഇതൊരു ഫ്യൂഡല്‍ സദാചാരമാണ്‌. ഇതിലിപ്പോഴും ജന്‍മി കുടിയാന്‍ ബന്ധങ്ങള്‍ നിലനില്‍ക്കുന്നു. നമുക്ക്‌ നഷ്ടം വന്നത്‌ സത്യസന്ധതയാണ്‌.&lt;br /&gt;&lt;br /&gt;ഇങ്ങനെ സദാചാരത്തെ നിര്‍വചിക്കുമ്പോള്‍ പിന്നെ വീട്ടിലെ സ്ത്രീകളെ എന്തിനൊഴിച്ചു നിര്‍ത്തണം? അവയില്‍ ആസ്വാദനത്തിന്‌ എന്ത്‌ വ്യത്യാസമാണുള്ളത്‌ എന്നൊരാള്‍ എന്നോടു ചോദിച്ചു. അടുത്ത ബന്ധുക്കളിലെ സ്ത്രികളെ അങ്ങനെയുള്ള പുരുഷന്‍മാരില്‍ നിന്നും പരിരക്ഷിക്കുന്നതിനും കൂടിയാണ്‌ ഈ സദാചാരത്തെ പൊളിച്ചെഴുതുന്നത്‌. അത്‌ ആസ്വാദനവുമായി ബന്ധിപ്പിക്കേണ്ടതില്ല. അപ്പോള്‍ ചോദ്യം വീണ്ടുമുയര്‍ന്നു. നാട്ടിലെ പെണ്ണുങ്ങളെ മൊത്തം ബലികൊടുത്തുകൊണ്ടു വേണോ താങ്കളില്‍ നിന്ന്‌ താങ്കളുടെ അമ്മ പെങ്ങന്‍മാരെ സംരക്ഷിക്കുന്നത്‌?&lt;br /&gt;ഇവിടെ തെളിഞ്ഞ്‌ വരുന്നത്‌ സ്ത്രീ എന്നത്‌ ഒരു ഉപഭോഗവസ്തുവാണ്‌ എന്നധാരണയാണ്‌. സ്ത്രീയും പുരുഷനും പരസ്പരം തങ്ങളുടെ ആവശ്യങ്ങള്‍ പങ്കുവെയ്ക്കുന്ന ഒരു സമൂഹമാണ്‌ ഞാനുദ്ദേശിക്കുന്നത്‌. അതായത്‌ പുരുഷനെപോലെ സ്ത്രീയും ലൈംഗിക വികാരങ്ങളുള്ള ഒരു ജീവിയാണ്‌ എന്ന്‌ അംഗീകരിക്കുക. അമ്മയേയും പെങ്ങളേയും അതിലേക്കു വലിച്ചിഴയ്ക്കേണ്ടതില്ല. ഇത്തരം ബന്ധങ്ങള്‍ പരിപാവനമാണ്‌ എന്നതിനാല്‍ അത്തരം ചര്‍ച്ചതന്നെ അനാവശ്യമാണ്‌. എന്നാല്‍ പൊതുവിലുള്ള സ്ത്രീ സ്വാതന്ത്ര്യത്തില്‍ നമ്മുടെ അമ്മയും പെങ്ങളും വരികയും ചെയ്യും. അതായത്‌, അവരിലുള്ള ഇത്തരം വികാരങ്ങളും മറ്റുള്ളവരുമായി പങ്കു വെയ്ക്കു`തിന്‌ നാമൊരു തടസ്സമാകു`ി‍ല്ല
